Activate your premium subscription today
രാജ്ഭവനിലെ സർക്കാർ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിലെ പുഷ്പാർച്ചന എന്ന അസാധാരണ നടപടിക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ മുതിർന്നപ്പോൾ അതിന്റെ ഭാഗമായി നിൽക്കാൻ കഴിയില്ലെന്ന ഉറച്ച പ്രഖ്യാപനം നടത്തിയ സിപിഐയുടെ കൃഷി മന്ത്രി പി.പ്രസാദ് മതനിരപേക്ഷ വാദികളുടെ വലിയ കയ്യടിയാണ് വാങ്ങിയത്. സിപിഐയുടെ ദേശീയ കൗൺസിലിലും സംസ്ഥാന നിർവാഹകസമിതിയിലും അംഗമായ പ്രസാദ് ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിലും അതിനായി ശബ്ദിക്കുന്നതിലും ഒരിക്കലും പിറകോട്ടു നിന്നിട്ടില്ല. കൃഷി വകുപ്പിന്റെ പരിപാടിതന്നെ പ്രസാദ് ഉപേക്ഷിച്ചെങ്കിൽ മന്ത്രി വി.ശിവൻകുട്ടി രാജ്ഭവനിൽ വച്ച് തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതോടെ ‘ഭാരതാംബ വിവാദം’ കത്തുകയാണ്. രാജ്ഭവനും കൃഷിവകുപ്പും തമ്മിൽ അന്ന് സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുക മാത്രമല്ല, ഈ അഭിമുഖത്തിൽ പ്രസാദ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ വേണ്ടിവന്നതെന്നും വിശദീകരിക്കുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ് രാഷ്ട്രീയ കേന്ദ്രങ്ങൾക്കു തന്നെയല്ല, ആ പാർട്ടിയിൽ ഉള്ളവർക്കുതന്നെ അപ്രതീക്ഷിതമായിരുന്നു. മലയാളിയാണെങ്കിലും കേരളത്തിനു പുറത്ത് രാഷ്ട്രീയ–വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ച് മുദ്രപതിപ്പിച്ച രാജീവിനെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്നും. കർണാടകയിൽനിന്നുള്ള രാജ്യസഭാംഗവും കഴിഞ്ഞ മോദി സർക്കാരിൽ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെയാണ് ഇതുവരെ മലയാളികൾക്ക് പരിചയമെങ്കിൽ ഇപ്പോൾ അവർക്ക് മുന്നിൽ കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന കഥാപാത്രമായി അദ്ദേഹം മാറി. ഈ മാറ്റം രാജീവിന് എത്ര എളുപ്പമാണെന്നും അതിലൂടെ ബിജെപിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിയുമോ എന്നതിലുമാണ് ഉദ്വേഗമുള്ളത്. തന്റെ പ്രവർത്തന ശൈലി, ലക്ഷ്യം, കേരളത്തിലെ ബിജെപിയിൽനിന്ന് കിട്ടുന്ന പിന്തുണ ഇതേക്കുറിച്ചെല്ലാം ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം ആദ്യമായി വിശദമായി തുറന്നു പറയുന്ന അഭിമുഖമാണ് ഇത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി രാജീവ് ചന്ദ്രശേഖർ ‘ക്രോസ് ഫയറി’ൽ സംസാരിക്കുന്നു.
