Activate your premium subscription today
സംസ്ഥാനത്തെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നാം വയസ്സില്‍ പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്‍ഇപി) നിര്‍ദേശങ്ങളാണ് 2026-27 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 എന്‍ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്കൂള്‍ പ്രവേശനം നടത്തുന്ന കുട്ടികള്‍ വലിയതോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. 6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്‍) 90.9 ശതമാനമാണെങ്കില്‍ 9-10 ക്ലാസില്‍ 79.3 ശതമാനവും 11-12 ക്ലാസില്‍ എത്തുമ്പോള്‍ അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല്‍ 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല്‍ മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.
71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം സർവകലാശാലതന്നെ മറച്ചുവച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ കാലോചിത പരിഷ്കാരം കൊണ്ടുവരേണ്ട ഘട്ടമാണിത്. വാർഷിക പരീക്ഷാരീതി മാറി സെമസ്റ്റർ സമ്പ്രദായം ഏർപ്പെടുത്തിയശേഷം അടിക്കടിയുള്ള പരീക്ഷകൾ ഒഴിവാക്കാനാകാത്തതിനാലാണ് മൂല്യനിർണയത്തിൽ വികേന്ദ്രീകരണം നടപ്പാക്കിയത്. പരീക്ഷാ നടത്തിപ്പിനു സർവകലാശാലാതലത്തിൽ പരീക്ഷാ കൺട്രോളർ ഉണ്ട്. സ്വാശ്രയ കോളജുകളിലും പരീക്ഷാ കൺട്രോളർ ഉണ്ട്. പക്ഷേ, അത്തരം ഉത്തരവാദിത്തപ്പെട്ടവർ കടമ നിർവഹിക്കാത്തതാണ് ഇവിടെ സംഭവിച്ച വീഴ്ചയ്ക്കു കാരണം. സെമസ്റ്റർ സമ്പ്രദായമായതോടെ കോളജുകളിൽ
ഒരു ഉത്തരേന്ത്യൻ നാടോടിക്കഥ കേൾക്കുക. ദരിദ്രയായ ഗൗരി മൂന്നു കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന കാലം. കുട്ടികളുടെ അച്ഛൻ കഷ്ടപ്പാടില്ലാത്ത ലോകത്തേക്കു പൊയ്ക്കഴിഞ്ഞിരുന്നു. പ്രയാസം കൂടിയപ്പോൾ മനഃസമാധാനത്തിനു പഴയ ഗുരുനാഥനെക്കണ്ടു ചോദിച്ചു, ‘ജീവിതം കഠിനമാണല്ലേ?’. ‘അതെ. പക്ഷേ ശരിയായതു ചെയ്താൽ തുടക്കത്തെക്കാൾ മെച്ചമാവും ഒടുക്കം’, ഗുരു സമാധാനിപ്പിച്ചു. കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്താൻ കഴിയണം. അതിനപ്പുറം ആഗ്രഹമൊന്നുമില്ല. രാത്രിയിൽ ഇരുൾപരന്നപ്പോൾ കുഞ്ഞുങ്ങൾ അമ്മയെ കെട്ടിപ്പിടിച്ചു ചേർന്നുനിന്നു. അമ്മയടുത്തുണ്ടെങ്കിൽ ഞങ്ങൾക്കു പേടിയേയില്ലെന്നു കുഞ്ഞുങ്ങൾ. ഇവരെ ധൈര്യമുള്ളവരായി വളർത്തുന്നതിനെക്കാൾ മെച്ചമായി യാതൊന്നുമില്ലെന്നു ഗൗരിയുടെ മനസ്സ്. പിറ്റേന്ന് ആഹാരം തേടി കുന്നു കയറിപ്പോകുകയാണ്. കുഞ്ഞുങ്ങൾക്കു കയറാൻ പ്രയാസം. ‘കുറച്ചുകൂടി ശ്രമിച്ച് ക്ഷമയോടെ കയറൂ’ എന്ന് അമ്മ. ഏറ്റവും മുകളിലെത്തിയപ്പോൾ അവർ പറഞ്ഞു, അമ്മയില്ലെങ്കിൽ ഞങ്ങൾക്കു കയറാനാവുമായിരുന്നില്ല. ഗൗരിക്ക് ആശ്വാസം. അന്നു രാത്രി അവർ നക്ഷത്രങ്ങളെ നോക്കിപ്പറഞ്ഞു, തടസ്സങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടു കീഴ്പ്പെടുത്താൻ ഇവർ പഠിച്ചല്ലോ. അടുത്ത നാൾ കൊടുങ്കാറ്റും മഴയും വന്നു. കറുത്തിരുണ്ട അന്തരീക്ഷം. അമ്മ കുഞ്ഞുങ്ങളോടു പറഞ്ഞു,
