Activate your premium subscription today
‘നിങ്ങൾ എന്നെ ബഹുമാനിക്കുന്നുണ്ടെങ്കിൽ അതു സ്നേഹം കൊണ്ടാകണം.. ഭയം കൊണ്ടാകരുത്...’ 1993ൽ ഇന്ത്യൻ ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക് എത്തിയ പുതിയ പരിശീലകൻ ടീം അംഗങ്ങളോടു പറഞ്ഞു. ആ വാക്കുകൾ അവർ അതേപടി അനുസരിച്ചു. പലപ്പോഴായി ടീമിലെത്തിയവർ ഒരു മാറ്റവുമില്ലാതെ സ്നേഹവും ബഹുമാനവും നൽകിക്കൊണ്ടേയിരുന്നു. അതിന്റെ ഫലം രാജ്യം കണ്ടു. 19 വർഷങ്ങൾക്കു ശേഷം 2012ൽ പരിശീലന കുപ്പായം അഴിച്ചു വച്ച് ഇറങ്ങുമ്പോൾ ആയിരത്തോളം രാജ്യാന്തര മെഡലുകൾ ആ പരിശീലകന്റെ കീഴിൽ രാജ്യം നേടിയിരുന്നു. ഒരു സമയം അധ്യാപകനും പരിശീലകനും; പ്രഫ. സണ്ണി തോമസിന്റെ ജീവിത യാത്രയിൽ ഈ പരസ്പര ബഹുമാനം എന്നുമുണ്ടായിരുന്നു. ഒളിംപിക്സ് സ്വർണം അടക്കം നേടി ഇന്ത്യയെ ഷൂട്ടിങ് രംഗത്ത് മികച്ച സ്ഥാനത്ത് എത്തിച്ച സണ്ണി തോമസിന്റെ മാജിക്ക് എന്തായിരുന്നു? ഷൂട്ടർമാർക്കിടയിൽ ഒരു അച്ചടക്കവും സിലക്ഷൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ സുതാര്യതയും കൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. അതു വിജയിച്ചപ്പോൾ ഫലവും കണ്ടുതുടങ്ങി. സണ്ണി തോമസ് ഒരിക്കൽ പറഞ്ഞു– ഹെഡ്മാസ്റ്ററുടെ മകൻ അങ്ങനെ ചൂരൽ വടിയില്ലാതെ ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ ഒരു ക്ലാസിൽ എന്ന പോലെ അടുക്കും ചിട്ടയും ഉള്ളതാക്കി മാറ്റി.
ബിഹാറിലെ സമസ്തിപുർ സ്വദേശിനിയായ ആരതി കഴിഞ്ഞ 6 വർഷക്കാലമായി ദിവസം 3 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. രാത്രി 11 മണിക്ക് കിടന്നാൽ പുലർച്ചെ 2ന് എഴുന്നേൽക്കും. പിന്നാലെ തന്റെ മകൻ വൈഭവിനും അവന്റെ കൂട്ടുകാർക്കുമുള്ള ഭക്ഷണം തയാറാക്കും. കൃത്യം 4 മണിക്ക് വൈഭവ് ഈ ഭക്ഷണപ്പൊതികളുമായി അച്ഛൻ സഞ്ജീവിനൊപ്പം ഏതാണ്ട് 80 കിലോമീറ്റർ അകലെയുള്ള പട്നയിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക് യാത്രയാകും. 6 വർഷക്കാലമായി ഈ കുടുംബം സഹിച്ച ത്യാഗങ്ങളുടെയും കാണിച്ച അർപ്പണബോധത്തിന്റെയും ഫലം കഴിഞ്ഞ ദിവസം ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പിറന്നു, ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരത്തിന്റെ രൂപത്തിൽ. വൈഭവ് സൂര്യവംശിയെന്ന വണ്ടർ കിഡിന്റെ അദ്ഭുത ക്രിക്കറ്റ് കരിയറിനു