Activate your premium subscription today
ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടർമാരും സുഹൃത്തുക്കളുമൊക്കെ ഉപദേശിക്കും. എന്നാൽ, ഭൂമിയിൽ പകുതിയിലേറെപ്പേർക്ക്, മൊത്തം 440 കോടി ജനങ്ങൾക്ക്, കുടിക്കാൻ നല്ല വെള്ളം കിട്ടുന്നില്ല എന്നതാണു യാഥാർഥ്യം. ആവശ്യമായ സമയത്ത്, ആവശ്യമായ അളവിൽ, ശുദ്ധമായ വെള്ളം കുടിക്കണം. ശരീരത്തിലെ കോശങ്ങൾക്കും അവയവങ്ങൾക്കും ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ശരീരത്തിന്റെ താപനില നിലനിർത്താനും അവശിഷ്ടങ്ങൾ നീക്കംചെയ്യാനും സന്ധികളിലെ ഘർഷണവും തേയ്മാനവും നീക്കാനും വെള്ളം ഉപകരിക്കുന്നു. വെള്ളമില്ലാതെ 3 ദിവസത്തിൽ കൂടുതൽ ജീവിക്കാനാകില്ല. ജലാംശമില്ലാത്ത ജീവികളില്ല. ചില ജീവികളിൽ ജലാംശം 90% വരെയാണ്. പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിൽ 60 ശതമാനവും വെള്ളമാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിൽ കൂടുതൽ വെള്ളമുണ്ട്. ജനനസമയത്ത് അത് 78% ആയിരിക്കും. ഒരു വയസ്സോടെ 65% ആയി കുറയുന്നു. കൊഴുപ്പു താരതമ്യേന കൂടുതലുള്ളതിനാൽ സ്ത്രീകളുടെ ശരീരത്തിൽ വെള്ളം കുറവാണ്. വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ സൂര്യാഘാതം,
വൈത്തിരിക്കടുത്ത് പൂഞ്ചോല എന്ന ചെറിയൊരു ഗ്രാമത്തിൽ കാടിനോടു ചേർന്നാണു ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ താമസം. രോഗികളോടു ഫീസ് വാങ്ങാറില്ല. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കു മാത്രം സഞ്ചരിക്കാവുന്ന വഴിയിലൂടെ മലയിറങ്ങി വൈത്തിരിയിലേക്കെത്തുമ്പോൾ ഡോക്ടർ നാട്ടുകാരിലൊരാളാകും. അമേരിക്കയിലെ വലിയ ആശുപത്രിയിലെ ജോലി
ലോകമെമ്പാടുമുള്ള അന്നനാള കാൻസറുകളിൽ ഭൂരിഭാഗവും സ്ക്വാമസ് സെൽ കാർസിനോമ എന്ന വിഭാഗത്തിലുള്ളവയാണ്. യൂറോപ്പിലും അമേരിക്കയിലും ഇതു പ്രധാനമായും പുകവലിയും മദ്യപാനവും മൂലമാണ് ഉണ്ടാകുന്നത്. പുകവലിയും മദ്യപാനവും പുരുഷന്മാരിൽ കൂടുതലായതിനാലാകാം അവരിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. എന്നാൽ, ഇറാനിലെ ഗൊലേസ്ഥാൻ പ്രവിശ്യയിൽ സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ഉയർന്നനിരക്കിൽ അന്നനാള കാൻസർ കണ്ടെത്തിയിരുന്നു. പുകവലി, മദ്യപാനം എന്നിവ തീരെയില്ലാത്ത മേഖലയാണിത്. വളരെ ചൂടോടെ ചായ കുടിക്കുന്നത് ഇവിടെയുള്ളവരുടെ പതിവാണ്. തുടർന്നുള്ള പഠനങ്ങളിൽ, ചൂടുള്ള ചായ/ കാപ്പി എന്നിവ കുടിക്കുന്നവർക്ക് അന്നനാളത്തിലെ കാൻസറിനുള്ള സാധ്യത മറ്റുള്ളവരെക്കാൾ ഇരട്ടിയിലധികമാണെന്നു കണ്ടെത്തി. പതിവായി തിളച്ച പാനീയങ്ങൾ അതേപടി കുടിക്കുന്നതുമൂലമുള്ള അന്നനാള കാൻസർ ചൈനയിലെ ലിൻസിയൻ പ്രവിശ്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂടുള്ള ചായ ഉപയോഗവും സ്ക്വാമസ് സെൽ കാർസിനോമയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഒരുപാടുണ്ട്. വളരെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതിലൂടെ അന്നനാളത്തിലെ കോശങ്ങൾക്കു നാശം സംഭവിക്കും. ഇതു തുടർച്ചയായ അണുബാധയ്ക്കും
