Activate your premium subscription today
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വർഷം മാത്രം ശേഷിക്കെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ നടക്കുന്നത്. 5 മുന്നണികളായി തിരിഞ്ഞ സംസ്ഥാനത്തെ പാർട്ടികളിൽ എപ്പോൾ വേണമെങ്കിലും ‘കൂടു വിട്ട് കൂടു മാറ്റം’ പ്രതീക്ഷിക്കാം. പ്രബല ക്ഷിയായ ഡിഎംകെയുടെ കീഴിലാണ് കൂടുതൽ പാർട്ടികളെങ്കിലും മുന്നണിയിൽ പലരും അസ്വസ്ഥരാണെന്നാണ് വിവരം. എൻഡിഎയുടെ കൂട്ട് പിരിഞ്ഞു പുറത്തുവന്ന അണ്ണാഡിഎംകെ ചത്ത കുതിരയായി മാറിക്കൊണ്ടിരിക്കുന്നു. പഴയ പോരാട്ടവീര്യം പാർട്ടിക്കു കൈമോശം വന്ന അവസ്ഥയാണ്. ബിജെപിയാകട്ടെ മികച്ച ഒരു സഖ്യ കക്ഷിക്കു വേണ്ടി വല വിരിച്ച് കാത്തിരിപ്പ് തുടങ്ങി ഒരു വർഷത്തോളമായി. വിജയുടെ തമിഴക വെട്രി കഴകമാകട്ടെ (ടിവികെ) ചെറു പാർട്ടികൾക്കായി വാതിൽ തുറന്നു വച്ചിരിക്കുന്നു. മുന്നണികളിലെ ഈ ഞാണിന്മേൽ കളിയായിരിക്കും അടുത്ത ഒരു വർഷം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുക. തമിഴ്നാട്ടിൽ അധികാരത്തിൽ ഇരിക്കുന്നത് ഇന്ത്യാ മുന്നണിയാണോ? പുറത്തു നിന്നു നോക്കുന്നവർക്ക് അങ്ങനെ തോന്നുമെങ്കിലും ഉത്തരം അല്ലെന്നാണ്. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ പോലെ മുന്നണി സംവിധാനത്തിന് നിലവിൽ തമിഴ്നാട്ടിൽ വലിയ പ്രാധാന്യമില്ല. മുന്നണിയിൽ ഒരു എംഎൽഎയെങ്കിലും ഉണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമെന്നതാണ് കേരളത്തിലെ അവസ്ഥയെങ്കിൽ തമിഴ്നാട്ടിൽ സ്ഥിതി മറിച്ചാണ്. നിലവിൽ ഡിഎംകെ നയിക്കുന്ന
വാടകയ്ക്കു താമസിച്ചിരുന്നവർക്കെതിരെ അതിക്രമം നടത്തിയ അണ്ണാഡിഎംകെ പാർട്ടി നേതാവ് പൊന്നമ്പലത്തെ യുവതികൾ ചൂലുകൊണ്ട് നേരിട്ടു. യുവതികളുടെ പരാതിയെ തുടർന്ന് പൊന്നമ്പലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കു സമീപം പടപ്പയിലാണു സംഭവം.
