Activate your premium subscription today
2035ൽ ചൊവ്വയിൽ ഗവേഷണത്തിനെത്തിയ ബഹിരാകാശ യാത്രികരുടെ സംഘത്തിലുൾപ്പെട്ടയാളായിരുന്നു മാർക് വാട്നി. ചൊവ്വാപ്രതലത്തിൽ ഗവേഷണത്തിനിടെ പെട്ടെന്നാണ് അവർ നിന്നിരുന്ന ഭാഗത്ത് അസാധാരണമായ പൊടിക്കാറ്റുണ്ടായത്. എല്ലാവരും പേടകത്തിനു നേരെ ഓടി. മാർക് വാട്നിയെ മാത്രം കാണാനില്ല. പൊടിക്കാറ്റിൽ പെട്ട് മാർക് മരിച്ചുപോയിട്ടുണ്ടാകാമെന്നാണ് സംഘത്തിലെ മറ്റുള്ളവർ കരുതിയത്. അങ്ങനെ അദ്ദേഹത്തെ ഉപേക്ഷിച്ച് അവർ തിരികെ ഭൂമിയിലേക്കു തിരിച്ചു. പക്ഷേ മാർക് മരിച്ചിരുന്നില്ല, ചൊവ്വയിലെ കണ്ണെത്താദൂരത്തോളം വരുന്ന പ്രദേശത്ത് എന്തുചെയ്യുമെന്നറിയാതെ അദ്ദേഹം നിന്നു. കയ്യിൽ ആകെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രമുണ്ട്! പക്ഷേ ചൊവ്വയിൽനിന്ന് രക്ഷപ്പെട്ട് മാർക് ഭൂമിയിൽ തിരികെയെത്തി. അസാധാരണമായ ആ കഥയാണ് 2015ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ദ് മാർഷ്യൻ’ പറയുന്നത്. മാർക്കിനെ ചൊവ്വയിൽ അതിജീവിക്കാൻ സഹായിച്ചത് ഭക്ഷണക്കാൻ വേണ്ടി ഒപ്പം കരുതിയിരുന്ന ഉരുളക്കിഴങ്ങാണ്. ചൊവ്വയുടെ മണ്ണിൽ മാർക്ക് ഉരുളക്കിഴങ്ങ് വിളയിച്ചെടുക്കുന്നത് സിനിമയിൽ കാണാം. ചിത്രത്തിലെ ഏറെ കയ്യടികൾ കിട്ടിയ ഭാഗങ്ങൾ കൂടിയായിരുന്നു മാർക്കിന്റെ ഈ അതിജീവന കാഴ്ചകള്. ബഹിരാകാശത്ത് അങ്ങനെ ഉരുളക്കിഴങ്ങ് ചെടി മുളപ്പിച്ചെടുക്കാനാകുമോ? 2025ൽ അതിന്റെ ഉത്തരം ‘യേസ്’ എന്നാണ്. 2025 ജനുവരി ആറിനാണ്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ബഹിരാകാശത്തു നിന്ന് ഏതാനും ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്– ബഹിരാകാശത്ത് രണ്ട് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്സ് (Space Docking Experiment) ദൗത്യത്തിനൊപ്പമുള്ള പോയം–4 പേടകത്തിൽ (PSLV Orbital Experiment Module-4) വിക്രം സാരാഭായ് സ്പേസ് സെന്റർ അയച്ച പഠനോപകരണത്തിനുള്ളിലെ പയർവിത്തുകൾ മുളപൊട്ടിയ കാഴ്ചയായിരുന്നു അത്. ബഹിരാകാശത്ത് എന്തിനു പയർ വിത്ത് അയച്ചു മുളപ്പിച്ചെടുക്കണം? എങ്ങനെയാണ് ഗവേഷകർ പയർ മുളപ്പിച്ചെടുത്തത്? എന്തെല്ലാമായിരുന്നു അതിന്റെ വിവിധ ഘട്ടങ്ങൾ? എന്താണ് ഈ പരീക്ഷണത്തിന്റെ പ്രാധാന്യം?