ഗർഭിണിയായ ഭാര്യയെ അവരുടെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ച ശേഷം വീണ്ടും ‘ബാച്ചിലർ ലൈഫ്’ ആസ്വദിക്കുന്ന ഭർത്താക്കൻമാർ ഒരു കാലത്ത് പതിവുകാഴ്ചയായിരുന്നു. എന്നാൽ ഇന്ന് രീതികൾ ആകെ മാറിയിരിക്കുന്നു. തങ്ങളുടെ കുഞ്ഞു ജീവൻ ഭാര്യയുടെ ഉദരത്തിൽ ആദ്യമായി തുടിച്ച് തുടങ്ങുന്ന നിമിഷം മുതൽതന്നെ അതേ തീക്ഷ്ണതയോടും സ്നേഹത്തോടും കരുതലോടും ആ ‘ഗർഭം’ സ്വന്തം മനസ്സിലേക്കും സ്വീകരിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭർത്താക്കൻമാരിൽ ഏറെയും. ശാരീരികമായി ഭാര്യ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളിലും ഒപ്പം നിൽക്കുകയും അവർക്ക് താങ്ങാകുകയും ചെയ്യുന്നതിനൊപ്പം അവളുടെ മാനസ്സിക വ്യാപാരങ്ങളിലും ചേർന്നു നിൽക്കുന്നവർ. ചുരുക്കിപ്പറഞ്ഞാൽ ഗർഭകാലവും പ്രസവത്തിന് ശേഷമുള്ള നാളുകളും ഇന്ന് ഭാര്യയ്ക്കും ഭർത്താവിനും ഒരുപോലെ ആയി മാറിയിരിക്കുന്നു. മറ്റെല്ലാ കാര്യങ്ങളിലും എന്നുപോലെ സ്വന്തം കുട്ടിയുടെ വളർച്ചയുടെ ഓരോ നിമിഷത്തെ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും കടമകളും അവർ സന്തോഷത്തോടെ തുല്യമായി പങ്കുവയ്ക്കുന്നു. ഈ പങ്കുവയ്ക്കലിനിടയിൽ ദമ്പതികളുടെ മാനസികവും ശാരീരികവുമായ സന്തോഷങ്ങളും ആകുലതകളുമെല്ലാം ഏറ്റവും അടുത്തുനിന്ന് കാണുന്നവരാണ് ഗൈനക്കോളജിസ്റ്റുകൾ. വിഷയത്തിൽ എന്താണ് അവർക്കു പറയാനുള്ളത്? ഭാര്യയുടെ ഗർഭകാലത്ത് പുരുഷന്മാരുടെ മനോഭാവത്തിലും പ്രകടമായ മാറ്റം വന്നുതുടങ്ങിയോ?
‘യെസ്, വി ആർ പ്രെഗ്നന്റ്’ പങ്കാളിയുടെ നിറവയറിൽ ചുണ്ട് ചേർത്തു ചുംബിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് സോഷ്യൽലോകത്തു നിന്നും ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാറുണ്ട് ‘ന്യൂ ബോൺ ഫാദേഴ്സ്’. പലരും അമ്മയുടെയും കുഞ്ഞിന്റെയും വിശേഷങ്ങൾ ചോദിക്കുമ്പോഴും അച്ഛനാകാൻ ഒരുങ്ങുന്നയാളെ മറന്നു പോകുന്നു. 9 മാസം തന്റെ പങ്കാളി ഗർഭം ചുമക്കുന്നുണ്ടെങ്കിൽ ആ 9 മാസക്കാലം പലവിധ മാനസിക സംഘർഷങ്ങളിൽക്കൂടെത്തന്നെയാണ് പുരുഷന്മാരും കടന്നു പോകുന്നത്. പുതിയൊരു സൃഷ്ടിക്കു സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുമ്പോഴും തന്റെ പങ്കാളിക്ക് വേദനിക്കുമല്ലോ എന്നോർത്തു സങ്കടപ്പെടുന്നവരും നിരവധിയുണ്ട് നമ്മുടെ സമൂഹത്തിൽ. പ്രസവശേഷം ചില സ്ത്രീകളെങ്കിലും ഡിപ്രഷൻ സ്റ്റേജിലൂടെ കടന്നു പോകാറുണ്ട്. അപ്പോഴൊക്കെ ഭർത്താവിന്റെയും മാനസികാരോഗ്യവും തകരാറിലാകുന്നു എന്നതാണു വസ്തുത. പക്ഷേ സ്ത്രീയുടെ മാനസികാരോഗ്യത്തിനു മാത്രമാണ് കുടുംബവും ആശുപത്രി സംവിധാനങ്ങളുമൊക്കെ പലപ്പോഴും ഊന്നൽ കൊടുക്കുന്നത്. കുഞ്ഞിനെ കാത്തിരിക്കുന്ന കൗതുകകരമായ ഗർഭകാലത്തും തുടർന്നുള്ള കാലത്തും മാനസികാരോഗ്യം തകരാറിലാക്കുന്ന പലവിധ സാഹചര്യങ്ങളിലൂടെ പുരുഷന്മാര് കടന്നു പോയേക്കാം. അവയെ നിസ്സാരമായി കാണാതെ അർഹിക്കുന്ന പരിഗണന കൊടുക്കാൻ കുടുംബം പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായവും തേടാവുന്നതാണ്. പങ്കാളിയുടെ ഗർഭകാലത്ത് പുരുഷന്മാരുടെ മാനസികാവസ്ഥയെക്കുറിച്ച് വിദഗ്ധർക്ക് എന്താണ് പറയാനുള്ളത്? എന്തെല്ലാം നിർദേശങ്ങളാണ് അവർക്ക് നൽകാനുള്ളത്?