പിന്നിൽ അച്ഛൻ സഞ്ജീവ് സൂര്യവംശിയുടെയും അമ്മ ആരതിയുടെയും ഉൾപ്പെടെ ഒട്ടേറെപ്പേരുടെ അധ്വാനവും ആഗ്രഹവുമുണ്ട്. ∙ കൃഷിയിടം വിറ്റ അച്ഛൻ ഒരു സുപ്രഭാതത്തിൽ തന്റെ കൃഷിയിടം മുഴുവൻ വിൽക്കാൻ തീരുമാനിക്കുമ്പോൾ സഞ്ജീവിന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൻ വൈഭവിനെ ലോകം അറിയുന്ന ക്രിക്കറ്ററാക്കണം. കൃഷി ലാഭമായിരുന്നിട്ടും, കുടുംബത്തിന്റെ ഏക വരുമാനമായിരുന്നിട്ടും കൃഷിയിടം വിറ്റ സഞ്ജീവിനെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ കുറ്റപ്പെടുത്തി. പക്ഷേ, അതൊന്നും സഞ്ജീവിനെ പിന്നോട്ടുവലിച്ചില്ല. മകന്റെ കരിയർ മാത്രമായിരുന്നു ആ അച്ഛന്റെ മുൻപിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്തിടെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കേല് ക്ലാർക്കുമായി ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യമാണ്: 2019ലെ ലോകകപ്പിൽ രോഹിത് ശർമ അഞ്ച് സെഞ്ചറി നേടി. പക്ഷേ സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായി. അന്ന് മടങ്ങുന്നതിനിടെ ഫ്ലൈറ്റിലിരുന്ന് രോഹിത് ആലോചിച്ചു. ‘താൻ ഇത്രയും റൺസ് നേടിയിട്ട് എന്തു കാര്യം, ടീം ജയിച്ചില്ലല്ലോ’. അവിടെനിന്നായിരുന്നു രോഹിത്തിന്റെ മാറ്റത്തിന്റെ തുടക്കം. സെഞ്ചറിക്കും അർധ സെഞ്ചറിക്കും തൊട്ടരികിലെത്തുമ്പോൾ തട്ടിയും മുട്ടിയും റൺസെടുത്തിരുന്നവരിൽനിന്ന് രോഹിത് മാറിച്ചിന്തിക്കാൻ തുടങ്ങിയതും അങ്ങനെയാണ്. സെഞ്ചറിക്കു വേണ്ടിയായിരുന്നില്ല, ടീമിനു വേണ്ടിയായിരുന്നു പിന്നീടെല്ലായിപ്പോഴും രോഹിത്തിന്റെ ഷോട്ടുകൾ. സെഞ്ചറിക്ക് അരികിലെത്തിയാലും സിക്സറിനോ ഫോറിനോ പഴുത് ലഭിച്ചാൽ അത് അടിച്ചിരിക്കും. മുംബൈ ഇന്ത്യൻസിനു വേണ്ടിയും ഇപ്പോൾ രോഹിത് അത്തരത്തിലുള്ള കളിയാണു പുറത്തെടുക്കുന്നത്. തുടക്കത്തിൽ ചീത്തപ്പേര് കേൾപ്പിച്ചെങ്കിലും രോഹിത് ഫോമിലേക്കു തിരിച്ചെത്തിയ കാഴ്ചയാണ് ഐപിഎലിൽ ഇപ്പോൾ. ‘ത്രിൽ പിൽ–25’ ഐപിഎൽ പോഡ്കാസ്റ്റിന്റെ മുൻ എപ്പിസോഡുകളിൽ ഇക്കാര്യം പ്രവചിച്ചിരുന്നതുമാണ്. ചെന്നൈയുടെ ക്യാപ്റ്റനായെത്തിയ ധോണിയുടെ കാര്യത്തിലും പ്രവചനം തെറ്റിയില്ല. എന്നാൽ പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം തെറ്റിച്ച് മുന്നോട്ടു പോകുന്ന ഒരു ടീമും ഉണ്ട്. വമ്പൻ ടോട്ടലുകൾ പടുത്തുയർത്തിയിരുന്ന ഹൈദരാബാദിന് എന്തു സംഭവിച്ചുവെന്നതാണു ചോദ്യം. മുംബൈ ഇന്ത്യൻസിനെതിരായുള്ള മത്സരത്തിൽ
