Activate your premium subscription today
തണുപ്പ് കുറയാനും വെയിൽകടുക്കാനും കാത്തുനിൽക്കാതെതന്നെ വേദക്ലാസുകൾ വിട്ട് ഇത്തവണയും ഗുരുവും ശിഷ്യരും തകർന്നുകിടക്കുന്ന, ഒഴുക്കുമുട്ടിയ, അഴുക്കുമൂടിയ ജലാശയങ്ങൾ തേടി നാട്ടിലിറങ്ങി. കഴിഞ്ഞ ഉഷ്ണതരംഗത്തിൽ വെന്ത ഭൂമിയിൽ മഴക്കാലം വീണ്ടും പലയിടത്തും ഉറവകൾ ഉണ്ടാക്കിയെങ്കിലും വരാൻ പോകുന്ന ഒരോ വേനലിന്റെയും കാഠിന്യവും തീക്ഷ്ണതയും ശാസ്ത്രപ്രവചനത്തിനും അപ്പുറമായ സാഹചര്യത്തിലാണ് വേദപണ്ഡിതൻ ഗിരിധര ഘനപാഠിയും സംഘവും ജലം വീണ്ടെടുപ്പിന്റെ ദൂതുമായി വീണ്ടും ജനമധ്യത്തിൽ ഇറങ്ങിയത്. എല്ലാം പരമാത്മാവിൽ അർപ്പിച്ച് ഒരുവ്യാഴവട്ടക്കാലം പിന്നിട്ട സേവനത്തിന്റെ ലക്ഷ്യം ജലം വീണ്ടെടുക്കലും അതു നിലനിർത്തലും അതിനായി അധികാരികളുടെ ശ്രദ്ധക്ഷണിക്കലും മാത്രം. പല സംഘടനകളും സ്ഥാപനങ്ങളും ജലസംരക്ഷണവും മലിനീകരിക്കപ്പെട്ട പുഴകളും കുളങ്ങളും വീണ്ടെടുക്കുന്നതും ശുചീകരിക്കുന്നതും ചിലയിടങ്ങളിൽ മാതൃകാപരമായി നടക്കുന്നുണ്ട്. അവയിൽ മിക്കതും ഒരു പ്രത്യേക ദിനാചരണ പരിപാടിയായി അവസാനിക്കുന്നു. ചിലരെങ്കിലും അത് നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഇവർക്കിടയിലാണ് ഒരു സംഘടനയുടെയും ബാനറില്ലാതെ, നാട്ടിലെ അഴുക്കുമൂടിയ കുളങ്ങളും ഒരുകാലത്ത് നിരവധി പേർക്ക് ദാഹജലം നൽകിയിരുന്ന പൊതുകിണറുകളും വീണ്ടെടുക്കാനും അവ പരിപാലിക്കാനും പാലക്കാട് വേദവാധ്യാരുടെയും ഒരു കൂട്ടംവേദപഠിതാക്കളുടെയും ശ്രമം നടക്കുന്നത്. അനന്തമായ വേദപരിശീലനത്തിലെ പാരമ്പര്യവ്യവസ്ഥകൾ മറികടന്ന്, ഗുരുവിനൊപ്പം ശിഷ്യരും ജലത്തിനായി സ്വയം സമർപ്പിക്കുന്നു.
