Activate your premium subscription today
‘‘സിനിമ എന്നെ എപ്പോഴും പ്രലോഭിപ്പിച്ചിട്ടുള്ള, എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാധ്യമമാണ്. ഭാരതിരാജയുടെയും ബാലു മഹേന്ദ്രയുടെയും ഒക്കെ സിനിമകൾ കാണുന്ന കാലം തൊട്ടുള്ളതാണ് സിനിമയുമായിട്ടുള്ള ബന്ധം. പക്ഷേ സിനിമ ഈ രീതിയിലേക്ക് എത്തിയത് മമ്മൂക്ക എന്ന ഒറ്റ ആളു കൊണ്ടാണ്. മമ്മൂക്ക അത് അവതരിപ്പിച്ചില്ലായിരുന്നെങ്കിൽ കഥ ഇത്ര വർക്കാകില്ല. പിന്നെ നമ്മൾ എഴുതിയ ഒരു വാചകം മമ്മൂക്കയെ പോലെ ഒരു നടൻ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം വിശദീകരിക്കാൻ സാധിക്കില്ല.’’. 2024ൽ ഏറ്റവും അധികം ജനശ്രദ്ധ പിടിച്ചുപറ്റിയ ‘ഭ്രമയുഗം’ സിനിമയ്ക്ക് സംഭാഷണം ഒരുക്കിയ നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ പറയുന്നു. ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന നോവലിലൂടെ മലയാളിയുടെ വായനയിൽ കയ്യൊപ്പ് ചാർത്തിയ എഴുത്തുകാരനാണ് ടി.ഡി.രാമകൃഷ്ണൻ. ‘ആൽഫ’, ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, ‘മാമ ആഫ്രിക്ക’ തുടങ്ങിയവയും ടിഡിയുടെ ജനകീയ നോവലുകളാണ്. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യുടെ ഇംഗ്ലീഷ് വിവർത്തനം ഡിഎസ്സി സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ പ്രൈസിന്റെ നീണ്ട പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇട്ടിക്കോരയ്ക്ക് രണ്ടാം ഭാഗം വരുമോ? സിനിമയിൽ കൂടുതൽ സംഭാവനകളുണ്ടാകുമോ? എഴുത്തു ജീവിതത്തെക്കുറിച്ച്, പുതിയ പുസ്തകത്തെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ടി.ഡി.രാമകൃഷ്ണൻ സംസാരിക്കുന്നു
‘രണ്ടാമൂഴം’ എന്ന നോവലിന്റെ പരിചരണത്തില്‍ ആത്മനിഷ്ഠത അഥവാ ഫസ്റ്റ് പേഴ്സന്‍ നറേറ്റീവാണ് എം.ടി. വാസുദേവൻനായർ സ്വീകരിച്ചിട്ടുളളത്. നോവലിസ്റ്റിന് ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ മാത്രമേ കഥയെ നോക്കിക്കാണാനാവൂ. ഇതര കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളോ കഥ പറയുന്ന ആള് ഭാഗഭാക്കല്ലാത്ത ഇടങ്ങളോ സംഭവങ്ങളോ പ്രതിപാദിക്കുന്നതിലും പരിമിതികളുണ്ട്. കഥനത്തിന് ആത്മനിഷ്ഠമായ ശൈലി സ്വീകരിച്ചതിന് പിന്നിലെ കാരണം സുവ്യക്തമാണ്. ഭീമന്റെ ധര്‍മസങ്കടങ്ങളുടെ കഥയാണല്ലോ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ദശാസന്ധികളെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും വിധിവൈപരീത്യങ്ങളെക്കുറിച്ചും കഥാനായകന് തന്നെ നേരിട്ടു വന്ന് കഥനം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന വൈകാരികതയും അത് അനുവാചകനില്‍ സൃഷ്ടിക്കാവുന്ന ആഘാതവും അനുപമമാണ്. എഴുത്തുകാരന്റെ ഇടപെടലുകള്‍ക്കും വാചാടോപങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. വായനക്കാരന്റെ അനുഭവതലത്തെ തീവ്രമായും ആഴത്തിലും സ്പര്‍ശിക്കാന്‍ ആത്മനിഷ്ഠാകഥനം വഴി അനായാസം സാധിച്ചു എന്നിടത്താണ് എംടിയുടെ തിരഞ്ഞെടുപ്പിന്റെ ഔചിത്യം പ്രകടമാവുന്നത്. മുന്കൃതികളിലൊന്നിലും അദ്ദേഹം ഇത്തരമൊരു സമീപനം സ്വീകരിച്ച് കണ്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ കഥ പറയുക, അയാളുടെ വൈയക്തികാനുഭവങ്ങളും വൈകാരികമണ്ഡലവും അനാവരണം ചെയ്യുന്നതോടൊപ്പം അയാള്‍ കാണുന്ന കാഴ്ചകളും അയാളുടെ കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന സംഭവങ്ങളും സഹചരരും അടങ്ങുന്ന കഥാലോകം എന്ന സങ്കല്‍പ്പം തന്നെ നോവലിന് ചാരുത വര്‍ധിപ്പിക്കുന്നു.
‘രണ്ടാമൂഴം’ എന്ന സാഹിത്യസൃഷ്ടിയെ ഇന്ന് കാണുന്ന തരത്തില്‍ ഔന്നത്യങ്ങളിലെത്തിച്ച രാജശില്‍പ്പികളാണ് പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ വിടവാങ്ങിയത്. നോവല്‍ രചിച്ച എംടിക്ക് പിന്നാലെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എസ്. ജയചന്ദ്രന്നായരും പിന്‍വാങ്ങി. എംടിയുടെ മരണത്തിന് തൊട്ടുമുന്‍പുളള വര്‍ഷത്തിലായിരുന്നു അനശ്വര ചിത്രങ്ങളിലൂടെ നോവലിന് ദൃശ്യാത്മകസൗന്ദര്യം പകര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി യാത്രാമൊഴി ചൊല്ലിയത്. എംടിയുടെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും അതിലുപരി മലയാള സാഹിത്യം കണ്ട എക്കാലത്തെയും മികച്ച കൃതികളിലൊന്നായ രണ്ടാമൂഴം സര്‍വകാല പ്രസക്തിയുളള നോവലാണ്. 1984ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ നോവല്‍ 40 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ മഹാഭാരതത്തെ അധികരിച്ച് എംടി ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ താൽപര്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചത് പത്രാധിപര്‍ എസ്.ജയചന്ദ്രന് നായരായിരുന്നു (എസ്ജിഎൻ). ലിറ്റററി ജേണലിസത്തില്‍ എന്‍.വി.കൃഷ്ണവാര്യര്ക്കും എംടിക്കും കെ.ബാലകൃഷ്ണനുമൊക്കെ സമശീര്‍ഷനായ വ്യക്തിയാണ് ജയചന്ദ്രന് നായര്‍. അന്ന് കലാകൗമുദി വാരിക കത്തിനില്‍ക്കുന്ന സമയം. ആ സന്ദര്‍ഭത്തില്‍ അതില്‍ ഒരു നോവല്‍ വരുന്നത് വലിയ കാര്യം തന്നെയാണ്. എന്നിട്ടും ആദ്യം എംടിക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല
പെയ്യാൻ തുടിച്ചുനിൽക്കുന്ന മഴയെയും പേറി ഇരുണ്ടമേഘങ്ങൾ കാവൽ നിന്ന ഒരു വൈകുന്നേരം. വായനശാലയിലേക്ക് സൈക്കിൾ ചവിട്ടി പോകവേ, പൊട്ടിവീണ മഴ അടരുകളെ വകവയ്ക്കാതെ നനവോടെ അവിടേക്ക് കയറിച്ചെന്നത് കോന്തുണി നായരുടെ മകൻ അപ്പുണ്ണിയിലേക്ക് എത്താനുള്ള ധൃതി കൊണ്ടാണ്. ഒരു നോക്ക് കണ്ടാൽ സെയ്താലിക്കുട്ടിയെ കുത്തിമലർത്താൻ കാത്തിരിക്കുന്ന ആ മനസ്സിന്റെ പ്രതികാരച്ചൂടിൽ എംടിയിലേക്ക് ആഴ്ന്നിറങ്ങി പോയ ഒരു ബാല്യകാലമുണ്ട്, നമ്മിൽ പലർക്കും. ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പിന്നെ വായന നിർത്താനാവാത്ത അവസ്ഥയും കടന്ന്, വായിച്ച പുസ്തകങ്ങൾതന്നെ വീണ്ടും വീണ്ടും വായിക്കുന്ന പ്രവണതയിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചതിൽ എംടി വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല. ‘‘ആർക്കുവേണ്ടിയും കാത്തുനിൽക്കാൻ സമയമില്ല.’’ ഉരുകിയ സ്വർണം പോലെ തിളങ്ങുന്ന നകുലൻ പിറുപിറുത്ത വാക്കുകൾ സത്യമാക്കിക്കൊണ്ട് എംടി കടന്നുപോയിരിക്കുന്നു. ആ ആഘാതം താങ്ങാനാകാതെ ഇടറുന്ന മനസ്സുകളോട് അതിനുള്ള സമാശ്വാസവും എംടി പകർന്നു തന്നിട്ടുണ്ട്. ‘‘ഓർമിക്കുക,
‘വിജയം അകലെക്കാണുന്ന വഴിവിളക്കാണ്. ഇരുട്ടു മൂടിയ വഴിത്താരയില്‍ തപ്പിത്തടയുമ്പോള്‍ പരിഭ്രാന്തനായി പിന്തിരിയുന്നവന് വെളിച്ചത്തിലെത്താനാവില്ല’. ഒരു യുവ സാഹിത്യകാരന് എംടി അയച്ച മറുപടിക്കത്തിലെ വരികളാണിത്. അക്ഷരങ്ങള്‍ക്കു പിശുക്കുകാട്ടി എംടി അയച്ചിരുന്ന ഇത്തരം കത്തുകള്‍ തങ്ങളുടെ എഴുത്തുജീവിതത്തില്‍ പ്രത്യാശയുടെ വഴിവിളക്കായിരുന്നുവെന്ന് പിൽക്കാലത്തു പേരെടുത്ത പല എഴുത്തുകാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നീലപ്പെന്‍സിലിന്റെ ഇന്ദ്രജാലം കൊണ്ട് പ്രഫഷനല്‍ എഡിറ്റര്‍മാര്‍ ജനിപ്പിക്കുന്ന പുതിയ പ്രതീതികളുണ്ട്. അത് എംടിയുടെ കൈകളില്‍ എത്തിയപ്പോള്‍ ഉളവാക്കിയ മൗലികത വാക്കുകള്‍ക്ക് അതീതമായി. ആ നീലപ്പെന്‍സില്‍ തൂകിയ നിലാവെട്ടത്തിലാണ് പല പ്രമുഖ എഴുത്തുകാരും കരുത്തുറ്റ സാന്നിധ്യമറിയിച്ചത്. എം. മുകുന്ദൻ, എൻ.