Activate your premium subscription today
കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷനേതാവ് ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; സുകുമാർ അഴീക്കോട്. നിശിത വിമർശനങ്ങളാൽ മുന രാകിയ വാക്ക്, ലളിതസുഭഗമായ വാഴ്വ്; ഇതു രണ്ടുമായിരുന്നു ആയുധങ്ങൾ. അഴീക്കോട് എന്ന ഒറ്റയാൾ മുന്നണി ജീവിച്ച കാലമത്രയും അധികാരപക്ഷത്തിനു മുൻപിൽ സ്വയം ഒരു അടിയന്തര പ്രമേയമായി. മഹിതമായ ജനാധിപത്യ ആശയങ്ങളെ വഹിച്ച ആ ശബ്ദപ്രപഞ്ചത്തിന്റെ, നിതാന്ത പ്രതിപക്ഷത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ശിഷ്യനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിയും കവി പി.എൻ.ഗോപീകൃഷ്ണനും അഴീക്കോടിനെ ഓർക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിലെ എംഎ ക്ലാസാണ് വേദി. ‘വീണപൂവ്’ വായിച്ചവരാരൊക്കെയെന്ന ചോദ്യവുമായാണ് പ്രവേശം. എല്ലാവരും തല കുലുക്കി. വീണപൂവ് കാണാപ്പാഠമാക്കിയവർ ആരൊക്കെ? ഓരോ ശ്ലോകം പലർക്കും അറിയാം. കാണാപ്പാഠമാക്കിയവർ ആരുമില്ല. മനഃപാഠമാക്കി വേണം അടുത്ത ക്ലാസിൽ വരാൻ– മാഷിന്റെ കൽപന. സാധാരണ എംഎ ക്ലാസിൽ പതിവില്ലാത്ത കാര്യം. 2 ദിവസത്തിനു ശേഷം ആ ക്ലാസിലെ 12 വിദ്യാർഥികളും 41 പദ്യവും മനസ്സിലുറപ്പിച്ചു വന്നു. ഊഴം വച്ച് ചൊല്ലി. മാഷ് സംപ്രീതനായി. ആ വിദ്യാർഥികളിലൊരാളാണ് എം.എൻ.കാരശ്ശേരി.
ഹാസനിലെ പെൻഷൻ മൊഹല്ലയുടെ ഇടുങ്ങിയ വഴികൾ ലോക വിശാലതയിലേക്കു തുറക്കുകയാണ്. കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥാസമാഹാരം ‘ഹാർട്ട് ലാംപ്’ ബുക്കർ ഇന്റർനാഷനൽ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതോടെയാണ് മൊഹല്ലയും ഇവിടെ നിന്നുരുവമെടുത്ത കഥാപാത്രങ്ങളും ലോകശ്രദ്ധയിലേക്കു വന്നത്. ബാനുവിന്റെ തന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ കഥകൾ. സാമൂഹിക അനീതികളും സ്ത്രീകളുടെ ആന്തരിക പ്രതിരോധവും വരച്ചു കാട്ടുന്ന കഥാപാത്രങ്ങൾ. യാഥാസ്ഥിതികത്വത്തോട് അവർ സന്ധിയില്ലാതെ കലഹിക്കുന്നു. ചെറുത്തുനിൽപിന്റെ, അതിജീവനത്തിന്റെ അതിരുകളില്ലാത്ത ഭാഷ. അഭിഭാഷക കൂടിയായ ബാനു ജീവിതത്തിലും റിബലാണ്. വ്യക്തി സ്വാതന്ത്ര്യത്തിനായി ഭ്രാന്തമായി പോരാടും. ഏതവസ്ഥയിലും പിന്തുണയുമായി ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദീനുമുണ്ട്. അകന്ന ബന്ധു കൂടിയായ മുഷ്താഖിനെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ആ പ്രണയക്കരുത്തു മതി, 77–ാം വയസ്സിലും പുരുഷാധിപത്യത്തെ ഉൾഭയമില്ലാതെ തുറന്നുകാട്ടാൻ.