ലളിതസുന്ദരമായി ഒരുങ്ങിവന്ന ഒരു കൂട്ടം മനുഷ്യർ. അവർ ഒരു വിരുന്നിനായി ഒത്തുകൂടിയിരിക്കുകയാണ്. രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ച്, മനോഹരമായ ഓർമകൾ പങ്കുവച്ച് ഒരാളുടെ ജീവിതം ആഘോഷമാക്കുകയാണവർ. തൊട്ടുമുൻപ് മൃതസംസ്കാരം നടത്തിയ ഒരു വ്യക്തിയുടെ ജീവിതം... വിദേശ രാജ്യങ്ങളിൽ സംസ്കാരച്ചടങ്ങിനു ശേഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ഈ ചടങ്ങിനു പറയുന്ന പേരാണ് ഫ്യുണറൽ റീപാസ്റ്റ് (Funeral Repast). മരണമെന്ന അനിവാര്യതയെ മനോബലത്തോടെ നേരിടാൻ ശീലിച്ചവരാണ് പാശ്ചാത്യർ. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സമാനമായ മാറ്റം മലയാളികൾക്കിടയിലും വന്നുതുടങ്ങിയിട്ടുണ്ട്. വിദേശവാസം, വിദേശ വിദ്യാഭ്യാസം, സമൂഹമാധ്യമങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവയിലൂടെ നമ്മളിലേക്കെത്തിയ പാശ്ചാത്യ ജീവിതദർശനങ്ങളിലെ നന്മകൾ നമ്മളും സ്വാംശീകരിക്കുകയാണ്. അതിന്റെ ഭാഗമായി ഒരു വ്യക്തി മരണമടഞ്ഞാൽ അവർക്ക് ഏറ്റവും മാന്യമായ യാത്രയയപ്പ് നൽകാൻ നമ്മൾ ശ്രമിക്കുന്നു. അവർ ആഗ്രഹിച്ചതു പോലെ പിന്നീട് കാര്യങ്ങൾ നടപ്പാക്കാനാണ് കുടുംബാംഗങ്ങൾ ശ്രമിക്കുക. അതുകൊണ്ടു തന്നെ ചില മരണവീടുകളിലെങ്കിലും നമ്മൾ മുൻപ് കണ്ടുശീലിച്ചതു പോലെയുള്ള നിലവിളികളോ ഉച്ചത്തിലുള്ള പതംപറച്ചിലുകളോ ഉയരുന്നുണ്ടാകില്ല. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾതന്നെ വീട്ടിലേക്കു വരുന്നവരെ സ്വീകരിക്കാനോ നാട്ടുകാരോട് സംസാരിക്കാനോ തയാറാകും. പക്ഷേ, ഇതു ചെയ്യുന്നത് കുടുംബത്തിലെ സ്ത്രീകളാണെങ്കിൽ
സ്വാമി ദയാനന്ദ സരസ്വതി ആര്യസമാജം സ്ഥാപിച്ചിട്ട് 150 വർഷം തികയുമ്പോൾ കേരളത്തിലും അതിന്റെ അലയൊലികൾ ഉയരുകയാണ്. കേരളത്തിൽ തുടങ്ങിയ ആര്യസമാജങ്ങളിൽ ഇന്നും സജീവമായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ആര്യസമാജം നൂറു വയസ്സു പിന്നിട്ടുകഴിഞ്ഞു. 1875 ഏപ്രിൽ 10നാണ് സ്വാമി ദയാനന്ദ സരസ്വതി അന്ധവിശ്വാസങ്ങൾക്കെതിരായ നവോത്ഥാന സംഘടനയായി മുംബൈയിൽ ആര്യസമാജത്തിനു തുടക്കമിട്ടത്. സാമൂഹിക പരിഷ്കർത്താവും ദാർശനികനുമായ ദയാനന്ദ സരസ്വതി 1824ൽ ഗുജറാത്തിലാണ് ജനിച്ചത്. മൂലശങ്കർ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. അച്ഛൻ അംബാശങ്കർ ധനികനായിരുന്നു. കുട്ടിക്കാലത്തുതന്നെ വേദങ്ങൾ –വിശേഷിച്ചും യജുർവേദം പഠിച്ചു .വിഗ്രഹാരാധനയും ജാതിയും അയിത്തവുമൊക്കെ തികച്ചും തെറ്റാണെന്ന് അന്നുമുതൽക്കേ തോന്നി. ഇതിനിടെ തന്റെ സഹോദരി കോളറ പിടിച്ചു മരിച്ചു. അമ്മാവനും മരിച്ചു. ബന്ധുക്കളുടെ ആചാരക്കരച്ചിൽ മൂലശങ്കറിനെ അരിശം കൊള്ളിച്ചു. യാഥാസ്ഥിതികത്വത്തിനും അനാചാരങ്ങൾക്കുമെതിരെ
