Activate your premium subscription today
ബെംഗളൂരു ∙ ദേവെഗൗഡ കുടുംബത്തിലെ പിന്മുറക്കാരൻ നിഖിൽ ഗൗഡയെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കാൻ മേയിൽ വമ്പൻ കൺവൻഷൻ നടത്താൻ ജനതാദൾ എസ് അരങ്ങൊരുക്കുന്നു. ചന്നപട്ടണ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കാലിടറിയ പൗത്രൻ നിഖിലിനെ പാർട്ടിയുടെ താക്കോൽ സ്ഥാനത്ത് നിയോഗിച്ച് രാഷ്ട്രീയമായി കൈപിടിച്ചുകയറ്റാനുള്ള
ബെംഗളൂരു ∙ കർണാടകയിൽ ബി.വൈ.വിജയേന്ദ്ര വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നതു തടയുന്നതിനായി വിമത വിഭാഗം ഇന്ന് ഡൽഹിയിൽ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിമത എംഎൽഎ ബസവഗൗഡ പാട്ടീൽ യത്നലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കാണുന്നത്. ഡോ.കെ.സുധാകർ എംപി, രമേഷ് ജാർക്കിഹോളി എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ട്.
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
എംഎൽഎമാർ പാർട്ടി വിട്ടു, എംപിമാർ മറുകണ്ടം ചാടി, കുതിരക്കച്ചവടം നടത്തിയും കോഴ കൊടുത്തും നേതാക്കളെ തട്ടിയെടുത്തു... ഇതെല്ലാം സ്ഥിരം പല്ലവിയാണ് ഇന്ത്യയിൽ. ജനാധിപത്യത്തിന്റെ മനോഹാരിതയിൽ അഭിരമിക്കുമ്പോൾത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിനു മേൽ ഇതെല്ലാം പലപ്പോഴും ഒരു പുഴുക്കുത്തായി അഭംഗി പടർത്തുകയും ചെയ്യാറുണ്ട്. ഏതെങ്കിലും പാർട്ടിക്കൊടിക്കു കീഴിൽനിന്ന് വോട്ടു വാങ്ങി ജയിച്ച് മറ്റൊരു പാർട്ടിയിലേക്ക് എപ്പോൾ വേണമെങ്കിലും ചാടാമെന്ന സ്ഥിതിയാണിന്ന്. വന്നുവന്ന് ആരൊക്കെ ഏതൊക്കെ പാർട്ടിയിലാണെന്നു വ്യക്തമായി കണ്ടെത്താൻ പോലും പറ്റാത്ത സാഹചര്യം. ഇന്ന് ഒരു പാർട്ടിയിൽ ആണെങ്കിൽ നാളെ അതേ പാർട്ടിയിൽ ഉണ്ടാവില്ല. നേതാക്കൾക്കിടയിലെ ഒരു കലാരൂപമെന്ന പോലെ രാഷ്ട്രീയത്തിലെ കൂറുമാറ്റ പ്രവണത മാറ്റപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ നേതാക്കള് ഉയർത്തുന്ന ആദർശങ്ങളിൽ ശരിക്കും കഴമ്പുണ്ടോ എന്നു ജനത്തെക്കൊണ്ടു ചിന്തിപ്പിക്കുന്ന തരത്തിലായിരിക്കുന്നു പലരുടെയും പ്രവർത്തനം. എന്നാൽ ഈ സാഹചര്യങ്ങളിലൊക്കെ ഉയരുന്നൊരു ചോദ്യമുണ്ട്: കൂറുമാറ്റ നിരോധന നിയമം ഇവർക്കൊന്നും ബാധകമല്ലേ? വർഷങ്ങളായി ഒരു പാർട്ടിയുടെ പ്രവർത്തകനായി നിലകൊണ്ടു, പാർട്ടി ആദർശങ്ങളോടൊപ്പം നേതാക്കളെയും വാഴ്ത്തി പിന്നീട് അതേ പാർട്ടിയും ആദർശങ്ങളും നേതാക്കളും ഏറ്റവും വലിയ ശത്രുക്കളായി മാറുക. അങ്ങനെയൊരു ‘മാറ്റം’ എളുപ്പത്തിൽ സാധിക്കുമെങ്കിൽ പിന്നെ നമ്മളെങ്ങനെ ഈ നേതാക്കളെ വിശ്വസിക്കും? ഇവരുടെ രാഷ്ട്രീയ ആദർശങ്ങൾ എങ്ങനെ സത്യസന്ധമാകും? വളരെയധികം ചിന്തിക്കേണ്ടുന്ന വസ്തുതയായി മാറിയിരിക്കുകയാണിത്. കാരണം, ജനാധിപത്യ രാഷ്ട്രത്തിലെ പ്രധാനികൾ എന്നു വാഴ്ത്തപ്പെടുന്ന
ഭരണഘടനാ നിർമാണസമിതിയിൽ ആരെ അംഗമാക്കണം? പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ മനസ്സിൽ വി.കെ.കൃഷ്ണമേനോനായിരുന്നു. ഭരണഘടനയ്ക്കു രൂപം കൊടുക്കാൻ ഡോ.അംബേദ്കറുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന നിർബന്ധത്തിൽ ഗാന്ധിജിയും. ഒടുവിൽ അംബേദ്കർക്കു നറുക്കുവീണു. എങ്കിലും ഭരണഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോൾ നെഹ്റു ഉപദേശം തേടിയിരുന്നതു കൃഷ്ണമേനോനിൽനിന്നായിരുന്നു. ഭരണഘടനയുടെ പ്രശസ്തമായ ആമുഖം നെഹ്റുവിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിനു രൂപം കൊടുത്തതും അവതരിപ്പിച്ചതും കൃഷ്ണമേനോനാണെന്നതു ഡൽഹിയിലെ രാഷ്ട്രീയവൃത്തങ്ങൾക്കറിയാമായിരുന്നു. കൃഷ്ണമേനോനെക്കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശും ഈ വസ്തുത തുറന്നുപറഞ്ഞിട്ടുണ്ട്. കൃഷ്ണമേനോനും നെഹ്റുവും തമ്മിൽ ആഴത്തിലുണ്ടായിരുന്ന ബന്ധവും കൃഷ്ണമേനോന്റെ പ്രതിഭയും ഇതിൽനിന്നു വ്യക്തം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വിദേശനയവും രാജ്യാന്തരബന്ധങ്ങളും രൂപപ്പെടുത്തിയതു വിദേശകാര്യമന്ത്രി കൂടിയായിരുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവായിരുന്നു. അതിനു മുൻപ് കോൺഗ്രസിന്റെ സമീപനങ്ങളും വിദേശനയവുമൊക്കെ രൂപപ്പെടുത്തിയതും അദ്ദേഹംതന്നെ. അതിനു വലിയ സഹായം ചെയ്തത് അന്ന് ഇംഗ്ലണ്ടിലായിരുന്ന വി.കെ.കൃഷ്ണമേനോനായിരുന്നു.