സഖ്യമില്ലാതെ തമിഴ്നാട്ടിൽ നിലനിൽപ്പില്ലെന്ന് പാർട്ടി പ്രവർത്തകർ, ഒറ്റയ്ക്കുതന്നെ എല്ലാം പിടിച്ചടക്കാമെന്ന് പാർട്ടി പ്രസിഡന്റ്. ഇവരിൽ ആർക്കൊപ്പം നിൽക്കും ബിജെപി കേന്ദ്ര നേതൃത്വം? ഒറ്റയ്ക്ക് എല്ലാം പിടിച്ചടക്കാൻ ശ്രമിച്ച കെ. അണ്ണാമലൈ എന്ന സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനമൊന്നുമില്ലാതെ ഒറ്റയ്ക്കാകുമോ അതോ പ്രസിഡന്റ് സ്ഥാനത്ത് തുടരുമോ എന്ന ചോദ്യം ഉയരാന് തുടങ്ങിയിട്ട് ഏതാനും നാളുകളായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആശയസംഘർഷത്തിലേക്കു വരെയെത്തി. അതിനിടെ മൂന്നു മാസത്തെ ഇടവേളയെടുത്ത് ഓക്സ്ഫഡ് സർവകലാശാലയിൽ അണ്ണാമലൈ പഠിക്കാനും പോയി. രാഷ്ട്രീയത്തിലും പുതിയ പാഠങ്ങൾ പഠിച്ചിട്ടായിരുന്നോ അണ്ണാമലൈയുടെ തിരിച്ചു വരവ്? ഉത്തരങ്ങൾ വിദൂരത്തല്ല. ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന തമിഴ്നാട് ബിജെപിയിൽനിന്ന് ആ തീരുമാനം വരാൻ ഇനി അധികം താമസവുമില്ല. ജനുവരി 20നു 21നുമാണ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് തിരികെ തമിഴ്നാട്ടിലെത്തിയ അണ്ണാമലൈ നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണിത്. ബിജെപിയിൽ നിർണായകമായ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഫലത്തിനായി കാത്തിരിക്കുന്നവരിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമുണ്ട്. ബിജെപിയുമായി സഖ്യത്തിനുള്ള വാതിൽ തുറന്നുകിട്ടാൻ നോക്കിയിരിക്കുന്നവര് വരെയുണ്ട് അക്കൂട്ടത്തിൽ. നിലവിൽ അണ്ണാമലൈയാണ് അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിലുൾപ്പെടെ ഏക തടസ്സം. അതേസമയം, പാർട്ടിയുടെ തലപ്പത്തു തുടരാൻ ഇക്കുറി അണ്ണാമലൈക്ക് കടുത്ത പോരാട്ടംതന്നെ നടത്തേണ്ടിവരും. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കൾ കൊതിക്കുന്ന ഐപിഎസ് പദവി ഉപേക്ഷിച്ച് തമിഴക ബിജെപിയുടെ തലപ്പത്തേയ്ക്കു കടന്നുവന്ന അണ്ണാമലൈയ്ക്ക് അതിനു കഴിയുമോ? അഥവാ, പാർട്ടിയിൽ സ്വന്തം സ്ഥാനം കാത്തുസൂക്ഷിച്ചാലും അണ്ണാമലൈയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ നാളുകളാണ്. 2026ൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ
ചെന്നൈ ∙ മുൻ മന്ത്രിയും അണ്ണാഡിഎംകെ വിമത വിഭാഗം നേതാവുമായ ആർ.വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 2011–2016 അണ്ണാഡിഎംകെ സർക്കാരിൽ ഭവന, നഗര വികസന മന്ത്രിയായിരുന്ന വൈത്തിലിംഗം ശ്രീറാം
കത്തുന്ന എരിതീയിലേക്കാണ് ഓക്സ്ഫഡ് സർവകലാശാലയിൽ മൂന്നു മാസത്തെ പഠനത്തിനു ശേഷം തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ തിരിച്ചെത്തുന്നത്. ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന തമിഴ്നാട് ബിജെപി ഏതാണ്ട് തീപിടിച്ച നിലയിലാണിപ്പോൾ. ഐപിഎസ് ശൈലിയിലുള്ള അണ്ണാമലൈയുടെ ഭരണം തമിഴ്നാട്ടിൽ ബിജെപിയെ നശിപ്പിക്കുകയാണെന്നാണു പ്രധാന ആരോപണം. മുൻപും ഇത്തരത്തിൽ മുറുമുറുപ്പുകൾ ഉയർന്നപ്പോൾ കുലുങ്ങിയിട്ടില്ല അണ്ണാമലൈ. പക്ഷേ, ഇത്തവണ കുലുക്കാനുറച്ചാണ് സീനിയർ നേതാക്കൾ. ഒടുവിൽ എന്തു സംഭവിക്കും എന്നാണ് തമിഴകം കാത്തിരിക്കുന്നത്. ഓക്സ്ഫഡിൽ ഫെലോഷിപ്പോടെ കോഴ്സ് പഠിക്കാനായി ഓഗസ്റ്റ് 28ന് യുകെയിലേക്കു പോയ അണ്ണാമലൈ നവംബർ 28നു തിരിച്ചെത്തുന്നതിനു മുന്നോടിയായി
ചെന്നൈ∙ പാർട്ടി പരിപാടിക്കു വന്നാൽ ഇരിക്കുന്ന കസേര സൗജന്യമായി കിട്ടും. തമിഴ്നാട്ടിലാണ് ഓഫർ. അണ്ണാ ഡിഎംകെയുടെ പരിപാടിക്കു വന്നവർ ഇരുന്ന കസേരകൾ തലയിൽ വച്ചു മടങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
ചെന്നൈ∙ കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ് നടത്തിയ പരാമർശവും അതിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ മറുപടിയുമാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച.
