Activate your premium subscription today
പഠനത്തിൽ താൽപര്യം കാട്ടാതെ, മാർക്ക് കുറഞ്ഞതോടെയാണ് മാതാപിതാക്കൾ ആ യുവാവിനെ കൗൺസലിങ്ങിനു കൊണ്ടുവന്നത്. അമോട്ടിവേഷൻ അവസ്ഥയിലാണ് യുവാവെന്നു മനസ്സിലായി. വസ്ത്രധാരണത്തിൽപോലും തികഞ്ഞ അശ്രദ്ധ. കഞ്ചാവും രാസലഹരിയും ഉപയോഗിച്ചതിന്റെ ഫലം. എന്നാൽ, വീട്ടുകാർക്ക് ഇതു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏറെ പണിപ്പെട്ടാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ദുശ്ശീലത്തെക്കാൾ ഇതു രോഗാവസ്ഥയാണെന്നു മനസ്സിലാക്കണം. ലഹരി ഉപയോഗിക്കുന്നതു രോഗമല്ലെങ്കിലും ആസക്തി രോഗമാണ്. ആസക്തി വളർന്നാൽ ഇച്ഛാശക്തി ഇല്ലാതാകും. വളരെ ബുദ്ധിമാനാണെങ്കിലും ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാൻ ശേഷിയില്ലാതാകും. ഈ അവസ്ഥയിൽനിന്നു രക്ഷപ്പെടാൻ ഔഷധങ്ങളും മോചനകേന്ദ്രത്തിൽ താമസിച്ചുള്ള ചികിത്സയും ആവശ്യമാണ്. യുവാവിന് ലഹരിമുക്തിക്കു നാലഞ്ച് ആഴ്ചകൾ വേണ്ടിവന്നു. ലഹരിയിൽനിന്നു മാറി നിൽക്കാനുള്ള മോട്ടിവേഷൻ നൽകി. അതിനു ശേഷമാണ് പുനരധിവാസം എന്ന ഘട്ടത്തിലേക്കു പോയത്. എന്നാൽ, പഠനസ്ഥലത്തേക്കു പോകുമ്പോൾ വീണ്ടും ആസക്തി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അങ്ങനെ വരാതിരിക്കാൻ കാര്യമായ ശ്രദ്ധവേണം. ലഹരിയിൽനിന്നു മോചനം നേടിയവരുടെ കൂട്ടായ്മയൊക്കൈ ഇതിനു സഹായിക്കും. കുറ്റപ്പെടുത്താതെയും മുൻവിധികളില്ലാതെയും യുവാവിനെ പിതാവ്
വിദ്യാർഥിനികളുടെ ആൺസുഹൃത്തുക്കളിൽനിന്നു ഭീഷണി നേരിട്ട അനുഭവത്തിൽനിന്നു മുക്തയായിട്ടില്ല. ചങ്ങനാശേരി നഗരത്തിനു സമീപ പ്രദേശത്തെ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണ് ഞാൻ. രണ്ടു വർഷം മുൻപായിരുന്നു സംഭവം. വൈകിട്ട് സ്കൂൾ വിട്ടു പോകുമ്പോൾ രണ്ടു വിദ്യാർഥിനികളെ കൂട്ടാൻ ബൈക്കുകളിൽ രണ്ടു യുവാക്കൾ എത്തിയതുകണ്ടു. ഒരു യുവാവിന്റെ പേരിൽ അടിപിടി– ലഹരിക്കേസുകളുണ്ടെന്നറിയാം. രണ്ടു വിദ്യാർഥിനികളും അത്യാവശ്യം പഠിക്കുന്നവരാണ്. യുവാക്കളോടൊപ്പം ഇനി കൂട്ടുകൂടി നടക്കരുതെന്നു പിറ്റേന്നു പെൺകുട്ടികളെ വിളിച്ച് ഉപദേശിച്ചു. ടീച്ചർ സ്വന്തം പണി നോക്കിയാൽ പോരേയെന്ന മറുപടി കേട്ട് ഞെട്ടി. വിവരം വീട്ടുകാരെ അറിയിച്ചു. അവധി ദിവസങ്ങളിൽ സ്പെഷൽ ക്ലാസും ലാബും ഉണ്ടെന്നു പറഞ്ഞാണ് ഇവർ കറങ്ങാൻ പോയിരുന്നതെന്നു മനസ്സിലായി. രക്ഷാകർത്താക്കളെ അറിയിച്ചതിന്റെ പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് നടന്നുപോകുന്നതിനിടെ വിദ്യാർഥിനികളും യുവാക്കളും ബൈക്കിൽ എന്റെ നേരെ പാഞ്ഞെത്തി. പെൺകുട്ടികളെ പിറകിലിരുത്തി, ബൈക്ക് വലിയ ശബ്ദത്തോടെ എന്റെ മുന്നിൽ വട്ടം കറക്കി ഭയപ്പെടുത്തി. റോഡിലൂടെ മറ്റൊരു വാഹനം
‘‘ഞങ്ങളുടെ വീടിന് ഉറപ്പുള്ള വാതിലുകളുണ്ടായിരുന്നില്ല. പകൽ അതു തുറന്നുകിടന്നു. അടച്ചുറപ്പ് എന്ന സങ്കൽപമേ വീട്ടുകാർക്കില്ലായിരുന്നെന്നു തോന്നുന്നു. ഏതാണ്ട് അതേപോലെയായിരുന്നു അയൽവീടുകളും. അതുകൊണ്ട് ഞങ്ങൾ നാലു ചുവരുകൾക്കപ്പുറത്തേക്കുള്ള ഇടങ്ങളിൽ പറവകളായി. മലയിഞ്ചിക്കാട്ടിലും റബർത്തോട്ടത്തിലും കാട്ടിലും മലയിലും ആറ്റിലുമായി പറന്നു നടന്നു...’’– എഴുത്തുകാരി മൈന ഉമൈബാന്റെ ഈ വാക്കുകൾ ഇന്നത്തെകാലത്തെ എത്ര കുട്ടികൾ വിശ്വസിക്കും! കുട്ടികളെ വീടുകളിൽ അടച്ചിട്ട മുറിയിൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാവുകയാണ്. ഒപ്പം മൊബൈൽ ഫോൺ നൽകി കുട്ടികളെ ‘തടവറയിൽ’ ഇടുന്ന അച്ഛനമ്മമാർക്കു നേരെയും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്. യഥാർഥത്തിൽ നമ്മുടെ കുട്ടികൾക്ക് നന്മ നഷ്ടമാവുകയാണോ? സിനിമയിലെ വയലൻസും ഡിജിറ്റൽ ഡിവൈസുകളുമെല്ലാം അവരുടെ കുട്ടിക്കാലത്തെ കവർന്നെടുക്കുകയാണോ? ലഹരി അവരുടെ ജീവിതമുന്നേറ്റത്തിന്റെ വഴി തടയുകയാണോ? ചുറ്റിലും പൊതു കളിക്കളങ്ങളും കളിക്കാൻ കൂട്ടുകാരുമില്ലാത്ത കുട്ടികൾ പിന്നെന്തു ചെയ്യുമെന്നു ചോദിക്കുന്നത് മുതിർന്നവർ തന്നെയാണ്. സർക്കാർതലത്തിലെ ഇടപെടലിന്റെ സമയം അതിക്രമിച്ചെന്നും അവർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളിൽ സാമൂഹിക അവബോധം വളർത്താൻ മുതിർന്നവരും കുട്ടികളും എന്തു ചെയ്യണം, എന്തെല്ലാം തിരിച്ചറിയണം? പ്രതികരിക്കുകയാണ് വിവിധ മേഖലയിലെ പ്രമുഖർ...
മോൾക്ക് വയസ്സ് 16 ആയീട്ടോ! ഇനി പതിനെട്ടിലേക്ക് ഇത്രയല്ലേ ദൂരമുള്ളൂ...! ആധിയോടെ ആ അമ്മ പറഞ്ഞു. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗിയായ മകളുടെ അമ്മയാണ് അവർ. മകൾക്ക് ഉടൻ 18 വയസ്സാകരുതേ എന്ന മനംപിടച്ചിലോടെ ക്യുവർ എസ്എംഎ ഇന്ത്യ ഫൗണ്ടേഷന്റെ പേഷ്യന്റ് എംപവർമെന്റ് ഡയറക്ടർ ഡോ. കെ.റസീനയ്ക്കു മുന്നിൽ അവർ നിന്നു. ‘ഇനി രണ്ടുവർഷം കഷ്ടിയേയുള്ളൂ. അതിനുള്ളിൽ...’ അവരുടെ വാക്കുകൾ മുറിഞ്ഞു. കുട്ടികളുടെ വളർച്ചയെ എന്തിനാണിവർ ഇങ്ങനെ പേടിക്കുന്നതെന്ന ചോദ്യത്തിനു മുന്നിൽ റസീന എസ്എംഎ രോഗിയായ സ്വന്തം മകന്റേതടക്കം കേരളത്തിലെ 230ൽ ഏറെ മക്കളുടെ കഥ പറഞ്ഞു. കുഞ്ഞുങ്ങൾ പേശികൾ ദുർബലമായി ശരീരം വളഞ്ഞും തിരിഞ്ഞും വീൽചെയറിലേക്ക് ഒതുങ്ങിപ്പോകുകയും ഒരുപക്ഷേ, മരണത്തിലേക്കുവരെ എത്തിപ്പെടുകയും ചെയ്യുന്ന എസ്എംഎ എന്ന ജനിതക രോഗത്തിനുപയോഗിക്കുന്ന തുള്ളിമരുന്നാണു റിസ്ഡിപ്ലാം. ഒരു കുപ്പിക്ക് ആറുലക്ഷത്തോളം രൂപ വില. പ്രതിമാസമാണെന്നോർക്കണം. അതായത് വർഷം 50–70 ലക്ഷം രൂപ! ഒരു വർഷം കഴിച്ചാൽ പോരാ. ഇത് ആജീവനാന്തം ഉപയോഗിക്കേണ്ട മരുന്നാണ്..! ഒരു മാസത്തെ മരുന്നുവാങ്ങാൻപോലും സാധിക്കുന്നവരില്ല.! ഇപ്പോൾ 12 വയസ്സുവരെയുള്ള കുട്ടികൾക്കു സംസ്ഥാന സർക്കാർ ഇതു സൗജന്യമായി നൽകുന്നു. അത് 18 വയസ്സുവരെയെങ്കിലും നീട്ടിക്കിട്ടാനുള്ള നെട്ടോട്ടത്തിലാണ്. അത് അനുവദിച്ചു കിട്ടുമ്പോഴേക്കും മകൾക്ക് 18 വയസ്സു കടന്നുപോകുമോ? അതാണ് ആ അമ്മയുടെ ആശങ്കയ്ക്കു പിന്നിൽ.
