Activate your premium subscription today
2024ലെ അവസാന ഞായർ; ഡിസംബർ 29, പുലർച്ചെ. ഒരു യാത്രയ്ക്കായി കാത്തിരിക്കുകയാണ് 181 പേർ. തായ്ലന്ഡിലെ ബാങ്കോക്കിൽ നിന്ന് ദക്ഷിണ കൊറിയയിലെ മുവാനിലേക്കാണ് യാത്ര. യാത്രക്കാരിൽ ഭൂരിഭാഗവും ദക്ഷിണകൊറിയക്കാർ തന്നെ. പ്രാദേശിക സമയം പുലർച്ചെ 2.29ന് ജെജു എയർ ഫ്ലൈറ്റ് 2216 ടേക്ക് ഓഫ് ചെയ്യുമ്പോൾ എല്ലാം ശാന്തമായിരുന്നു. അസ്വാഭാവികമായി ഒന്നുമില്ല. നാലര മണിക്കൂർ നീളുന്ന യാത്ര മുവാൻ വിമാനത്താവള പരിസരത്ത് എത്തുംവരെ കുഴപ്പങ്ങളൊന്നുമില്ലാതെ പോയി. എന്നാൽ ലാൻഡിങ്ങിനു പിന്നാലെ സംഭവിച്ചത് ഒട്ടേറെ കുടുംബങ്ങളെ തീരാക്കണ്ണീരിലാഴ്ത്തുന്ന മഹാദുരന്തം. താഴേക്കിറങ്ങിയ വിമാനം തീഗോളമായി കത്തിയമര്‍ന്നു. അന്ന് രാവിലെ മുവാൻ വിമാനത്താവളത്തിൽ എന്താണ് സംഭവിച്ചതെന്നത് ഇപ്പോഴും ദുരൂഹമാണ്. ദക്ഷിണ കൊറിയയിലെ ഏറ്റവും ഭീകരമായ വിമാനാപകടം എങ്ങനെ സംഭവിച്ചുവെന്നത് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യം. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ ഓപറേറ്റർമാരെ പൊലീസ് ചോദ്യം ചെയ്തു. ‘ജെജു’വിന്റെ ഓഫിസിലെത്തിയും പരിശോധന നടത്തി. പക്ഷിയിടിച്ചതാണ് ലാൻഡിങ്ങിനിടെ വിമാനം തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനത്തിൽ പക്ഷിയിടിച്ച കാര്യം യാത്രക്കാർക്കും അറിയാമായിരുന്നു. ലാൻഡിങ് അത്ര സുഖകരമായിരിക്കില്ലെന്നും അവർ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇക്കാര്യം യാത്രക്കാരിൽ പലരും വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ബന്ധുക്കളെ ഉൾപ്പെടെ മെസേജ് അയച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ മരണമാണ് കാത്തിരിക്കുന്നതെന്ന് അവരിൽ പലരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ഇറങ്ങാൻ സമയത്ത് പക്ഷേ ആ പ്രതീക്ഷയെല്ലാം തകർന്നു. വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തിപ്പിക്കുന്നതില്‍ പൈലറ്റ് പരാജയപ്പെട്ടു. റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ വിമാനം മതിലില്‍ ഇടിച്ച് തകരുന്ന ദൃശ്യം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. വിമാനത്തിലുണ്ടായിരുന്ന 181ൽ 179 പേരും മരിച്ചു. അപ്പോഴും ഒരു ചോദ്യം ബാക്കി.
ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന് ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്മാന്, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി. തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്പറേഷന് സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ
കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ എല്ലാ ഇന്ധന പമ്പുകളിലും വിൽക്കുന്നത് 15% എഥനോൾ ചേർത്ത പെട്രോൾ ആണ്. അതായത് പൂർണമായും 15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണു കേരളവും. ഇതിനോടകം ഇന്ത്യയിലെ ഏറക്കുറെ എല്ലാ സംസ്ഥാനങ്ങളും തന്നെ 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്കു മാറിക്കഴിഞ്ഞു. രണ്ടായിരത്തോളം പമ്പുകളുള്ള കേരളത്തിൽ ഏകദേശം 600 പമ്പുകളിൽ ഇ20 പെട്രോളും വിൽക്കുന്നുണ്ട്. കേന്ദ്രസർക്കാർ നിർദേശത്തിന്റെ ഭാഗമായി, 2025 ഏപ്രിൽ ഒന്നോടെ കേരളത്തിൽ എല്ലായിടത്തും ഇ20 പെട്രോൾ വിൽപന ആരംഭിക്കും. ഇ20 പെട്രോൾ വിതരണം കേരളത്തിൽ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 40% പമ്പുകളിലാണ് ഇ20 പെട്രോൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം 130 പമ്പുകളിൽ 20% എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്യുമ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഏകദേശം 200ലധികം പമ്പുകളിലും ഭാരത് പെട്രോളിയം കോർപറേഷൻ അത്രതന്നെ പമ്പുകളിലും ഇ20 പെട്രോൾ വിതരണം ചെയ്യുന്നുണ്ട്.