1966ൽ യുഎസും 1967ൽ സോവിയറ്റ് യൂണിയനും 2011ൽ ചൈനയും കരുത്തു തെളിയിച്ച നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യയും. സ്പേഡെക്സ് ദൗത്യത്തിൽ ബഹിരാകാശത്തു വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ (ഡോക്കിങ്) ഇന്ത്യ വിജയിച്ചു. തനതു സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകദേശം 125 കോടി രൂപ മാത്രം ചെലവിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ ഡോക്കിങ് സിസ്റ്റം വിജയം കണ്ടപ്പോൾ അതിൽ ഏറ്റവുമധികം അഭിമാനിച്ചത് ഡോ. എസ്.സോമനാഥ് എന്ന അതുല്യപ്രതിഭ തന്നെയാണ്. അദ്ദേഹം ഐഎസ്ആർഒയുടെ അമരത്തുനിന്ന് പടിയിറങ്ങി 2 ദിവസത്തിനു ശേഷമാണ് സ്പേഡെക്സ് ദൗത്യത്തിന്റെ ഡോക്കിങ് പരീക്ഷണം വിജയിച്ചതെങ്കിലും ആ നേട്ടം അദ്ദേഹത്തിന്റെ നേതൃത്വ മികവിനുകൂടിയുള്ള അംഗീകാരമാണ്. സ്പേഡെക്സ് ദൗത്യത്തിനു പിന്നിലെ പ്രയത്നങ്ങളെ കുറിച്ചും പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ചും ഡോ.സോമനാഥ് ‘മനോരമ ഓൺലൈൻ പ്രീമിയവു’മായി സംസാരിക്കുന്നു
‘അതെ, ഞങ്ങൾ ഡോക്ക് ചെയ്തിരിക്കുന്നു. എല്ലാം വളരെ സ്മൂത്തായി നടന്നു...’’ ബഹിരാകാശത്തുനിന്ന് ഭൂമിയിലെ നാസയുടെ കൺട്രോൾ സെന്ററിലേക്ക് അന്ന് ഡേവിഡ് ആർ. സ്കോട്ടിന്റെ സന്ദേശമെത്തിയപ്പോൾ യുഎസ് ഗവേഷകർ ഒന്നടങ്കം കയ്യടിച്ചു. ആഹ്ലാദിച്ചു. കാരണമുണ്ട്. ലോകത്തെ ആദ്യത്തെ ബഹിരാകാശ ഡോക്കിങ് വിജയകരമായി നടന്നുവെന്ന സന്ദേശമാണ് സ്കോട്ട് ഭൂമിയിലേക്കു കൈമാറിയത്. അതായത് സ്കോട്ട് സഞ്ചരിച്ചിരുന്ന ജെമിനി 8 എന്ന പേടകം ബഹിരാകാശത്തു സഞ്ചരിച്ചിരുന്ന മറ്റൊരു പേടകമായ അജിനയുമായി (Agena Target Vehicle– GATV-5003) വിജയകരമായി കൂടിച്ചേർന്നിരിക്കുന്നു. മാനുഷിക ഇടപെടലോടെ നടന്ന ആദ്യത്തെ സ്പേസ് ഡോക്കിങ് കൂടിയായിരുന്നു അത്. അന്ന് സ്കോട്ടിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ബഹിരാകാശത്തുവച്ച് നാസ നേരിട്ട ഏറ്റവും ആദ്യത്തെ അപകടകരമായ സാഹചര്യത്തെ നേരിടാൻ സഹായിച്ചത് ആ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പേര് വഴിയേ പറയാം, അതിനു മുൻപ് അന്ന് ഡോക്കിങ്ങിനു ശേഷം എന്തു സംഭവിച്ചുവെന്നു നോക്കാം. അജിനയുമായി കൂടിച്ചേർന്നതിനു ശേഷം ഇനി ജെമിനി 8ന് അൺഡോക്കിങ്ങിലേക്കു കടക്കണം. അതായത്, രണ്ട് പേടകങ്ങളെയും വേർപ്പെടുത്തണം. അതിനുള്ള ശ്രമങ്ങളിലേക്കു കടക്കുമ്പോഴാണ് പേടകത്തിന്റെ സ്ഥിരതയെ നിയന്ത്രിക്കുന്ന ‘ആറ്റിറ്റ്യൂഡ് കൺട്രോൾ’ സംവിധാനത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് ബഹിരാകാശ യാത്രികർ തിരിച്ചറിഞ്ഞത്. അജിന പേടകത്തിൽ നേരത്തേ തയാറാക്കി വച്ചിരുന്ന കമാൻഡ് പ്രകാരം, ഡോക്കിങ്ങിനു ശേഷം രണ്ടു