വലിയ വീടാണ്, പണമേറെയുണ്ട്. അച്ഛനും അമ്മയ്ക്കും വലിയ ഡിഗ്രികളുമുണ്ട്. പക്ഷേ, മൂന്നും നാലും വയസ്സുള്ള ആ 2 കുഞ്ഞുങ്ങൾക്ക് ആഹാരമില്ല. ദാഹിച്ചാൽ എന്താണു ചെയ്യേണ്ടത് എന്നവർക്ക് അറിയില്ല– കരഞ്ഞുതളരുകയല്ലാതെ. ലഹരിക്ക് അടിമകളായ അച്ഛനും അമ്മയും കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ടു പോകുന്നതു പതിവായതോടെ അയൽക്കാർ ചൈൽഡ്ലൈനിൽ അറിയിച്ചു. ശിശുക്ഷേമസമിതി അവരെ അഭയകേന്ദ്രത്തിലെത്തിച്ചു, അവിടെനിന്നു മറ്റൊരു കുടുംബത്തിന്റെ സ്നേഹത്തണലിലേക്കും. ഇങ്ങനെ, അഭയമാകേണ്ടവർ തന്നെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുന്ന അനേകം കുട്ടികളുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. മിടുക്കരായ 2 മക്കൾ. ഭിന്നശേഷിയുടെ ചില പരിമിതികൾക്കിടയിലും കളിച്ചും ചിരിച്ചും പഠിച്ചും ആരുടെയും മനം കവരുന്നവരെക്കണ്ടത് അമ്മയുടെ യുട്യൂബ് ചാനലിലാണ്. പക്ഷേ, അവരുടെ ചിരി ക്യാമറയ്ക്കു മുന്നിലേ ഉള്ളൂ. വീട്ടിൽ അമ്മയും അച്ഛനും സദാ വഴക്ക്, കയ്യാങ്കളി. തനിക്കു വിരോധമുള്ളവരെ അസഭ്യം പറയാനും ആക്രമിക്കാനും തുപ്പാനും വരെ അമ്മ മക്കളെ നിർബന്ധിക്കുമെന്നു പറഞ്ഞത് അവിടെ സഹായത്തിനെത്തുന്നയാളാണ്. എല്ലാ കാര്യങ്ങൾക്കും അമ്മ വേണമെന്നുള്ളതുകൊണ്ട് കുട്ടികൾ പേടിച്ച് അനുസരിക്കും. യുട്യൂബ് ഇഷ്ടമല്ല, ഷൂട്ട് ചെയ്യേണ്ട എന്നൊക്കെ പറയുമ്പോൾ കുഞ്ഞുങ്ങളെ അമ്മ ഭീഷണിപ്പെടുത്താറുമുണ്ട്. തന്നെ തല്ലുന്ന ഭർത്താവിനോട്, പലതരത്തിൽ ഉപദ്രവിച്ച അമ്മായിയമ്മയോടുമുള്ള
മൂന്നു മക്കൾ. 15, 14, 13 പ്രായക്കാർ. മൂത്ത പെൺകുട്ടി സ്കൂളിൽ വരാറില്ലെന്ന് അധ്യാപകർ അറിയിച്ചതിനെത്തുടർന്നാണ് ചൈൽഡ് ഹെൽപ്ലൈൻ പ്രവർത്തകർ അന്വേഷിച്ചുചെന്നത്. കുട്ടികളുടെ അമ്മയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടാം ഭർത്താവും മദ്യപിച്ച നിലയിലായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും രണ്ടാനച്്ഛൻ ആരെയും വീട്ടിലേക്കു കടത്തിയില്ല. കുട്ടികൾക്കായി സൗജന്യഭക്ഷണമുണ്ടെന്നു പറഞ്ഞു മറ്റൊരിടത്തേക്കു വിളിപ്പിച്ചാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. 