‘‘ഒന്നാമത് അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണന്‍ അല്ല. ശ്രീനിവാസന് അംബാസഡറായി പ്രവര്‍ത്തിച്ച ആളാണ്. പ്രത്യേക അംബാസഡറായി അദ്ദേഹത്തെ നിയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ നിയോഗിച്ചത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്ക്കരിക്കാന് വേണ്ടിയാണ്. നാടിന് ഒരു തരത്തിലും യോജിക്കാത്ത ഒരു സംരംഭമാണ് അക്കാദമിക് സിറ്റി. അതുമായി ബന്ധപ്പെട്ട് ഒരു രീതിയിലും യോജിക്കാന്‍ കേരളത്തിനു കഴിയില്ല. വിദേശ സ്ഥാപനങ്ങളുടെ ഏജന്റുമാരായി മാറേണ്ടതില്ല. നമുക്ക് നമ്മുടെ തന്നെ നാടിനെ അഭിവൃദ്ധിപ്പെടുത്താം. അതാണ് ഇവിടെ വേണ്ടത്’’ - സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ആയിരുന്ന ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയതിനെക്കുറിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് 2015ല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതേ പിണറായി വിജയന് തന്നെ മുഖ്യമന്ത്രി ആയിരിക്കെയാണ് 9 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തേക്കു ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്നും ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു ന്യായീകരിക്കുമ്പോള്‍ കാലം കാത്തുവച്ച പ്രായശ്ചിത്തമായി അതു മാറുകയാണ്. എസ്എഫ്ഐയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്താനാകുമെന്നും ഇന്നത്തെ കാലത്ത് സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറയുന്നു. ‘‘മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്സിയന്‍ നിലപാടിന്റെ ഭാഗം കൂടിയാണ്’’- മന്ത്രി പറഞ്ഞു. അതേസമയം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്‍പ്പെടെ 9 വര്‍ഷങ്ങള്‍ക്കു മുന്‍പ്
‘‘ഈ ലിഫ്റ്റിൽ കുടുങ്ങുമോ?’’ ‘‘ഇല്ല! കുടുങ്ങില്ല. ഈ ലിഫ്റ്റ് നിൽക്കില്ല, നിലയ്ക്കുകയുമില്ല. അതിനാൽ ലിഫ്റ്റിൽ കുടുങ്ങുമെന്ന പേടിയും വേണ്ട. ഇനി നിന്നു പോയാലും ഉള്ളിൽ കുടുങ്ങുമെന്ന് പേടിക്കണ്ട. കാരണം ലിഫ്റ്റിന് വാതിലും ഇല്ല. ലിഫ്റ്റ് നിന്നാൽ ഏതെങ്കിലും നിലയിൽ ഇറങ്ങാം.’’ ജർമൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഈ അദ്ഭുത ലിഫ്റ്റ് ആദ്യം കാണുന്നവർ ഒന്നു സംശയിക്കും. ലിഫ്റ്റിൽ കയറണോ വേണ്ടയോ എന്ന് ആലോചിക്കും. സത്യത്തിൽ ഇതൊരു വെറും ലിഫ്റ്റ് അല്ല, ലിഫ്റ്റ് മുത്തച്ഛനാണ്. ജർമനിയിലെ ആദ്യ കാല ലിഫ്റ്റുകളിലൊന്ന്. വിദേശ മന്ത്രാലയത്തിൽ തന്നെ വാഴുന്നതിനും കാരണമുണ്ട്. അന്നു മുതൽ മുത്തച്ഛൻ ലിഫ്റ്റ് ഇപ്പോഴും ഓടുകയാണ് നിത്യഹരിത നായകനായി. ആദ്യം കാണുന്നവർക്ക് കുറച്ചു സമയം നോക്കി നിന്നാൽ മാത്രമേ ഇതൊരു ലിഫ്റ്റാണെന്നു തിരിച്ചറിയാൻ കഴിയൂ. സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വെറുമൊരു ലിഫ്റ്റ് അല്ലെന്നും മനസ്സിലാകും. കാലങ്ങളായി ജർമൻ സാങ്കേതിക വിദ്യയുടെ സാക്ഷിയാണ് ഈ ലിഫ്റ്റ്. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം. ഇത് ഒറ്റ ലിഫ്റ്റ് അല്ല. ‘ഡബിളാണ്’. രണ്ടു ലിഫ്റ്റുകൾ ചേർന്ന ജർമൻ ലിഫ്റ്റ് എൻജിനീയറിങ്. വിവിധ നിലകളെ ബന്ധിപ്പിച്ച് അടുത്തടുത്ത രണ്ടു ലിഫ്റ്റുകൾ സദാ സമയവും ഓടിക്കൊണ്ടിരിക്കുന്നു. ഇടത്തേ ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ വലത്തേ ലിഫ്റ്റ് മുകളിലേക്കു പോകുന്നു. രണ്ടു ലിഫ്റ്റുകളെയും ബന്ധിപ്പിച്ച് പൊളിച്ചു നീക്കിയ ബർലിൻ മതിൽ പോലെ ഒരു ഭിത്തിയുണ്ട്.
