Activate your premium subscription today
ഉമ്മൻ ചാണ്ടി സർക്കാരിന്റെയും ഒന്നാം പിണറായി വിജയൻ സർക്കാരിന്റെയും കാലത്ത് നിയമസഭയിൽ ശ്രദ്ധേയരായ എൽഡിഎഫ് എംഎൽഎമാരായിരുന്നു കെ.സുരേഷ് കുറുപ്പും ജയിംസ് മാത്യുവും. സൗഹാർദപരമായ പെരുമാറ്റംകൊണ്ടും വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതുകൊണ്ടും എതിരാളികൾക്കുകൂടി മതിപ്പുണ്ടായിരുന്നവർ. ഇരുവരും എസ്എഫ്ഐ കാലം മുതൽ അടുത്ത സുഹൃത്തുക്കളും. തിരുവനന്തപുരത്തുള്ളപ്പോൾ നിയമസഭയിലും പുറത്തും മിക്കപ്പോഴും ഒരുമിച്ചുതന്നെ. സുരേഷ് മധ്യതിരുവിതാംകൂറിലും ജയിംസ് മലബാറിലും പാർട്ടിയുടെ പരിചിതമുഖങ്ങൾ. സിപിഎമ്മിന്റെ ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ, സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ജയിംസ് നാടകീയനീക്കം നടത്തി. പുതിയ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തുനൽകി. അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചെങ്കിലും തീരുമാനത്തിൽ ഉറച്ചുനിന്നു. അതേ സംസ്ഥാന സമ്മേളനത്തിനുശേഷം സുരേഷ് കുറുപ്പും പാർട്ടിയെ സമീപിച്ചു. കോട്ടയം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണം. സാധാരണ പാർട്ടിയംഗമായി പ്രവർത്തിക്കാം. ആ തീരുമാനമെടുത്തപ്പോൾ ജയിംസിന് അറുപതു വയസ്സ്; സുരേഷിന് അറുപത്തിയഞ്ചും. സംഘടനാപദവികൾ വഹിക്കാനുള്ള പാർട്ടിയുടെ പ്രായപരിധിയായ 75ൽ എത്താൻ ഇരുവരുടെയും മുന്നിൽ ഏറെ
ലോകമെമ്പാടുമുള്ള അന്നനാള കാൻസറുകളിൽ ഭൂരിഭാഗവും സ്ക്വാമസ് സെൽ കാർസിനോമ എന്ന വിഭാഗത്തിലുള്ളവയാണ്. യൂറോപ്പിലും അമേരിക്കയിലും ഇതു പ്രധാനമായും പുകവലിയും മദ്യപാനവും മൂലമാണ് ഉണ്ടാകുന്നത്. പുകവലിയും മദ്യപാനവും പുരുഷന്മാരിൽ കൂടുതലായതിനാലാകാം അവരിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. എന്നാൽ, ഇറാനിലെ ഗൊലേസ്ഥാൻ പ്രവിശ്യയിൽ സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ഉയർന്നനിരക്കിൽ അന്നനാള കാൻസർ കണ്ടെത്തിയിരുന്നു. പുകവലി, മദ്യപാനം എന്നിവ തീരെയില്ലാത്ത മേഖലയാണിത്. വളരെ ചൂടോടെ ചായ കുടിക്കുന്നത് ഇവിടെയുള്ളവരുടെ പതിവാണ്. തുടർന്നുള്ള പഠനങ്ങളിൽ, ചൂടുള്ള ചായ/ കാപ്പി എന്നിവ കുടിക്കുന്നവർക്ക് അന്നനാളത്തിലെ കാൻസറിനുള്ള സാധ്യത മറ്റുള്ളവരെക്കാൾ ഇരട്ടിയിലധികമാണെന്നു കണ്ടെത്തി. പതിവായി തിളച്ച പാനീയങ്ങൾ അതേപടി കുടിക്കുന്നതുമൂലമുള്ള അന്നനാള കാൻസർ ചൈനയിലെ ലിൻസിയൻ പ്രവിശ്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂടുള്ള ചായ ഉപയോഗവും സ്ക്വാമസ് സെൽ കാർസിനോമയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഒരുപാടുണ്ട്. വളരെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതിലൂടെ അന്നനാളത്തിലെ കോശങ്ങൾക്കു നാശം സംഭവിക്കും. ഇതു തുടർച്ചയായ അണുബാധയ്ക്കും
ലൊസാഞ്ചലസിനെപ്പറ്റിയുള്ള പ്രധാന വാർത്ത തീയാണ്. ആ മഹാനഗരത്തിന്റെ ആവാസമേഖലകളിൽ ചിലത് കാട്ടുതീ വിഴുങ്ങി. ഈ ദിവസങ്ങളിൽ, അമേരിക്കയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ‘ടൈം’ വാരികയിൽ ലൊസാഞ്ചലസിനെപ്പറ്റി മറ്റൊരു റിപ്പോർട്ട് വായിക്കാൻ ഇടയായി. വളർത്തുമൃഗങ്ങൾ മാത്രമല്ല, തെരുവുമൃഗങ്ങളും (നാട്ടിലേക്ക് ഇറങ്ങിവരുന്ന കാട്ടുമൃഗങ്ങളും) ഉള്ള നമുക്ക് അതു ചില അറിവുകൾ തരുന്നു. ‘ടൈമി’ലെ റിപ്പോർട്ടിൽ ലൊസാഞ്ചലസ് ഒരു ഉദാഹരണം മാത്രമാണ്. സാധാരണ അമേരിക്കക്കാരുടെ ജീവിതവും വളർത്തുമൃഗങ്ങളുമായുള്ള ബന്ധവും മാറിമറിയുന്നതിന്റെ കഥയാണ് അതു പറയുന്നത്. തെരുവുനായപ്പേടിയിൽ ഉറക്കം നഷ്ടപ്പെടുന്ന കേരളത്തിലെ ആയിരക്കണക്കിന് ആളുകൾക്ക് ഒരു പരിഹാരം ‘ടൈമി’ലെ റിപ്പോർട്ട് തരില്ല. കാരണം, പ്രധാനമായും അതിന്റെ വിഷയം തെരുവുപൂച്ചകളാണ്. കേരളം അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണികളിലൊന്നായി തെരുവുപൂച്ചകൾ ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അവ ധാരാളമുണ്ട്. അവയെ ആക്രമിച്ചാൽ അവ കടിക്കുക മാത്രമല്ല മാന്തുകയും ചെയ്യും. പക്ഷേ, പട്ടികളെപ്പോലെ മനുഷ്യനെ വിശ്വസിച്ച് അവ ജനമധ്യത്തിൽ പ്രത്യക്ഷപ്പെടാറില്ല. അവയ്ക്കു കൂടുതൽ ജാഗ്രതയുണ്ട്.
രാജ്യത്ത് ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്ന പൊതുരഹസ്യങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനവും സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റവുമെന്നു പറഞ്ഞത് ജസ്റ്റിസ് റുമ പാലാണ്. മികച്ചൊരു ജഡ്ജിയെന്നു സുപ്രീം കോടതിയിൽ പേരെടുത്ത റുമ പാൽ, ജഡ്ജിനിയമനത്തിന്റെ രഹസ്യസ്വഭാവത്തെ പാപം എന്നു വിളിച്ചു; സൗഹൃദങ്ങൾ, കടപ്പാടുകൾ, ബന്ധുബലം, ജഡ്ജിമാർ തമ്മിലുള്ള നീക്കുപോക്കുകൾ... ഇങ്ങനെ പല കാരണങ്ങളാലുള്ള തെറ്റായ കൊളീജിയം തീരുമാനങ്ങളാണ് ആ പാപത്തിന്റെ ഫലം എന്നു വിശദീകരിച്ചു. അലഹാബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഖർ കുമാർ യാദവിനെ ജഡ്ജിയാക്കിയതിനെ അത്തരമൊരു തീരുമാനത്തിന്റെ ഉദാഹരണമായി പറയാം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് യാദവിനെ ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയാക്കാൻ 2019 ഫെബ്രുവരിയിൽ ശുപാർശ ചെയ്തത്. അന്നു കൊളീജിയത്തിനു മുന്നിൽ യാദവിനെക്കുറിച്ച് ഒരു അഭിപ്രായക്കുറിപ്പുണ്ടായിരുന്നു, അലഹാബാദിലെ മുൻ ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്കു സുപ്രീം കോടതിയിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുതിയത്. കേന്ദ്രമന്ത്രിയുമായുൾപ്പെടെ
ഇംഗ്ലിഷ് പാട്ടുകൾ കേൾക്കുകയോ പാടുകയോ ചെയ്യുന്ന ബിജെപി വിരുദ്ധർ അത്ര പഴയതല്ലാത്തൊരു പാട്ടിലെ ഒരു വരി മൂളിയേക്കാം: “...Everything wrong gonna be alright, come September”, സെപ്റ്റംബർ വരട്ടെ, എല്ലാം ശരിയാകും! ചരിത്രപരമായും അല്ലാതെയും ബിജെപിക്കു പ്രധാനമാണ് സെപ്റ്റംബർ മാസം. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം കൂടി പരിഗണിച്ച് എൽ.കെ.അഡ്വാനി 1990ൽ രഥയാത്ര തുടങ്ങാൻ തിരഞ്ഞെടുത്തത് സെപ്റ്റംബർ 25 ആണ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ജന്മദിനം സെപ്റ്റംബർ 11ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് സെപ്റ്റംബർ 17ന്. വരുന്ന സെപ്റ്റംബറിൽ ഭാഗവതിനും മോദിക്കും 75 വയസ്സു തികയും. പൊതുജീവിതത്തിൽനിന്ന് ഒരു പ്രായത്തിൽ വിരമിക്കേണ്ടതുണ്ടെന്നു ചില ഉദാഹരണങ്ങൾ സഹിതം ആഭ്യന്തരമന്ത്രി അമിത് ഷായെപ്പോലുള്ളവർ പറഞ്ഞിട്ടുണ്ട്. മോദിക്കു വിരമിക്കൽ പ്രായം ബാധകമാണോയെന്നും 75ൽ വിരമിക്കില്ലേയെന്നും അരവിന്ദ് കേജ്രിവാളിനെപ്പോലെ ചില ബാഹ്യശക്തികൾ, പരപ്രേരണയാലോ അല്ലാതെയോ ആവാം, കഴിഞ്ഞവർഷം ചോദിച്ചിരുന്നു. ഈ വർഷം സെപ്റ്റംബർ അടുക്കുമ്പോൾ കേജ്രിവാൾ ചോദ്യം ആവർത്തിച്ചേക്കാം, അതിനു മുൻപു ഡൽഹിയിൽ വീണ്ടും മുഖ്യമന്ത്രിയായാൽ വിശേഷിച്ചും. ആർഎസ്എസിനു മേധാവിയെ
തുടക്കം പ്രതീക്ഷകൾക്കു കരുത്തേകുന്നതായി. നേട്ടങ്ങളുടെ ഒൻപതു വർഷത്തിനു ശേഷം നവവത്സരദിനത്തിലെ ആദ്യ രണ്ടു ദിനങ്ങളിൽ ഓഹരി വിപണിയിൽ പ്രകടമായ പ്രസരിപ്പാണു പത്താം വർഷത്തിലും പ്രതീക്ഷകൾക്കു കരുത്തു പകർന്നിരിക്കുന്നത്. അതേസമയം, വിപണിയിൽ അപകടകരമായ അമിതോൽസാഹത്തിനു സാധ്യത കാണുന്നുമില്ല. 2024 വർഷത്തിന്റെ അവസാന മാസങ്ങളിൽ വിപണി കനത്ത ഇടിവിനു വിധേയമായിരുന്നില്ലെങ്കിൽ വാർഷിക നേട്ടം 20 ശതമാനത്തിനു മുകളിലെത്തുമായിരുന്നു. അതു സാധ്യമാകാതെപോയതിന്റെ നിരാശയും അതിൽനിന്നുൾക്കൊണ്ട പാഠവും ഇടപാടുകളിലെ കരുതലിനു നിക്ഷേപകരെ നിർബന്ധിക്കുമെന്നതിനാലാണ് അമിതോൽസാഹത്തിനു സാഹചര്യമില്ലാത്തത്. അമിതോൽസാഹത്തിന്റെ ഫലമായി അതിവേഗം മുന്നേറിയ വിപണിയിൽ നീണ്ടകാലത്തെ ഇടിവിന് ഇടയാക്കിയതു പ്രധാനമായും രണ്ടു കാരണങ്ങളാണ്:
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി തയാറാക്കിയ റിപ്പോർട്ടുപ്രകാരം ജില്ലയിൽ ഒരു വർഷംകൊണ്ട് ലഹരിമരുന്നു വിൽപനയിലുണ്ടായ വർധന 300 ശതമാനമാണ്. പിടിക്കപ്പെട്ട കേസുകൾ മാത്രമാണ് ഈ കണക്കിൽപെടുന്നത്. പിടിക്കപ്പെടാത്തവ അവയെക്കാൾ എത്രയോ അധികമായിരിക്കും എന്നു സാമാന്യബുദ്ധികൊണ്ട് ചിന്തിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒട്ടും ശുഭപ്രതീക്ഷ നൽകുന്നതല്ല ഈ റിപ്പോർട്ട്. ഇതു തിരുവനന്തപുരം റൂറൽ ജില്ലയ്ക്കു മാത്രമാണ് ബാധകമെന്നു പലരും ചിന്തിച്ചേക്കാം. പക്ഷേ, വാസ്തവം അങ്ങനെയല്ല. സംസ്ഥാനത്ത് 2024ൽ കഞ്ചാവ് പിടികൂടിയതിൽ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തു മാത്രമാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നിവ മുന്നിലുണ്ട്. എംഡിഎംഎ വിൽപനയിലും തിരുവനന്തപുരം അങ്ങനെതന്നെ. നാലാം സ്ഥാനത്തെ വർധന 300 ശതമാനമാണെങ്കിൽ, മുകളിലെ സ്ഥാനങ്ങളിലെ വർധന എന്തായിരിക്കാം? പട്ടികയിൽ താഴെയുള്ള ജില്ലകളുടെ ഇത്തരമൊരു കണക്ക് ലഭ്യമല്ലെന്നു തോന്നുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ റിപ്പോർട്ട് മറ്റു ചില വസ്തുതകളും നൽകുന്നുണ്ട്. ലഹരിമരുന്നു വിൽപനയിൽ സ്ത്രീകൾ
2024 ഡിസംബർ 18ന് നാഗർകോവിലിലെ ഇറച്ചിവെട്ടുകാരൻ മാരിമുത്തു (35) ഭാര്യ മരിയ സത്യത്തെ (30) വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്നു ബാഗുകളിൽ നിറച്ചു. രാത്രി പത്തരയ്ക്കു ബാഗുകൾ രഹസ്യമായി ഉപേക്ഷിക്കാൻ പോയവഴി ഇറച്ചിമണം തിരിച്ചറിഞ്ഞ തെരുവുനായ്ക്കൾ ചുറ്റുംകൂടി കുരച്ചു വലിയ ശബ്ദമുണ്ടാക്കി. ബാഗുകളിൽ
മോങ്ങാനിരുന്ന ചരിത്രത്തിന്റെ തലയിൽ എന്നും തേങ്ങ വീണിട്ടുണ്ട്. അതിനെ ചരിത്രകാരന്മാർ ഇംഗ്ലിഷിൽ ഇമ്മീഡിയറ്റ് കോസ് (പെട്ടെന്നുള്ള കാരണം) എന്നാണു വിളിക്കുന്നത്. ചരിത്രപരമായ ഒരുപാടു കാരണങ്ങളാൽ വലിയൊരു മാറ്റത്തിന് ഒരു കാലമോ പ്രദേശമോ സജ്ജമായിക്കഴിയുമ്പോൾ, പെട്ടെന്ന് ആ സംഭവമുണ്ടാകുന്നതിന് ആക്കംകൂട്ടുന്ന ഒരു ചെറുസംഭവമുണ്ടാകും. രണ്ടാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമായി പറയുന്നത് ജർമനിയുടെ പോളണ്ട് ആക്രമണമാണ്. എന്നാൽ, അവിശ്വസനീയവും രസകരവുമായ ചില ഇമ്മീഡിയറ്റ് കോസുകളുമുണ്ടാകും. കേരളത്തിലേക്കു വടക്കു കിഴക്കൻ ഇന്ത്യയിൽനിന്നുള്ള തൊഴിലാളി കുടിയേറ്റം വൻതോതിൽ ആരംഭിക്കുന്നതിന് (‘ഭായിമാരുടെ വരവിന്’ എന്നു ചുരുക്കം) വഴിതുറന്ന 1996ലെ ഒരു സുപ്രീം കോടതി വിധി ഉദാഹരണം. അസമായിരുന്നു അന്ന് ഇന്ത്യയിലെ പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാനം. കാട്ടുമരങ്ങളായിരുന്നു അതിന്റെ ഭക്ഷണം. 1996ൽ ടി.എൻ.ഗോദവർമൻ തിരുമുൽപാട് കൊടുത്ത കേസിൽ കാട്ടുമരങ്ങൾ വെട്ടി പ്ലൈവുഡ് ഉണ്ടാക്കുന്നതു സുപ്രീം കോടതി രാജ്യമൊട്ടാകെ നിരോധിച്ചു. അസമിലെ പ്ലൈവുഡ് വ്യവസായം തകർന്നു. അതു പക്ഷേ,
1894ൽ ദക്ഷിണാഫ്രിക്കയിലെ നേറ്റാലിൽ വംശീയവിവേചനം അനുഭവിക്കുന്ന ഇന്ത്യക്കാരെ ഒരൊറ്റ കുടക്കീഴിൽ ഒരുമിച്ച് നിർത്തിയ ‘നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്’ എന്ന ആദ്യസംഘടന രൂപീകരിച്ചത് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ചെറുപ്പക്കാരനായ ബാരിസ്റ്ററായിരുന്നു. കൃത്യം 30 വർഷങ്ങൾക്ക് ശേഷം, ആ മനുഷ്യൻ ‘ ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന ലോകത്തെ ഏറ്റവും ബൃഹത്തായ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അധ്യക്ഷനായി - 1924ൽ ബെളഗാവിയിൽ നടന്ന സമ്മേളനത്തിൽ. അപ്പോഴേക്കും, ഏത് സ്വേച്ഛാധിപത്യത്തിന്റെ മുന്നിലും ഒറ്റയ്ക്ക് നിൽക്കാൻ കഴിയുന്ന ആത്മബലത്തിന്റെ മറ്റൊരു പേരായി - മഹാത്മാഗാന്ധിയായി - കാലം ആ യുവ ബാരിസ്റ്ററെ പരിവർത്തനം ചെയ്തു കഴിഞ്ഞിരുന്നു. 39–ാം സമ്മേളനത്തിനായി ബെളഗാവി തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം, കോൺഗ്രസിന്റെ ആരംഭകാലം മുതൽ ബെളഗാവിയിലെ പ്രവർത്തകർ കാണിച്ച താൽപര്യമായിരുന്നു. കോൺഗ്രസ് സ്ഥാപകനായിരുന്ന എ.ഒ.ഹ്യൂം 1893ൽ തന്നെ ബെളഗാവി സന്ദർശിച്ചിരുന്നു. എങ്കിലും, തീരുമാനം ബെളഗാവിക്ക് അനുകൂലമാക്കിയത് മുംബൈ പ്രവിശ്യയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഗംഗാധർറാവു ദേശ്പാണ്ഡെയുടെ പ്രയത്നം കാരണമായിരുന്നു. 1887 മുതൽ കോൺഗ്രസ് സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ദേശ്പാണ്ഡെ, ഗാന്ധിജിയുടെയും, തിലകന്റെയും അടുത്ത സുഹൃത്തായിരുന്നു. 1916ൽ ഗാന്ധിജി ബെളഗാവി സന്ദർശിച്ചതിന്റെ
Results 1-10 of 138