15 വയസ്സുകാരിയെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നതു പതിവ്. അതിന് ഇളയസഹോദരിയും സാക്ഷിയായിരുന്നു. അമ്മയെ മദ്യം കൊടുത്തു മയക്കിക്കിടത്തും. ബോധം മറഞ്ഞ അമ്മയും പിച്ചിച്ചീന്തുന്ന അച്ഛനുമുള്ള വീട് ആ കുട്ടികൾക്ക് എന്തു സംരക്ഷണമാണ് നൽകുക? കേരളത്തിൽ കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്ന കേസുകളിലേറെയും പ്രതിസ്ഥാനത്ത് ബന്ധുക്കളാണെന്നതാണ് ഖേദകരം. 11 വയസ്സുകാരിക്കു ശരീരവണ്ണം കൂടിവരുന്നതു ഡോക്ടറെ കാണിക്കാനാണ് അച്ഛനും അമ്മയും ആശുപത്രിയിൽ എത്തിയത്. പരിശോധിച്ച ഡോക്ടർ പറഞ്ഞു: കുട്ടി 6 മാസം ഗർഭിണിയാണ്. അയൽപക്കത്തെ അറുപത്തിയെട്ടുകാരനാണു പ്രതി. ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ആഘാതത്തിൽ അച്ഛൻ മരിച്ചു. ഗർഭപാത്രം ശരിയായി വികസിക്കാത്തതിനാൽ സങ്കീർണമായിരുന്നു പെൺകുട്ടിയുടെ പ്രസവം. കുഞ്ഞിനെ ഉടൻ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ശാരീരിക – മാനസിക ബുദ്ധിമുട്ടുകളിൽനിന്ന് ഇന്നും ‘അമ്മ’ മോചിതയായിട്ടില്ല. വീണ്ടും സ്കൂളിൽ
‘‘എപ്പോഴാ അടി വരുന്നതെന്നറിയില്ല. ചെറിയ ഒച്ച കേട്ടാൽപോലും പേടിയാണ്. വഴിയിൽ കൂടി നടക്കുമ്പോൾ ആരെങ്കിലും ചുമച്ചാൽതന്നെ ഞാൻ ഞെട്ടിവിറയ്ക്കും. ഓടിപ്പോകാതിരിക്കാൻ എന്റെ പുറത്തു കസേരയിട്ടിരുന്നാ ചിലപ്പോ അച്ഛൻ തല്ലാറ്. അടികിട്ടാതെ ഒരു ദിവസം ഒന്നു കിടന്നുറങ്ങിയാ മതി എനിക്ക്. വേറൊന്നും വേണ്ട. പഠിക്കാണ്ടു ചെന്നാ സ്കൂളീന്നും ചീത്തകേൾക്കും. വീട്ടിലിരുന്ന് എങ്ങനെ പഠിക്കാനാ? പനിച്ചു കിടന്ന അനിയത്തിയുടെ നെഞ്ചത്ത് അച്ഛൻ ചവിട്ടിയപ്പോൾ അവൾ മരിച്ചുപോയിക്കാണുമെന്നാ ഞാനോർത്തത്. പിന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയിട്ടാ ശരിയായത്.’’ എന്നും മദ്യപിച്ചെത്തി തന്നെയും അനിയത്തിയെയും അമ്മയെയും തലങ്ങും വിലങ്ങും തല്ലുന്ന അച്ഛനെക്കുറിച്ചാണ് പന്ത്രണ്ടുവയസ്സുകാരന്റെ തേങ്ങൽ. ചിലപ്പോൾ വീട്ടിൽ കൂട്ടുകാരുമൊത്താണ് അച്ഛന്റെ മദ്യപാനം. അന്ന് അടിയും തെറിയും കൂടുമെന്നു പറഞ്ഞപ്പോൾ അവൻ കരഞ്ഞില്ല. കണ്ണുനീര് ഉറഞ്ഞുപോയിക്കാണും. എന്തൊക്കെയോ അപകർഷബോധം കൊണ്ടെന്നപോലെ നിലത്തു കണ്ണുനട്ട്, പിറുപിറുക്കും പോലെയാണു സംസാരം. അതുകൊണ്ട് മടിച്ചു മടിച്ചാണ് ചോദിച്ചത്, ‘‘മോന്റെ അമ്മ?’’