എസ്. മാധവൻ, പുനത്തിൽ കുഞ്ഞബ്ദുല്ല, എം.പി. നാരായണപിളള, സക്കറിയ, എം. സുകുമാരൻ, സേതു... ആ നിര നീളുന്നു. വെറും അവസരം കൊടുക്കലുകള്ക്കപ്പുറം സര്‍ഗപരമായ ഇടപെടലുകളിലൂടെ ഒരു തലമുറയിലെ ഒരുപറ്റം എഴുത്തുകാരുടെ രൂപീകരണത്തില്‍ വഹിച്ച നിര്‍ണായകമായ പങ്കാണ് എംടിയെന്ന പത്രാധിപരെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്. രചനകളുടെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞുപഠിപ്പിക്കുന്ന അധ്യാപകനോ പണ്ഡിതനോ ആകാതെ, മൗനം നിറഞ്ഞ തിരിച്ചയയ്ക്കലുകളിലൂടെ കഥപറച്ചിലുകാരനെ എഴുത്തിന്റെ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന് സ്വയം സൂക്ഷിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ച് ഇത്തരം തിരിച്ചയയ്ക്കലുകളിലൂടെ അദ്ദേഹം ഓര്‍മപ്പെടുത്തിയിരുന്നു. എംടിയുടെ മറുപടിക്കത്തുകള്‍ കഥയുടെ ലോകത്തേക്കു കടക്കാനുള്ള മാന്ത്രികത്താക്കോലായി പല എഴുത്തുകാരും ഉപയോഗപ്പെടുത്തി. സ്വന്തം സൃഷ്ടികളിലൂടെ കാല്പനികതയുടെ കാമ്പുള്ള അനുഭവങ്ങള്‍ പകര്‍ന്നു നല്കിയ സാഹിത്യകാരന് എന്നതിനപ്പുറം
എഴുത്തുകാരനെന്ന നിലയില്‍ എംടി സ്വന്തം ജീവിതകാലത്തു നേടിയ മഹാവിജയമാണു ചെറുപ്പത്തില്‍ എന്നെയും മിക്കവാറും എന്റെ തലമുറയിലുള്ളവരെയും മാന്ത്രികച്ഛായയില് നിര്‍ത്തിയത്. അസൂയയും ആദരവും ഇടകലര്‍ന്ന വികാരമായി ഞങ്ങൾ എംടിയെ പിന്തുടര്ന്നു. അങ്ങനെ നോക്കുമ്പോള്‍ അക്കാലത്ത് എന്നെപ്പോലെ ഒരു കൂട്ടം പേരെ എഴുത്തിലും വായനയിലും പിടിച്ചുനിര്‍ത്തിയത് ആ മനുഷ്യനുണ്ടാക്കിയ സാഹിത്യപ്രഭയായിരുന്നു. സാഹിത്യം സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു പ്ലാറ്റ്ഫോം ഇല്ലാതിരുന്ന ഒരു കാലത്ത് എഴുത്തും വായനയുമാണു മൂലധനം എന്നു വിചാരിച്ച് ഉറങ്ങാന്‍ പോകുകയും ഓരോ പുലരിയിലും ഉണരുമ്പോള്‍ ലോകത്തിന്റെ നിസ്സംഗത ഒട്ടും മാറിയിട്ടില്ലെന്നു കാണുകയും ചെയ്തിരുന്നു. എംടിയുടെ ജീവിതം ഒരു വലിയ പ്രചോദനം ആയതിനാൽ, സാഹിത്യംകൊണ്ട് എന്തു പ്രയോജനം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അസംബന്ധങ്ങൾ നിറഞ്ഞ ആ സ്വപ്നത്തില്‍നിന്നു പുറത്തുവരാതെ ഏകാന്തതയില്‍ തലയുയര്‍ത്തി നോക്കിയത് എംടിയുടെ പ്രതിട്ഛായയെയായിരുന്നു. അതു പകര്‍ന്ന മാന്ത്രികതയില്നിന്നാണു ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടുപിടിച്ചത്. എന്തായിരുന്നു ആ പുസ്തകങ്ങളില്‍ കണ്ടത്.. ?
