Activate your premium subscription today
ഒടുവിൽ ‘പുലിവാലു പിടിച്ചു’ എന്ന പഴഞ്ചൊല്ല് റാപ്പർ വേടൻ തിരുത്തി. വേടനെ പിടിച്ചതോടെ വനംവകുപ്പ് ‘പുലിവാലു’ പിടിച്ചു. കഞ്ചാവു കേസിൽ വേടനാണു വലയിലായതെങ്കിൽ പിന്നാലെ വനംവകുപ്പും അവർതന്നെ വിരിച്ച വലയിൽ കുരുങ്ങി. പുലിപ്പല്ല് കെട്ടിയ മാല ധരിച്ച വേടനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുത്തതാണു ഫലത്തിൽ വനംവകുപ്പിനെ കുരുക്കിയത്. ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വേടനെതിരെ ചുമത്തിയത്. കഞ്ചാവ് കേസിൽ വേടനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണു പുലിപ്പല്ല് കേസിൽ വനംവകുപ്പ് വേട്ടയാടിയത്. ആരാധകൻ സമ്മാനിച്ച പുലിപ്പല്ലാണെന്നു വേടൻ പറഞ്ഞെങ്കിലും വനംവകുപ്പ് വേടനെ വേട്ടയാടിയെന്നു പൊതുസമൂഹവും സർക്കാരും വിലയിരുത്തി. വേടനു പിന്തുണയും ഏറിയതോടെ വനംവകുപ്പിന്റെ പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന മട്ടിലായി. ഇതിനിടെ പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിൽ മാത്രമാണു ശാസ്ത്രീയ പരിശോധന നടത്തുന്നത്. പല്ലിന്റെ ഡിഎൻഎ പരിശോധന നടത്തിയാൽ വേടന്റെ മാലയിലെ പല്ല് ഏതു പുലിയുടേതാണ് എന്നതുൾപ്പടെ എല്ലാം തെളിയും. വർഷങ്ങൾക്കു മുൻപു കർണാടക പൊലീസിന്റെ ആവശ്യപ്രകാരം 26 പുലിപ്പല്ലുകളുടെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുലികളെ കുറിച്ചുള്ള അതിനിർണായകമായ വിവരങ്ങളാണ് അന്നു ലഭിച്ചത്.
ഒരു കാട്ടുപന്നി കുത്താന്‍ വന്നാൽ എന്തു ചെയ്യും? എങ്ങനെ അതിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടും? കാട്ടുപന്നികൾ നാട്ടിലാകെ നിറഞ്ഞിട്ടും, ആക്രമണത്തിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടും ഈ ചോദ്യത്തിന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തിനിടെ 35 പേരാണ് കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങി പെറ്റുപെരുകിയ കാട്ടുപന്നികളെ കൊല്ലണോ അതോ വളർത്തണോ എന്ന തർക്കത്തിലാണ് ഇപ്പോഴും നമ്മൾ. എന്നാൽ, യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ഇതല്ല സ്ഥിതി. അവിടെ തവിട്ടു കരടിയുടെ (Brown bear) ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ നഷ്ടമായപ്പോഴേക്കും അവിടുത്തെ സർക്കാർ കരടികളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനാണ് ആലോചിച്ചത്. തുടർന്ന് രാജ്യത്തെ മൊത്തം കരടികളിൽ 25 ശതമാനത്തെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കാൻ ഭരണകൂടം തീരുമാനിച്ചു. എന്തുകൊണ്ടാണ് ഒരു പൗരന്റെ ജീവൻ നഷ്ടമായപ്പോഴേക്കും, വംശനാശ ഭീഷണി നേരിടുന്ന തവിട്ടു കരടികളെ കൂട്ടത്തോടെ കൊല്ലാൻ സ്ലൊവാക്യൻ ഭരണകൂടം തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ഭീമാകാരനായ ഈ സസ്തനിയെ കൊല്ലാൻ തീരുമാനിക്കുമ്പോള്‍
റാന്നിയുടെ ഭരണാധികാരിയായിരുന്ന റാന്നിയിൽ കർത്താവിന്റെ ഉടമസ്ഥതയില്‍ ഒരു ആനയുണ്ടായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. കൊച്ചയ്യപ്പൻ എന്നു പേരും ഇട്ടു. കൊല്ലവർഷം 990ൽ ആയിരുന്നു ഇത്. അന്ന് ആനയ്ക്ക് പ്രായം വെറും ഏഴു വയസ്സ്. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നെങ്കിലും അവിടെ നിർത്തിയാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്ന് കർത്താവിനു തോന്നി. ഒപ്പം ആ ആനയോടുള്ള വാത്സല്യം കൂടിയായതോടെ കർത്താവ് അതിനെ അപ്പോൾത്തന്നെ ദേവസ്വക്കാരിൽനിന്ന് ഏറ്റുവാങ്ങി റാന്നിയിലേക്കു കൊണ്ടു വന്നു. അക്കാലത്തു കോന്നിയിൽ കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് വളർന്നത്. എന്നാലവൻ മനുഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈ, വാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. ആ വീട്ടിലെ അംഗമായ കുട്ടിയെ പോലെയായിരുന്നു കൊച്ചയ്യപ്പൻ അവിടെ താമസിച്ചിരുന്നത്. അവന് ആ വീട്ടിലുള്ള എല്ലാവരോടും വളരെ സ്നേഹവും കുട്ടികളോട് പ്രത്യേകം വാത്സല്യവുമായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനോടുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും ‘കൊച്ചയ്യപ്പാ’ എന്നൊന്നു നീട്ടി വിളിച്ചാൽ മതി, അവൻ അപ്പോൾ അവിടേക്ക് പാഞ്ഞെത്തും. കർത്താവിന്റെ വീട്ടിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും ഏറെ സന്തോഷവും ഉത്സാഹവുമായിരുന്നു. കുട്ടികളെ കൊച്ചയ്യപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ആ വീട്ടിലെ നടക്കാറായ കുട്ടികളെല്ലാം കൊച്ചയ്യപ്പന്റെ അടുക്കൽ ചെന്നു കളിക്കുന്നതും പതിവായിരുന്നു. അതും യാതൊരു പേടിയും കൂടാതെ. ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറ് കൊച്ചയ്യപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരു കർത്താവ് ഉരുള കൊടുക്കുന്നതിനു മുൻപ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയ്യപ്പൻ വാങ്ങുകയില്ല. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിത്തിന്നുകയും ചെയ്യും. പിന്നെ നിർബന്ധമൊന്നുമില്ല. കൊച്ചയ്യപ്പൻ കർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അവന് ആനക്കാരന്മാരും ഉണ്ടായിരുന്നില്ല. തീറ്റിയോ തെങ്ങോലയോ വേണമെങ്കില്‍ ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. തീറ്റി കഴിഞ്ഞാൽ
അരിട്ടപ്പട്ടി ഗ്രാമത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തൊട്ടു താഴെ ഒരു ചെമ്പുപാളി തെല്ലിളകിയപോൽ മുഴക്കം തോന്നും, അഗാധങ്ങളിലെവിടെയോ സംഘകാല സ്മൃതികൾ മുത്തുകോർത്ത ഒരു പൊന്നിൻ ചിലമ്പ് നാദമിളക്കിയെന്നു തോന്നും, തീർഥങ്കരന്മാർ മഹാമൗനം കൊണ്ടു മോക്ഷം പ്രാപിച്ച മലമടക്കുകളിൽനിന്നു പേരറിയാപ്പറവകൾ ചിറകടിച്ചെന്നും തോന്നും. ദക്ഷിണേന്ത്യയ്ക്ക് അരിട്ടപ്പട്ടി ഇന്നൊരു പ്രതീകമാണ്; മലയും മണ്ണും ജലവും പൈതൃകവും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ പ്രതീകം. തമിഴ്നാട്ടിലെ മധുരയിൽനിന്ന് 27 കിലോമീറ്റർ അകലെ കൂറ്റൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് അരിട്ടപ്പട്ടി. അതിനോടു ചേർന്നു മീനാക്ഷിപുരം, വെല്ലാരിപ്പട്ടി, നരസിംഹപ്പട്ടി, നായക്കർപ്പട്ടി, തെർക്ക്തെരു തുടങ്ങി അൻപതോളം ഊരുകൾ. ഇവിടുത്തെ പാറകൾ തുരന്നു ടങ്സ്റ്റൺ അടങ്ങിയ ധാതുക്കൾ ഖനനം ചെയ്തെടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നാട്ടുകാർ മാസങ്ങൾ നീണ്ട പോരാട്ടം നടത്തി വിജയം നേടിയത് ഈ ഗ്രാമങ്ങളെ ഇന്നു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. കേരളത്തിൽ, കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമരം ശക്തമാകുമ്പോൾ അരിട്ടപ്പട്ടി ഉൾപ്പെടെ ചെറുഗ്രാമങ്ങൾ നടത്തിയ ചെറുത്തുനിൽപിന്റെ കഥകൾക്കു പ്രസക്തിയേറെ.
ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി. അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം
ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന്‍ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്‍ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന്‍ റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്?
രാജ്യത്ത് ഇനി ബാക്കിയുള്ളത് 2500 എണ്ണത്തിൽ താഴെ മാത്രം. അവയുടെ വാസമാകട്ടെ വയനാട്ടിലെ ചെമ്പ്ര മലയുടെ മുകളിലെ ആകാശത്തുരുത്തുകളിൽ (Sky Island). രാജ്യത്ത് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന കാട്ടുപക്ഷികളിൽ ഒന്നായ ബാണാസുര ചിലപ്പൻ കിളികൾക്ക് സ്വസ്ഥമായി വസിക്കാൻ ഏറ്റവും പറ്റിയ ഇടമാണ് ചെമ്പ്ര മല. ചെമ്പ്ര മലയോടു ചേർന്ന വെള്ളരി മല തുരന്ന് കൂറ്റൻ തുരങ്കം നിർമിക്കാൻ പോകുമ്പോൾ എന്താകും ബാണാസുര ചിലപ്പൻ കിളികളുടെ അവസ്ഥയെന്ന് പലർക്കും ആശങ്കയുണ്ട്. പദ്ധതിക്ക് അനുമതി നൽകിയ പരിസ്ഥിതി ആഘാത സമിതി പോലും ചിലപ്പനെ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. പേര് ചിലപ്പൻ എന്നാണെങ്കിലും ശബ്ദകോലാഹലങ്ങളോട് യാതൊരു താൽപര്യവുമില്ലാത്ത കൂട്ടരാണ് ബാണാസുര ചിലപ്പൻ കിളികൾ. 2022ൽ വനംവകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്നു നടത്തിയ പക്ഷി സർവേയിൽ ചെമ്പ്ര, വെള്ളരിമല, ബാണാസുരമല എന്നിവിടങ്ങളിൽ ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1800 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചോലവനങ്ങളിലാണു സാധാരണയായി ഈ പക്ഷികള്‍ കാണപ്പെടുന്നത്. ചെമ്പ്രമല, വെള്ളരി മല എന്നിവ ഉൾപ്പെടുന്ന ക്യാമൽ ഹംപ് മലനിരകളിലാണ് ബാണാസുര ചിലപ്പൻ കിളികൾ ഏറ്റവും കൂടുതലുള്ളത്.
തിരകൾ തൊടുന്നതു പോലെ വലിയൊരു കടലാമ കരയിലേക്ക് കയറി ഇരിക്കുന്നു. ഇളംവെയിലിൽ അതിന്റെ പുറന്തോടു തിളങ്ങുന്നു. പുറത്തെ നനവ് കണ്ട് കൗതുകത്തോടെയാണ് അടുത്തക്ക് പോയത്. ഉടൻ ഒരു പറ്റം കാക്കകൾ അടുത്തേക്ക് പറന്നിറങ്ങി. നായ്ക്കളും അടുത്ത് ചുറ്റിപ്പറ്റി നിൽക്കുന്നു. നടക്കാനും കടൽക്കാറ്റേറ്റ് സമയം ചെലവഴിക്കാനെത്തിയവരുമുണ്ട് ചുറ്റിലും. അവർ ഫോണിൽ ചിത്രം പകർത്തി മടങ്ങുന്നു. ഇത്രയൊക്കെ ബഹളം ചുറ്റിലുമുണ്ടായിട്ടും ആമയ്ക്കു മാത്രം അനക്കമില്ല. തല ഉള്ളിലേക്കു വലിച്ച് ഒരുപക്ഷേ ധ്യാനത്തിലായിരിക്കുമോ ആ ആമ? പക്ഷേ അടുത്തു വന്നപ്പോഴാണറിഞ്ഞത്, സങ്കടകരമായിരുന്നു ആ കാഴ്ച. കടലാമകളുടെ ശവപ്പറമ്പായി മാറുകയാണ് ചെന്നൈ മറീന ബീച്ച്. മറീന തീരം മുതൽ കോവളം (ചെന്നൈ) വരെ നൂറോളം കടലമകളാണ് ദിവസവും ചത്തടിയുന്നത്. മനുഷ്യനു മുൻപേ ഭൂമിയിൽ പിറന്ന കടലാമകളുടെ കൂട്ട മരണ വിവരമറിഞ്ഞാണ് മറീനയിലേക്ക് പോയത്. ചെന്നെയിൽ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സര ചിത്രം എടുക്കാൻ എത്തിയ സമയമായിരുന്നു അത്. അവിടുത്തെ ഒരു പത്രത്തിലെ വാർത്തയുടെ ചുവടു പിടിച്ചായിരുന്നു അന്വേഷണം. കാര്യം പറഞ്ഞപ്പോൾ നാട്ടുകാരൻ ഓട്ടോക്കാരൻ മുരുകന് ആവേശം. ‘രാവിലെ ഏഴിന് വാങ്കോ സാർ’ എന്നു പറഞ്ഞ മുരുകന്റെ മഞ്ഞ ഓട്ടോറിക്ഷയിൽ രാവിലെത്തന്നെ മറീന ബിച്ചിലേക്ക് പോയി. അടഞ്ഞു കിടക്കുന്ന താൽക്കാലിക കടകൾ. അരക്കിലോ മീറ്ററോളം നടന്നാലേ കടലിലേക്ക് എത്തൂ.
കലണ്ടറിലെ ദിവസമല്ല, എല്ലാ ദിവസവും പരിസ്ഥിതിദിനമായിരുന്നു വേഷത്തിലും ജീവിതത്തിലും സംസാരത്തിലും പച്ചമനുഷ്യനായ നാട്ടുകാരുടെ ബാലേട്ടന്. ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും ട്വിറ്ററിലുമൊന്നുമില്ലാതെ ശാന്തനായി അദ്ദേഹം തന്റെ കർമം ചെയ്തു. ഉദ്ഘാടനവും പ്രസംഗവും ഗ്രൂപ്പുഫോട്ടോയെടുപ്പുമില്ലാതെ തൈകൾ നട്ടു. വേരുറച്ച്, വലുതാകുന്നതുവരെ പരമാവധി അവയുടെ ചുറ്റുവട്ടത്തിൽ എത്തി. എണ്ണം കൂടുകയും പ്രായം എറുകയും ചെയ്തപ്പോൾ പലയിടത്തും പരിസത്തുള്ളവരെ മേൽനോട്ടത്തിന് എൽപ്പിച്ചുകൊണ്ടിരുന്നു. ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുത്തു, ചിലയിടത്തു കലഹിച്ചു. വിശന്നിരിക്കുന്ന വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇടക്കാലത്തു ഹരിതജീവിതത്തിന്റെ ഭാഗമായി.
കേരളക്കരയാകെ ഇളക്കിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കടലിന്റെ അടിത്തട്ടാകെ കലങ്ങിമറിയുമെന്നു സമുദ്രശാസ്ത്രജ്ഞർ. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതങ്ങൾ മത്സ്യസമ്പത്തിന്റെ വൻശോഷണത്തിനു കാരണമാകുമെന്ന പഠന റിപ്പോർട്ടുകളും നിലവിലുണ്ട്. അപ്പോഴും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ. കേന്ദ്ര ഖനി മന്ത്രാലയം കഴിഞ്ഞ ജനുവരി 29നു പ്രസിദ്ധീകരിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽ മിഷൻ എന്ന രേഖ രാജ്യത്താകമാനം നടക്കാൻ പോകുന്ന വ്യാപക ഖനനത്തിന്റെ ബ്ലൂ പ്രിന്റ് ആണ്. അതിനു കടലെന്നോ കരയെന്നോ കാടെന്നോ വ്യത്യാസമുണ്ടാകില്ല. രാജ്യത്താദ്യമായി സ്വകാര്യ കമ്പനികൾ കടലിൽനിന്നു മണലെടുക്കാൻ പോകുന്നതു കേരളത്തിലാണ്. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതം കടലിലെ സൂക്ഷ്മ സസ്യ– ജന്തു ജാലങ്ങളെ പാടേ ഇല്ലാതാക്കുമെന്ന്, കേന്ദ്ര സഹായത്തോടെ കേരള
Results 1-10 of 64