രാജ്യത്താകെ 706 മെഡിക്കൽ കോളജുകളിലായി 1,09,170 എംബിബിഎസ് സീറ്റുകൾ. അതിൽ 386 സർക്കാർ മെഡിക്കൽ കോളജുകളിലായി 55,880 സീറ്റുകൾ. ബാക്കിയുള്ളതു സ്വകാര്യ മേഖലയിൽ. ഇതിലേക്ക് ഇക്കുറി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) എഴുതാൻ റജിസ്റ്റർ ചെയ്തതു 24 ലക്ഷത്തിലേറെപ്പേർ (24,06,079). പരീക്ഷയെഴുതിയതു 23,33,297 പേർ. കഴിഞ്ഞ വർഷം പരീക്ഷയെഴുതിനേക്കാൾ 2,94,701 പേരുടെ വർധന! വീട്ടിൽ ഒരു ഡോക്ടർ എന്ന ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം നേടിയെടുക്കാനുള്ള ആദ്യ കടമ്പയായ ‘നീറ്റ് യുജി’ എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്നു മനസ്സിലാക്കാൻ മേൽപ്പറഞ്ഞ കണക്കുകൾ മാത്രം മതി. മൂന്നും നാലും വർഷത്തെ അതികഠിനമായ ശ്രമത്തിനൊടുവിൽ പരീക്ഷയെഴുതി ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിൽ റാങ്കിൽ വലിയ അന്തരം നേരിട്ടുന്ന വിദ്യാർഥികൾ വേദനിക്കുന്നതും ഇക്കാരണത്താലാണ്. ലക്ഷക്കണക്കിനു കുട്ടികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളിൽ വിള്ളൽ വീഴ്ത്തിലാണ് ഇക്കുറി നീറ്റ്–യുജി ഫലമെത്തിയത്. അതിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ഓരോ ദിവസം കഴിയുന്തോറും പുതിയ മാനവും കൈവരുന്നു. സുപ്രീം കോടതി ഇടപെട്ടിരിക്കുന്നു. വിഷയം രാഷ്ട്രീയ വിവാദമായിക്കഴിഞ്ഞു. നീറ്റ് ഒഴിവാക്കണമെന്നു വർഷങ്ങളായി ആവശ്യപ്പെടുന്ന തമിഴ്നാട് സർക്കാർ ഉൾപ്പെടെയുള്ളവർ സജീവമായി രംഗത്തുണ്ട്. പിഴവുണ്ടായില്ലെന്ന് ആവർത്തിച്ചിരുന്ന കേന്ദ്ര സർക്കാർ വരെ തെറ്റു പറ്റിയതായി ഒടുവിൽ സംഭവിച്ചു. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രതിക്കൂട്ടിലായിരിക്കുന്നു. ബിഹാറിലും ഗുജറാത്തിലെ ഗോധ്രയിലും നടന്ന തിരിമറി സംഭവങ്ങൾ കാരണം പരീക്ഷ മാറ്റിവയ്ക്കുമോ എന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.