‘‘പ്രായമെന്നതു സംഖ്യ മാത്രമാണ്, ആരോഗ്യമാണു സമ്പത്ത്. ഓരോ പർവതാരോഹണവും സ്വന്തം പരിമിതികളെ മറികടക്കാനും സാഹസത്തെ സ്വീകരിക്കാനുമുള്ള അവസരമാണ്. ഞാൻ വൈകിയല്ലോ എന്നാരും കരുതരുത്. സ്വപ്നങ്ങളുടെയും അഭിനിവേശങ്ങളുടെയും പിന്നാലെ പോകാൻ നിങ്ങൾ ഒരിക്കലും വൈകിയിട്ടില്ല.’’– പറയുന്നത് കാമി റീത്ത. ലോകത്തിന്റെ ഉയരക്കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിൽ 30 തവണ കാലുകുത്തിയിട്ടും മതിയാകാത്ത 55 വയസ്സുകാരൻ ഷെർപ. 29,032 അടി (8849 മീറ്റർ) ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ വീണ്ടും ചുംബിക്കാനായി 31–ാം ദൗത്യത്തിലാണ് ഇതിഹാസ പർവതാരോഹകനായ കാമിയും സംഘവും. ഉദ്യമം വിജയിച്ചാൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റെക്കോർഡ് കാമി പുതുക്കും. 1994ൽ ആദ്യമായി എവറസ്റ്റിൽ എത്തിയ നേപ്പാളുകാരനായ കാമി, പർവതാരോഹകരുടെ സീനിയർ ഗൈഡ് കൂടിയാണ്. പർവതാരോഹകരുടെയും സാഹസിക സഞ്ചാരികളുടെയും സ്വപ്ന സ്ഥലമാണ് എവറസ്റ്റ്. നൂറുകണക്കിനു പർവതാരോഹകർ അവരുടെ ജീവിതകാലത്ത് ഒന്നോ രണ്ടോ തവണയാണ് ഈ അതുല്യനേട്ടത്തിനു ശ്രമിക്കുക. എന്നാൽ അവരെയെല്ലാം മറികടന്ന് എവറസ്റ്റ് കീഴടക്കുന്നതു ജീവിതവ്രതമാക്കിയ മനുഷ്യനാണു കാമി റീത്ത ഷെർപ. ‘എവറസ്റ്റ് മനുഷ്യൻ’ (Everest Man) എന്ന വിശേഷണമുള്ള കാമിക്ക്, അപൂർവമായ സ്വന്തം റെക്കോർഡുകൾ തകർക്കുന്നതാണു വിനോദം. മനുഷ്യന്റെ സഹനശക്തിയെ പരിധികൾക്കപ്പുറത്തേക്ക് ഉയർത്തി തലമുറകളെ കാമി പ്രചോദിപ്പിക്കുന്നു. പർവതാരോഹണത്തിന്റെ തലസ്ഥാനമെന്ന നേപ്പാളിന്റെ പ്രശസ്തിയും ഊട്ടിയുറപ്പിക്കുന്നു. ഉള്ളംകയ്യിലെന്ന പോലെ എവറസ്റ്റിലേക്കു നിരന്തര യാത്രയ്ക്കു കാമിയെ പ്രേരിപ്പിക്കുന്നതെന്താണ്? എങ്ങനെയാണു പർവതാരോഹണം അഭിനിവേശമായത്? ആരോഗ്യപരമായി എന്തെല്ലാം ശാരീരിക സവിശേഷതകളാണു കാമിക്കു ബലമാകുന്നത്? അസ്ഥി മരവിക്കുന്ന തണുപ്പിനെ കൂസാതെ, പ്രാണവായു പരിമിതമായ കൊടിമുടിത്തുമ്പിനെ തേടി കൊതിമാറാതെ കയറിയെത്തുന്ന കാമി റീത്തയുടെ അദ്ഭുതജീവിതത്തിലെ പ്രത്യേകതകൾ എന്താണ്?
