Activate your premium subscription today
കേന്ദ്രസർക്കാരിന്റെ പുതിയ പെൻഷൻ പദ്ധതിയായ ഏകീകൃത പെൻഷൻ സ്കീം (UPS) 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിലായിരിക്കുന്നു. അതോടെ ഏതു തള്ളണം ഏതു കൊള്ളണം എന്ന ആശയക്കുഴപ്പത്തിലാണ് ജീവനക്കാർ. നിലവിലെ നാഷനൽ െപൻഷൻ സിസ്റ്റം (NPS) പരിഷ്കരിച്ചു നടപ്പാക്കുന്ന യുപിഎസിൽ മാസം നിശ്ചിത തുക െപൻഷൻ ഉറപ്പാക്കാൻ അവസരമുണ്ട്. 2004 ജനുവരി ഒന്നു മുതൽ കേന്ദ്ര സർവീസിൽ പ്രവേശിച്ചവർക്ക് യുപിഎസിൽ ചേരുകയോ എൻപിഎസിൽ തുടരുകയോ ചെയ്യാം. പക്ഷേ ഒരുതവണ യുപിഎസിലേക്കു മാറിയാൽ തിരിച്ചുപോകാനാവില്ല. ജീവനക്കാരുടെ പങ്കാളിത്തമില്ലാത്ത പഴയ പെൻഷൻ രീതി(ഒപിഎസ്) ഇനി പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പിച്ചു പറയുന്നു. അതേ സമയം നിശ്ചിത െപൻഷൻ ഉൾപ്പെടെ അതിലെ നല്ല വശങ്ങൾ യുപിഎസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ജീവനക്കാരുടെ വിഹിതംപോലെ എൻപിഎസിലെ ചില വ്യവസ്ഥകൾ ഇതിലുണ്ട്. ജീവനക്കാരുടെ വിഹിതം
ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പതിവിലും താമസിച്ചാണ് പരശുറാം എക്സ്പ്രസ് അന്നെത്തിയത്. പൊതുവേ തിരക്കും കുറവ്. ശരൺ പതിവിലും അസ്വസ്ഥനായിട്ടാണ് ട്രെയിനിലേക്ക് കയറിയത്. ഫോണിൽ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്ന അയാൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടേ ഇരുന്നു, അതും ഉച്ചത്തിൽ. അല്ലെങ്കിലും ട്രെയിൻ യാത്രയിൽ ചിലർ അങ്ങനെയാണല്ലോ. ഫോൺ വിളിക്കുമ്പോൾ പരിസരം മറക്കും. അതേസമയം സഹയാത്രികർ ആകാംക്ഷയോടെ ഇതൊക്കെ കേട്ടിരിക്കുകയും ചെയ്യും. ‘‘ഞാനും അങ്ങേരുടെ മകൻതന്നെ അല്ലേ. അച്ഛനാണത്രേ അച്ഛൻ’’– ഇതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തപ്പോഴാണ് ശരൺ ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയത്. എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. അതിനിടയിലാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മധ്യവയസ്കനായ ആൾ ശരണിനോടു സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ടു കൈ കൊടുത്തത്. ശരൺ ഫോണിൽ സംസാരിച്ച കാര്യങ്ങൾ അയാൾക്കു പരിചിതമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പദ്മാനാഭൻ സ്വയം പരിചയപ്പെടുത്തിയ ശേഷം, എന്താണ് പ്രശ്നമെന്ന് ശരണിനോടു ചോദിച്ചു. കുടുംബപ്രശ്നമായതിനാൽ അപരിചിതനോടു പറയാൻ ആദ്യം മടികാട്ടിയെങ്കിലും പിന്നീട് ശരൺ തന്റെ വിഷമം സഹയാത്രികനോടു പങ്കുവച്ചു.