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചൈനയിൽ പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) എന്ന ജീവകണമാണ് ചർച്ചകളുടെ കേന്ദ്രബിന്ദു. ചൈനയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പകർച്ചവ്യാധിയുടെ ഉറവിടങ്ങൾ മൈക്കോപ്ലാസ്മ ബാക്ടീരിയകൾ, എച്ച്എംപിവി, കൊറോണയുടെ വകഭേദമായ സാർസ്-കോവ്-2 വൈറസ്, ഇൻഫ്ലുവൻസ വൈറസ് തുടങ്ങിയവയാണെന്ന് ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂമോവിരിഡേ വൈറസ് കുടുംബത്തിൽപെട്ടതാണ് എച്ച്എംപിവി. സാധാരണയായി കണ്ടുവരുന്ന ആർഎസ്വി (റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്) എന്ന ശ്വാസകോശ രോഗകാരിയായ വൈറസുമായി ഇതിനു വളരെയേറെ സാമ്യമുണ്ട്. മുണ്ടിനീര് പരത്തുന്ന വൈറസും ഇതേ കുടുംബത്തിലേതാണ്. ശ്വാസകോശ അണുബാധയ്ക്കു കാരണമാകുന്നതായി ഇതിനകം കണ്ടെത്തിയിട്ടുള്ള വൈറസാണ് എച്ച്എംപിവി. ആഗോളതലത്തിൽ, ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 3 ശതമാനം മുതൽ 10 ശതമാനം വരെ പേരുടെ രോഗകാരണം എച്ച്എംപിവി ആണെന്നു പഠനങ്ങൾ പറയുന്നു. ശ്വാസകോശ അണുബാധ മൂലം മരിക്കുന്ന, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ
കോവിഡ് നമ്മെയെല്ലാം വിറപ്പിച്ച് വീട്ടിലിരുത്തിയതിന്റെ വാർഷികനാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതിനിടയിൽത്തന്നെ ആ വാർത്തയുമെത്തി. ചൈനയിൽ ‘പുതിയൊരു’ വൈറസ് പിടിമുറുക്കുന്നു. പേര് എച്ച്എംപിവി വൈറസ് അഥവാ ഹ്യൂമൻ മെറ്റന്യൂമോ വൈറസ്. എന്നാൽ യഥാർഥത്തിൽ ഇതൊരു പുതിയ വൈറസാണോ? ആരോഗ്യ വിദഗ്ധർക്ക് ഇതു സംബന്ധിച്ച് എന്താണു പറയാനുള്ളത്? ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്നാൽ കോവിഡ് സംബന്ധിച്ച വിവരങ്ങൾ പോലും രഹസ്യാത്മകമായി സൂക്ഷിച്ച ചൈനയിൽനിന്ന് എച്ച്എംപിവിയുടെ കാര്യത്തിലും കൃത്യമായ ഒരു മറുപടി പ്രതീക്ഷിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നത് വ്യക്തം. അതിനിടെ കർണാടകയിലെ ബംഗളൂരുവിൽ ഒരു കുഞ്ഞിന് എച്ച്എംപിവി ബാധിച്ച വാർത്തയുമെത്തിയിരിക്കുന്നു. ഇന്ത്യ ആശങ്കപ്പെടേണ്ട നിമിഷങ്ങളിലേക്കാണോ പോകുന്നത്? കോവിഡ് ദുരന്തത്തിനു ശേഷം ആരോഗ്യകാര്യത്തിൽ പൊതുജനത്തിന് വലിയ ആശങ്കയാണ്. അതിലേക്കാണ്, ചൈനയിലെ ആശുപത്രികളും ക്ലിനിക്കുകളും രോഗികളെകൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്ന എന്ന റിപ്പോർട്ടുകൾ വന്നത്. അടിയന്തര സാഹചര്യം നേരിടാൻ ജാഗ്രതയോടെ തയാറെടുക്കണമെന്ന് ജനങ്ങളോട് ചൈനീസ് സർക്കാർ ഉത്തരവിട്ടെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ കൂടി വന്നതോടെ ആശങ്കയേറി. എന്നാൽ ഇത്തരം റിപ്പോർട്ടുകളിൽ പലതും അടിസ്ഥാനരഹിതമായിരുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. എന്തുകൊണ്ടാണ് എച്ച്എംപിവി വൈറസ് വാർത്തകളിൽ നിറയുന്നത്?