‘‘ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനു പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരുക്കേൽപിച്ചു.’’ 2024 ഡിസംബറിൽ കോഴിക്കോടുണ്ടായ സംഭവമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് ഇതിനു മുൻപും ശേഷവും ഉണ്ടായ സമാനമായ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ ഒഴിവാക്കിയുള്ള ജീവിതം അത്ര പ്രായോഗികമാണോ? അല്ലെന്ന് നമുക്കറിയാം. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും എല്ലാം മൊബൈൽ ഫോൺ കൂടിയേ തീരൂ. പ്രത്യേകിച്ച് കോവിഡ്കാലത്തിനു ശേഷം. പക്ഷേ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായപ്പോൾ കുട്ടികളുടെ അമിത ഫോൺ ഉപയോഗമെന്ന മറ്റൊരു വെല്ലുവിളി കൂടി നമുക്ക് മുന്നിലെത്തി. ആരോടും മിണ്ടാട്ടമില്ലാതെ, പഠനത്തിൽ ശ്രദ്ധയില്ലാതെ, അടച്ചിട്ട മുറിയിൽ മൊബൈലുമായി രാപകൽ കഴിയുന്ന കുട്ടികളെക്കുറിച്ചുള്ള ആവലാതികളുമായി കൗൺസലിങ് മുറിക്ക് മുന്നിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പണ്ടുകാലത്ത് ‘നീയൊന്ന് വീട്ടിൽ കയറ്’ എന്നു പറഞ്ഞ മാതാപിതാക്കൾ ഇന്നത്തെ കുട്ടികളോട് ‘നീയൊന്ന് പുറത്തിറങ്ങ്’ എന്നു പറയുന്ന തമാശകൾ ജനിച്ചു. ഈ മൊബൈൽ ഫോൺ ആസക്തിയെ നമ്മളും നമ്മുടെ കുട്ടികളും എങ്ങനെ മറികടക്കും? അതിനെന്തെങ്കിലും പോംവഴിയുണ്ടോ? ഫോൺ ഡയറ്റിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. എന്താണീ ഫോൺ ഡയറ്റിങ്?
‘ഹായ്, നമസ്കാരം. എന്തൊക്കെയുണ്ട് വിശേഷങ്ങള്, എല്ലാവരും സുഖമായിട്ട് ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, ഇവിടെ ഞങ്ങളും സുഖമായി ഇരിക്കുന്നു’.. ഇങ്ങനെ പറഞ്ഞു തുടങ്ങി പാചകത്തിന്റെയും രൂചിയൂറും വിഭവങ്ങളുടെയും ലോകത്തേക്ക് നമ്മെയെല്ലാം ക്ഷണിക്കുന്ന യുട്യൂബ് ചാനൽ. അതാണ് 25 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള ‘വീണാസ് കറിവേൾഡ്’. പാചക വിഡിയോകളിലൂടെ യുട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ, ടെക്കി ഭാഷയിൽ പറഞ്ഞാൽ, ‘വൺ മില്യനടിച്ച’ ആദ്യ മലയാളി വനിത. തൃശൂരിലെ വീട്ടിൽ അമ്മ പകർന്ന രൂചിക്കൂട്ടുകൾ ഓർമയിൽനിന്ന് അടുക്കളയിലേക്കു പകർത്തി സ്വാദേറും വിഭവങ്ങളുണ്ടാക്കുന്ന വീണ ജാൻ ഇന്നു ലോകമറിയുന്ന യുട്യൂബറാണ്. വീണയുടെ രുചിക്കൂട്ടുകള് പരീക്ഷിക്കാത്ത മലയാളി വീടുകൾ കുറവ്. പ്രവാസജീവിതത്തിലേക്കു ചേക്കേറിയ മലയാളികളും ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും വീണയുടെ യുട്യൂബ് ചാനൽ തുറന്നാൽ നാടിന്റെ രുചിയോർക്കും. ഒരുപക്ഷേ വീണയുടെ വീട്ടിലെ അടുക്കളയിൽനിന്നുയരുന്ന രുചിഗന്ധം പോലും അവർ തിരിച്ചറിയുന്നുണ്ടാകാം. അത്രയേറെ ആത്മാർഥമായാണ് ഓരോ പാചക പരീക്ഷണവും, ഓരോ വിഡിയോയും വീണ കാഴ്ചക്കാര്ക്കു മുന്നിലെത്തിക്കുന്നത്. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ വിരസത മാറ്റാൻ തുടങ്ങിയ ചാനലാണ് ഇന്നു ദശലക്ഷങ്ങൾ പിന്തുടരുന്ന ‘വീണാസ് കറിവേൾഡ്’. എങ്ങനെയാണു വീണ ഇത്രയേറെ വരിക്കാരുള്ള കണ്ടന്റ് ക്രിയേറ്ററായത്? എങ്ങനെയാണ് വ്യത്യസ്ത വിഭവങ്ങള് ഒരുക്കുന്നത്? ആ വിശേഷങ്ങളിലേക്കാണ് ഈ വിഷു സ്പെഷൽ പ്രീമിയം യാത്ര.