‘ഐഎഎസ് തലപ്പത്ത് ചേരികളുമില്ല. ചോരിപ്പോരുമില്ല. മിലിട്ടറി സർവീസ് പോലെ എല്ലാവരും തമ്മിൽ ഏകാഭിപ്രായം വേണ്ട ഒരു തൊഴിലല്ല ഐഎഎസ്. വ്യക്തികൾ തമ്മിലുണ്ടാകുന്ന ചെറിയ ‘ഈഗോ ക്ലാഷുകൾ’ തീർക്കാൻ ഫലപ്രദമായ സംവിധാനവുമില്ല’– കൃഷി വകുപ്പ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. ബി. അശോക് ഇങ്ങനെ പറയുമ്പോൾ ചൂണ്ടുവിരൽ ആർക്കു നേരെയാണ്? തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി ബി.അശോകിനെ നിയമിച്ചിരുന്നു. ഈ മന്ത്രിസഭാ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കാൻ ഡോ. ബി. അശോക് തീരുമാനിച്ചതു വലിയ ചർച്ചയുമായി. മന്ത്രിസഭാ തീരുമാനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കുകയും ചെയ്തു. ഡോ. അശോകിന് അനുകൂലമായ ട്രൈബ്യൂണൽ വിധി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹം മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.
കോൺഗ്രസില്‍ പുതിയ ടീം വന്നതിന്റെ ചൂടാറും മുൻപേ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു ചൂടും നിറഞ്ഞിരിക്കുന്നു. പതിവുപോലെ സ്ഥാനാർഥി പ്രഖ്യാപനം അതിവേഗമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. പക്ഷേ പുതിയ ടീമിനു മുന്നിൽ പി.വി. അൻവറിന്റെ രൂപത്തിൽ പുതിയൊരു പ്രതിസന്ധി ഉയർന്നു. സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ ആ പ്രതിസന്ധി ഉച്ചസ്ഥായിയിലുമായി. അതിൽ പി.വി. അൻവർ മാത്രമല്ല വി.എസ്. ജോയിയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും ആര്യാടൻ ഷൗക്കത്തുമെല്ലാമുണ്ടായിരുന്നു. സതീശനെതിരെ അതിശക്തമായ ആരോപണങ്ങളുമായി അൻവർ രംഗത്തെത്തിയതോടെ യുഡിഎഫ്– അൻവർ ചർച്ചയും വഴിമുട്ടിയ അവസ്ഥയായിരിക്കുന്നു. അന്‍വർ തുടരെത്തുടരെ പല പ്രഖ്യാപനങ്ങളും നീക്കങ്ങളും നടത്തുന്നതിനു പിന്നിലെ കാരണത്തെക്കുറിച്ച് ഉൾപ്പെടെ സംസാരിക്കുകയാണ് ഈ അഭിമുഖത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ ഘടകകക്ഷിയാക്കുമോ, നിലമ്പൂരിൽ എങ്ങനെയാണ് കോൺഗ്രസ് പ്രവര്‍ത്തനങ്ങൾ, ബിജെപി മത്സരിക്കില്ലെന്നു പറയുന്നത് എന്തുകൊണ്ടാണ്, ബിജെപി നീക്കത്തിൽ എൽഡിഎഫിന് എന്താണു പങ്ക്? ഇതിനെല്ലാം ഉത്തരം നൽകുകയാണ് അടൂർ പ്രകാശ്.
കണ്ണൂരിൽനിന്നു തന്നെ സിപിഎമ്മിന് സംസ്ഥാന സെക്രട്ടറിമാർ വരുന്നതു പുതുമയല്ല. എന്നാൽ കണ്ണൂരുകാരനായ കെ.സുധാകരനു പകരം അതേ കണ്ണൂരിൽനിന്ന് പുതിയ കെപിസിസി പ്രസിഡന്റും വരുന്നതിൽ സവിശേഷതയുണ്ട്. സണ്ണി ജോസഫാണ് ‘ക്രോസ് ഫയറി’ൽ സംസാരിക്കാനെത്തുന്നത്. സുധാകരൻ മാറേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെ കോൺഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ മാസങ്ങളോളം നടത്തിയ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് സണ്ണി തിരഞ്ഞെടുക്കപ്പെടുന്നത്. പേരാവൂരിൽ നിന്നുള്ള നിയമസഭാംഗം കൂടിയായ അദ്ദേഹം കെപിസിസി പ്രസിഡന്റാകുമ്പോൾ സിപിഎമ്മിനെയും കോൺഗ്രസിനെയും നയിക്കുന്നവർ ഒരേ സമയം നിയമസഭയിലും ഉണ്ടാകുന്നു എന്നതും പ്രത്യേകത. തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎ ആയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇപ്പോൾ സഭയിലുണ്ട്. സൗമ്യനും പക്വമതിയുമായ നേതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന സണ്ണിയുടെ നിയമനം രാഷ്ട്രീയ കേന്ദ്രങ്ങൾ പൊതുവിൽ മതിപ്പോടെയാണ് കാണുന്നത്. എന്നാൽ പുതിയ കെപിസിസി പ്രസിഡന്റിനു മുന്നിലുളള വെല്ലുവിളികൾ ചെറുതല്ല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് സണ്ണി ജോസഫ് മനസ്സു തുറക്കുന്നു.തന്റെ പരിമിതികൾ തുറന്നു പറയാനും മറ്റുള്ളവരുടെ മികവ് എടുത്തു പറയാനും മടിയില്ലാത്ത ഒരു രാഷ്ട്രീയ നേതാവിനെ ഈ അഭിമുഖത്തിലുടെ വായിച്ചടുക്കാം.