2024 നവംബർ 4ന് ഡോണൾഡ് ട്രംപ് യുഎസ് പ്രഡിഡന്റ് മത്സരത്തിൽ വിജയിച്ചുവെന്ന വാർത്ത പുറത്തുവന്നതുമുതൽ സ്വർണവിലയുടെ ഗ്രാഫിലുണ്ടായത് വൻ ചാഞ്ചാട്ടങ്ങളാണ്. ട്രംപിന്റെ വരവിൽ വൻതോതിൽ ഇടിഞ്ഞ സ്വർണവില പിന്നീട് കുതിച്ചുചാട്ടമാണ് നടത്തിയത്. യുഎസ് പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റെടുത്ത 2025 ജനുവരിക്കു ശേഷം രാജ്യാന്തരവിപണിയിൽ 450 ഡോളറിനു മേൽ വർധന. ദിവസവുമെന്നോണം വിലയിൽ പുതിയ റെക്കോർഡുകൾ. ഇന്നും (ഏപ്രില് 16) സർവകാല റെക്കോർഡിലാണ് കേരളത്തിലെ സ്വര്ണവില. ഗ്രാമിന് 95 രൂപ കൂടി 8815 രൂപയായി, പവന് 760 രൂപ കയറി 70,520 രൂപയും. എന്തുകൊണ്ടാണ് സ്വർണത്തിൽ ഇങ്ങനെയൊരു കുതിപ്പ്? ഡോണൾഡ് ട്രംപ് നടപ്പാക്കിയ പകരം തീരുവ മൂലം ആഗോള സാമ്പത്തിക മേഖലയിലാകെയുണ്ടാകുന്ന പ്രതിസന്ധിയിൽ വൻകിട നിക്ഷേപകരുടെ അഭയകേന്ദ്രമായി മാറുകയാണ് സ്വർണം. ട്രംപിന്റെ പകരംതീരുവ പ്രഖ്യാപനം നടന്ന ഏപ്രിൽ 2നു വില കുറഞ്ഞെങ്കിലും പിന്നീട് ട്രോയ് ഔൺസിന് (31.1 ഗ്രാം ) 3245 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലേക്കായിരുന്നു സ്വർണത്തിന്റെ കുതിപ്പ്. ഏപ്രിൽ 12നു സംസ്ഥാനത്ത് ഒരു പവന്റെ വില 70,000 കടന്നു മുന്നേറി. രാജ്യാന്തര വിപണിയിൽ 3500 ഡോളറിലേക്ക് സ്വർണവില ഉടൻ കുതിക്കുമെന്ന പ്രവചനങ്ങളാണു വിപണിയിലുള്ളത്. ഇങ്ങനെ പോയാൽ കേരളത്തിൽ ഒരു പവൻ പൊന്നിന്റെ വില 75,000 രൂപ കടക്കാൻ അധികദിവസം വേണ്ടിവരില്ല. സ്വർണവില പിടിതരാതെ കുതിക്കുമ്പോൾ, സ്വർണത്തിൽ ഇനിയും നിക്ഷേപ സാധ്യതയുണ്ടോ എന്നതാണ് പുതുനിക്ഷേപകർക്ക് അറിയേണ്ടത്.
ട്രംപിന്റ പരാക്രമങ്ങൾ തൽക്കാലം മറക്കാം. പ്രതികാരത്തിനു ട്രംപ് 90 ദിവസത്തെ അവധി പ്രഖ്യാപിച്ചതിലൂടെ ഓഹരി വിപണിക്കു സ്വാഭാവിക സാഹചര്യത്തിൽ പ്രവർത്തിക്കാമെന്നായിരിക്കുന്നു. ആ ആശ്വാസത്തിൽനിന്നുളവായ ആവേശമാണു കടന്നുപോയ വ്യാപാരവാരത്തിന്റെ അവസാന ദിവസം വിപണിയിൽ കണ്ടത്. 1310 പോയിന്റായിരുന്നു സെൻസെക്സിലെ നേട്ടം; നിഫ്റ്റി കുതിച്ചതു 429 പോയിന്റ് ഉയരത്തിലേക്ക്. ഈ മാസത്തിന്റെ തുടക്കം മുതൽ ആശങ്കകളിലും ആഘാതത്തിലുമായിരുന്നിട്ടും ഇന്ത്യൻ വിപണിയുടേതു സുഭദ്രമായ അവസ്ഥയാണെന്നത് ആശ്വസിക്കാൻ വക നൽകുന്നു. ഈ മാസത്തെ ഇതുവരെയുള്ള വ്യാപാരദിനങ്ങളിൽ മറ്റു വിപണികൾക്കു നേരിട്ട ഇടിവു നോക്കുക: എസ് ആൻഡ് പി 500സൂചിക 6.13%, ഡൗ ജോൺസ് 5.73%, നാസ്ഡാക് 5.27% എന്നിങ്ങനെയാണു തകർച്ച രേഖപ്പെടുത്തിയത്. ബ്രസീൽ, ചൈന, ജപ്പാൻ, യുകെ, ജർമനി, ഫ്രാൻസ്, ഹോങ്കോങ് എന്നിവിടങ്ങളിലെ സൂചികകളുടെ തകർച്ച 3% മുതൽ 9.5% വരെ. ഇന്ത്യയിലാകട്ടെ സെൻസെക്സിലെയും നിഫ്റ്റിയിലെയും ഇടിവു 2.9% മാത്രം. എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ പങ്കാളികളായെന്നതും ശ്രദ്ധേയം. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.85% ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചികയിലെ നേട്ടം 2.80 ശതമാനമായിരുന്നു.
