Activate your premium subscription today
ഭൂമിശാസ്ത്ര വിദഗ്ധരെ സംബന്ധിച്ചിടത്തോളം പ്ലേറ്റ് ടെക്റ്റോണിക്സുമായി ബന്ധപ്പെട്ടു നിലവിൽ ഭൂമിയിൽ നടക്കുന്ന സംഭവബഹുലവും വിസ്മയകരവുമായ കാര്യമാണ് ഇന്ത്യൻ പ്ലേറ്റിന്റെ യൂറേഷ്യൻ പ്ലേറ്റിലേക്കുള്ള ഇടിച്ചു കയറ്റം. അനുദിനം കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. പ്രതിവർഷം അഞ്ചു സെന്റിമീറ്ററിലേറെ ഈ തള്ളിക്കയറ്റം തുടരുന്നു.അതിന്റെ അനന്തര ഫലമായി ഹിമാലയസാനുക്കൾ കൂടുതൽ ഉയരം കൈവരിക്കുന്നു. ഇതിന്റെയെല്ലാം അനുബന്ധമായി ഭൂമികുലുക്കങ്ങളും മറ്റുമായി മറ്റൊരു മേളം. എന്നാൽ കാര്യങ്ങൾ ഇവിടംകൊണ്ടും തീരില്ല എന്നതാണു പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ. വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള ഡീലാമിനേഷൻ (Delamination) എന്ന പ്രക്രിയയിലൂടെ ഇന്ത്യൻ പ്ലേറ്റ് കടന്നു പോകുകയാണത്രേ. പല പാളികളായുള്ള ഒന്നിന്റെ പാളികൾ വേർപിരിഞ്ഞു മാറുന്നതിനെയാണ് ഡീലാമിനേഷൻ എന്നു വിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ഇന്ത്യൻ പ്ലേറ്റ് രണ്ടു പാളികളായി പിരിയുന്നു. വരുന്ന കാലങ്ങൾ ഇന്ത്യൻ പ്ലേറ്റിനും അതിലെ ജീവജാലങ്ങൾക്കുമെല്ലാം ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളുടേതാകാം എന്നു ചുരുക്കം. അതിലേക്ക് പോകും മുൻപേ ഇന്ത്യൻ പ്ലേറ്റ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതിന്റെ ചരിത്രത്തെക്കുറിച്ച്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവകളും അതെത്തുടർന്നുണ്ടായ വ്യാപാരയുദ്ധവും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചാവിഷയമായി. യുഎസിനു മറുപടിയെന്ന നിലയിൽ ചൈന, ഏഴു റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ശാസ്ത്ര– സാങ്കേതിക വികസനത്തിന്റെ നട്ടെല്ലു തകർക്കുന്ന തീരുമാനമെന്നാണ് ഇതു വിശേഷിപ്പിക്കപ്പെട്ടത്. എന്താണ് റെയർ എർത്ത് മൂലകങ്ങൾക്ക് ഇത്ര പ്രാധാന്യം? പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വരികളായും (പീരിയഡ്) നിരകളായും (ഗ്രൂപ്പ്) ആറ്റമിക സംഖ്യയുടെ വർധന അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഈ പട്ടികയിൽ 118 മൂലകങ്ങളുണ്ട്. ഇവയിൽ വികിരണങ്ങളില്ലാത്ത മൂലകങ്ങൾ 83 എണ്ണം. അറുപതിലധികം ലോഹങ്ങളാണു ഫോണിനെ ‘സ്മാർട്’ ആക്കുന്നത്. ഇവയിൽ റെയർ എർത്ത് ലോഹങ്ങൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. അതിനു ചില കാരണങ്ങളുണ്ട്.
രണ്ടാം സ്ഥാനക്കാര്‍ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു.