നമ്മോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണു കുരങ്ങൻ. ബുദ്ധിയിൽ ഇവ മറ്റു മൃഗങ്ങളേക്കാൾ മുകളിലാണെന്നു തെളിയിച്ചതാണ്. ബുദ്ധിയിൽ നമുക്കു നേരെ പിന്നിൽ ചിമ്പാൻസിയാണ്. ചിമ്പാൻസികളെ 60 വർഷത്തോളം വിസ്തരിച്ചു പഠിച്ചയാളാണ് ഇംഗ്ലണ്ടുകാരിയായ ഡോ. ജെയ്ൻ ഗൂഢാൾ. ചിമ്പാൻസികൾ പണിയായുധങ്ങൾ ഉപയോഗിക്കുക മാത്രമല്ല, നിർമിക്കുകയും ചെയ്യുമെന്നത് അവരുടെ പ്രധാന കണ്ടെത്തലാണ്. ആശയവിനിമയം നടത്താനുള്ള കഴിവ് മറ്റു മൃഗങ്ങളെക്കാൾ വളരെ കൂടുതലാണ്. വിവിധതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ആംഗ്യങ്ങൾ കാണിക്കാനും കഴിവുണ്ട്. നാമും അവയുമായി 99% ഡിഎൻഎ സാമ്യവുമുണ്ട്. സൈലന്റ്വാലി സന്ദർശിക്കുന്ന ഒരു ഡിജിറ്റൽയുഗ കുട്ടിക്കു കുസൃതി തോന്നിയെന്നു സങ്കൽപിക്കുക. അവിടെക്കണ്ട സിംഹവാലൻ കുരങ്ങുകൾക്കു കംപ്യൂട്ടർ കീ ബോർഡ് കൊടുത്താൽ അതിൽ തട്ടി മുട്ടി അവ കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികമോ സന്താനഗോപാലമോ സൃഷ്ടിക്കുമോ? കൗതുകവും കുസൃതിയുമുള്ള
ചാടിയത് 84കാരനായ മുൻ സിപിഎം എംഎൽഎ! ഇങ്ങനെ കേട്ടാൽ, ചാട്ടം കോൺഗ്രസിലേക്കോ അതോ ബിജെപിയിലേക്കോ എന്നാവും ഇപ്പോള് ആളുകൾ ചോദിക്കുക. എന്നാൽ ഇതു ശരിക്കുള്ള ചാട്ടമാണെന്ന് പറഞ്ഞാൽ 84 വയസ്സിൽ ഇതൊക്കെ പറ്റുമോ എന്നാവും അടുത്ത ചോദ്യം. പ്രായം 70കളിലും 80കളിലും എത്തുമ്പോൾ 10 അടിയെങ്കിലും പരസഹായം കൂടാതെ നടക്കാനാവുമെന്ന പ്രതീക്ഷ ഇക്കാലത്ത് എത്ര പേർക്കുണ്ട്? പ്രായത്തെയും തോൽപിക്കുന്ന ആരോഗ്യം സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്! ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിനെ കണ്ടത്. 84 വയസ്സുള്ള ജേക്കബ്, നീലേശ്വരത്ത് നടന്ന കേരള മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ലോങ് ജംപിൽ മെഡൽ നേടിയിരുന്നു. 84–ാമത്തെ വയസ്സിൽ ചുറുചുറുക്കോടെ ഓടുകയും ചാടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർക്കുള്ള പുതുവർഷത്തിലെ ആരോഗ്യ സമ്മാനം കൂടിയാണ്. പതിവ് രാഷ്ട്രീയ ചോദ്യങ്ങൾ പ്രതീക്ഷിച്ച എം.