Activate your premium subscription today
തിരുവനന്തപുരം ∙ പി.വി.അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജനക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതിരഞ്ഞെടുപ്പ് പോലെ പാഴ്ച്ചെലവിന് ഉപയോഗിക്കേണ്ടിവരും. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെയാണ്
ന്യൂഡൽഹി ∙ ഡൽഹി പൊലീസിന്റെ സുരക്ഷ തുടരുന്ന 18 മുൻ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനഃപരിശോധിക്കും. ഇവർക്കു പുറമേ 12 മുൻ എംപിമാർക്കും സുരക്ഷ തുടരേണ്ടതുണ്ടോ എന്നതിൽ ഡൽഹി പൊലീസ് വ്യക്തത തേടിയിരിക്കുകയാണ്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്.
ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലെ സംഘടന തിരഞ്ഞെടുപ്പ് ഓഫിസർമാരെ പ്രഖ്യാപിച്ച് ബിജെപി. പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. വി.മുരളീധരൻ നാഗാലാൻഡിന്റെയും കേന്ദ്രമന്ത്രി ജോർജ് കുര്യൻ മേഘാലയയിലും ചുമതല വഹിക്കും.
തിരുവനന്തപുരം ∙ സനാതന ധര്‍മത്തെ ശിവിഗിരിയുടെ പുണ്യഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചെന്നു മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്. ഇതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. സനാതന ധർമം വെറുക്കപ്പെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളനവേദിയിൽ നടത്തിയ പ്രസംഗത്തിനുള്ളത്. സനാതനധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന. പരിശുദ്ധ ഖുർആനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെ കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ?
തിരുവനന്തപുരം∙ കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വകയിൽ വ്യോമസേന ബിൽ അയച്ചതിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നു. പണം കേരളം അടയ്ക്കേണ്ടിവരില്ലെന്നും പ്രതിരോധ വകുപ്പിന്റെ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായ നീക്കുപോക്ക് മാത്രമാണെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ പറഞ്ഞു. എന്നാൽ, കേരളം പണം അടയ്ക്കണമെന്നും പിന്നീട് തിരിച്ചുതരുമെന്നും തന്നെയാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചതെന്നു സർക്കാർ വിശദീകരിക്കുന്നു.
എടത്വ ∙ അഭീഷ്ടസിദ്ധിക്കായി ഭക്തർ ഒരുക്കുന്ന അടുപ്പുകളിൽ ദേവി അനുഗ്രഹം തൂവുന്ന ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. വിവിധ ദേശങ്ങളിൽനിന്നു ഭക്തർ ഇന്നലെത്തന്നെ എത്തിത്തുടങ്ങി. ഇന്നു പുലർച്ചെ ശ്രീകോവിലിൽനിന്നു കൊടിവിളക്കിൽ ദീപം കൊളുത്തിയെടുക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിലേക്കു വാദ്യമേളങ്ങുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ ദീപം എത്തിക്കും. തുടർന്നു മേൽശാന്തി ഗണപതിയൊരുക്കിനു മുന്നിലെ വിളക്കിലേക്കു ദീപം പകരും. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു മൂലബിംബം എത്തിക്കും.
കൊച്ചി∙ പാലക്കാട് അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷമുള്ള ബിജെപിയുടെ ആദ്യ കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ആരംഭിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു ശേഷം സംസ്ഥാന നേതൃത്വത്തിനു നേരെ ഉയർന്നിരിക്കുന്ന എതിർപ്പും സംഘടനാ തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണു
തിരുവനന്തപുരം∙ ബിജെപിയിൽ ചേരാൻ തീരുമാനിച്ച മംഗലപുരം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി മധു മുല്ലശേരിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്തായെങ്കിലും ഏരിയ കമ്മിറ്റിയിൽ മധുവിനെയും ഉൾപ്പെടുത്തിയിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ ആരോപണങ്ങളുയർത്തി ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മധു പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചതോടെയാണ് പുറത്താക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ബിജെപിയിൽ ചേരുമെന്ന് ഇന്നലെ രാവിലെ മധു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സിപിഎമ്മിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയെന്നു ജില്ലാ സെക്രട്ടറി വി.ജോയിയും പ്രഖ്യാപിക്കുകയായിരുന്നു. മധുവിന് നേരത്തേതന്നെ ബിജെപി ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം∙ കൊടകര കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപി തൃശൂര്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴിയെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിജെപി കേരളഘടകം കഴിഞ്ഞദിവസം ഒരു പ്രധാന തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റുമാർ 55 വയസ്സിൽ താഴെയുള്ളവരാകണമെന്ന മാനദണ്ഡം മാറ്റി. പ്രായപരിധി അറുപതാക്കി. കഴിഞ്ഞതവണ കൊണ്ടുവന്ന 55 പ്രായപരിധി അർഹരായ ചിലരുടെ വാതിലടച്ചെന്ന വിമർശനം കണക്കിലെടുത്താണ് ഈ തിരുത്ത്. എന്നാൽ, സംഘടനയിലെ യഥാർഥ തർക്കം 54 വയസ്സ് മാത്രമുള്ള സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പേരിലാണ്. തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി സുരേന്ദ്രൻ മാറി മറ്റൊരാൾ വരുമോ എന്നതാണ് ബിജെപിയിലെ ചൂടേറിയ ചോദ്യം. ആ കസേരയ്ക്കുവേണ്ടിയുള്ള കരുനീക്കങ്ങൾ പാർട്ടിയെ സംഘർഷഭരിതമാക്കി. അനൈക്യവും ആഭ്യന്തരപ്രശ്നങ്ങളും കേരള ബിജെപിയെ എക്കാലത്തും വലച്ചിട്ടുണ്ട്. ഈയിടെ സാമ്പത്തികാരോപണങ്ങൾ കൂടിയായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽ അയ്യായിരത്തോളം വോട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാറിനു നഷ്ടമായത് നേതൃത്വത്തിനുള്ള പ്രഹരമായി വിമർശകർ കരുതുന്നു. എങ്കിൽ, ചേലക്കരയിൽ ഏകദേശം പതിനായിരം വോട്ടു കൂടിയത് അംഗീകാരമല്ലേയെന്നു സുരേന്ദ്രൻ തിരിച്ചും ചോദിക്കുന്നു. സുരേന്ദ്രന്റെ നേതൃത്വത്തെ വകവയ്ക്കുന്നില്ലെന്നു വ്യക്തമാക്കാനാകണം പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും എം.ടി.രമേശും കൊച്ചിയിലെ നേതൃയോഗത്തിൽനിന്നു വിട്ടുനിന്നത്. സംഘടനാ തിരഞ്ഞെടുപ്പു
Results 1-10 of 613