2024 ഡിസംബറിൽ തുടരെത്തുടരെ സംഭവിച്ച രണ്ട് വിമാന ദുരന്തങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്താൻ പോന്നതായിരുന്നു. വിമാന സുരക്ഷയെപ്പറ്റി പോലും യാത്രക്കാർ സംശയം പ്രകടിപ്പിച്ച നാളുകൾ. കസഖ്സ്ഥാനിൽ വിമാനം രണ്ടായി പിളർന്നപ്പോൾ ദക്ഷിണ കൊറിയയിൽ സെക്കൻഡുകൾക്കുള്ളിലാണ് വിമാനം തീഗോളമായത്. ദിവസങ്ങളുടെ ഇടവേളയിൽ അന്നു നഷ്ടപ്പെട്ടത് ഇരുനൂറോളം ജീവനുകള്‍. കസഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേരും നാലു ദിവസത്തിന് ശേഷം ദക്ഷിണ കൊറിയയിൽ ജെജു എയർ വിമാനം തകർന്ന് 179 പേരുമാണ് മരിച്ചത്. യുഎസിലെ അർലിങ്ടനിലെ റോണൾഡ് റീഗൻ വാഷിങ്ടന്‍ വിമാനത്താവളത്തിനു സമീപം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിലേക്ക് യാത്രാ വിമാനം തകർന്നു വീണ സംഭവവും ഈ ഞെട്ടലിനു മുകളിലേക്കാണ് വന്നുപതിച്ചത്. 2025 ജനുവരി 29ന് രാത്രിയായിരുന്നു സംഭവം. വ്യോമയാന ദുരന്തങ്ങളുടെ വർഷമെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലായിരുന്നു 2024 കടന്നു പോയത്. ജനുവരി ആദ്യത്തിൽ ടോക്കിയോവിലുണ്ടായ തീപിടിത്തം ലോകത്തെ ഞെട്ടിച്ചു. ജപ്പാൻ കോസ്റ്റ് ഗാർഡിലെ അഞ്ച് അംഗങ്ങളാണ് അന്നു മരിച്ചത്. എന്നാൽ ജപ്പാൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർ സുരക്ഷിതമായി രക്ഷപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം, ഒറിഗോണിലെ പോർട്ട്ലാൻഡിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ഒരു ഭാഗം താഴേക്ക് വീണു, ഫ്യൂസ്ലേജിന്റെ ഒരു വശത്ത് വിടവുണ്ടായി. അന്ന് 177 യാത്രക്കാരും എമർജൻസി ലാൻഡിങ്ങിനെ അതിജീവിച്ചു, എന്നാൽ ആ സംഭവത്തിൽ നിന്നുള്ള വീഴ്ച വിമാന നിർമാതാക്കളായ ബോയിങ്ങിനെ വർഷം മുഴുവനും വാർത്തകളിൽ നിറച്ചു. അതിനിടെയാണ് 60 യാത്രക്കാരുമായി പോയ യുഎസ് വിമാനം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ വന്നിടിച്ചത്. ഇതെല്ലാം കാണുന്നവർക്ക് തീർച്ചയായും സംശയം തോന്നാം. വിമാനയാത്ര സുരക്ഷിതമല്ലേ? ഒരു പക്ഷിയിടിച്ചാൽ നിയന്ത്രണം വിടുന്നതാണോ വിമാനം? എന്തുകൊണ്ടാണ് വിമാനങ്ങൾ നേർക്കുനേർ വരുന്നത്? ഇന്ത്യയിലെ വിമാനത്താവളങ്ങൾ സുരക്ഷിതമാണോ? ഈ സംശയങ്ങള്‍ക്കെല്ലാം