കേന്ദ്ര സർവകലാശാലകളിലും കേരളത്തിനു പുറത്തുള്ള മറ്റു പ്രശസ്ത സർവകലാശാലകളിലും മുൻപു വലിയ തോതിൽ പ്രവേശനം നേടിയിരുന്നതു മലയാളികളാണ്. എന്നാൽ, ഇവിടെയെല്ലാം പ്രവേശനപരീക്ഷ വന്നതോടെ മലയാളികൾ കൂട്ടത്തോടെ പുറത്താകുന്നു. ദേശീയതലത്തിലുള്ള പരീക്ഷയുടെ കടമ്പ കടക്കാൻ നമ്മുടെ കുട്ടികൾക്കു പലപ്പോഴും കഴിയുന്നില്ല.
ഓഫിസ് ജോലിയും രണ്ടു കുട്ടികളെ നോക്കുന്നതടക്കം വീട്ടുജോലിയും കൃത്യതയോടെ ചെയ്യുന്ന ഭാര്യയെക്കുറിച്ച് ഭർത്താവിനു വെറുതേയങ്ങു തോന്നുകയാണ് ‘ഭാര്യ അത്ര പോരാ’. ജോലി ബിസിനസാണെന്നു പറയുകയും ചീട്ടുകളിയും കറങ്ങിനടക്കലും അല്ലാതെ മറ്റൊന്നും ചെയ്യാതെ ജീവിതം പാഴാക്കുന്ന താൻ, കർമനിരതയായ ഭാര്യയെക്കാൾ മേലെയാണെന്നു ഭർത്താവിനു തീർച്ച! ഇതു വീട്ടുകാര്യം. പലപ്പോഴും കലഹത്തിനു തുടക്കം. സമൂഹത്തിലും ഈ മനോഭാവം സാധാരണം. ബാങ്ക്ജോലിയിൽ താഴത്തെ തലത്തിൽ രണ്ടു കൊല്ലം ജോലി തികയ്ക്കുമ്പോഴേക്കും ചിലർക്കു തോന്നും, എന്റെയത്ര ബാങ്കുകാര്യങ്ങൾ മറ്റാർക്കും അറിയില്ലെന്ന്. ബാങ്കിങ് എന്നത് അതിസങ്കീർണമായ സാമ്പത്തികപ്രവർത്തനമെന്നു തിരിച്ചറിയാതെ, ആ വിശാലകാൻവാസിന്റെ ഒരു മൂല മാത്രം കഷ്ടിച്ചു കണ്ടവൻ ഈ രംഗത്തെ വിദഗ്ധനാണു താനെന്നു വിശ്വസിച്ച് അന്യരെ മനസ്സിൽ താഴ്ത്തിക്കെട്ടുന്നു. വലിയ തിരക്കുള്ള കച്ചവടക്കാരന്റെ മൊബൈൽ ഫോൺ കൂടെക്കൂടെ പണിമുടക്കുന്നു. കടയിൽ വന്ന കോളജ് അധ്യാപകനോട് അയാൾ ഇക്കാര്യം പറഞ്ഞു. അധ്യാപകൻ പ്രതികരിച്ചു, ‘തന്റെ കോളൊന്നും അത്ര പ്രധാനമല്ലല്ലോ. എന്റെ കാര്യം അങ്ങനെയാണോ? എന്റെ ഫോണും ഇടയ്ക്കു നിന്നുപോകുന്നു. ഞാൻ കമ്പനിക്കു പരാതി അയയ്ക്കാൻ പോകുകയാണ്’. ബിസിനസ്കാര്യങ്ങൾക്ക് എത്രയോ പേരുമായി നിരന്തരസമ്പർക്കം പുലർത്തേണ്ട കച്ചവടക്കാരന്റെ കോളുകൾ നിസ്സാരം, തന്റെ ഫോണിലെ കോളുകളെല്ലാം മഹനീയം!