5 സെന്റ് മണ്ണു വാങ്ങി അതിൽ മനസ്സിനിഷ്ടപ്പെട്ടതു പോലെ ഒരു വീട്... വർഷങ്ങളായി ഈ ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന ആളാണോ നിങ്ങൾ? ചിലർ സ്ഥലവും വീടും വാങ്ങുന്നത് ഒരു നിക്ഷേപം എന്ന രീതിയിലാവും. എന്നാൽ സ്ഥലം അഥവാ വസ്തു വാങ്ങാൻ ഇറങ്ങി, ഏറെ അലച്ചിലിനൊടുവിൽ ഇഷ്ടപ്പെട്ട ഒരു വസ്തു കണ്ടുകിട്ടുന്ന സമയത്താണ് റജിസ്ട്രേഷൻ നൂലാമാലകൾ മുൻപിലേക്ക് എത്തുന്നത്. അത്തരം ഘട്ടങ്ങളിൽ ജാഗ്രത അനിവാര്യം. അതിൽത്തന്നെ, ലക്ഷങ്ങൾ മുടക്കുന്ന പുരയിടം വാങ്ങുന്നയാളാവണം ഏറെ ജാഗരൂഗനാകേണ്ടത്. തട്ടിപ്പുകൾ മുതൽ അറിവില്ലായ്മ കൊണ്ടു സംഭവിക്കുന്ന അബദ്ധങ്ങൾ വരെ നാട്ടിൽ സംഭവിക്കാറുണ്ട്. വായനക്കാരുടെ ഈ സംശയങ്ങൾക്ക് ഉത്തരം തേടിയാണ് മനോരമ ഓൺലൈൻ പ്രീമിയം റജിസ്ട്രേഷനുമായി ബന്ധപ്പെട്ട വെബിനാര് സംഘടിപ്പിച്ചത്. റജിസ്ട്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി വിശദ മറുപടി നൽകിയത് ജില്ലാ റജിസ്ട്രാറായി വിരമിച്ച അഡ്വ. കെ.ജി. ശ്രീകുമാറാണ്. ഭൂമി റജിസ്ട്രേഷനിൽ അറിയേണ്ടത് എന്തെല്ലാം? – സ്റ്റോറി പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വെബിനാറിൽ ഉയർന്ന ചോദ്യങ്ങളും അഡ്വ. ശ്രീകുമാർ നൽകിയ ഉത്തരങ്ങളും വായിക്കാം.
അടി, തിരിച്ചടി, വീണ്ടും അടി! അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ വഷളാവുകയാണ്. ചൈനീസ് ഉൽപന്ന ഇറക്കുമതിക്കുമേൽ ഇക്കഴിഞ്ഞ ജനുവരിയിൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ്, പിന്നീടത് 54 ശതമാനമാക്കി ഉയർത്തി. യുഎസ് ഉൽപന്ന ഇറക്കുമതിക്കുമേൽ 34 ശതമാനം പകരച്ചുങ്കം ചുമത്തി ചൈന അതിനെ തിരിച്ചടിച്ചു. എന്നാൽ, ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം 104 ശതമാനമാക്കി കൂട്ടിയായിരുന്നു ട്രംപിന്റെ മറുപടി. ഇപ്പോഴിതാ, യുഎസിനുമേലുള്ള പകരച്ചുങ്കം ചൈന 84 ശതമാനമാക്കി ഉയർത്തിയിരിക്കുകയാണ്. ഫലത്തിൽ, വിട്ടുകൊടുക്കാൻ ഇരുകൂട്ടരും തയാറല്ലെന്നു വ്യക്തം. രാജ്യാന്തര വ്യാപാരയുദ്ധം കൂടുതൽ കൂടുതൽ കലുഷിതവുമാകുന്നു. ലോക സമ്പദ്വ്യവസ്ഥയുടെ ഏതാണ്ട് 43 ശതമാനവും ഈ രണ്ടു ലോക സാമ്പത്തിക ശക്തികൾ ചേർന്നാണ് കൈയാളുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ കൊണ്ടും കൊടുത്തുമുള്ള പോര് ഏറക്കുറെ എല്ലാ രാജ്യങ്ങളെയും സാരമായി ബാധിക്കും. ഇത്തവണത്തെ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ജിഡിപി വളർച്ചാ പ്രതീക്ഷ 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചതും വെറുതെയല്ല. പണപ്പെരുപ്പത്തേക്കാൾ വലിയ ഭീഷണിയാണ് രാജ്യാന്തര വ്യാപാരയുദ്ധം എന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വിശേഷിപ്പിച്ചത്. ഇന്ത്യയുടെ കയറ്റുമതി മേഖലയെ താരിഫ് യുദ്ധം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് ഈ അവസരത്തിൽ വലിയ പിന്തുണ നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം കൂടിക്കുറച്ചത്.