‘അൽപം ഭാരിച്ചതാണ്, താങ്കൾ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുക്കുക’. ഡോ.കെ.ശിവപ്രസാദിനെ തേടിയെത്തിയ നിർദേശം ഇതായിരുന്നു. വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് സർക്കാരും ഇടതു സംഘടനകളും തമ്മിൽ പോരാട്ടം നടന്നു കൊണ്ടിരിക്കെയാണ് സുപ്രധാന ചുമതലകളിലൊന്ന് ഡോ.ശിവപ്രസാദിനെ തേടിയെത്തുന്നത്. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സിസ തോമസിനും ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമനം നൽകി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഷിപ് ടെക്നോളജി വിഭാഗത്തിൽ പ്രഫസറാണ് ഡോ.കെ.ശിവപ്രസാദ്. വൈസ് ചാൻസലർ നിയമനം അപ്രതീക്ഷിതമായാണ് ശിവപ്രസാദിന് ലഭിക്കുന്നത്. വിസി നിയമനത്തിനുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ‘‘ഗവർണറുടെ സേർച്ച് കമ്മിറ്റിയാണ് എന്നെ തിരഞ്ഞെടുത്തത്. ചോദിച്ചപ്പോൾ ബയോഡേറ്റ കൊടുത്തു. പിന്നീട് അവിടെ നിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്.’’ ഡോ. ശിവപ്രസാദ് പറയുന്നു. ഇക്കാരണങ്ങളാൽ തന്നെ പൊലീസ് സുരക്ഷയിലാണ് ശിവപ്രസാദ് ചുമതല എടുത്തത്. ഈ സമയം പുറത്ത് എസ്എഫ്ഐ പ്രതിഷേധം ഉയർത്തി. പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം മുന്നറിയിപ്പു നൽകുന്നു. കലുഷിതമായ പാതയിൽ എങ്ങനെ മുന്നോട്ടു പോകും? ‘വിദ്യാർഥികളുടെ ഭാവിയാണ് എന്റെ മുന്നിലുള്ളത്’ ശിവപ്രസാദ് പറഞ്ഞു. ‘വിദ്യാർഥി സംഘടനകളും വിദ്യാർഥികളുടെ താൽപര്യങ്ങൾക്കു മുൻതൂക്കം നൽകണം.
ആരോഗ്യമേഖലയിൽ കേരളം മുന്നിലാണെന്നും ജീവനക്കാരുടെ എണ്ണത്തിലും സർക്കാർ നയങ്ങളിലും കാതലായ മാറ്റങ്ങളുണ്ടായാൽ നമ്മൾ കൂടുതൽ ലോകോത്തരമാകുമെന്നും ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയൻ പ്രസിഡന്റും മലയാളിയുമായ ബിജോയ് സെബാസ്റ്റ്യൻ. ലോകത്തിലെ ഏറ്റവും അംഗബലമുള്ള നഴ്സിങ് സംഘടനയായ യുകെയിലെ ആർസിഎൻ യൂണിയന്റെ പ്രസിഡന്റായി വിജയിച്ചശേഷം ‘മനോരമ ഓൺലൈനുമായി’ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 ലക്ഷം അംഗങ്ങളുള്ള ആർസിഎൻ സംഘടനയുടെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനാണു ബിജോയ്. ആലപ്പുഴ സ്വദേശി. യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ്. കൃഷി വകുപ്പ് മുൻ സൂപ്രണ്ട് പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും സോഫിയയുടെയും മകൻ. കോട്ടയം മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥിയായ ബിജോയിക്കു തിരഞ്ഞെടുപ്പുവിജയം ഇവിടെ ആഘോഷിക്കാനായതിൽ ഇരട്ടി സന്തോഷം. ബിജോയിയുമായുള്ള സംഭാഷണത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ.