. വീട്ടുചെലവു നടത്താൻ, മക്കളെ പഠിപ്പിക്കാൻ, അവർക്ക് അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ... കാലിൽ തീപിടിച്ചപോലെ ഓടിനടന്നിരുന്ന അമ്മ. കൂലിപ്പണി ചെയ്തിരുന്ന അമ്മ. ആ അമ്മ ഇപ്പോൾ അധികമൊന്നും മിണ്ടാറില്ല. സഹിച്ചു സഹിച്ചു മടുത്ത നാളുകളിലെന്നോ വിഷാദം പിടികൂടിയിരിക്കുന്നു. എങ്ങനെയൊക്കെയോ ഇതെല്ലാം പറഞ്ഞുതീർത്ത് അവൻ ആധിയോടെ ചോദിച്ചു, ഞാനിതൊക്കെ പറഞ്ഞാ,
ഒരാൾ സ്വന്തം ജീവനൊടുക്കുന്നത് ജീവിച്ചിരിക്കുന്നവരെ നടുക്കുന്നു. അതിന് ആ വ്യക്തിയെ പ്രേരിപ്പിച്ച കാരണങ്ങൾ നാം ഒരിക്കലും അറിയാറില്ല, ആത്മഹത്യക്കുറിപ്പ് എഴുതപ്പെട്ടിട്ടില്ലെങ്കിൽ. ആത്മഹത്യയ്ക്കു പരമ്പരാഗത നിയമാവലികളില്ല; മാർഗങ്ങൾക്കു പൊതുസ്വഭാവമുണ്ട്. ആത്മഹത്യ ഒരുപക്ഷേ ഒരു മനുഷ്യന്റെ ഏറ്റവും രഹസ്യമായ തീരുമാനവും പ്രവൃത്തിയുമാണ്. അതിന്റെ അപ്രതീക്ഷിതത്വംകൊണ്ട് അതു നമ്മെ നടുക്കുന്നു. ഏതൊരു മരണവുംപോലെ വേർപാടിന്റെ ദുഃഖം അതിനെ വലയം ചെയ്യുന്നു. ചാവേറുകളുടെ ആലോചിച്ചുറപ്പിച്ച ആത്മഹത്യയിൽപ്പോലും കുറച്ചാളുകളുടെ ദുഃഖത്തിന്റെ അംശം ഒളിഞ്ഞിരിക്കും. അതുപോലെ തന്നെയാണ് ജീവത്യാഗം ചെയ്യുന്ന രാജ്യസ്നേഹികളുടെയോ പ്രവാചകരുടെയോ കാര്യത്തിലും. എന്നാൽ, ആരും ആ മരണങ്ങളെ ആത്മഹത്യയെന്നു വിളിക്കുന്നില്ല. അവ സദുദ്ദേശ്യപരമാണെന്നു കരുതപ്പെടുന്നതുകൊണ്ടാവാം. നാം അറിയുന്ന ഭൂരിപക്ഷം ആത്മഹത്യകളും പ്രായപൂർത്തിയെത്തിയവരുടേതാണ്. അവയുടെ പിന്നിൽ ബന്ധങ്ങളുടെ പരാജയം മുതൽ സാമ്പത്തികത്തകർച്ചവരെ അനവധി കാരണങ്ങൾ കണ്ടെത്തപ്പെടുന്നു. അതേസമയം, ആത്മഹത്യയുടെ മുനമ്പിലെത്തിയശേഷം പിന്മാറുന്നവരും ധാരാളമുണ്ട്. ആത്മഹത്യാചിന്ത ചില മാനസികരോഗങ്ങളുടെ ഭാഗമായും പ്രത്യക്ഷപ്പെടുമെന്നു നമുക്കറിയാം. അടുത്തകാലത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ ഭരണകൂടങ്ങളുടെ മനോവൈചിത്ര്യങ്ങൾക്കു മാത്രം വിഭാവന ചെയ്യാൻ കഴിയുന്ന ഒരു നിബന്ധന വച്ചിട്ടുണ്ട്; ഒരുപക്ഷേ പലരുമിത് വിശ്വസിക്കുകയില്ല: ഒരു സർക്കാരുദ്യോഗസ്ഥനെ ജോലി ചെയ്യുന്നതിൽനിന്നു തടയാനായുള്ള ആത്മഹത്യാശ്രമം കുറ്റകരമാണ്! കുട്ടികൾ ആത്മഹത്യാ തീരുമാനമെടുക്കുന്നത് അപൂർവമാണ്. അങ്ങനെ സംഭവിച്ചാൽ