ജെ. ജേക്കബിനോട് മറയില്ലാതെ ചോദിച്ചത് ഈ പ്രായത്തിലെ ആരോഗ്യ രഹസ്യം. രഹസ്യമല്ലേ! അതങ്ങനെ ആദ്യം പറയേണ്ടെന്ന് കരുതിയാവും സ്കൂൾ ജീവിതത്തിൽ നിന്നുമാണ് മുൻ എംഎൽഎ സംസാരിച്ചു തുടങ്ങിയത്. ‘‘എനിക്കിപ്പോൾ 84 വയസ്സുണ്ട് എന്റെയൊക്കെ ചെറുപ്പകാലം ഇന്നുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു. നമ്മുടെ മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഉഴവൂരിൽനിന്നു നടന്നുവന്ന് പഠിച്ച വടകര സെന്റ് ജോസഫ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അന്നൊക്കെ എല്ലാ കുട്ടികളും നടന്നാണ് സ്കൂളിൽ വരിക. ഇന്ന് അതു പറഞ്ഞാൽ അദ്ഭുതം തോന്നും. അന്ന് ഒരു കുട്ടി പോലും ചെരുപ്പിട്ട് സ്കൂളിലേക്കു വരില്ല. ഞങ്ങളാരും സമൃദ്ധമായി ആഹാരം കഴിച്ചിരുന്നില്ല. നിറച്ച് ചോറ് കഴിക്കാൻ ഇല്ലാതെ കപ്പയും ചക്കപ്പുഴുക്കും കഞ്ഞിയുമാവും മിക്കവീടുകളിലെയും പതിവാഹാരം’’. ഇതിനു
മോങ്ങാനിരുന്ന ചരിത്രത്തിന്റെ തലയിൽ എന്നും തേങ്ങ വീണിട്ടുണ്ട്. അതിനെ ചരിത്രകാരന്മാർ ഇംഗ്ലിഷിൽ ഇമ്മീഡിയറ്റ് കോസ് (പെട്ടെന്നുള്ള കാരണം) എന്നാണു വിളിക്കുന്നത്. ചരിത്രപരമായ ഒരുപാടു കാരണങ്ങളാൽ വലിയൊരു മാറ്റത്തിന് ഒരു കാലമോ പ്രദേശമോ സജ്ജമായിക്കഴിയുമ്പോൾ, പെട്ടെന്ന് ആ സംഭവമുണ്ടാകുന്നതിന് ആക്കംകൂട്ടുന്ന ഒരു ചെറുസംഭവമുണ്ടാകും. രണ്ടാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമായി പറയുന്നത് ജർമനിയുടെ പോളണ്ട് ആക്രമണമാണ്. എന്നാൽ, അവിശ്വസനീയവും രസകരവുമായ ചില ഇമ്മീഡിയറ്റ് കോസുകളുമുണ്ടാകും. കേരളത്തിലേക്കു വടക്കു കിഴക്കൻ ഇന്ത്യയിൽനിന്നുള്ള തൊഴിലാളി കുടിയേറ്റം വൻതോതിൽ ആരംഭിക്കുന്നതിന് (‘ഭായിമാരുടെ വരവിന്’ എന്നു ചുരുക്കം) വഴിതുറന്ന 1996ലെ ഒരു സുപ്രീം കോടതി വിധി ഉദാഹരണം. അസമായിരുന്നു അന്ന് ഇന്ത്യയിലെ പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാനം. കാട്ടുമരങ്ങളായിരുന്നു അതിന്റെ ഭക്ഷണം. 1996ൽ ടി.എൻ.ഗോദവർമൻ തിരുമുൽപാട് കൊടുത്ത കേസിൽ കാട്ടുമരങ്ങൾ വെട്ടി പ്ലൈവുഡ് ഉണ്ടാക്കുന്നതു സുപ്രീം കോടതി രാജ്യമൊട്ടാകെ നിരോധിച്ചു. അസമിലെ പ്ലൈവുഡ് വ്യവസായം തകർന്നു. അതു പക്ഷേ,
Results 1-10 of 79