റാന്നിയുടെ ഭരണാധികാരിയായിരുന്ന റാന്നിയിൽ കർത്താവിന്റെ ഉടമസ്ഥതയില് ഒരു ആനയുണ്ടായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. കൊച്ചയ്യപ്പൻ എന്നു പേരും ഇട്ടു. കൊല്ലവർഷം 990ൽ ആയിരുന്നു ഇത്. അന്ന് ആനയ്ക്ക് പ്രായം വെറും ഏഴു വയസ്സ്. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നെങ്കിലും അവിടെ നിർത്തിയാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്ന് കർത്താവിനു തോന്നി. ഒപ്പം ആ ആനയോടുള്ള വാത്സല്യം കൂടിയായതോടെ കർത്താവ് അതിനെ അപ്പോൾത്തന്നെ ദേവസ്വക്കാരിൽനിന്ന് ഏറ്റുവാങ്ങി റാന്നിയിലേക്കു കൊണ്ടു വന്നു. അക്കാലത്തു കോന്നിയിൽ കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് വളർന്നത്. എന്നാലവൻ മനുഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈ, വാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. ആ വീട്ടിലെ അംഗമായ കുട്ടിയെ പോലെയായിരുന്നു കൊച്ചയ്യപ്പൻ അവിടെ താമസിച്ചിരുന്നത്. അവന് ആ വീട്ടിലുള്ള എല്ലാവരോടും വളരെ സ്നേഹവും കുട്ടികളോട് പ്രത്യേകം വാത്സല്യവുമായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനോടുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും ‘കൊച്ചയ്യപ്പാ’ എന്നൊന്നു നീട്ടി വിളിച്ചാൽ മതി, അവൻ അപ്പോൾ അവിടേക്ക് പാഞ്ഞെത്തും. കർത്താവിന്റെ വീട്ടിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും ഏറെ സന്തോഷവും ഉത്സാഹവുമായിരുന്നു. കുട്ടികളെ കൊച്ചയ്യപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ആ വീട്ടിലെ നടക്കാറായ കുട്ടികളെല്ലാം കൊച്ചയ്യപ്പന്റെ അടുക്കൽ ചെന്നു കളിക്കുന്നതും പതിവായിരുന്നു. അതും യാതൊരു പേടിയും കൂടാതെ. ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറ് കൊച്ചയ്യപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരു കർത്താവ് ഉരുള കൊടുക്കുന്നതിനു മുൻപ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയ്യപ്പൻ വാങ്ങുകയില്ല. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിത്തിന്നുകയും ചെയ്യും. പിന്നെ നിർബന്ധമൊന്നുമില്ല. കൊച്ചയ്യപ്പൻ കർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അവന് ആനക്കാരന്മാരും ഉണ്ടായിരുന്നില്ല. തീറ്റിയോ തെങ്ങോലയോ വേണമെങ്കില് ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. തീറ്റി കഴിഞ്ഞാൽ