ഒരിക്കൽ രാഷ്ട്രീയ നിലപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ ഗുരുവിനെ ശിഷ്യൻ പരസ്യമായി എതിർത്തു. ഫലമോ ഗുരു പിണങ്ങി. താൻ വീട്ടിലേക്കൊന്നു വന്നോട്ടെയെന്ന് ശിഷ്യന്റെ അന്വേഷണം. വേണ്ടെന്നു ഗുരുവിന്റെ തുറന്നടിച്ച മറുപടി. ഇതേ സമയം മറ്റൊന്നുകൂടി സംഭവിച്ചു, ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാല പ്രാചീന ഭാരതചരിത്രം പഠിപ്പിക്കാൻ ഒരാളെ നിർദേശിക്കണമെന്ന് ഗുരുവിനോട് ആവശ്യപ്പെട്ടു. അപ്പോൾ ഗുരു ചൂണ്ടിക്കാട്ടിയത് ഇതേ ശിഷ്യനെ. വ്യക്തിപരമായ അഭിപ്രായഭിന്നത അക്കാദമിക് തലത്തിലേക്ക് വലിച്ചിഴക്കാൻ തയാറല്ലാത്ത ആ ഗുരുവാണ് ഏപ്രിൽ 26നു വിടപറഞ്ഞ ഡോ.എംജി.എസ്.നാരായണൻ. ശിഷ്യൻ പ്രഫ. കേശവൻ വെളുത്താട്ടും. എംജിഎസ് തന്നെ ചരിത്രം പഠിപ്പിക്കുകയായിരുന്നില്ല, പകരം ചരിത്രം എങ്ങനെ പഠിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ശിഷ്യനായ പ്രഫ. കേശവൻ വെളുത്താട്ട് പറഞ്ഞത്. മീൻ പിടിച്ചുതരുന്നതിനു പകരം മീൻപിടിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുതരും പോലെ പ്രഫ. വെളുത്താട്ട് അതിനെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. ഒരിക്കൽ എവിടേക്കാണെന്നു വ്യക്തമാക്കാതെ എംജിഎസ് തന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്കു കൂട്ടിക്കൊണ്ടുപോയ അനുഭവവും അദ്ദേഹം പങ്കുവച്ചു. നേരെ ചെന്നത് രോഗബാധിതനായി കഴിയുന്ന കുട്ടിക്കൃഷ്ണമാരാരുടെ അടുത്തേക്ക്. എംജിഎസിനെ കണ്ടതും മാരാർ പരിഭവത്തോടെ ചോദിച്ചു, ‘താനതു ചെയ്തില്ലല്ലോ?’. സംഗതി എന്താണെന്ന് മടക്കയാത്രയിൽ ചോദിച്ചപ്പോൾ എംജിഎസ് വെളുത്താട്ടിനോടു പറഞ്ഞു– ‘കുട്ടിക്കൃഷ്ണമാരാരുടെ ‘ഭാരത പര്യടന’ത്തിന്റെ പരിഭാഷയുടെ കാര്യമായിരുന്നു ആ പരിഭവം’..
പുസ്തകങ്ങളും വാരികകളും മാസികകളും ലഘുലേഖകളുംകൊണ്ടു നിറഞ്ഞതായിരുന്നു, ചങ്ങനാശേരിയിലെ ഞങ്ങളുടെ വീട്. എന്റെ രണ്ടു ജ്യേഷ്ഠൻമാരും നല്ല വായനക്കാരായിരുന്നു. വീടും വിദ്യാലയങ്ങളും നാട്ടിലെ ഗംഭീര വായനശാലകളും കൂട്ടുകാരുമെല്ലാം ചെറുപ്പത്തിലേ വായനയിലേക്കു പ്രോത്സാഹിപ്പിച്ചപ്പോൾ ഞാൻ പുസ്തകഭ്രാന്തൻ എന്നുപോലും വിളിക്കാവുന്ന പുസ്തകപ്രേമിയായി. അറുപതുകളിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള എൻബിഎസിന്റെ ഹോം ലൈബ്രറി സ്കീമിൽ ചേർന്നപ്പോൾ ലഭിച്ച ഷെൽഫിൽ ചെറിയൊരു ലൈബ്രറിതന്നെ ഒരുക്കിയിരുന്നു. എസ്ബി സ്കൂളിൽ പഠിക്കുന്ന കാലത്തു വൈകുന്നേരങ്ങൾ വായനയ്ക്കുള്ളതായിരുന്നു. ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽനിന്നും ചങ്ങനാശേരിക്കാരനായിരുന്ന മഹാകവി ഉള്ളൂരിന്റെ പേരിലുള്ള മുനിസിപ്പൽ ലൈബ്രറിയിൽനിന്നും പുസ്തകമെടുത്തു. മലയാള സാഹിത്യകൃതികൾക്കൊപ്പം
എന്റെ രണ്ടാമത്തെ ചേട്ടന്റെ കുടുംബം ഓസ്ട്രേലിയയിൽ ആണ്. അലക്സി എന്നാണ് അവരുടെ മൂത്ത മകന്റെ പേര്. ആറിലോ ഏഴിലോ ആണ് പഠിക്കുന്നത്. യാത്ര ചെയ്യുമ്പോൾ അവന്റെ കയ്യിൽ എപ്പോഴും ഒരു പുസ്തകം കാണാം. അവന്റെ വിദ്യാലയത്തിൽ എല്ലാ ആഴ്ചയും ഒരു പുസ്തകം വായിച്ച് റിവ്യൂ പറയണം. അവൻ പുസ്തകം വായിക്കുന്നത് ഒരു അസൈൻമെന്റിന്റെ ഭാഗമായിട്ടല്ല. അവരത് ആസ്വദിക്കുകയാണ്. ഇപ്പോൾ പല തരത്തിലുള്ള കുട്ടികളെയും കണ്ടിട്ടുണ്ട്. അവർക്കൊക്കെ കുറച്ചു കൂടി സംസ്കാരമുണ്ട്. പെരുമാറ്റമുണ്ട്. അറിവും ഉണ്ട്. അവർ പരസ്പരം പുസ്തകങ്ങളെക്കുറിച്ചു പറയുന്നത് കേൾക്കുന്നു. പരസ്പരം പുസ്തകങ്ങൾ കൈമാറുന്നു. ആരും അവരെ നിർബന്ധിച്ചു ചെയ്യിക്കുന്നതല്ല. അലക്സി നാട്ടിൽ വരുമ്പോൾ കാറിൽ കയറിയാൽ ആദ്യം ചെയ്യുന്നതു
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ എഴുത്തുകാരെ ഒന്നാകെ പ്രശസ്തിയിലേക്ക് ഉയർത്തിയ ‘ലാറ്റിൻ അമേരിക്കൻ ബൂം’ എന്ന സാഹിത്യമുന്നേറ്റത്തിൽ ശേഷിച്ചിരുന്ന നോവലിസ്റ്റ് മരിയോ വർഗാസ് യോസ വിടവാങ്ങിയിരിക്കുന്നു. ഒരുപക്ഷേ, ഗബ്രിയേൽ ഗാർസിയ മാർക്കേസിനു ശേഷം മലയാളി വായനക്കാരെ ഏറ്റവും കൂടുതൽ ആകർഷിച്ച എഴുത്തുകാരൻ. ബൂം സാഹിത്യകാരന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിലിരുന്നാണ് പ്രവർത്തിച്ചത്. ദുരിതപൂർണമായിരുന്നു ആ കാലം. തെക്കേ അമേരിക്കയുടെ രാഷ്ട്രീയപരിസരം ഭീതിദമായിരുന്നു. അമേരിക്കൻ ആധിപത്യം, അവർ അവരോധിക്കുകയും വലിച്ചെറിയുകയും ചെയ്തുകൊണ്ടിരുന്ന പാവഭരണകൂടങ്ങൾ, ക്രൂര ഭരണാധികാരികൾ, ദാരിദ്ര്യം, രോഗങ്ങൾ, ലഹരിമരുന്ന്, ഇടതു – വലതു ചേരികളിലുള്ള ഭീകരപ്രസ്ഥാനങ്ങൾ. ഈ കാലാവസ്ഥയുടെ അഭയാർഥികളായി കലാകാരന്മാർ നാടുവിട്ടു. യൂറോപ്പിലെ അധിനിവേശക്കാർ തെക്കേ അമേരിക്കൻ നാടുകളിൽ ബാക്കിവച്ച സ്പാനിഷിലും പോർച്ചുഗീസിലുമാണ് അവർ എഴുതിയിരുന്നത്. ഒരു