പേരിലെ രാജകീയത കളിയിൽ കാണാനില്ലല്ലോയെന്ന് ആരാധകർ പരിഭവപ്പെടുന്നുണ്ടെങ്കിലും കേട്ടതായി ഭാവമില്ല രാജസ്ഥാൻ റോയൽസിന്. ഇത്തവണ ഐപിഎലിൽ ഒരു ടീമിനു പ്രാഥമിക ഘട്ടത്തിൽ കളിക്കാനുള്ളത് 14 മത്സരങ്ങളാണ്. രാജസ്ഥാൻ റോയൽസിന്റെ 8 മത്സരങ്ങൾ കഴിഞ്ഞു. 2 വിജയങ്ങളും 6 തോൽവികളുമായി അത്ര സുരക്ഷിതമല്ല നില. പക്ഷേ ലീഗ് പകുതി മാത്രം പിന്നിടുമ്പോൾ പ്ലേ ഓഫിലേക്കു രാജസ്ഥാന് ഇനിയും സാധ്യതകളുണ്ട്. കഴിഞ്ഞ സീസണിൽ ആർസിബി നടത്തിയതുപോലെ എല്ലാ മത്സരങ്ങളും ജയിച്ചാൽ റോയൽസിനും അദ്ഭുതങ്ങൾ കാണിക്കാം. എന്നാൽ റോയൽസിന്റെ ‘കട്ട ആരാധകർ’ പോലും ഈ ടീമിൽനിന്ന് അങ്ങനെയൊരു പ്രകടനം പ്രതീക്ഷിക്കുന്നില്ല. ഏതാനും മത്സരങ്ങൾ കൂടി ജയിച്ച് വലിയ നാണക്കേടില്ലാതെ സീസൺ അവസാനിച്ചാലും കുഴപ്പമില്ലായിരുന്നു എന്നാണ് ആരാധകരുടെ ചിന്ത. ഈ ദുരവസ്ഥ ടീമിൽനിന്ന് ഏറക്കുറെ പ്രവചിക്കപ്പെട്ടതാണ്, അതും താരലേലത്തിനു മുൻപു തന്നെ.
വീർത്ത പന്തും വിശന്നൊരു വയറും. രണ്ടും നിറച്ചുനിർത്തിയത് കാറ്റായിരുന്നു. ഉള്ളിൽ കാറ്റു നിറച്ച വിശപ്പിനെ കൊടുങ്കാറ്റിന്റെ വേഗമാർന്ന കാലുകൊണ്ടവൻ പന്തുതട്ടി. വിശപ്പായിരുന്നു കളിക്കളത്തിൽ അവൻ ആദ്യം മറികടന്ന എതിരാളി. അകത്തെരിഞ്ഞ തീയും കാലിൽ കൊരുത്ത പന്തും കൊണ്ട് പുൽമൈതാനങ്ങളെ തീപിടിപ്പിച്ചും കാണികളെ ത്രസിപ്പിച്ചും മുന്നേറി. പുറത്തേയ്ക്കടിച്ച പന്തു തട്ടിക്കൊടുക്കാൻ നിന്നിരുന്ന ആ പത്തുവയസ്സുകാരനെ പിന്നെ ഫുട്ബോൾ ലോകം കണ്ടത് ഇന്ത്യയുടെ 10-ാം നമ്പർ കുപ്പായത്തിൽ; ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയനിൽ. ഫുട്ബോൾ ഇതിഹാസങ്ങളും ക്രിക്കറ്റ് ദൈവവും അനശ്വരമാക്കിയ അതേ 10-ാം നമ്പറിൽ. വിജയന്റെ കളി കാര്യമാക്കിയതിൽ അമ്മ കൊച്ചമ്മുവിനെ പോലെ ഒട്ടേറെ പേരുടെ അധ്വാനവും സ്നേഹവുമുണ്ട്. മൈതാനത്തുനിന്ന് വാടിത്തളർന്ന് സ്കൂൾ പടിക്കലെത്തിയിരുന്ന കുഞ്ഞു വിജയനു നേർക്ക് തൃശൂർ സിഎംഎസ് ഹൈസ്കൂളിലെ മുൻ ഇംഗ്ലിഷ് അധ്യാപിക എം.പ്രഭാവതി നീട്ടിയ പൊതിച്ചോറിന്റെ നന്മ കൂടിയുണ്ട് അക്കൂട്ടത്തിൽ. ജീവിതത്തിന്റെ കയ്പും ചവർപ്പും മധുരവും നിറഞ്ഞ ഓർമകൾ പങ്കിടാൻ വിജയനും പ്രഭാവതി ടീച്ചറും ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.
