Activate your premium subscription today
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനു സംസ്ഥാന സർക്കാർ ഏറെ വിലകൽപിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു ഇത്തവണ എട്ടാം ക്ലാസ് വാർഷികപ്പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ. 30% മാർക്ക് കിട്ടാത്ത കുട്ടികൾക്ക് ഏപ്രിലിൽ സ്പെഷൽ ക്ലാസും തുടർന്ന് പുനഃപരീക്ഷയും നടത്തി. എന്നാൽ, ഏപ്രിലിൽ വെറും രണ്ടാഴ്ച, അതും ഉച്ചവരെയുള്ള സമയം മാത്രം, ആ വർഷത്തെ മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു കുട്ടിയെ പരീക്ഷയ്ക്ക് ഒരുക്കണമെന്നു പറയുന്നത് എത്രത്തോളം പ്രായോഗികമാണ് ! അധ്യാപകർക്ക് ഇത്ര മടിയെന്താ?, അവരുടെതന്നെ വീഴ്ച കാരണമല്ലേ?, ഏപ്രിലിൽ രണ്ടാഴ്ചകൂടി വന്നു പഠിപ്പിക്കട്ടെ’ എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഇതെക്കുറിച്ചു പറഞ്ഞത്. പ്രശ്നം മടിയുടേതല്ല, പ്രായോഗികതയുടേതാണെന്നു ചൂണ്ടിക്കാട്ടി ഒരു അധ്യാപിക പറഞ്ഞതിങ്ങനെ
എം.എ.ബേബിയും (സിപിഎം) സണ്ണി ജോസഫും (കോൺഗ്രസ്) രാജീവ് ചന്ദ്രശേഖറും (ബിജെപി) പൊടുന്നനെ മൂന്നു പാർട്ടികളുടെ പുതിയ മുഖങ്ങളായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയകക്ഷികളുടെ പ്രധാന പ്രതീകങ്ങളായി കേരളത്തിൽ കണക്കാക്കപ്പെട്ടവരല്ല മൂവരും. പൊളിറ്റ്ബ്യൂറോ അംഗമായി ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന ബേബിയെ സിപിഎം അവരുടെ ദേശീയമുഖമായും മുൻപ് അവതരിപ്പിച്ചിരുന്നില്ല. പക്ഷേ, ബേബി സിപിഎമ്മിലും സണ്ണി കോൺഗ്രസിലും രാജീവ് ബിജെപിയിലും പൊടുന്നനെ സ്വാധീനശക്തികളായി. ഇത് എന്തു ചലനമാണ് ആ പാർട്ടികളിലും സംസ്ഥാനത്തും അവരിൽത്തന്നെയും സൃഷ്ടിക്കുകയെന്ന് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു. മധുരയിൽ സിപിഎമ്മിന്റെ അമരക്കാരനായി ബേബി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടു. പാർട്ടിയിൽ ഒന്നാമനായെങ്കിലും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന നേതൃത്വവുമായി അകൽച്ചയോ ഉരസലോ പാടില്ലെന്നതിൽ ബേബി പുലർത്തുന്ന നിഷ്കർഷയിലാണ് ഇപ്പോൾ പാർട്ടിക്കാരുടെ കണ്ണ്. എകെജി സെന്റർ ഉദ്ഘാടനവേദിയിൽ