ഇലക്ട്രിക് സ്കൂട്ടറുകൾ ഒട്ടേറെയുണ്ടെങ്കിലും ആദ്യമായി ഇ-ബൈക്ക് നിർമിച്ചത് റിവോൾട്ട് ആണ്. നിർമിത ബുദ്ധി ആദ്യമായി പരീക്ഷിച്ചതും ഇതിൽതന്നെ. നേക്കഡ് സ്പോർട്സ് ബൈക്കുകൾക്കു സമാനമായ രൂപകൽപന. സാധാരണ ബൈക്കുകളിലെ ഇന്ധനടാങ്കിന്റെ സ്ഥാനത്താണ് ബാറ്ററി. ഇലക്ട്രിക് മോട്ടറിനെ പിൻവീലുമായി ഘടിപ്പിച്ചിരിക്കുന്നത് ചെയിൻ ഡ്രൈവ് വഴിയാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപാണ്. ഇൻഡിക്കേറ്ററുകളും ടെയിൽ ലാംപുമെല്ലാം എൽഇഡിതന്നെ. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ടാക്കാനും ബാറ്ററിയുടെ ശേഷി അറിയാനുമെല്ലാം സാധിക്കും. ഡിജിറ്റൽ കൺസോൾ, ജിയോ ലൊക്കേറ്റർ, ജിയോ–ഫെൻസ് തുടങ്ങിയ ഫീച്ചറും ഇതിലുണ്ട്. വേണമെങ്കിൽ
നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഗ്രീവ്സിന്റെ ഉപകമ്പനിയാണ് ആമ്പിയർ. ഒരു പതിറ്റാണ്ടിലധികമായി ആമ്പിയർ മോഡലുകൾ വിപണിയിലുണ്ട്. ഫീച്ചറുകളുടെ അതിപ്രസരമില്ലാത്ത ഇ–സ്കൂട്ടർ. അധികം ദൂരമില്ലാത്ത ദിവസേനയുള്ള ഓട്ടങ്ങൾക്ക് അനുയോജ്യം. കംഫർട്ട്, മോശമില്ലാത്ത പെർഫോമൻസ്, സ്ഥിരത എന്നിവ ആമ്പിയർ ഉറപ്പുനൽകുന്നു. ഇഎക്സ്, എൽടി എന്നിങ്ങനെ രണ്ടു വേരിയന്റുകൾ തിരഞ്ഞെടുക്കാം. എന്തൊക്കെയാണ് പ്രത്യേകതകൾ? വിശദമായി അറിയാം.
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലുപ്പം കുറഞ്ഞതും വിലക്കുറവുമുള്ള ഇലക്ട്രിക് കാർ ഏതെന്ന് ചോദിച്ചാൽ എംജി കോമറ്റ് എന്നാണ് ഉത്തരം. ക്യൂട്ട് ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. നഗര യാത്രകൾക്കും ചെറിയ വഴികളിലൂടെയുള്ള ഡ്രൈവിനും ഉതകുന്ന കോംപാക്ട് രൂപകൽപനയാണ് പ്രധാന സവിശേഷത. ഇല്യുമിനേറ്റഡ് എംജി ലോഗോ, മുന്നിലെയും പിന്നിലെയും കണക് ലൈറ്റുകൾ, 5 സ്റ്റൈലിഷ് കളറുകൾ, ഇന്റീരിയറും എക്സ്റ്റീരിയറും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം എന്നിവയും ആകർഷിക്കുന്ന ഘടകങ്ങളാണ്.
മഴ തുടങ്ങും മുൻപേ സാവകാശത്തിൽ നമ്മുടെ വാഹനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തി യാത്രയ്ക്കൊരുങ്ങാം എന്നു കരുതാൻ ഇത്തവണ സമയമില്ല. വേനൽമഴ കാലവർഷത്തേക്കാൾ കനത്തു പെയ്യുകയാണ്. എങ്കിലും വൈകിയിട്ടില്ല. എത്രനേരത്തെ തയാറാക്കുന്നോ അതു പിന്നീടുള്ള മഴയാത്രകളിൽ കൂടുതൽ സുരക്ഷ നൽകും. വാഹനത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ കാശുചെലവു കുറയ്ക്കാം. സമയവും ലാഭിക്കാം. വാഹനത്തിന്റെ ഓരോ ഭാഗത്തിനും എങ്ങനെ സംരക്ഷണം നൽകണം? വിശദമായി വായിക്കാം. ∙ ടയറിൽ കോംപ്രമൈസ് വേണ്ട റോഡുമായി മുട്ടിയുരുമ്മുന്ന കാറിലെ ഏക ഭാഗമാണ് ടയറുകൾ. നനവുള്ള പ്രതലത്തിൽ ടയറുകൾക്കു നല്ല ഘർഷണം വേണം വാഹനസ്ഥിരത നിലനിർത്താൻ. അതുകൊണ്ടുതന്നെ മികച്ച ടയറുകൾ മഴക്കാലത്ത് അത്യന്താപേക്ഷിതമാണ്.
