Activate your premium subscription today
ചെന്നൈ ∙ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറുമായി നടനും തമിഴക െവട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് കൂടിക്കാഴ്ച നടത്തി. വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ടര മണിക്കൂറോളം നീണ്ട യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്തതായാണു സൂചന.
സംസ്ഥാനത്ത് 1967ലും 1977ലും ഉണ്ടായ രാഷ്ട്രീയ മാറ്റത്തിനു സമാനമായ മാറ്റത്തിലൂടെ 2026ൽ അധികാരത്തിലെത്തുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ് പറഞ്ഞു. പാർട്ടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു പ്രവർത്തകർക്ക് എഴുതിയ കത്തിലാണ് വിജയ് ഇക്കാര്യം പറയുന്നത്. 1967ൽ ഡിഎംകെയും 1977ൽ അണ്ണാഡിഎംകെയും സംസ്ഥാനത്ത് ഭരണത്തിലെത്തിയത് സൂചിപ്പിച്ചായിരുന്നു പരാമർശം.
ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം ഒരു വർഷം ശേഷിക്കെ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങൾക്കിടയിലേക്കിറങ്ങാൻ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പ്രാഥമിക ഘട്ടമെന്ന നിലയിൽ പരന്തൂരിലെ പുതിയ വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദർശിച്ച നടൻ, അവർക്കു പിന്തുണ വാഗ്ദാനം ചെയ്തു. ഡിഎംകെ
ചെന്നൈ ∙ പരന്തൂർ വിമാനത്താവള വിരുദ്ധ പ്രതിഷേധക്കാരുമായി തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപക നേതാവും നടനുമായ വിജയ് നാളെ നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു കർശന നിയന്ത്രണങ്ങളോടെ പൊലീസ് അനുമതി. കൂടിക്കാഴ്ചയ്ക്ക് 2 സ്ഥലങ്ങളാണ് അനുവദിച്ചത്. ഇതിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കണം. അംഗീകൃത പാർട്ടി
ചെന്നൈ ∙ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി അതിക്രമത്തിനിരയായ സംഭവത്തിൽ ഗവർണർ ആർ.എൻ.രവിയെ സന്ദർശിച്ച നടനും ടിവികെ നേതാവുമായ വിജയ്യെ ‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തമിഴ്നാട് രാജ്ഭവൻ വിവാദത്തിലായി. ഗവർണർക്കു കൈമാറിയ കത്തിൽ ഉൾപ്പെടെ വിജയ് എന്നു മാത്രമാണ് പേരെന്നിരിക്കെ
അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന്
ചെന്നൈ ∙ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ
ചെന്നൈ∙ തമിഴ് സിനിമാ ലോകത്തെ തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്യും. ഇടയ്ക്ക് വച്ച് ഇളയ ദളപതി എന്ന പദവി മാറ്റി വിജയ്യെ ദളപതിയെന്ന് തന്നെ ആരാധകർ വിളിച്ചു. ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിജയ് നടത്തിയ പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി എത്തുകയാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്.
തമിഴകം തിരയിൽ കണ്ടു ശീലിച്ച അതേ ദളപതിയായിരുന്നു വിക്രവണ്ടിയിലെ കൂറ്റൻ വേദിയിൽ, ആർത്തിരമ്പുന്ന രണ്ടു ലക്ഷത്തോളം ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാരകശേഷിയുള്ള മാസ് ഡയലോഗുകൾ കൊണ്ട് സ്ക്രീനിലെ വില്ലന്മാരെ തവിടുപൊടിയാക്കുന്ന നായകന്റെ, മൂർച്ചയുള്ള ഭാഷയും അപാര ആത്മവിശ്വാസമുള്ള ശരീരഭാഷയും കൊണ്ട് സദസ്സിനെ ഇളക്കി മറിച്ച വിജയ്, ഇതേ മാസ് പ്രകടനം രാഷ്ട്രീയക്കളത്തിലും കാഴ്ച വച്ചാൽ തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിലവിലെ സമവാക്യങ്ങളെല്ലാം തകിടംമറിഞ്ഞേക്കാം.
∙ തമിഴ് സൂപ്പർതാരം വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനവും ഇസ്രയേൽ ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ പ്രതികരണങ്ങളും ഗാസയിലെ സ്കൂളിൽ നടത്തിയ ആക്രമണവുമായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. ടിവികെ സംസ്ഥാന സമ്മേളനത്തിൽ ബിജെപിക്കും ഡിഎംകെയ്ക്കുമെതിരെ
Results 1-10 of 29