എക്കാലത്തെയും മികച്ച ബാലസാഹിത്യകൃതികളിലൊന്നായ ‘ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻഡ്’ എന്ന ലഘുനോവലിലെ വിചിത്ര കഥാപാത്രമാണ് ചെഷർപ്പൂച്ച (Cheshire Cat). ലൂവിസ് കാരൾ (1832–1898) എന്ന ഗണിതശാസ്ത്രാധ്യാപകൻ ഭാവനാശാലിയായ ബാലസാഹിത്യകാരനെന്ന നിലയിൽ അനശ്വരയശസ്സു നേടി. അദ്ദേഹം ചെഷർപ്പൂച്ചയെയും കണ്ടെത്തി. 1865ൽ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്. ചെഷർപ്പൂച്ചയുെട സവിശേഷത, മുഖംനിറഞ്ഞ പരിഹാസച്ചിരിയാണ്. കൂടാതെ, എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാനും വീണ്ടും പ്രത്യക്ഷമാകാനും ഉള്ള കഴിവുമുണ്ട്. അതിൽത്തന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊന്നുമുണ്ട്. ശരീരത്തിന്റെ ഓരോ ഭാഗമായും അപ്രത്യക്ഷമാക്കാം. കഥയിലെ നായികയായ ആലിസ് എന്ന പെൺകുട്ടി ഒരിക്കൽ പൂച്ചയുടെ ചിരി മാത്രം കണ്ടു. ചിരിയില്ലാതെ പൂച്ചയെ കാണാമെങ്കിലും, പൂച്ചയില്ലാതെ അതിന്റെ ചിരി മാത്രം കാണുകയെന്നത് എത്ര രസകരമാണ്! കുഞ്ഞുങ്ങൾക്കു വേണ്ടി ലൂവിസ് കാരളിന്റെ ഭാവന വികസിച്ച രീതി എത്ര വിസ്മയകരം! എത്ര ആഴത്തിലുള്ള മാർജാരഫലിതം!
ഗോവിന്ദ് ക്ലാസിലെ ഏറ്റവും സമർഥനായ വിദ്യാർഥി. പരീക്ഷ ഏതായാലും ഏറ്റവും ഉയർന്ന മാർക്ക് ഗോവിന്ദിനുതന്നെ. അയാളെ അങ്ങനെ വിടരുതെന്നു പല കുട്ടികൾക്കും തോന്നൽ. അതിന്റെ മുൻനിരയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാറുള്ള ചാർലിയും ഷീലയുമാണ്. അങ്ങനെയിരിക്കെ അർധവാർഷിക പരീക്ഷയെത്തി. ഗോവിന്ദിന്റെ ഒന്നാം സ്ഥാനം കളയണമെന്നു കരുതി പലരും കഠിനപ്രയത്നം ചെയ്തു. ആദ്യദിവസത്തെ പരീക്ഷ തുടങ്ങി. ഗോവിന്ദ് വന്നിട്ടില്ല. അയാൾ വന്ന വണ്ടി ഏതോ ട്രാഫിക് കുരുക്കിൽപ്പെട്ടു. ഗോവിന്ദ് ഹാളിലെത്തിയത് 25 മിനിറ്റ് താമസിച്ച്. ഗോവിന്ദിന് അന്നത്തെ പരീക്ഷയിൽ ഒന്നാമനാകാൻ കഴിയില്ലെന്നു തീർച്ച. ചാർലിയും ഷീലയും പരസ്പരം നോക്കി, അമർത്തിച്ചിരിച്ചു. ആ സന്തോഷം വേണമായിരുന്നോ? മരുമകൾ എത്ര നന്നായി പാചകം ചെയ്താലും അമ്മായിയമ്മ നല്ല വാക്കു പറയില്ല. എന്നല്ല, എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. ‘എങ്ങനെ വേണമെന്നു ഞാൻ കാണിച്ചുതരാം’ എന്നു പറഞ്ഞ് ഒരുനാൾ അവർ അടുക്കളയുടെ ചുമതല ഏറ്റെടുത്തു. ഒരു കറിക്ക് ഉപ്പു വളരെ കൂടുകയും മറ്റൊന്ന് വല്ലാതെ കരിയുകയും ചെയ്തു. മരുമകൾക്ക് സന്തോഷംകൊണ്ട് ഇരിക്കാനും നിൽക്കാനും വയ്യ. ഇടവഴിയുെട വശത്തു താമസിക്കുന്ന അയൽക്കാർ തമ്മിൽ പാർക്കിങ്ങിന്റെ കാര്യത്തിൽ എന്നും കശപിശയാണ്. ഒരു ദിവസം അവരിലൊരാളുടെ പുതിയ കാർ തിരികെയെത്തിയപ്പോൾ മറ്റേതോ വണ്ടി തട്ടി വശം മുഴുവൻ ചളുങ്ങി നാശമായിരിക്കുന്നു. അയൽക്കാരന്റെയുള്ളിൽ പൂത്തിരി കത്തി. വലിയ ഫുട്ബോൾ ടൂർണമെന്റിന്റെ നിർണായക ഫൈനലെത്തി.
Results 1-10 of 57