എഐ റോക്കറ്റ് സാങ്കേതികവിദ്യയല്ല, അതൊരു പ്രത്യേക മേഖലയിൽ ഒതുങ്ങി നിൽക്കുന്നതുമല്ല. ആളുകളിലേക്കും വീടുകളിലേക്കും തെരുവുകളിലേക്കുമൊക്കെ ഇറങ്ങിച്ചെല്ലാൻ ശേഷിയുള്ളതാണ്, അങ്ങനെ സംഭവിക്കുന്നുമുണ്ട്. എഐ കിടമത്സരത്തിന്റെ സാമൂഹികപ്രത്യാഘാതങ്ങൾ പരിഗണനാർഥമാകുന്നത് ഇതിനാലാണ്. ഏറ്റവും മികച്ച എഐ സംവിധാനം ഉണ്ടാക്കുന്നത് ആരാണെന്നുള്ളതല്ല, മറിച്ച് ആർക്കാണ് മനുഷ്യജീവിതത്തെ പോസിറ്റീവായ രീതിയിൽ സ്വാധീനിക്കാവുന്ന എഐ മോഡൽ ഉണ്ടാക്കാവുന്നത് എന്ന ചോദ്യമാണു പ്രസക്തമാകുന്നത്. മനുഷ്യവംശം അനേകായിരം വർഷങ്ങളിൽ നേടിയെടുത്ത മൂല്യങ്ങൾ നഷ്ടപ്പെടുത്താതെയാകണം എഐ മത്സരമെന്നു ചില വിദഗ്ധർ പറയുന്നു. മനുഷ്യർ പരാജയപ്പെടരുത്. എഐ എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നുകയറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നാം ഏതു പോസ്റ്റ് കാണണം, ആരെയൊക്കെ ഫോളോ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നതു മുതൽ സ്വകാര്യമേഖലയിലെ തൊഴിൽ നിയമനങ്ങളിൽ പോലും എഐ സംവിധാനങ്ങൾ സ്വാധീനം ചെലുത്തുന്നു (റെസ്യൂമെകൾ എഐ സഹായത്തോടെ പരിശോധിക്കുന്ന രീതി ഇപ്പോൾ നിലവിലുണ്ട്). ഓൺലൈൻ വിപണിയിൽ നമുക്കായി ഉൽപന്നങ്ങൾ സജസ്റ്റ് ചെയ്യാനും എഐ മുൻപന്തിയിലുണ്ട്. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കുന്നതിനാൽ എഐയ്ക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾ മൊത്തം മനുഷ്യരാശിയെയും ബാധിക്കുന്നതാണ്.
സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കടുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കു
പഴയ ടോർച്ചുകളിൽ നല്ല ബാറ്ററിക്കൊപ്പം ഒരു മോശം ബാറ്ററി കൂടി ഇട്ടാൽ എന്തു സംഭവിക്കും? പ്രതീക്ഷിച്ച വെട്ടം ലഭിക്കില്ല. ഇതുപോലെയാണ് സോളർ പാനലിന്റെ കാര്യവും. കുറച്ചു പണം ലാഭിക്കാനായി കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവരെ നിലയം സ്ഥാപിക്കാൻ വിളിച്ചാൽ പിൽക്കാലത്ത് വിഷമിക്കേണ്ടി വരും. ഇപ്പോഴാവട്ടെ നാടാകെ സോളർ നിലയം സ്ഥാപിക്കുന്നവരുടെ പരസ്യങ്ങളുമാണ്. അവർക്കിടയിലും മത്സരം കടുപ്പം. കേന്ദ്ര സർക്കാർ നല്കുന്ന വലിയ സബ്സിഡിയാണ് പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കാൻ പലർക്കും പ്രേരകമാകുന്നത്. എന്നാൽ, അപ്പോഴും കൈയിൽനിന്നു ലക്ഷങ്ങൾ ചെലവാക്കേണ്ടതായി വരും. വീടിന്റെ പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ചെറിയ ശ്രദ്ധക്കുറവിനു നൽകേണ്ടി വരുന്ന വലിയ വിലകൾ എന്തൊക്കെയാണ്? സോളറുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വേണ്ടി മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, പാലക്കാട് മൈത്രിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ പി. വിനോദ് കുമാർ സോളർ നിലയം സ്ഥാപിക്കുന്നതിലെ ചെലവുകളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് വിശദീകരിച്ചത്. ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വായിക്കാം സോളർ നിലയം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധങ്ങൾക്ക്. കല്ലുകൂട്ടിക്കെട്ടി പോരടിച്ചിരുന്ന മനുഷ്യവംശം പിന്നീട് പലതരം ആയുധങ്ങളും തോക്കുകളും മിസൈലുകളുമുണ്ടാക്കി പൊരുതി. നാലാം വ്യവസായവിപ്ലവത്തിന്റെ ഇക്കാലത്ത് എന്തും ആയുധമാണ്. ഈ ചതുരംഗക്കളിയിലെ ഏറ്റവും വലിയ കരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയാണ്. ഏറ്റവും ശക്തവും മികവുറ്റതുമായ എഐ സംവിധാനം ആരു സ്വന്തമാക്കും എന്നതാണ് ഈ യുദ്ധത്തിലെ പ്രധാനചോദ്യം. എഐയെ അതിന്റെ ഏറ്റവും ശേഷിയുള്ള ഘട്ടമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് തലത്തിലെത്തിക്കാൻ മൻഹാറ്റൻ പദ്ധതിയുടെ രണ്ടാം ഭാഗം തയാറാക്കണമെന്ന് ഈയിടെ യുഎസ് കോൺഗ്രസിൽ ആവശ്യമുയർന്നിരുന്നു. പണ്ട്, ആണവബോംബ് ആദ്യമായി ഉണ്ടാക്കാൻ യുഎസ് തുടങ്ങിയതാണ് മൻഹാറ്റൻ പദ്ധതി. ലോക സൈനിക ഭൂപടത്തിൽ അമേരിക്കയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചതായിരുന്നു ആ പദ്ധതി. എഐയെ
പണമില്ലാത്തതു കൊണ്ടു മാത്രമാണോ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മലയാളി എസി വാങ്ങാൻ മടിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. കൂടുതൽ പേരും എസി മോഹം ഉപേക്ഷിക്കുന്നത് വീട്ടിലേക്കു വരുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തിട്ടാവും. ഇന്നും അത്രയേറെ ശക്തമാണ് വൈദ്യുതി ബിൽ മലയാളിയുടെ മേൽ ഏൽപിക്കുന്ന ‘ആഘാതം’. പക്ഷേ ഇതിനും പരിഹാരമുണ്ട്. വീട്ടിൽ സ്വന്തമായി ഒരു സോളർ നിലയം സ്ഥാപിക്കുക. അതുവഴി വീട്ടിൽ ഇഷ്ടമുള്ള ഏത് ഇലക്ട്രിക് ഉപകരണവും സ്ഥാപിച്ചു പ്രവർത്തിപ്പിക്കാം. വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. സോളർ നിലയം സ്ഥാപിക്കുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയും ഒപ്പമുണ്ട്. സബ്സിഡിയായി വലിയ തുക സർക്കാർ നൽകുമ്പോഴും സോളർ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ആളുകൾക്ക് സംശയങ്ങൾ ഏറെ. സോളർ നിലയം സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ. നിങ്ങളുടെ വീടിന്റെ വലുപ്പമനുസരിച്ച് സോളർ പാനലിന് എത്രമാത്രം വലുപ്പം വേണം, ഇതിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണ്– ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരെ കൊണ്ടു വായനക്കാരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ സോളർ എനർജിയെ കുറിച്ച് അടുത്തിടെ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജന്‍സിയായ കെഎസ്ഇബിയിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തർ പങ്കുവച്ച അറിവുകൾ ഏറെയാണ്. വായിക്കാം, ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ ആദ്യ ഭാഗം.