വീട്ടിലേക്കൊരു പശുവിനെ വാങ്ങിയിട്ട് പറമ്പിലെ പുല്ലും അടുക്കളയിലെ കാടിയും കൊടുത്തു വളർത്തി ഇഷ്ടംപോലെ പാലു കറന്നു കുടിക്കുന്നതിനു തുല്യമാണ് സൗരോർജത്തിലോടുന്ന ഇലക്ട്രിക് കാറുകൾ. പണച്ചെലവില്ലെന്നല്ല, കുറവാണ്. ശുദ്ധമായ പാലു കുടിക്കുന്നതുപോലെ സംശുദ്ധ ഡ്രൈവിങ് ആസ്വദിക്കാനുമാവും. എന്നാൽ ചോദ്യം ഇതാണ്, ഇലക്ട്രിക് കാറുകൾ വാങ്ങാൻ സമയമായോ? ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ, അവയുടെ നേട്ടം പോലെത്തന്നെ കോട്ടങ്ങളും അറിഞ്ഞിരിക്കണം. വേറിട്ടൊരു ഡ്രൈവിങ് സംസ്കാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെയല്ല അവയുടെ ഉപയോഗവും പരിചരണവും. ലാഭം മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ നിരാശ വരും. എല്ലാം മനസ്സിലാക്കി വാങ്ങിയാൽ ലോട്ടറിയാകും. എങ്ങനെ? വിശദമായി പരിശോധിക്കാം:
വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി). ഊർജ സംഭരണത്തിനായി റീചാർജ് ചെയ്യാവുന്ന ബാറ്ററികളെയാണ് അവ ആശ്രയിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ ഗണ്യമായി കുറയ്ക്കുകയും ചെയ്യും ഇ–വാഹനങ്ങൾ. കുറഞ്ഞ കാലത്തിനിടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി കുതിച്ചുയർന്നത്. ഒട്ടേറെ പേർ വാഹനങ്ങൾ വാങ്ങുന്നതിനായി മുന്നോട്ടു വരികയും ചെയ്യുന്നു. പക്ഷേ, ദീർഘായുസ്സും പ്രകടനവും സുരക്ഷയും ഉറപ്പാക്കാൻ ഇലക്ട്രിക് വാഹനങ്ങൾ ശരിയായി പരിപാലിക്കുന്നതിനെപ്പറ്റി എത്രപേർക്ക് അറിയാം? അതിന് ചില കാര്യങ്ങൾ തീർച്ചയായും ചെയ്യേണ്ടതുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് യുകെയിൽ ജയിൽശിക്ഷ ലഭിച്ചിട്ട് അധികമായിട്ടില്ല. ആറുവർഷത്തെ തടവുശിക്ഷയും എട്ടുവർഷം വാഹനം ഓടിക്കുന്നതിന് വിലക്കുമാണ് കേവലം 27 വയസ്സുമാത്രം പ്രായമുള്ള യുവാവിന് ലഭിച്ചത്. നാട്ടിലായിരുന്നെങ്കിൽ ലൈസൻസ് ഉള്ള സാഹചര്യത്തിൽ മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. അറസ്റ്റ് രേഖപ്പെടുത്തും. താമസിയാതെ പയ്യൻ ജാമ്യത്തിലിറങ്ങി വീണ്ടും വണ്ടിയോടിക്കും. 75 വയസ്സുള്ള മുൻ കോളജ് പ്രഫസർ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് യുവാവ് ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നത് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനിലായിരുന്നു. സംഭവം നടക്കുമ്പോൾ കാറിന്റെ വേഗത അവിടെ അനുവദനീയമായിരുന്നതിലും കൂടുതലുമായിരുന്നു. സംഭവശേഷം സ്ഥലത്തുനിന്ന് യുവാവ് രക്ഷപ്പെട്ടു. കാറിന്റെ കേടുപാടു മായ്ക്കാൻ ശ്രമിച്ചു. അങ്ങനെ ഒന്നിനു പുറകെ ഒന്നായി ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾക്ക് എല്ലാം കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്. കോടതിയിൽ യുവാവ് കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷ അൽപം കുറഞ്ഞുകിട്ടി. അല്ലെങ്കിൽ ശിക്ഷാകാലാവധി ഇതിലും കൂടുമായിരുന്നു.
Results 1-10 of 13