ഇന്ത്യൻ ഭൂപടത്തിന്റെ തെക്കേ മൂലയ്ക്ക്, നന്നായി മൂത്ത പാവയ്ക്ക അഥവാ കയ്പക്കയുടെ രൂപത്തിൽ കിടക്കുന്ന സംസ്ഥാനം എന്നു പലരും ‘ബോഡി ഷെയിം’ ചെയ്യാറുണ്ടെങ്കിലും കേരളത്തിന്റെ ശരീരഭാഷയ്ക്ക് ഒരു ചാരുകസേരയിരുത്തത്തിനോടാണു സാമ്യം. അറബിക്കടലിന്റെ നീലത്തലയിണയിൽ ചാരിയുള്ള ഒരു സുഖിച്ചിരിപ്പ്. സഹ്യനു കിഴക്കോ വിന്ധ്യനു വടക്കോ ഉള്ള കോലാഹലങ്ങളൊന്നും ഇങ്ങോട്ടത്ര ഏശില്ല. നാഷനൽ ഹൈവേയിലൂടെ അവിയലിനുള്ള പച്ചക്കറികളും ആന്ധ്രാ അരിയും എത്തിയാൽ സുഖമായി സദ്യയുണ്ട് ചാരിക്കിടക്കാം. നേരമ്പോക്കും വെടിവട്ടവുമാവാം. ഈ സുഖിച്ചിരിപ്പു തന്നെയാവണം കേരളത്തിന്റെ സാംസ്കാരിക നരവംശശാസ്ത്രത്തിൽ മലയാളിച്ചിരിയായി മാറിയത്. സുഭിക്ഷതയുടെ കാലത്തു മാത്രമല്ല, ഉത്തരേന്ത്യൻ ഗോതമ്പിന്റെ ചപ്പാത്തിയോ ഇറ്റാലിയൻ മക്രോണിയുടെ ഉപ്പുമാവോ കഴിക്കേണ്ടി വന്ന ക്ഷാമകാലത്തും മലയാളിയുടെ പ്രതിശീർഷ ചിരിയിൽ കുറവു വന്നിട്ടില്ല. എഴുത്തിലെ ചിരിയായാലും വരയിലെ ചിരിയായാലും ദേശീയ ശരാശരിയെക്കാൾ അത് എക്കാലവും ഉയർന്നുതന്നെ നിന്നു. തോലകവിയാണു ശുദ്ധമലയാളത്തിൽ ആദ്യമായി ഹാസ്യമുൽപാദിപ്പിച്ചത് എന്നാണു സങ്കൽപിച്ചുപോരുന്നത്. സംസ്കൃതമിട്ടു മലയാളത്തിന്റെ മൺചട്ടിയിൽ വറുത്തും മലയാളമെടുത്തു സംസ്കൃതത്തിൽ പുഴുങ്ങിയും തോലൻ ഭാഷകൊണ്ടു കളിച്ചത് അടുക്കളയിലെ സാങ്കേതികവിദ്യപോലും പ്രാകൃതമായിരുന്ന പത്താം നൂറ്റാണ്ടിലാണ് എന്നോർക്കുമ്പോഴാണ് ആ ചിരി കാലത്തിനുമുൻപേ
പൊതുവേ ഉൾവലിഞ്ഞ പ്രകൃതം. ആരോടും അങ്ങനെ ചങ്ങാത്തത്തിനു പോകാറില്ല; പ്രത്യേകിച്ചു വിദേശികളോട്. അയൽവാസിയിൽനിന്ന് ഒരു ‘മൊയ്’ (ഹായ്) നമുക്കു തിരിച്ചുകിട്ടാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. ഇങ്ങനെയൊക്കെയുള്ള ആളുകൾ താമസിക്കുന്ന ഫിൻലൻഡ് എങ്ങനെ ലോക സന്തോഷസൂചികയിൽ ഒന്നാമതെത്തി? ഉത്തരം സിംപിൾ. സ്വന്തം ജീവിതത്തിൽ അവർ സംതൃപ്തരാണ്. മറ്റുള്ളവരുടെ കാര്യത്തിൽ അധികം ഇടപെടാതിരുന്നാൽ ജീവിതം സന്തോഷകരമാകും എന്നതാണ് മന്ത്രം. പുറമേ ചിരിച്ചുകാണിച്ച് ഉള്ളിൽ പല്ലിറുമ്മുന്നവരല്ലാത്തതിനാൽ ആ രീതിയിലുള്ള പിരിമുറുക്കങ്ങളും ഇല്ല. ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമങ്ങളില്ല, പൊങ്ങച്ചം പറച്ചിലില്ല. ഇഷ്ടപ്പെടാത്ത കാര്യം തുറന്നുപറയും. നടക്കുന്ന കാര്യങ്ങളേ രാഷ്ട്രീയക്കാർപോലും വാഗ്ദാനം ചെയ്യാറുള്ളൂ. കേരളത്തെപ്പോലെ നീണ്ടുനിവർന്നു കിടക്കുന്ന, എന്നാൽ കേരളത്തിന്റെ ഏഴിലൊന്നു ജനസംഖ്യ മാത്രമുള്ള നാടാണ് ഫിൻലൻഡ്. ആളുകൾ കുറവായതിനാലാകാം, അസൂയയും സ്പർധയും തീരെയില്ല. നിറയെ യൂറോയുള്ള പഴ്സ് വഴിയിൽ കണ്ടാലും സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല. എന്നാൽ, തക്കത്തിനു ബീയർ ബോട്ടിൽ കിട്ടിയാൽ അടിച്ചുമാറ്റുന്നവരെന്നു തമാശയ്ക്കു പറയാറുണ്ട്. വയർനിറയെ ബീയർ ചെന്നാലേ വായ നിറയെ വർത്തമാനം വരൂ എന്ന് ഇവിടുള്ളവർതന്നെ പറയാറുണ്ട്. മദ്യം ഇഷ്ടംപോലെ അകത്താക്കുമെങ്കിലും ആരുമങ്ങനെ വഴിയിൽ കിടക്കാറില്ല. പൊതുമുതൽ നശിപ്പിക്കാനോ പൊതുശല്യമാകാനോ മെനക്കെടാറുമില്ല.
‘‘കുട്ടികളിലെ മാനസിക സമ്മർദം ഇല്ലാതാക്കണം. അതിന് സൂംബ ഡാൻസ് ഗുണം ചെയ്യും’’– കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. വെറുതെ പറഞ്ഞുപോവുക മാത്രമല്ല, അപ്പോൾതന്നെ, അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിർദേശവും നൽകി. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് ശിവൻകുട്ടിയും വ്യക്തമാക്കി. നമ്മുടെ സ്കൂളുകളിൽ സൂംബ നൃത്തച്ചുവടുകൾ നിറയാൻ അധികം വൈകില്ലെന്നു ചുരുക്കം. സമ്മർദം ഇല്ലാതാക്കാൻ സൂംബ അത്ര നല്ലതാണോ? മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പലരും ചിന്തിച്ച കാര്യമാണത്. എന്നാൽ സമ്മർദവും ഉൽകണ്ഠയും കുറച്ച്, സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സൂംബപോലുള്ള നൃത്തങ്ങൾക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. സൂംബയുടെ പേരു പോലും കൃത്യമായി അറിയാതെയാണ് മുഖ്യമന്ത്രി അതിനെപ്പറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രിക്ക് സൂംബ അത്ര പരിചിതമല്ലെങ്കിലും കേരളത്തിൽ ഈ നൃത്തരൂപം പോപ്പുലറാണ്. മലയാളികൾ ഫിറ്റ്നസ് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ സൂംബപോലുള്ള നൃത്തവും വ്യായാമവും ഒത്തുചേർന്ന ഫിറ്റ്നസ് പ്രോഗ്രാമുകൾക്ക് ആരാധകരും ഏറെയാണ്. കഠിനമേറിയ വ്യായാമ മുറവേണ്ട, ആസ്വദിച്ച് ചെയ്യാം, സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന മൂഡാണ്. ആർക്കും സൂംബ ഇഷ്ടപ്പെട്ടുപോകാൻ ഇതൊക്കെ പോരേ കാരണങ്ങൾ? ജിമ്മുകളിൽനിന്ന് സ്കൂളുകളിലേക്ക് സൂംബ എത്തുമ്പോൾ സംഭവം കളറാകും. യഥാർഥത്തിൽ എന്താണ് ഈ സൂംബ ഡാൻസ്? എങ്ങനെ സൂംബ ഫിറ്റ്നസ് പദ്ധതികളിൽ ഇടം നേടി? സൂംബ ചെയ്താൽ മാനസിക സമ്മർദം കുറയുമോ? കുട്ടികൾക്ക് അത് എത്രമാത്രം ഗുണപ്രദമാണ്? വിശദമായറിയാം.
Results 1-10 of 141