പിസിസി അധ്യക്ഷൻ നാനാ പഠോളെയുടെ കൈകൾക്കു മഹാരാഷ്ട്രയിൽ സുലഭമായി കാണുന്ന കരിമ്പിന്റെ കടുപ്പമുണ്ട്. കൃഷി ചെയ്തു തഴമ്പിച്ചതല്ല. കർഷകരുടെ തഴമ്പിച്ച കൈകളിൽ കൈകോർത്തു നടക്കുന്നതിന്റെ കാഠിന്യമാണത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാരെന്ന ചോദ്യത്തിന് ആറടി രണ്ടിഞ്ചുകാരനായ നാനാ ബാവുവല്ലാതെ മറ്റൊരുത്തരമില്ല. കർഷക നേതാവാണെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഭൂമിയിലല്ല, ആകാശത്താണു പഠോളെ. എല്ലായിടത്തും പ്രചാരണത്തിനു പഠോളെയെ വേണം. എളുപ്പത്തിലെത്താൻ
ഇറാനിലെ ആണവ പ്ലാന്റുകള്‍ക്കു നേരെ ആക്രമണം നടത്തരുതെന്ന് അടുത്തിടെ ഇസ്രയേലിനു മുന്നറിയിപ്പു നൽകിയവരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമുണ്ട്. ആ പ്ലാന്റുകളിൽ എന്താണ് ഇറാന് ഒളിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ അത്രയേറെ സംശയങ്ങളും ആശങ്കകളുമാണ്. അതാണ് അത്തരമൊരു മുന്നറിയിപ്പിനു പിന്നിലും. പ്ലാന്റിലെ രഹസ്യങ്ങൾ സംബന്ധിച്ച ഒട്ടേറെ വാർത്താ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം റിപ്പോർട്ടുകളിലൂടെയാണ് ലോകം ഇതിനെപ്പറ്റി കൂടുതലറിയുന്നതും. ഒക്ടോബര്‍ ഒന്നിന് ഇറാൻ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയതിനു മറുപടിയായി ഇറാന്റെ ആണവ പ്ലാന്റുകളെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു നോട്ടമിട്ടിരുന്നത്. എന്നാൽ അതൊരു വലിയ ദുരന്തത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവിലാണ് വിഷയത്തിൽ പുട്ടിനും ബൈഡനും ഇടപെട്ടത്. യഥാർഥത്തില്‍ ഇറാന്റെ ആണവ നിലയങ്ങളെ ലോകം ഭയക്കേണ്ടതുണ്ടോ? അവിടെ എന്താണു സംഭവിക്കുന്നത്? രണ്ടു മാസം മുൻപ് രാജ്യാന്തര ആണവ എജൻസി (ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി– ഐഎഇഎ) പ്രതിനിധി സംഘം ഇറാന്റെ ആണവ പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രാജ്യാന്തര ആണവ ഏജൻസിക്കു കീഴിൽ ആണവ പ്ലാന്റുകൾ നിരീക്ഷിക്കാൻ അനുമതി നല്‍കിയിട്ടുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ലോകത്തെ മറ്റു രാജ്യങ്ങളിലെ ആണവ പ്ലാന്റുകൾ സന്ദർശിക്കുമ്പോൾ നേരിടേണ്ടി വരുന്നതിനേക്കാൾ
Results 1-10 of 57