ആറാം മാസത്തിൽ വാക്സിനേഷനെത്തുടർന്നുള്ള പനി തലച്ചോറിനെ ബാധിച്ചതോടെയാണ് കോഴിക്കോട് കണ്ണാടിക്കൽ പീച്ചങ്ങാടത്ത് താഴംവയൽ കല്ലൂർ ഹൗസിൽ രമ്യ ഗണേഷിന്റെ ജീവിതം ദുരിതമയമായത്. കേരളത്തിലെ ആദ്യ വീൽചെയർ മോഡൽ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രമ്യ അച്ഛൻ ഗണേഷ് മരിച്ചതോടെ പത്താംക്ലാസിൽ പഠനം നിർത്തിയതാണ്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന അമ്മ സതീദേവിയുടെ പിന്തുണയിൽ രമ്യ 9 കൊല്ലത്തിനു ശേഷം വീണ്ടും വിദ്യാർഥിയായി. ബാലുശ്ശേരിയിൽ സുഖ്ദേവ് എന്ന അധ്യാപകൻ നടത്തുന്ന സ്ഥാപനത്തിൽനിന്നു വ്യക്തിത്വവികസന കോഴ്സ് കഴിഞ്ഞതാണു വഴിത്തിരിവായത്. 10ൽ നിന്നു തന്നെ വീണ്ടും പഠിച്ചു തുടങ്ങിയ രമ്യ ഇപ്പോൾ പിജി ചെയ്യുന്നു.
‘‘ശാരീരിക പരിമിതികളുള്ളവരെ എന്തുവിളിക്കണം എന്ന ചർച്ചയിലാണു നമ്മുടെ നാട്. വികലാംഗൻ, ഭിന്നശേഷി, ദിവ്യാംഗൻ തുടങ്ങിയ വാക്കുകളെല്ലാം ശാരീരിക പരിമിതിയെ വീണ്ടും ഓർമിപ്പിക്കുകയാണെന്നു മനസ്സിലാക്കുന്നില്ല’’. ശാരീരികപരിമിതിയെ കലയിലൂടെ മറികടന്ന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്നിന്റെ ജീവിതപങ്കാളി ഫാത്തിമ ദോഫാർ പറയുന്നു. ജസ്ഫറും ഫാത്തിമയും മകൻ കെൻസൽ റൂമിയും ഇപ്പോൾ ദുബായിലാണ്. ചക്രക്കസേരയിലുള്ള ഒരാൾക്കു ദുബായ് നൽകുന്ന പരിഗണനയാണ് കേരളം വിട്ടുപോകാൻ ഇവരെ പ്രേരിപ്പിച്ചത്. ഒമാനിലെ സലാലയിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ഫാത്തിമ കേരളത്തിലെ ഗ്രീൻ പാലിയേറ്റീവ് സംഘടനയെക്കുറിച്ച് അറിയുന്നത്. നന്മയ്ക്കുവേണ്ടി ഒരുമിച്ചുകൂടിയ ചങ്ങാതിമാരുടെ കൂട്ടം. ഇതിന്റെ പ്രവർത്തകനായ ജസ്ഫറിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു. 2015 നവംബറിൽ നാട്ടിലെത്തിയ ഫാത്തിമ ജസ്ഫറിനെ ജീവിതത്തിൽ കൂടെക്കൂട്ടി. വിവാഹശേഷം ഫാത്തിമയും ഗ്രീൻ പാലിയേറ്റീവിൽ സജീവമായി. പൊതുഇടങ്ങൾ വീൽചെയർ സൗഹൃദമാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ 2015 ഡിസംബറിൽ വീൽചെയർ ഫ്രണ്ട്ലി സ്റ്റേറ്റ് പ്രചാരണത്തിനു തുടക്കമിട്ടു. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും എഴുത്തുകാർക്കും വേണ്ടി കൂട്ടായ്മകളും ക്യാംപുകളും നടത്തി.
Results 1-10 of 23