തമിഴ്നാട്ടിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനത്തിൽ, വീടിനു മുന്നിലെ പടുകൂറ്റൻ ഗേറ്റ് തുറന്ന് വിജയ് സൈക്കിളിൽ പാഞ്ഞപ്പോൾ മുതൽ ചൂടുപിടിച്ചതാണു ദളപതിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള പല പ്രവചനങ്ങൾ. അഭിനയിക്കുന്ന സിനിമകളിലെ തീപാറുന്ന ഡയലോഗുകൾ വഴി ജിഎസ്ടിയേയും മരുന്നുവിലയേയും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും കുത്തിനോവിക്കാൻ തുടങ്ങിയതോടെ പലർക്കും പൊള്ളി. തമിഴകം അപ്പോഴേ ഏതാണ്ട് ഉറപ്പിച്ചു; ദളപതി വരും തമിഴ്നാടിനെ നയിക്കാൻ. ഏറ്റവും ഒടുവിൽ, നാളെയുടെ വോട്ടർമാരായ വിദ്യാർഥികളെ ചേർത്തു പിടിച്ച് അഭിനന്ദിച്ച് എങ്ങനെയുള്ള വോട്ടർമാരാകണമെന്ന് അവരെ ഉപദേശിച്ചപ്പോഴും വീണ്ടും സജീവമായി വിജയ്യുടെ രാഷ്ട്രീയ പ്രവേശനം. ഒടുവിൽ, സസ്പെൻസിനു വിരാമമിട്ട് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന സജീവമാണെങ്കിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ്, അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തി ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം– ടിവികെ) എന്ന പാർട്ടി റജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. ചിത്രീകരണം പുരോഗമിക്കുന്ന ‘ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)’ എന്ന ചിത്രത്തിലൂടെ അഭിനയത്തോട് വിട പറയുമെന്നാണു താരത്തിന്റെ പ്രഖ്യാപനം. സംസ്ഥാന പര്യടനം നടത്തി 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പദ്ധതി. അതേസമയം, തിരൈ താരങ്ങളെ വാഴിച്ചും വീഴിച്ചുമുള്ള പാരമ്പര്യം പേറുന്ന തമിഴകത്തിൽ വിജയ് വാഴുമോ വീഴുമോ...?
ചെന്നൈ∙ തമിഴ്നാടിനെ വീണ്ടും അശാന്തിയിലാക്കി രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിന്റെ കൊലപാതകം നടന്ന് ഒരു മാസം തികയും മുൻപാണ് തമിഴ്നാട്ടിലെ വിവിധ
കൊച്ചി∙ നൂറു കോടി രൂപയുടെ ഭൂമി തട്ടിപ്പു കേസിൽ തമിഴ്നാട് മുൻ മന്ത്രിയും മുതിർന്ന എഐഎഡിഎംകെ നേതാവുമായ എം.ആർ.വിജയഭാസ്കർ അറസ്റ്റിലായി. പീച്ചിക്കടുത്ത് വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നാണ് വിജയഭാസ്കറിനെയും സഹായി പ്രവീണിനെയും തമിഴ്നാട് സിബിസിഐഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പീച്ചി പൊലീസ്
Results 1-10 of 206