ഒട്ടേറെ മാറ്റങ്ങളുമായാണ് ഓരോ പുതുവർഷവും പിറക്കുന്നത്. പുത്തൻ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ അത് ആ പേര് അന്വർഥമാക്കും വിധം ‘സാമ്പത്തിക’ വിഷയത്തിലാകും മാറ്റങ്ങളുടെ പെരുമഴ പെയ്യിക്കുക. 2024-25 സാമ്പത്തിക വർഷം ദേ പടിയിറങ്ങുകയാണ്, 2025-26 വർഷം ദാ വിരുന്നെത്തുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയുമെല്ലാം കാര്യമായിത്തന്നെ ബാധിക്കുന്ന നിരവധി കാര്യങ്ങളാണ് 2025 ഏപ്രിൽ ഒന്നുമുതൽ നടപ്പാകുന്നത്. നികുതിയും ബാങ്കിങ് ഇടപാടുകളിലുമെല്ലാം കാണാം മാറ്റാം. 2025-26 സാമ്പത്തിക വർഷത്തേയ്ക്കായി 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതിയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നതും പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നാം തീയതി മുതൽ. സാധാരണക്കാരെയും മുതിർന്ന വ്യക്തികളെയും സാമ്പത്തികമായി സമാശ്വസിപ്പിക്കുന്ന ഒരുപാട് ആനുകൂല്യങ്ങളാണ് നടപ്പാവുന്നത്. അതേസമയം, പുതുതായി കൊണ്ടുവന്ന ചില ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും നികുതിഭാരവും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങളുമാണെന്ന് ഓർക്കണം.
ഈ കേന്ദ്രബജറ്റ് ഒരുപാടു പ്രതീക്ഷയോടെയാണ് ക്രിപ്റ്റോ നിക്ഷേപകർ കാത്തിരുന്നത്. കാരണം യുഎസിൽ ബിറ്റ്കോയിൻ ഇടിഎഫിന്റെ കടന്നുവരവോടെ ക്രിപ്റ്റോയ്ക്കു ലഭിച്ച സ്വീകാര്യത ഇന്ത്യയിലും പ്രതിഫലിക്കും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ക്രിപ്റ്റോ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ക്രിപ്റ്റോ നിക്ഷേപത്തിൽനിന്നുള്ള ലാഭത്തിന് നിലവിലുള്ള 30% നികുതി തുടരും. അതേ സമയം മറ്റു മൂലധന നിക്ഷേപങ്ങളിലേതുപോലെ നഷ്ടം ലാഭത്തിനൊപ്പം തട്ടിക്കിഴിക്കാനോ (set-off) അടുത്ത വർഷത്തേക്കു നീട്ടാനോ (carry-forward) സാധിക്കില്ല. ക്രിപ്റ്റോകറൻസി വിൽപനയ്ക്ക് 1% ടിഡിഎസും പിടിക്കും. റിട്ടേൺ ഫയൽചെയ്യുമ്പോൾ ടിഡിഎസ് മൊത്തം നികുതിബാധ്യതയിൽനിന്നും കുറയ്ക്കാവുന്നതാണ്. എല്ലാ വർഷവും ക്രിപ്റ്റോ വിൽപന അല്ലെങ്കിൽ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങൾ ടാക്സ് റിട്ടേണിന്റെ ഷെഡ്യൂൾ വിഡിഎയിൽ (Schedule VDA) റിപ്പോർട്ട് ചെയ്യണം. നികുതിബാധ്യത എങ്ങനെ കണക്കാക്കാമെന്നതിന് ഉദാഹരണം പട്ടികയിൽ കാണുക.