വായനക്കാരുടെ ഹരമായി ‘ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ’ കത്തി നിൽക്കുന്ന കാലം. 1888ൽ തുടക്കമിട്ട വാരികയുടെ അന്നത്തെ എഡിറ്റർ ഖുശ്വന്ത് സിങ് ആകാനാണു സാധ്യത. കേരളത്തിലെ നായർ സമുദായത്തെപ്പറ്റിയാണ് 1970 ഡിസംബർ 20ന് പുറത്തിറങ്ങിയ വീക്ക്ലിയിലെ മുഖ്യ കവർ ഫീച്ചർ. എഴുത്തുകാരെയും കലാകാരന്മാരെയും മികച്ച ഭരണകർത്താക്കളെയും നയതന്ത്രജ്ഞരെയും എല്ലാം സമൂഹത്തിന് പ്രദാനം ചെയ്ത സമുദായത്തെപ്പറ്റി പറഞ്ഞു വരുന്ന താളുകളിൽ സുമുഖനായ ഒരു യുവാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അന്ന് 36 വയസ്സുള്ള എം.ടി വാസുദേവൻ നായരെപ്പറ്റി ലേഖനത്തിൽ എടുത്തു പറയുന്നു. പി. സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്, വെട്ടൂർ രാമൻ നായർ, സി. രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പമാണ് എം.ടി. വാസുദേവൻ നായരെ വീക്ക്ലിയിലെ അതിദീർഘ ലേഖനത്തിൽ അടയാളപ്പെടുത്തിരിക്കുന്നത്. തുമ്പമണ്ണിലെ സുരേഷ് കോശിയുടെ മാസികാ ശേഖരത്തിലാണ് വീക്ക്ലിയുടെ അപൂർവ ലക്കങ്ങൾ കാണാൻ ഇടയായത്. വീക്ക്ലിയിൽ ഈ ഫീച്ചർ പ്രസിദ്ധീകരിക്കുമ്പോൾ എംടിയുടെ ‘നാലുകെട്ട്’ പുറത്തുവന്നിട്ട് 14 വർഷം. അസുരവിത്ത് പുറത്തു വന്നിട്ട് 8 വർഷം. തിരഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങിയിട്ട് രണ്ടു വർഷം. പ്രതീക്ഷകൾ നിറഞ്ഞതും എന്നാൽ ആശങ്കകൾ നിഴൽപ്പരത്തുന്നതുമായ അൻപതുകളും അറുപതുകളുമാണ് എം.ടിയുടെ ആദ്യ കൃതികൾക്ക് വിളനിലം ഒരുക്കുന്നത്. മരുമക്കത്തായവും ജന്മിത്വ വ്യവസ്ഥിതികളും പിന്മാറാൻ മടിച്ച് നിൽക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രതീക്ഷയർപ്പിച്ച് എഴുത്ത് ആരംഭിച്ച തലമുറയുടെ കരുത്ത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഇരുട്ടും വിഹ്വലതകളും ദുഃഖവും അതിൽ ഇഴചേർന്നത് സ്വാഭാവികം.