ഭൂമിശാസ്ത്ര വിദഗ്ധരെ സംബന്ധിച്ചിടത്തോളം പ്ലേറ്റ് ടെക്റ്റോണിക്സുമായി ബന്ധപ്പെട്ടു നിലവിൽ ഭൂമിയിൽ നടക്കുന്ന സംഭവബഹുലവും വിസ്മയകരവുമായ കാര്യമാണ് ഇന്ത്യൻ പ്ലേറ്റിന്റെ യൂറേഷ്യൻ പ്ലേറ്റിലേക്കുള്ള ഇടിച്ചു കയറ്റം. അനുദിനം കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. പ്രതിവർഷം അഞ്ചു സെന്റിമീറ്ററിലേറെ ഈ തള്ളിക്കയറ്റം തുടരുന്നു.അതിന്റെ അനന്തര ഫലമായി ഹിമാലയസാനുക്കൾ കൂടുതൽ ഉയരം കൈവരിക്കുന്നു. ഇതിന്റെയെല്ലാം അനുബന്ധമായി ഭൂമികുലുക്കങ്ങളും മറ്റുമായി മറ്റൊരു മേളം. എന്നാൽ കാര്യങ്ങൾ ഇവിടംകൊണ്ടും തീരില്ല എന്നതാണു പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ. വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള ഡീലാമിനേഷൻ (Delamination) എന്ന പ്രക്രിയയിലൂടെ ഇന്ത്യൻ പ്ലേറ്റ് കടന്നു പോകുകയാണത്രേ. പല പാളികളായുള്ള ഒന്നിന്റെ പാളികൾ വേർപിരിഞ്ഞു മാറുന്നതിനെയാണ് ഡീലാമിനേഷൻ എന്നു വിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ഇന്ത്യൻ പ്ലേറ്റ് രണ്ടു പാളികളായി പിരിയുന്നു. വരുന്ന കാലങ്ങൾ ഇന്ത്യൻ പ്ലേറ്റിനും അതിലെ ജീവജാലങ്ങൾക്കുമെല്ലാം ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളുടേതാകാം എന്നു ചുരുക്കം. അതിലേക്ക് പോകും മുൻപേ ഇന്ത്യൻ പ്ലേറ്റ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതിന്റെ ചരിത്രത്തെക്കുറിച്ച്.
സർക്കാർ വൻതുക ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ ഗണ്യമായി കുറയുന്നതിന്റെ കാരണമെന്താണ്? കഴിഞ്ഞവർഷം ഒരു ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിനോടു റിപ്പോർട്ട് തേടിയത് ഈ ചോദ്യത്തിനായിരുന്നു. കഴിഞ്ഞ 9 വർഷത്തിനിടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ 5000 കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തിയെന്നാണു സർക്കാർ കണക്ക്. സ്കൂൾ കെട്ടിടങ്ങൾ മാത്രമല്ല, ലബോറട്ടറി മുതൽ ലൈബ്രറിയും സ്മാർട് ക്ലാസ് മുറികളുമെല്ലാം ഒരുക്കി. 45,000 സ്മാർട് ക്ലാസ് മുറികളാണു നിലവിലുള്ളത്. എന്നിട്ടും എന്തുകൊണ്ടു കുട്ടികൾ കുറയുന്നുവെന്നു ബാലാവകാശ കമ്മിഷനും ചോദിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നൽകിയ വിശദീകരണം ഇതായിരുന്നു:
ചൈനീസ് വൻമതിൽ പൂർത്തിയാക്കാനെടുത്തത് 2000 വർഷമാണ്. ജർമനിയുടെ കലോൺ കത്തീഡ്രൽ (Cologne Cathedral) നിർമിച്ചത് 2000 വർഷമെടുത്തും. ഇത്തരത്തിൽ മിലൻ, വിഞ്ചസ്റ്റർ കത്തീഡ്രലുകളും നിർമാണം പൂർത്തിയാക്കാൻ നൂറ്റാണ്ടുകളെടുത്തു. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹൈവേ പണി തീർക്കാൻ 35 വർഷം. രാജ്യാന്തര ബഹിരാകാശ നിലയം നിർമിക്കാൻ വേണ്ടിവന്നത് 20 വർഷം... ഇങ്ങനെ പോകുന്നു വൻകിട പദ്ധതികൾക്കുവേണ്ടിവന്ന സമയം. ഇക്കൂട്ടത്തിൽ പാനമ കനാൽ, ഇംഗ്ലിഷ് ചാനലിലൂടെയുള്ള ചനൽ തുരങ്കം എന്നിവയെല്ലാം വരും. ഇപ്പോഴിതാ നമ്മുടെ സ്വന്തം വിഴിഞ്ഞം പദ്ധതി ആശയരൂപീകരണത്തിനുശേഷം യാഥാർഥ്യമാകാൻ ഏറെ സമയമെടുത്ത പദ്ധതികളിലൊന്നായി മാറുന്നു. വികസനത്തിനൊപ്പം വിവാദവും വിരോധവുമൊക്കെ ചേർത്ത് ഏത് പദ്ധതിയും നീട്ടിക്കൊണ്ടുപോകാൻ മലയാളിക്ക് പ്രത്യേകമായ കഴിവുണ്ട്. തീർച്ചയായും ഇക്കാര്യത്തിൽ മലയാളിക്ക് ‘അഭിമാനിക്കാം’! കാരണം ഇന്ത്യയിൽതന്നെ ഇത്രയും നീണ്ട വൻകിട പദ്ധതി വേറൊന്നുണ്ടാവില്ല. തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യർ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് ഈ അഭിമാനത്തിൽ പങ്കാളിയാകാം. ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. ഘട്ടങ്ങൾ ബാക്കിയുണ്ട്. ഈ പോക്കാണെങ്കിൽ ഒരുപക്ഷേ
ആരോഗ്യമേഖലയിലെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതു മികച്ച ആരോഗ്യസംവിധാനത്തിന്റെ ലക്ഷണമാണ്. ഏറെ വികസിച്ച നാടുകളിൽ ആരോഗ്യസംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതു പതിവാണ്. അമേരിക്കയിൽ ചികിത്സാകേന്ദ്രത്തിൽ ഒരു പൗരൻ ഹെൽത്ത് കാർഡ് കാണിച്ചാൽ അയാളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന അതുവരെയുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. നമ്മുടെ നാട്ടിൽ ചികിത്സാകേന്ദ്രങ്ങളിൽ ഇപ്പോഴും വിവരങ്ങൾ കൂടുതലും കടലാസിൽ കുറിച്ചുവയ്ക്കുകയാണ്. സർക്കാർ ആശുപത്രികളിലെ കാര്യം നോക്കൂ. ചിലപ്പോൾ ഒരേ രോഗിതന്നെ 2 തവണ ഒപി ടിക്കറ്റ് എടുത്തെന്നു വരും. അപ്പോൾ കണക്കിൽ രണ്ടു രോഗികളാകും. ഒരാഴ്ച കഴിഞ്ഞ് വീണ്ടുമെത്തുമ്പോൾ വീണ്ടും ടിക്കറ്റെടുക്കും. കടലാസിലെഴുതിയ ടിക്കറ്റ് നഷ്ടപ്പെട്ടാൽ വീണ്ടും എടുക്കും. അപ്പോൾ ആളെണ്ണം പെരുകുകയാണ്! രാജ്യത്തെ സ്വകാര്യ ആശുപത്രികളും പൂർണമായി മാറിയിട്ടില്ല. ഈ സംവിധാനങ്ങളെല്ലാം ഇതേപടി നിൽക്കുമ്പോഴാണ്
‘വിവാഹം കഴിഞ്ഞില്ലേ... ഇനി കുട്ടികൾ വൈകേണ്ട...’ ഇതു കേൾക്കുമ്പോൾ വിവാഹം കഴിഞ്ഞ ദമ്പതികൾക്കുള്ള വീട്ടിലെ മൂത്ത കാരണവരുടെ ഉപദേശമായി തോന്നുന്നുണ്ടോ... ഉപദേശം തന്നെയാണ് പക്ഷേ വീട്ടിലെ കാരണവരുടെയല്ല, ഒരു സംസ്ഥാനത്തിന്റെ തലവന്റേതാണ്. ‘നേരത്തേയാണെങ്കിൽ സമയമെടുത്ത് കുടുംബാസൂത്രണത്തെപ്പറ്റി ആലോചിക്കണം എന്നൊക്കെയായിരിക്കും ഞാൻ പറയുക, പക്ഷേ ഇപ്പോൾ അതല്ല അവസ്ഥ’ എന്ന വാക്കുകൾ കൂടി കേൾക്കുമ്പോൾ ഈ ഉപദേശത്തിനു പിന്നിൽ മറ്റെന്തോ ആശങ്ക കൂടി ഉണ്ടെന്നത് വ്യക്തമാകും. ശരിയാണ്. അത്തരമൊരു ആശങ്കയിൽനിന്നു തന്നെയാണ് ആ വാക്കുകൾ വന്നത്. പറഞ്ഞതാകട്ടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും. ഒരുകാലത്ത് കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണത്തിന് ആഹ്വാനം ചെയ്തപ്പോൾ അത് ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് തങ്ങളുടേതെന്ന ഓർമപ്പെടുത്തലും ഇതിനൊപ്പം സ്റ്റാലിനിൽനിന്ന് ഉണ്ടായിരുന്നു. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന് സ്വയം അഭിമാനം കൊള്ളുകയും എന്നാൽ ഇനി അത്തരമൊരു ജനകീയാസൂത്രണത്തിലേക്കു കടന്നാൽ അത് സംസ്ഥാനത്തിന് അപകടമാകുമെന്നും എന്തുകൊണ്ടാണ് സ്റ്റാലിനു പറയേണ്ടി വന്നത്?
‘‘ഭീകരതയുടെ ഭാഷ സംസാരിക്കുകയും ഭീകരത വളർത്തുകയും അതു കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ നമുക്കിടയിലുണ്ട്. അവരെ ഒറ്റപ്പെടുത്തണം. അവർക്കു രാജ്യാന്തര കൂട്ടായ്മകളിൽ ഇടമുണ്ടാകരുത്’’– 2016 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ഇന്ത്യയുടെ അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ 18 മിനിറ്റ് നീണ്ട ഹിന്ദിയിലുള്ള പ്രസംഗത്തിൽ പാക്കിസ്ഥാനെ ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവനയാണിത്. ‘‘മറ്റുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആത്മപരിശോധന നടത്തണം. ബലൂചിസ്ഥാനിലടക്കം നിങ്ങൾ നിങ്ങളുടെ പൗരന്മാർക്കു നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങൾ കണ്ണുതുറന്നു കാണണം. ബലൂച് ജനതയ്ക്കു നേരെയുള്ളത് ഏറ്റവും ഭയാനകമായ ഭരണകൂട ഭീകരതയാണ്’’. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചും പാക്കിസ്ഥാനെ രാജ്യാന്തര സമൂഹം ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ടും ഉള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതായിരുന്നു സുഷമയുടെ വാക്കുകൾ. കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന് ആരോപിച്ച് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനു ചുട്ടമറുപടികൂടിയായിരുന്നു ലോകം മുഴുവൻ ഉറ്റുനോക്കിയ ആ പ്രസംഗം. ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ അടിവരയിട്ടു സൂചിപ്പിക്കാൻ അന്നു സുഷമയ്ക്കായി. കാലമേറെക്കഴിഞ്ഞിട്ടും ഇന്നും അവസാനിക്കുന്നില്ല ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ. പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാകണമെന്ന പണ്ടേയുള്ള ബലൂചിസ്ഥാന്റെ ആഗ്രഹം ഇന്നും സഫലമായിട്ടില്ല. 2007ൽ പർവേസ് മുഷാറഫിന്റെ കാലത്ത് ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവെച്ചുകൊന്നപ്പോൾ