നിലയ്ക്ക്, ഭാഷ മാത്രമായിരുന്നു അവർക്ക് ഒത്തുകൂടാനുണ്ടായിരുന്ന ഇടം. ജന്മനാടായ പെറു വിട്ടുപോയ യോസയും പല ദേശങ്ങളിലും ഭാഷകളിലും ജീവിച്ചു. വിവിധ ദേശങ്ങളെക്കുറിച്ച്, അവിടങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ച് സമഗ്രമായി അദ്ദേഹം എഴുതുകയും ചെയ്തു. പെറുവിനൊപ്പം അദ്ദേഹത്തിന്റെ കൃതികളിൽ
ലോകത്തെ ലക്ഷക്കണക്കിനു ഹൃദയങ്ങളെ കീഴടക്കിയ കലാരൂപം, അതാണിന്ന് മാംഗ. കഥാപുസ്തകങ്ങളിൽനിന്ന് അനിമെ ചലച്ചിത്രങ്ങളായി മാറിയതോടെ വമ്പൻ ഹിറ്റ്. എന്താണു മാംഗ? ചിത്രങ്ങളും വാക്കുകളും ചേർന്ന കഥാപുസ്തകങ്ങൾ. ജപ്പാനിൽ ഉദ്ഭവിച്ച ഈ സാഹിത്യശാഖയിൽ ചിത്രങ്ങൾക്കും വാക്കുകൾക്കും ഒരുപോലെയാണു പ്രാധാന്യം. വിചിത്രമായത് അല്ലെങ്കിൽ അപ്രതീക്ഷിതം എന്ന് അർഥമാക്കുന്ന ‘മാൻ’, ചിത്രങ്ങൾ എന്ന് അർഥമാക്കുന്ന ‘ഗാ’ എന്നീ വാക്കുകള് ചേർന്നാണ് ‘മാംഗ’ എന്ന പദമുണ്ടായത്. കോമിക്സ്, ഗ്രാഫിക് നോവല് വിഭാഗത്തിൽ പെടുന്ന കഥകളാണ് സാധാരണമെങ്കിലും വിഷയവൈവിധ്യം കൊണ്ടു ശ്രദ്ധേയം. ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ, ഫാന്റസി, റൊമാൻസ്, കോമഡി, ഡിറ്റക്ടീവ്, ചരിത്രം, സസ്പെൻസ്, ഇറോട്ടിക് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള കൃതികളാണു പ്രത്യേകത. ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവരും മാംഗ വായിക്കും. പലതും മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുന്നു. രൂപം കൊണ്ട് കുട്ടികള്ക്കുള്ള പുസ്തകമെന്നു തെറ്റിദ്ധരിക്കപ്പെടുന്നതു കൊണ്ടാകാം, പലപ്പോഴും മാംഗയെ പ്രണയവും കോമഡിയും നിറഞ്ഞ കോമിക്സുകളായാണു പലരും കരുതുന്നത്. എന്നാൽ അതാണോ യാഥാർഥ്യം?
ആനുകാലിക പ്രസിദ്ധീകരണങ്ങൾ വഴിയാണ് മലയാളത്തിലെ ശ്രദ്ധേയമായ പല നോവലുകളും വായനക്കാർക്ക് പരിചിതമായത്. പുസ്തക രൂപത്തില് ആകുന്നതിനു മുൻപ് ഖണ്ഡശഃ പ്രസിദ്ധീകരണത്തോടെ അനുവാചക മനസ്സുകളിൽ അവ സ്ഥാനം പിടിച്ചു. എന്നാൽ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട എല്ലാ നോവലുകളും പൂര്ണമായും വായനക്കാർക്കു ആസ്വദിക്കാൻ കഴിഞ്ഞിട്ടുമില്ല. പ്രസിദ്ധീകരണ കാലത്ത് ഉയർന്നുവന്ന എതിർപ്പിന്റെയും വിവാദത്തിന്റെയും പശ്ചാത്തലത്തിൽ പ്രസിദ്ധീകരണം പാതിയിൽ നിർത്തിവയ്ക്കേണ്ടിവന്നതാണ് കാരണം....