കഴിഞ്ഞമാസം ഈ ദിവസങ്ങളിൽ ഫോൺ വിളിക്കുമ്പോഴെല്ലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ‘ഹർ ഘർ തിരങ്ക’ എന്നു കേട്ടുകേട്ട് മറ്റൊരു തിരങ്കയുടെ കാര്യം ഓർമ വന്നു. ഒരുവശത്ത്, അതുവരെ കേട്ടുകേൾവിയില്ലാത്ത ഒരുപാടു സാമൂഹികവിഷയങ്ങളിൽ ഉറച്ച അഭിപ്രായങ്ങളുള്ളപ്പോഴും, നമ്മുടെ പുതിയ തലമുറ സജീവരാഷ്ട്രീയത്തോടു വിമുഖത കാണിക്കുന്നു. (അവരുടെ മുൻതലമുറ ക്യാംപസ് രാഷ്ട്രീയം നിരോധിച്ചതുൾപ്പെടെയുള്ള കാരണങ്ങളാകാം ഇതിനു പിന്നിലെന്നു പിൽക്കാലത്തു കണ്ടെത്തിക്കൂടായ്കയില്ല). നാളെ അവരെ ആരു ഭരിക്കുമെന്ന വലിയ ചോദ്യവും ഈ വിമുഖതയ്ക്കു പിന്നിൽനിന്നു മുഖം കാണിക്കുന്നുണ്ട്. അതവിടെ നിൽക്കട്ടെ. കാരണം, അതിനെക്കാൾ ഭീതിദവും ദയനീയവുമായി കാണപ്പെടുന്നു ഇതെഴുതുന്ന ആളുൾപ്പെടെയുള്ള തലമുറ ചെന്നുപെട്ടിരിക്കുന്ന ഹർ ഫോൺ തിരങ്ക. ഈ അമ്മാവൻ തലമുറയുടെ ഉള്ളിലിരിപ്പുകൾ ഏറ്റവും സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന മാധ്യമമായിത്തീർന്നിരിക്കുന്ന വാട്സാപ് ഗ്രൂപ്പുകളിലാണ് ഈ തിരങ്ക മുന്നിൽപെടുന്നത്. മറ്റൊരു വിഷയത്തിലേക്കും ശ്രദ്ധ തിരിക്കാതെ പിണറായി വിജയൻ, നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരിൽ ആരെയെങ്കിലും ഒരാളെ അമിതമായി ആരാധിക്കുകയോ വെറുക്കുകയോ ചെയ്യുന്ന മൂന്നു വിഭാഗമായി ചേരിതിരിഞ്ഞാണ് (പിന്നോട്ടു മാത്രം കൊണ്ടുപോകുന്ന) ഫോർവേഡിങ് എന്ന നിത്യവൃത്തിയിൽ ഇങ്ങനെ കുറെയധികം പേർ അഭിരമിക്കുന്നത്. ഇതിൽ ഒരാളെ ആരാധിക്കുന്നു എന്നാലർഥം മറ്റു രണ്ടുപേരെയും വെറുക്കുന്നു
മുംബൈ∙ ഓഗസ്റ്റ് 24ന് (ശനിയാഴ്ച) മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എൻസിപി ശരദ് പവാർ, കോൺഗ്രസ് എന്നിവർ ബന്ദിന് ആഹ്വാനം ചെയ്തത്.
വിജയ്, തമിഴക വെട്രി കഴകം എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളാണ് നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയ ദിനം സമൂഹമാധ്യമങ്ങളിൽ ട്രെന്ഡിങ്ങായത്. വിജയ്യുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. ഒപ്പം സമൂഹമാധ്യമങ്ങളിൽ സിനിമ
ന്യൂഡൽഹി ∙ ഡൽഹിയിലെ ലോക്സഭാ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിൽ നിന്നു വിവിധ പാർട്ടികളുടെ നേതാക്കളെത്തുന്നു. കെപിസിസി അധ്യക്ഷൻ കെസുധാകരൻ, സുരേഷ് ഗോപി എന്നിവരാണ് താരപ്രചാരകരിൽ ചിലർ. മലയാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം. വീടുകൾ കയറിയുള്ള
Results 1-10 of 18