Activate your premium subscription today
ധാക്ക∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
ബംഗ്ലദേശ്– ഭൂപടത്തിലും ചരിത്രത്തിലും ഇന്ത്യ നെഞ്ചോട് ഇത്ര ചേർത്തു പിടിച്ച മറ്റൊരു രാജ്യമുണ്ടാവില്ല. അടർത്തി മാറ്റാനും അകലാനും ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ ഇഴയടുപ്പത്തോടെ ഒന്നിച്ചുനിന്ന രാജ്യങ്ങൾ. ഇന്ത്യയ്ക്ക്, മറ്റേത് അയൽ രാജ്യത്തെക്കാളും രാഷ്ട്രീയപരമായും സൈനികമായും പ്രധാനമാണ് ബംഗ്ലദേശ്. പ്രത്യേകിച്ച്, സിലിഗുരി കോറിഡോർ എന്നറിയപ്പെടുന്ന 20–22 കിലോമീറ്റർ മാത്രം വീതിയുള്ള ഇടനാഴി. ഇതു വഴിയാണ് അസം അടക്കമുള്ള വടക്കു കിഴക്കൻ പ്രദേശവുമായി രാജ്യത്തിന്റെ ബാക്കി ഭാഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലദേശിലൂടെ ട്രെയിൻ, റോഡ് ഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ചായിരുന്നു കുറച്ചുനാൾ മുൻപു വരെ ഇന്ത്യ– ബംഗ്ലദേശ് ചർച്ചകൾ മുന്നേറിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇരുരാജ്യങ്ങളെയും തമ്മിൽ അകറ്റാനുള്ള ശ്രമം എവിടെയോ ആരംഭിച്ചിരിക്കുന്നു. ബംഗാളും അസമും ഉൾപ്പെടുന്ന ബൃഹത് ബംഗാൾ രൂപീകരിക്കണം! നമുക്ക് ഒരിക്കലും അനുവദിക്കാവാനാത്ത ഈ വാദമാണ് ബംഗ്ലദേശിൽ ഇപ്പോൾ പ്രചാരം നേടുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചു നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പിന്നിലെന്താണ്? ബൃഹത് ബംഗാൾ രൂപീകരിക്കണം എന്ന പരസ്യ ആഹ്വാനത്തിന്റെ അനന്തരഫലങ്ങൾ എന്താകും? ബംഗ്ലദേശിന്റെയും ബംഗാളിന്റെയും ചരിത്രവും സമീപകാല സംഭവ വികാസങ്ങളും വിശദമായി വിലയിരുത്തുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാം.
ധാക്ക ∙ സ്ഥാനഭ്രഷ്ടയായതോടെ ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിച്ചു നിയമനടപടിക്കു വിധേയയാക്കാൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ ഇന്റർപോളിന്റെ സഹായം തേടും. ഹസീനയ്ക്കൊപ്പം പല രാജ്യങ്ങളിലേക്ക് ഒളിവിൽപോയ നേതാക്കളെയും തിരികെയെത്തിച്ച് വിചാരണ ചെയ്യാനാണ് നീക്കം. വംശഹത്യ അടക്കമുള്ള
ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ച വിദ്യാർഥി പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിലാണ് ഷാക്കിബിനെതിരായ കേസ്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി
ന്യൂഡൽഹി ∙ ബംഗ്ലദേശിൽ തിരഞ്ഞെടുപ്പു നടക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിരികെപ്പോകുമെന്ന് മകൻ സജീബ് വസീദ് ജോയ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സജീബ് ഇക്കാര്യം പറഞ്ഞത്.
2024ലെ ജൂണിൽ രണ്ടുവട്ടം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴുള്ള സന്തോഷം നിറഞ്ഞ മുഖമായിരുന്നില്ല ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക്. ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച ഹസീന ഇറങ്ങിയത്. ഈ സമയം ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു. നിയമം തകർന്നടിഞ്ഞ നാട്ടിൽ ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നിയതുപോലെ പ്രവർത്തിച്ചു. പാചകം ചെയ്യാനുള്ള മത്സ്യം മുതൽ വിലപിടിപ്പുള്ള ഫർണിച്ചർ വരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു കടത്തിയവരുണ്ട് അക്കൂട്ടത്തിൽ. പതിനഞ്ചുവർഷത്തോളം തുടർച്ചയായി ഭരിച്ച് നാലാംവട്ടത്തിലേക്കുള്ള ഭരണത്തിന്റെ തുടക്കത്തിലാണ് നിസ്സാരമെന്ന് കരുതിയ 'പിള്ളേരുടെ സമരത്തിൽ' ഹസീനയുടെ കാലിടറിയത്. പക്ഷേ ഹസീന വീഴുമ്പോൾ ബംഗ്ലദേശിനെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെക്കൂടിയാണ്. രാജിവെച്ച ഷെയ്ഖ് ഹസീന ബംഗ്ലദേശിൽനിന്ന് രക്ഷ തേടി എത്തി എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യയുടെ കരുത്തും കരുതലും ഈ നോട്ടത്തിന് പിന്നിലുണ്ട്.
കലാപത്തിനു പിന്നാലെ ഷെയ്ഖ് ഹസീനയ്ക്കു പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നതു ബംഗ്ലദേശിന്റെ ചരിത്രത്തിലെ ദുഃഖപര്യവസായിയായ സംഭവവികാസമാണ്. 53 വർഷം മുൻപു ഷെയ്ഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാൻ പട്ടാളത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടർന്നു ജന്മമെടുത്ത രാജ്യം മറ്റൊരു പട്ടാളഭരണത്തിൽ അവസാനിച്ചിരിക്കുന്നു. അന്നു നാടുവിടേണ്ടിവന്ന ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ ഇപ്പോൾ മുജീബിന്റെ മകൾക്കും ഇന്ത്യയിൽ അഭയം തേടേണ്ടിവന്നു.
ധാക്ക∙ സംവരണവിഷയത്തിൽ വിദ്യാർഥി സംഘടനകളുടെ നിസ്സഹകരണ സമരം കലാപമായി ആളിക്കത്തുന്ന ബംഗ്ലദേശിൽ, ദേശീയ ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർത്താസയുടെ വീട് കൊള്ളയടിച്ച അക്രമികൾ പിന്നാലെ വീട് തീയിട്ട് നശിപ്പിച്ചതായി റിപ്പോർട്ട്. രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി
പിതാവ് കൊണ്ടുവന്ന സംവരണ സംവിധാനം മകളെ അധികാരത്തിൽനിന്നിറക്കുന്ന കാഴ്ചയാണ് ബംഗ്ലദേശിൽ. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര് റഹ്മാന് വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ജോലികളിൽ ഉറപ്പാക്കിയ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭമാണ് അഞ്ചാംവട്ടം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഏഴുമാസമാകുമ്പോഴേക്കും ഹസീനയെ അധികാരത്തിൽനിന്ന് താഴെയിറക്കിയത്. 2024 ജൂലൈയ്ക്കുശേഷം രണ്ട് ഘട്ടമായി നടന്ന പ്രക്ഷോഭത്തിൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. സംവരണ വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയെഴുതുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഷെയ്ഖ് ഹസീനയ്ക്ക് പുറത്തുപോകേണ്ടി വന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.
Results 1-9