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്. അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ. കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു-
‘‘ഇന്നായിരുന്നെങ്കിൽ എനിക്കു നിർമാല്യം എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ?’’ ഒരു അഭിമുഖത്തിൽ എംടി ചോദിച്ചതാണിത്. കാരണം, നിർമാല്യമൊരുക്കിയ 1973 അല്ല ഇപ്പോൾ. നാലു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കേരളത്തിലെ സാമൂഹികാവസ്ഥ മാറി. മതവും ജാതിയും കേരളീയ സമൂഹത്തെ ശരിക്കും വിഴുങ്ങി എന്നു പറയാം. മത–ജാതി നേതാക്കൾ എതിർത്താൽ പിന്നീടൊന്നും നടക്കില്ല എന്നതാണിവിടുത്തെ അവസ്ഥ. അത്തരമൊരു സാഹചര്യത്തിൽ ശ്രീകോവിലിലെ ബലിക്കല്ലിൽ വായിലെ ചോര വെളിച്ചപ്പാട് തുപ്പുന്നൊരു സീൻ ചിത്രീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അത്തരമൊരു സീൻ ഇന്നത്തെ കാലത്ത് ചിത്രീകരിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് എംടി അങ്ങനെ ചോദിച്ചത്. എംടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നിർമാല്യം. കഥയും തിരക്കഥയും നിർമാണവുമെല്ലാം എംടി നിർവഹിച്ച ആദ്യ ചിത്രം. പി.ഭാസ്കരൻ സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സംവിധായകന്റെ ആവശ്യപ്രകാരം രണ്ടുമൂന്നു ദിവസം എംടി സംവിധാന ചുമതല നിർവഹിച്ചിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങളുടെ ചിത്രീകരണം നടക്കുമ്പോൾ സെറ്റിൽ പോയി ഇരിക്കാറുമുണ്ട്. സത്യജിത്ത് റേയുടെ പഥേർ പാഞ്ജലി കോഴിക്കോട്ടെ ക്രൗൺ തിയറ്ററിൽനിന്നു കണ്ടിറങ്ങിയപ്പോഴാണ്
മുതിർന്നവർക്ക് നിസ്സാരം എന്ന് തോന്നാവുന്ന അനുഭവങ്ങൾ ബാലമനസ്സിൽ എങ്ങനെ തീക്ഷ്ണ പ്രതികരണങ്ങൾ ഉളവാക്കുന്നു എന്ന് നമുക്ക് അനുഭവവേദ്യമാക്കി തന്ന കഥയാണ് ‘നിന്റെ ഓർമയ്ക്ക്’. ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന ഫ്യൂഡലിസ്റ്റ് പാരമ്പര്യം ഇരുളടഞ്ഞ നാലുകെട്ടുകളിൽ തകർന്നില്ലാതാവുന്നത് എംടിയേക്കാൾ മനോഹരമായി വിവരിച്ച എഴുത്തുകാരില്ല. നിലംപൊത്താറായ നാലുകെട്ടുകളും ഒഴിഞ്ഞ നെല്ലിൻപത്തായങ്ങളും എംടിയുടെ അനേകം കഥകളിൽ അലയടിക്കുന്നുണ്ട്. തകർത്തു പെയ്യുന്ന കർക്കിടക മാസത്തിൽ നനഞ്ഞു കുതിർന്നുവന്ന മകന് ചാക്കരി വാർത്ത വെള്ളം നൽകിയും വിരുന്നുകാരെ ചോറ് വിളമ്പിയും സൽക്കരിക്കുന്ന നിസ്സഹായയായ ഒരു അമ്മയുടെ ചിത്രം ‘കർക്കടകം’ എന്ന കഥയിൽ എംടി വരച്ചിടുന്നുണ്ട്. തനിക്ക് അവകാശപ്പെട്ടത് നിഷേധിക്കുമ്പോൾ ഒരു കുട്ടിയിലുളവാകുന്ന മാനസികവ്യഥയുടെ തീവ്രതയാണ് ‘ഒരു പിറന്നാളിന്റെ ഓർമ’ എന്ന കഥയുടെ ഇതിവൃത്തം. അമ്മാവനും മക്കളും വിഭവസമൃദ്ധമായി ഊണ് കഴിക്കുമ്പോൾ തങ്ങളുടെ കഞ്ഞിക്കുള്ള ഊഴവുംകാത്ത് മാവിൻ ചുവട്ടിൽ മാറിനിൽക്കുന്ന അനന്തരവന്മാരുടെ നിസ്സഹായാവസ്ഥ ഈ കഥയിൽകാണാം. അമ്മാവന്റെ മകന് പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയും തന്റെ പിറന്നാളിന് അമ്മയ്ക്ക് തല്ലിന്റെ സദ്യയുമാണ്. അൻപതുകളിലെ കേരളീയാന്തരീക്ഷം ഇത്തരത്തിലുള്ള അനേകം പൊരുത്തക്കേടുകളുടെയും സംഘട്ടനങ്ങളുടെയും വേദികളായിരുന്നു.
Results 1-10 of 56