ചെലവൊക്കെ കഴിഞ്ഞു കയ്യിൽ കുറച്ചു കാശ് മിച്ചമുണ്ടായാൽ എവിടെ സൂക്ഷിക്കും! സാക്ഷരതയിൽ മുൻപന്തിയിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ മലയാളികൾ പിന്നാക്കമാണെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഓഹരി, മ്യൂച്വൽഫണ്ട് എന്നീ പുത്തൻകാല നിക്ഷേപവഴികളിൽ ബഹുദൂരം മുന്നേറിയപ്പോഴും മലയാളി മടിച്ചു. സ്വർണം, ചിട്ടി, റിയൽ എസ്റ്റേറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി) എന്നിവയോടു തന്നെയായിരുന്നു മലയാളിക്കു ഭ്രമം. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് ഇവയെല്ലാം മലയാളിയും ഇഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ നാലു–നാലരക്കൊല്ലം പരിഗണിച്ചാൽ (കൃത്യമായി പറഞ്ഞാൽ കോവിഡിനു ശേഷം) മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്ന മലയാളികളുടെ എണ്ണത്തിലും അവരുടെ നിക്ഷേപത്തിലും വൻ കുതിച്ചുചാട്ടം കാണാം. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപകരായുണ്ടെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷമാണ് മലയാളി നിക്ഷേപകരുടെ എണ്ണം കൂടിയത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നത് 2020-21ൽ 12 ലക്ഷമായി ഉയർന്നു. 2021-22 എത്തിയപ്പോഴേക്കു ഇതു 15 ലക്ഷമായി. പണം വാരിക്കൂട്ടുക എന്നതല്ല, ‘സമ്പത്ത് സൃഷ്ടിക്കുകയാവണം’ (wealth creation) ലക്ഷ്യമെന്ന പുതിയകാല നിക്ഷേപ സന്ദേശം മലയാളികളും ഉൾക്കൊണ്ടത് കോവിഡിനു ശേഷമാണ്. എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം, ചിട്ടി എന്നിവയെ അപേക്ഷിച്ച് റിസ്ക് ഏറെയാണെങ്കിലും മികച്ച റിട്ടേൺ (ലാഭം) കിട്ടുമെന്നതാണ് ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിലേക്ക്
തിരിച്ചുവരവിന്റെ ആഘോഷം. സുനിത വില്യംസിന്റെ അനിശ്ചിതമായി നീണ്ട ബഹിരാകാശവാസത്തിനു ശേഷമുള്ള മടങ്ങിവരവു പോലെയായിരുന്നു കഴിഞ്ഞ ആഴ്ച ഓഹരി വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ്. അഞ്ചു മാസത്തിലേറെ നീണ്ട വിലയിടിവിനും അനിശ്ചിതത്വത്തിനും ശേഷമുണ്ടായ തിരിച്ചുവരവിന്റെ ആശ്വാസം അഞ്ചു വ്യാപാരദിനങ്ങളിലും വിപണിക്ക് ആഘോഷത്തിന്റേതായി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, പണപ്പെരുപ്പ നിരക്കിന്റെ താഴ്ന്ന തലത്തിലേക്കുള്ള മടക്കം, ഉയർന്ന നിലവാരത്തിലേക്കുള്ള രൂപയുടെ മടങ്ങിവരവ് എന്നിവയെല്ലാം ഒത്തുചേർന്നതിന്റെ ഫലമായിരുന്നു വിപണിയിലെ കൂട്ടക്കുതിപ്പ്. മുന്നേറ്റത്തിന് എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ പിന്തുണ നൽകിയെന്നതും ശ്രദ്ധേയം. വിപണിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന ചില്ലറ നിക്ഷേപകരുടെ തിരിച്ചുവരവിനും വില സൂചികകളിലെ തുടർച്ചയായ ഉയർച്ച പ്രേരണയായി. വിപണിയുടെ മുന്നേറ്റത്തിനു വലിയ പ്രേരണയായതു യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്കിൽ രണ്ടു തവണ ഇളവ് അനുവദിക്കാനുള്ള സാധ്യത സൂചിപ്പിക്കപ്പെട്ടതാണ്. യൂറോപ്പിലെ പല കേന്ദ്ര ബാങ്കുകളുടെയും പലിശ നയവും വിപണിയുടെ മുന്നേറ്റത്തിന് ഉത്തേജനമേകി.
Results 1-10 of 97