കർമവീര്യം നിറഞ്ഞ ഇന്ത്യൻ സൈനികരെപ്പോലെ അഭിനന്ദനം അർഹിക്കുന്നയാളാണ് നമ്മുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഏറ്റുമുട്ടലിനെക്കുറിച്ചല്ല, നമ്മുടെ രാജ്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ രാഷ്ട്രീയ നേതൃത്വവും പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നകാലത്തും നമുക്ക് കൂടുതൽ അഭിമാനിക്കാമായിരുന്നു എന്നു മാത്രം. കേന്ദ്ര സർക്കാരിനെ ഇന്ത്യൻ ജനത വിമർശിക്കുന്നതിൽ പാക്കിസ്ഥാൻ സൈനിക വക്താവിനുണ്ടായ സന്തോഷത്തെക്കുറിച്ചു മിസ്രി പറഞ്ഞു: ‘അദ്ദേഹത്തിനിത് അദ്ഭുതകരമായിരിക്കാം. കാരണം, പൗരർ സർക്കാരിനെ വിമർശിക്കുന്നതു തുറവിയുള്ളതും പ്രവർത്തിക്കുന്നതുമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. അതു പാക്കിസ്ഥാന് അപരിചിതമാണെന്നത് അദ്ഭുതകരമല്ല.’ ജനാധിപത്യത്തിന്റെ നല്ല സ്വഭാവങ്ങളുള്ള രാജ്യത്ത് സർക്കാരിനെ വിമർശിക്കാം. അതിലേക്കു രാജ്യത്തെ പ്രതിപക്ഷം ഇപ്പോൾ കടക്കുന്നതും നല്ല കാര്യമാണ്. പ്രതിസന്ധിയിൽ സർക്കാരിനൊപ്പം ഉറച്ചുനിന്നിട്ടാണ് പ്രതിപക്ഷം അതു ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അതിനെ രാഷ്ട്രീയ മുതലെടുപ്പെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. പ്രതിപക്ഷത്തിന്റെ ചോദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള
1960–കളുടെ മധ്യത്തിൽ പാക്ക് പട്ടാളഭരണാധികാരി അയൂബ് ഖാൻ വീമ്പിളക്കുമായിരുന്നു: മുതലാളിത്തലോകത്തിനും കമ്യൂണിസ്റ്റ് ലോകത്തിനും പൊതുസുഹൃത്തായി പാക്കിസ്ഥാൻ മാത്രമേയുള്ളൂ. അതിൽ സത്യമുണ്ടായിരുന്നു. അമേരിക്കയുടെ അടുത്ത സുഹൃത്തായിക്കൊണ്ടുതന്നെ കമ്യൂണിസ്റ്റ് ചൈനയുടെ സൗഹൃദം പാക്കിസ്ഥാൻ നേടിയെടുത്തിരുന്നു. റഷ്യയുടെയും ചൈനയുടെയും ശത്രുവായിരുന്ന യുഎസ് അക്കാലത്ത് സൈനികസഖ്യങ്ങൾ രൂപീകരിച്ച് കമ്യൂണിസ്റ്റ് ലോകത്തെ ചുറ്റിവളഞ്ഞ് ഒതുക്കാൻ ശ്രമിക്കുകയായിരുന്നു. ദക്ഷിണ–പൂർവേഷ്യഭാഗത്ത് ഈ മതിൽക്കെട്ടിന്റെ ആണിക്കല്ലായിരുന്നു പാക്കിസ്ഥാൻ. 1962ൽ ഇന്ത്യൻ അതിർത്തിയിൽ ചൈന ആക്രമണം നടത്തിയതോടെ, കമ്യൂണിസ്റ്റ് വിരോധികളായിരുന്ന പാക്ക് ഭരണകൂടം പുതിയ സ്ഥിതിവിശേഷം മുതലെടുത്തു തുടങ്ങി. ദക്ഷിണേഷ്യയിൽ സുഹൃത്തുക്കളില്ലാതിരുന്ന ചൈനയുമായി അവർ അടുത്തു. ചൈനയെ സുഹൃത്താക്കാൻ അന്നു പാക്കിസ്ഥാൻ അവർക്കൊരു സമ്മാനം നൽകി: 1947–48ലെ യുദ്ധത്തിൽ തങ്ങൾ പിടിച്ചെടുത്ത കശ്മീർ പ്രദേശത്തിന്റെ ഒരു ഭാഗം (1942 ചതുരശ്ര കിലോമീറ്റർ). ഇന്ത്യയ്ക്കത് ഇരുട്ടടിയായി.
Results 1-10 of 2486