ന്യൂമെക്സിക്കോയിൽ 2024 സെപ്റ്റംബർ 6ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകം തിരിച്ചെത്തിയത് ആരുമില്ലാതെയാണ്, മടങ്ങിവരേണ്ട 2 പേരാകട്ടെ ബഹിരാകാശത്തും! രാജ്യാന്തര ബഹിരാകാശ നിലയമായ ഐഎസ്എസിലേക്ക് മനുഷ്യരെ എത്തിക്കുന്ന സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണമായിരുന്നു അത്. ഇന്ത്യന്‍ വംശജ സുനിത വില്യംസും അമേരിക്കക്കാരൻ ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ചിനാണു ഭൂമിയില്‍നിന്നു പുറപ്പെട്ടത്. 7ന് ഐഎസ്എസിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. സ്റ്റാര്‍ലൈനറിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റിമറിച്ചു. 8 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ടവർ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ മുകളിൽ ‘കുടുങ്ങിയത്’ 8 മാസത്തിലേറെ. അനിശ്ചിതമായ ദൗത്യത്തിനിടെ ശരീരം ഉടയുന്നുണ്ടെങ്കിലും ഉലയാത്ത മനസ്സുമായി ലോകത്തെ പ്രചോദിപ്പിക്കുകയായിരുന്നു സുനിത. ‘നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക’ എന്നു പറഞ്ഞ് കടലിലും യുദ്ധഭൂമിയിലും ആകാശത്തും വെന്നിക്കൊടി നാട്ടിയവൾ. 2012ലും 2024ലും ആയി 2 തവണ സുനിതയുടെ പിറന്നാൾ ബഹിരാകാശത്തായിരുന്നു. ക്രിസ്മസ് ആഘോഷിച്ചതും ലണ്ടൻ ഒളിംപിക്സ് കണ്ടതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതും അവിടെനിന്നാണ്. ആദ്യമായി ബഹിരാകാശത്തു മാരത്തണും ട്രയാത്ലണും പൂർത്തിയാക്കി. 2 പ്രാവശ്യം ബഹിരാകാശ നിലയത്തിന്റെ കമാൻഡറുമായി. ബഹിരാകാശത്ത് അടുപ്പിച്ച് ഏറ്റവുമധികം നാൾ കഴിഞ്ഞ വനിതയാണ്. കൽപന ചൗളയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ. സ്പേസ് സ്റ്റേഷനു പുറത്തിറങ്ങി 62 മണിക്കൂറും 6 മിനിറ്റും നടന്നു. തിരുത്തിയതു പെഗ്ഗി വിറ്റ്സന്റെ റെക്കോർഡ്. 9 തവണ സ്പേസ് വാക്കും നടത്തി. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്ര പക്ഷേ, ആശങ്കയുടെ ആകാശമായി.
‘ഒരാഴ്ച തറവാട്ടിലൊന്നു നിന്നിട്ടു വരാം’ എന്നും പറഞ്ഞ് വെക്കേഷൻ കാലത്ത് ബന്ധുവീട്ടിലേക്ക് നമ്മൾ എത്ര തവണ പോയിരിക്കുന്നു. പക്ഷേ തറവാട്ടിലെത്തി അവിടെയുള്ള ഒരു സ്കൂളിലേക്ക് പഠിത്തം മാറ്റേണ്ടി വന്നാലുള്ള അവസ്ഥ വന്നാലോ! സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ പിന്നെയും ഒരു വെക്കേഷൻ കാലം കാത്തിരിക്കണം, അല്ലെങ്കിൽ വീട്ടിൽനിന്ന് ആരെങ്കിലും വന്ന് തിരികെ കൊണ്ടുപോകണം. ഏറക്കുറെ അതേ അവസ്ഥയിലായിരുന്നു നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. 2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോയതാണ്, തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തു കഴിയേണ്ടി വന്നതെന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഹീലിയം എന്ന ‘അലസ’വാതകത്തിൽ എത്തി നിൽക്കും. എങ്ങനെയാണ് ഹീലിയം ചോർച്ച സുനിതയെ ബഹിരാകാശത്തു കുടുക്കിയത്? ഏഴു ദിവസത്തെ ഗവേഷണം 290ലേക്ക് നീണ്ടപ്പോൾ ഇളയമകളുടെ ഹൈസ്കൂൾ പഠനത്തിലെ നിർണായകമായ ഒരു വർഷമാണ് താൻ ‘മിസ്’ ചെയ്തതെന്നാണ് ബുച്ച് പറഞ്ഞത്. സുനിതയാകട്ടെ വീട്ടുകാരെയും വീട്ടിലെ നായ്ക്കുട്ടിയേയും വല്ലാതെ ‘മിസ്’ ചെയ്തു. പക്ഷേ ഇത്രയും നാളിനിടയിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലൊന്നും ഇരുവരും ഒരു വിട്ടുവീഴ്ചയും വരുത്തിയതുമില്ല. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ പദവിയിലേക്കു വരെ സുനിതയെത്തി. അതിനിടെ സുനിതയെയും ബുച്ചിനെയും മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിനും തിരികൊളുത്തി. ആകാശത്തു മാത്രമല്ല ഭൂമിയിലേയും ഇത്തരം പ്രശ്നങ്ങളെ നേരിട്ടാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. എങ്ങനെയായിരുന്നു ആ മടക്കം? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള്‍ ഗ്രാഫിക്സിലൂടെ അറിയാം. സുനിതയുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഗ്രാഫിക്സ് കാഴ്ച കാണാം.
Results 1-10 of 106