പൊള്ളുന്ന വെയിലേറ്റ് തിളച്ചുപതഞ്ഞ് ഒഴുകുകയാണ് നിസാമിന്റെ ഇരട്ടനഗരങ്ങൾ. കാലങ്ങളായി വീശിയടിക്കുന്ന പൊടിയും പുകയും. അതിൽ വിയർത്തുകുളിച്ച് തിരക്കിട്ടോടുന്നവർ. പല വഴികളിലേക്കു ചിതറിത്തെറിച്ചു പോകുന്നവർ...മനുഷ്യജന്മങ്ങൾ. അവർക്കു നടുവിൽ, പൊരിവെയിലിൽ എന്തു ചെയ്യണമെന്നറിയാതെ കാത്തു നിൽക്കുകയാണ്. ഇതാ, കയ്യിലൊരു വിലാസമുണ്ട്. പക്ഷേ ആ വിലാസത്തിന് 30 വർഷം പഴക്കമുണ്ട്. ഊഹമില്ലാത്ത ലക്ഷ്യത്തിലേക്കു ഇറങ്ങിത്തിരിക്കുന്ന ഓരോ യാത്രയിലും കാത്തിരിക്കുന്നത് ഇതിഹാസതുല്യമായ അനുഭവങ്ങളായിരിക്കും. അത്തരമൊരു ലക്ഷ്യത്തിലേക്കാണ് ഈ യാത്രയും.
കൊച്ചി ബിനാലെയുടെ ഡയറക്ടർ ബോസ് കൃഷ്ണമാചാരി മിഥുൻ മോഹൻ എന്ന യുവചിത്രകാരനെ വിശേഷിപ്പിച്ചത് ‘ആത്മാക്കളോടു സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ’ എന്നായിരുന്നു. വെറുമൊരു ചിത്രകാരൻ മാത്രമായിരുന്നില്ല മിഥുൻ. ആധുനിക ദൃശ്യമാധ്യമമായ ഡിജിറ്റൽ പെയിന്റിങ് ഉൾപ്പെടെ ചിത്രകലയിലെ എല്ലാ സങ്കേതങ്ങളിലും മികവു തെളിയിച്ച ആർടിസ്റ്റ്. 2023 ജൂൺ നാലിന് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം മിഥുനെ ഭൂമിയിൽനിന്ന് ഓർമകളുടെ അനന്തതയിലേക്ക് തള്ളിമറിച്ചിട്ടു. ഗവേഷകർ, ചരിത്രാന്വേഷികൾ, തത്വചിന്തകർ തുടങ്ങിയവരുമായുള്ള നിരന്തര സംവാദങ്ങളിലൂടെ വിസ്തൃതമാക്കിക്കൊണ്ടിരുന്ന ബൃഹത്തായ കലാലോകമായിരുന്നു മിഥുന്റേത്. സമൂഹത്തിന്റെ പലതുറകളിലുള്ളവരുമായുള്ള സൗഹൃദങ്ങളായിരുന്നു അയാളിലെ കലാകാരന്റെ ആത്മാവ്. ആ സുഹൃത്തുക്കൾ മിഥുന്റെ ഓർമയ്ക്കായി ഒരു നാടകം ഒരുക്കുകയാണ്. ലോക ക്ലാസിക്കുകളിലൊന്നായ മിഗുവൽ ഡി സെർവാന്റസ് സാവേദ്രയുടെ ഡോൺ ക്വിക്സോട്ട് എന്ന ക്ലാസിക് നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകം. ഭ്രാന്തമായ ആലോചനകൾക്കു പിന്നാലെ പോകുന്ന യഥാർഥ്യബോധമില്ലാത്ത ആളുകളെ വിളിക്കാൻ ഉപയോഗിക്കുന്ന ‘ക്വിക്സോട്ടുകൾ’ എന്ന വാക്കിന്റെ ഒരു പുനർവായന കൂടിയാണ് നാടകമെന്ന് സംവിധായകൻ അലിയാർ അലി പറയുന്നു. പ്രമുഖ നാടകപ്രവർത്തകനും അന്തരിച്ച മിഥുൻ മോഹന്റെ സുഹൃത്തുമായ അലിയാർ അലി ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകത്തെക്കുറിച്ചും അതിനു പ്രചോദനമായ മിഥുന്റെ കലാസംവാദങ്ങളെക്കുറിച്ചും മനോരമ ഓണ്ലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
Results 1-10 of 66