ശ്രീലങ്കൻ താരം ജയസൂര്യയുടെ ബാറ്റില് സ്പ്രിങ് ഉണ്ട്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ ബാറ്റിലും ഉണ്ട്. ഇങ്ങനെയെല്ലാം വിശ്വസിച്ചിരുന്ന, ഇപ്പോഴും വിശ്വസിക്കുന്നവരുള്ള ലോകമാണ് ക്രിക്കറ്റിന്റേതെന്നു പറഞ്ഞാൽ അതു തമാശയായി തള്ളിക്കളയാൻ പറ്റില്ല. അവിശ്വസനീയമാം വിധം അവരുടെ ബാറ്റിൽനിന്ന് റണ്ണൊഴുകിയപ്പോഴായിരുന്നു ഈ ‘സ്പ്രിങ് സിദ്ധാന്തം’ ഉയർന്നു വന്നത്. അത് 90s കിഡ്സിന്റെ കഥയെന്നു പറഞ്ഞ് തള്ളിക്കളയാം, പക്ഷേ ഈ സ്പ്രിങ് കഥ ഇപ്പോൾ വീണ്ടും ഉയർന്നു വരാനൊരു കാരണമുണ്ട്. ഗ്രൗണ്ടിൽ വച്ച് അംപയർമാർ ക്രിക്കറ്റ് ബാറ്റ് പരിശോധിച്ചു തുടങ്ങിയിരിക്കുന്നു. ബാറ്റിന്റെ കനം കൂടുതലാണോ എന്നാണു പ്രത്യേകം ഉപകരണം വച്ചുള്ള പരിശോധന. ഗ്രൗണ്ടിൽ വച്ച് പരിശോധന നടത്തിയെന്നു മാത്രമല്ല, ചില ഐപിഎൽ കളിക്കാർക്ക് ബാറ്റ് മാറ്റി പുതിയ ബാറ്റ് കൊണ്ടുവരേണ്ടിയും വന്നു! സ്പ്രിങ് ഒളിപ്പിച്ചു വച്ചത് കണ്ടുപിടിക്കാൻ ബാറ്റ് പരിശോധിച്ചാൽ പോരേ എന്നു ചോദിച്ചിരുന്ന പുതുതലമുറയ്ക്കു മുന്നിലേക്കാണ് ഈ ഓൺ–ഫീൽഡ് ബാറ്റ് പരിശോധന വന്നിരിക്കുന്നത്. അതും ഐപിഎലിൽ. രസകരമായ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഐപിഎലിൽ നടക്കുന്നത്. ബാറ്റിനെപ്പറ്റി മാത്രമല്ല, അത് ഉപയോഗിക്കുന്നവരെപ്പറ്റിയും അതിലേക്ക് പന്തെറിയുന്നവരെപ്പറ്റിയുമെല്ലാം ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്തേക്കുള്ള എം.എസ്. ധോണിയുടെ വരവ്. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തിയത്
ചെന്നൈയിൽ എന്തൊക്കെയോ പുകയുന്നുണ്ടോ? നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തുന്നതാണ് ഇത്തരമൊരു ചർച്ചയ്ക്കു തിരികൊളുത്തിയത്. പോയിന്റുനിലയും ഇത്തരമൊരു സംശയത്തെ ശക്തമാക്കുന്നുണ്ട്. ഏപ്രിൽ 10 വരെയുള്ള പോയിന്റ് നില നോക്കിയാൽ പട്ടികയിൽ ഒന്പതാം സ്ഥാനത്താണ് ചെന്നൈ. എട്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസും പത്താം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരാബാദുമുണ്ട്. അതായത് ഐപിഎലിനെ പ്രധാനപ്പെട്ട മൂന്നു ടീമുകളാണ് അവസാന സ്ഥാനത്തിനു വേണ്ടി ‘മത്സരിക്കുന്നത്’! ഇത്തരമൊരു സാഹചര്യത്തില് ചെന്നൈ ടീമിനെ ‘റീസ്ട്രക്ചർ’ ചെയ്യാനാണോ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ധോണിയുടെ വരവ്? അഥവാ രക്ഷകനായി ധോണി വന്നാലും അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കാൻ തക്ക ശേഷിയുള്ള താരനിര ചെന്നൈയ്ക്കുണ്ടോ? എന്താണ് ചെന്നൈയിലെ യഥാർഥ പ്രശ്നം? ഇതോടൊപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ നിരാശാജനകമായ പ്രകടനവും. ഇന്ത്യയുടെ ജഴ്സിയിൽ പോരാടിക്കളിക്കുന്ന രോഹിത് എന്തുകൊണ്ടാണ് മുംബൈയിലേക്ക് എത്തുമ്പോൾ ഒതുങ്ങിപ്പോകുന്നത്? ഈ സീസണിൽ ഐപിഎലിലെ രോഹിത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതുവരെ 18 റൺസ് ആണ്. ടീമിനെ ജയിപ്പിക്കാനാകുന്ന വിധം മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നില്ലേ? ധോണിയെപ്പോലെ രോഹിത് ശർമയുടെ ഐപിഎൽ കരിയറും അസ്തമന നാളുകളിലേക്കു പോവുകയാണോ? ജസ്പ്രീത് ബുംറയുടെ മടങ്ങിവരവും മുംബൈയെ രക്ഷിക്കില്ലേ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും.
