Activate your premium subscription today
ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം അംഗീകരിച്ച അണ്ണാഡിഎംകെ നിർവാഹക സമിതി, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തീരുമാനിച്ചു.
ചെന്നൈ ∙ ബിജെപി– അണ്ണാഡിഎംകെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ മാത്രമുള്ളതാണെന്ന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി. തിരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചാലും ബിജെപിയുമായി ചേർന്നു സർക്കാര് രൂപീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ ∙ അണ്ണാഡിഎംകെയും ബിജെപിയും വീണ്ടും കൈകോർത്തതോടെ, തമിഴ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന വിജയ്ക്കു വെല്ലുവിളി ഇരട്ടിയായി. ബിജെപിയുമായി സഹകരിക്കാൻ മടിച്ചുനിന്ന അണ്ണാഡിഎംകെ, ആദ്യം വിജയ്യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ഒപ്പം നിർത്താനായിരുന്നു ശ്രമിച്ചത്. ഇതിനായി വിശദമായ ചർച്ചകൾ നടന്നെങ്കിലും ടിവികെ മുന്നോട്ടു വച്ച ഉപാധികൾ അണ്ണാഡിഎംകെയെ ഞെട്ടിച്ചു.
തമിഴ്നാട്ടിൽ നിറഞ്ഞുനിന്ന അണ്ണാമലൈയെ മാറ്റാനും നൈനാർ നാഗേന്ദ്രനെ പകരം നിയമിക്കാനും ബിജെപി തീരുമാനിച്ചത് രാഷ്ട്രീയ പരമായ പല കാരണങ്ങൾ കൊണ്ടാണ്. ഏതെങ്കിലും ദ്രാവിഡ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്നാൽ തമിഴ്നാട്ടിൽ താമര വളരില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞതാണ്. അണ്ണാഡിഎംകെയെ തിരികെ എത്തിച്ച് ബിജെപി അതിനു തുടക്കമിട്ടു കഴിഞ്ഞു. താൻ മാറുമെന്ന സൂചന അണ്ണാമലൈയ്ക്ക് കുറച്ചു നാൾ മുൻപു തന്നെ ലഭിച്ചു. തമിഴ്നാട് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യത്യസ്ത മുന്നണിയായി മത്സരിച്ച അണ്ണാഡിഎംകെയും ബിജെപിയും ഒരുമിക്കുന്നതോടെ തമിഴകത്ത് നിർണായക ശക്തിയായി മാറുമെന്നാണ് വിലയിരുത്തൽ. തെക്കൻ തമിഴ്നാട്ടിലെയും കൊങ്കുനാട്ടിലെയും ജാതിസമവാക്യങ്ങൾ പൊളിച്ചെഴുതുന്നതായിരിക്കും തമിഴ്നാട്ടിലെ പുതിയ എൻഡിഎ.
ഇന്നത്തെ പ്രധാനവാർത്തകൾ ഏതൊക്കെയെന്ന് അറിയണോ? അവ ഒറ്റ ക്ലിക്കിൽ വിശദമായി വായിക്കണോ?. എങ്കിലിതാ മനോരമ ഓൺലൈൻ ‘ടുഡേയ്സ് റീക്യാപ്പ്’. തിരഞ്ഞെടുത്ത അഞ്ചു വാർത്തകള് നിങ്ങൾക്ക് ഇവിടെ വായിക്കാം. തമിഴ്നാട്ടിൽ വീണ്ടും ബിജെപി – അണ്ണാഡിഎംകെ സഖ്യം, യുഎസ് ഇറക്കുമതിക്ക് 125% ചൈനീസ് അധിക തീരുവ, തമിഴ്നാട് ബിജെപിയെ നയിക്കാൻ നൈനാർ നാഗേന്ദ്രൻ, കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം, സിഎംആർഎൽ കേസിൽ എസ്എഫ്െഎഒ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി തുടങ്ങിയവയാണ് ഇന്നത്തെ തിരഞ്ഞെടുത്ത വാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ചെന്നൈ∙ തമിഴ്നാട് ബിജെപിയുടെ സംസ്ഥാനാ അധ്യക്ഷനായി തിരുനെൽവേലിയിൽ നിന്നുള്ള ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചു. നാളെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് നൈനാറിനെ സംസ്ഥാന അധ്യക്ഷനാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം. തമിഴ്നാട് നിയമസഭയിൽ ബിജെപിയുടെ നിയമസഭാ കക്ഷിനേതാവാണ് നൈനാർ നാഗേന്ദ്രൻ. അണ്ണാഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഒടുവിൽ പ്രിയ നേതാവ് ജയലളിതയുടെ വിയോഗത്തിന് പിന്നാലെയ പാർട്ടി വിട്ട അദ്ദേഹം 2017 ലാണ് ബിജെപിയിലേക്ക് എത്തുന്നത്. 2020 മുതൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തുടരുന്നതിനിടെയാണ് നിർണായ നീക്കത്തിലൂടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ചെന്നൈ ∙ തമിഴ്നാട്ടിൽ വീണ്ടും ബിജെപി – അണ്ണാഡിഎംകെ സഖ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ
നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ചു മറ്റു പാർട്ടികളുടെ നേതാക്കളുമായി അന്തിമ ചർച്ച നടത്താൻ കേന്ദ്രമന്ത്രി അമിത് ഷാ ചെന്നൈയിലെത്തി. ഇന്നു ഗിണ്ടിയിലെ സ്വകാര്യ ഹോട്ടലിൽ നടത്തുന്ന നിർണായക യോഗങ്ങളിൽ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കളുമായി ഷാ കൂടിക്കാഴ്ച നടത്തും
ചെന്നൈ∙ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്കു മത്സരിക്കാനില്ലെന്നു നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ലാണ് ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈയെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനാക്കുന്നത്. ഇടയ്ക്കുവച്ച് സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുമായി കൊമ്പുകോർത്തതാണ് ഇപ്പോൾ അധ്യക്ഷ പദവിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു സൂചന.
ചെന്നൈ ∙ സംസ്ഥാന ബിജെപിയെ നയിക്കാൻ പുതിയ അധ്യക്ഷനെ നിയമിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചതായി സൂചന. കെ.അണ്ണാമലൈ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. സഖ്യം പുനഃസ്ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു നീക്കം വേഗത്തിലായതെന്നാണു വിവരം.
Results 1-10 of 220