Activate your premium subscription today
മണ്ഡലകാലം കഴിഞ്ഞപ്പോള് ശബരിമലയിലെ വരുമാനം 297,06,67,679 (297 കോടി) രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചത്. 41 ദിവസങ്ങളിലായി 32,49,756 (32 ലക്ഷം) പേർ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതായത് ആകെ വരുമാനത്തെ ഭക്തരുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ലഭിക്കുന്ന 914 രൂപ വീതം ശരാശരിയായി ഓരോ ഭക്തനിൽ നിന്നും ദേവസ്വം ബോർഡിന് ലഭിച്ചു. ഇതിലും എത്രയോ വലിയ തുകയാണ് യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി അയ്യപ്പ ഭക്തര് കേരളത്തിൽ ചെലവിട്ടിരിക്കുക. ശബരിമലയിൽ ദർശനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി വിവിധ ആരാധനാലയങ്ങളില് ദർശനം നടത്തിയാവും മടങ്ങിയിട്ടുണ്ടാവുക. ഇതെല്ലാം സംസ്ഥാനത്തിന്റെ വരുമാനത്തിലും വിപണിയിലും കോടിക്കണക്കിന് രൂപയുടെ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. 32 ലക്ഷം പേർ എത്തുമ്പോൾ ഈ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിൽ ഈ എണ്ണം 40 - 45 കോടിയിലേക്ക് ഉയരുമ്പോൾ ഒരു സംസ്ഥാനത്തിനകത്തേക്ക് ഒഴുകുന്ന പണം എത്രത്തോളമാവും? ഈ മഹാഭാഗ്യമാണ് ഉത്തർപ്രദേശിൽ സംഭവിക്കുന്നത്. യുപിയിലെ പ്രയാഗ്രാജിൽ 40 കോടിപ്പേരാണ് ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയിൽ പുണ്യം തേടി എത്തുക. 40 കോടി എന്നത് ഔദ്യോഗികമായി സർക്കാർതന്നെ നൽകുന്ന കണക്കാണ്. ഇതിൽ ലക്ഷക്കണക്കിന് പേർ വിദേശികളാവും. ഇത്രയും ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരിടത്ത് കൂടുമ്പോൾ, നദിയിൽ ഇറങ്ങി സ്നാനം ചെയ്യുമ്പോൾ, ദിവസങ്ങളോളം തങ്ങുമ്പോൾ എന്തൊക്കെ സജ്ജീകരണങ്ങളാവും ഭരണകൂടം ഒരുക്കേണ്ടത്? പ്രധാനമായും മുന്നിൽ നിൽക്കേണ്ടത് സുരക്ഷയാണ്. തിക്കും തിരക്കും കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി പുണ്യസ്നാനത്തിന് എത്തുന്നവർക്ക് ഭക്ഷണം, താമസം, ആഹാരം, സുഖയാത്ര തുടങ്ങി നൽകാൻ കഴിയാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി നൽകണം. ഭീമമായ തുകയാവും സർക്കാരിന് ഇതിനായി ചെലവിടേണ്ടി വരിക. എത്ര കോടി ചെലവാക്കിയാലും സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഇവിടെ സന്തോഷമേയുള്ളു. കാരണം
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ കൊല്ലാൻ യേശുക്രിസ്തുവിനോട് അപേക്ഷിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു പൊതു പരിപാടിയിൽ ഒരു പാസ്റ്റർ തമിഴിൽ പ്രാർത്ഥിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ
ലക്നൗ∙ മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും ധനമന്ത്രി നിർമല സീതാരാമനും ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയ്ക്കും പ്രയാഗ്രാജിൽ 2025ൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള.
ലക്നൗ∙ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പലസ്തീൻ ഐക്യദാർഢ്യത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുന്നെന്നും യുപിയിൽനിന്ന് യുവാക്കൾ ഇസ്രയേലിലേക്ക് ജോലിക്കായി പോകുന്നെന്നുമാണ് യോഗിയുടെ പരിഹാസം. ഇസ്രയേലിൽ മികച്ച വേതനവും സുരക്ഷയും ഉറപ്പു ലഭിക്കുന്നെന്നും യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയിൽ പറഞ്ഞു.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പു ഫലം കാത്ത് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവുവന്ന 10 നിയമസഭാ മണ്ഡലങ്ങളിൽ 9 ൽ ആണു തിരഞ്ഞെടുപ്പു നടന്നത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഈ സീറ്റുകളിൽ 4 എണ്ണം ബിജെപി നേടി. ബിജെപിക്ക് 6–7 സീറ്റും സമാജ്വാദി പാർട്ടിക്ക് 2–3 സീറ്റുമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
മുംബൈ∙ മൂന്നാഴ്ച നീണ്ടുനിന്ന പരസ്യപ്രചാരണത്തിനു സമാപനം. സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങവെ ആത്മവിശ്വാസത്തിൽ മുന്നണികൾ. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ ഇന്നു നിശ്ശബ്ദ പ്രചാരണ ദിനത്തിൽ നടക്കും. പോളിങ് ബൂത്തിലേക്ക് പരമാവധി വോട്ടർമാരെ എത്തിക്കാനുള്ള ശ്രമത്തിലാണു പാർട്ടികൾ. തിരഞ്ഞെടുപ്പു കമ്മിഷനും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം വോട്ടിങ് ശതമാനം ഉയർത്താനുള്ള പ്രചാരണങ്ങൾ സജീവമാക്കി.
സൽമാൻഖാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം സൽമാൻഖാൻ–ലോറൻസ് ബിഷ്ണോയി സംഭവവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുകയാണെന്ന്
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാലയിൽ (എഎംയു) മുസ്ലിംകൾക്ക് 50% സംവരണമുണ്ടെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം സർവകലാശാല തള്ളി. പ്രവേശനത്തിലോ ഉദ്യോഗ നിയമനത്തിലോ മതാടിസ്ഥാനത്തിലുള്ള സംവരണം നൽകാറില്ലെന്ന് എഎംയു വ്യക്തമാക്കി.
മുംബൈ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിനു ഭീഷണി സന്ദേശം. പത്തു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചില്ലെങ്കിൽ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണു ഭീഷണി സന്ദേശത്തിൽ. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി ബാന്ദ്രയിൽ വെടിയേറ്റു കൊല്ലപ്പെട്ട് ആഴ്ചകൾക്കകമാണ് ഈ ഭീഷണി സന്ദേശം വരുന്നത്.
ന്യൂഡൽഹി/പട്ന ∙ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിനെ ചൊല്ലി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരും തമ്മിലുള്ള പോര് തെരുവിലേക്ക്. ജെപി ഇന്റർനാഷനൽ സെന്ററിലെത്താനുള്ള അഖിലേഷിന്റെ ശ്രമം
Results 1-10 of 391