സെലിബ്രിറ്റികളുടെ കഥ ദയനീയമാണ്. ഫുട്ബോളിലെ താരങ്ങളെപ്പറ്റി യുറഗ്വായ് എഴുത്തുകാരനായ എഡ്വാഡോ ഗലീയാനോ പറയുന്നു, ബിസിനസുകാർ അവരെ വാങ്ങുന്നു, പരമാവധി ഉപയോഗിക്കുന്നു, കൂടുതൽ വിലയ്ക്കു മറിച്ചു വിൽക്കുന്നു. പ്രശസ്തിക്കും വലിയ പ്രതിഫലത്തിനും പകരമായി തടവിലിട്ടിരിക്കുകയാണവരെ. പട്ടാളത്തിലേതിനെക്കാൾ തീവ്രമായ അച്ചടക്കം, നിരന്തരമായ പരിശീലനം, വേദനസംഹാരികളുടെ തുടർച്ചയായ ഉപയോഗം കാരണം നിർവികാരമായിത്തീർന്ന ശരീരം. മത്സരങ്ങളുള്ള ദിവസങ്ങളിൽ കോൺസൻട്രേഷൻ ക്യാംപുകളിലേതിനു തുല്യമായ ജീവിതം. ഇഷ്ടഭക്ഷണം ലഭിക്കില്ല. രുചികെട്ട, എന്നാൽ സ്റ്റാമിന കൂട്ടുന്ന ഭക്ഷണം. സ്വകാര്യതയുടെ
വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഒരു താരത്തെ വിളിച്ചെഴുന്നേൽപ്പിച്ച് കൂട്ടുകാർ പറയുന്നു– ‘എടാ, നിന്നെ ഐപിഎലിലെടുത്തു’. വിഘ്നേഷ് പുത്തൂർ എന്ന ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു ആ വാർത്ത. എന്നാൽ അവിശ്വസനീയ നിമിഷങ്ങളുടെ പരമ്പരത്തുടക്കം മാത്രമായിരുന്നു അത്. മുംബൈ ഇന്ത്യൻസിനു വേണ്ടി ചെന്നൈയുടെ എണ്ണം പറഞ്ഞ മൂന്നു വിക്കറ്റുകൾ കൂടി വീഴ്ത്തി ഞെട്ടിച്ചു വിഘ്നേഷ്. അതും അരങ്ങേറ്റ മത്സരത്തിൽ. അതിനു തൊട്ടുപിന്നാലെയാണ് വിപ്രജ് നിഗം എന്ന യുപിക്കാരൻ ഡൽഹിക്കു വേണ്ടി 15 ബോളില് 39 റൺസ് അടിച്ചുകൂട്ടിയത്. വിഘ്നേഷിന് 24 വയസ്സാണു പ്രായം, വിപ്രജിന് ഇരുപതും! ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി ഐപിഎൽ എന്താണു ചെയ്യുന്നത് എന്നു മുറവിളി കൂട്ടുന്നവർക്കുള്ള ഉത്തരം കൂടിയാണ് വിഘ്നേഷിന്റെയും വിപ്രജിന്റെയും നേട്ടങ്ങൾ. എന്നാൽ ഇവർ രണ്ടു പേരിൽ തീരുന്നില്ല, ആഭ്യന്തര ക്രിക്കറ്റിന് ഐപിഎൽ നൽകിയ സംഭാവനകൾ സംബന്ധിച്ച് ഇനിയും ഏറെ പറയാനുണ്ട്. സഞ്ജു സാംസണല്ലാതെ കേരളത്തിൽനിന്ന് കാര്യമായി ഒരു ക്രിക്കറ്ററും ഐപിഎലിൽ ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നു വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സേർച്ച് ചെയ്ത ക്രിക്കറ്ററായി വിഘ്നേഷ് മാറി. ഇതെല്ലാമല്ലേ ഐപിഎലിന്റെ മാജിക്. ഇതോടൊപ്പം പല വമ്പൻ തോല്വികളും റൺചേസുകളും വിജയങ്ങളുമെല്ലാം ഐപിഎൽ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകംതന്നെ ഇന്ത്യ കണ്ടു.
ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്. ‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.
Results 1-10 of 297