പേടകങ്ങളും ചേർന്ന് വലത്തോട്ട് 90 ഡിഗ്രി ചെരിയണമായിരുന്നു. എന്നാൽ ആ സമയത്താണ് സ്കോട്ട് തിരിച്ചറിഞ്ഞത്, പേടകം വട്ടംകറങ്ങുകയാണ്. ജെമിനി പേടകത്തിലുള്ള രണ്ട് യാത്രികരും തലകീഴായി മറിയുന്നു. പേടകത്തിലെ ഓർബിറ്റ് ആറ്റിറ്റ്യൂഡ് ആൻഡ് മാന്വറിങ് സിസ്റ്റത്തിന്റെ (ഒഎഎംഎസ്) ത്രസ്റ്ററുകൾ ഉപയോഗിച്ച് ആ മലക്കം മറിച്ചിൽ നിർത്താൻ പേടകത്തിലെ രണ്ടാമൻ പഠിച്ചപണി പതിനെട്ടും നോക്കി. ചെറു റോക്കറ്റ് എൻജിനുകളെയാണ് ത്രസ്റ്ററുകൾ എന്നു വിളിക്കുന്നത്. ബഹിരാകാശത്ത് അത് നിയന്ത്രിതമായി ജ്വലിപ്പിച്ച് പേടകങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ത്രസ്റ്റർ കൃത്യമായി പ്രവർത്തപ്പിച്ചതോടെ പേടകം തലകീഴായി മറിയുന്നത് നിലച്ചു. പക്ഷേ, ആശ്വാസത്തിന്റെ ദീർഘനിശ്വാസം എടുക്കും മുൻപേ പേടകം വീണ്ടും കറങ്ങാൻ തുടങ്ങി. മാത്രവുമല്ല ഭൂമിയിലെ കൺട്രോൾ സെന്ററുമായുള്ള ജെമിനി പേടകത്തിന്റെ നിയന്ത്രണവും നഷ്ടമായി. അനിയന്ത്രിതമായി പേടകം കറങ്ങിയാൽ ധാരാളം ഇന്ധനം ഇപ്പോഴും ബാക്കിയുള്ള അജിന പൊട്ടിത്തെറിക്കുമെന്നത് ഉറപ്പാണ്. അതോടെ അൺഡോക്കിങ്ങിനുള്ള ശ്രമം തുടങ്ങി. സ്കോട്ട് ഏറെ പരിശ്രമിച്ച് ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. രണ്ടാമനാകട്ടെ അൺഡോക്കിങ് സാധ്യമാക്കാനാകും വിധം ഏറെ പണിപ്പെട്ട് പേടകത്തിന്റെ സ്ഥിരത തിരിച്ചുപിടിച്ചു. തൊട്ടുപിന്നാലെ അൺഡോക്കിങ് നടത്തി പേടകങ്ങൾ പരസ്പരം വേറിടുകയും ചെയ്തു. സത്യത്തിൽ ജെമിനി 8 പേടകത്തിലായിരുന്നു പ്രശ്നം. അതപ്പോഴും മലക്കംമറിഞ്ഞ് ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു. അതോടെ ഒഎഎംഎസ് സംവിധാനത്തെ പൂര്ണമായും ഷട്ട് ഡൗൺ ചെയ്തു. മാത്രവുമല്ല, ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള റീഎൻട്രി കണ്ട്രോൾ സിസ്റ്റം ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തു. അതായത്, എമർജൻസി ലാൻഡിങ് മാത്രമേ ഇനി നടക്കൂവെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. രണ്ട് യാത്രികരും ജീവനോടെ തിരികെ ഭൂമിയിലേക്കു വരില്ല എന്നു പോലും നാസ കരുതിയ നിമിഷങ്ങൾ. ബഹിരാകാശ യാത്രികർക്ക് അവരുടെ വീട്ടിലുള്ളവരുമായി സംസാരിക്കാൻ ഒരുക്കിയ ആശയവിനിമയ
നുണകളുടെയും ഫിൽറ്ററുകളുടെയും പെരുപ്പിച്ചുകാണിക്കലിന്റെയും ഈ ലോകത്ത് ആവശ്യത്തിൽകൂടുതൽ സത്യസന്ധത കാണിച്ചാൽ എന്തായിരിക്കും പ്രശ്നം? ലോക കോടീശ്വരൻ മാർക്ക് സക്കർബർഗിനോടാണ് ഈ ചോദ്യമെങ്കിൽ, ‘അത്ര സത്യസന്ധത വേണ്ട’ എന്നായിരിക്കും ഉത്തരം. കാരണം അദ്ദേഹത്തിനു കീഴിൽ പ്രവർത്തിക്കുന്ന മെറ്റ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തെയാണ് ആ സത്യസന്ധത ബാധിക്കുക. സത്യസന്ധത കൂടിയാൽ ഉപയോക്താക്കളുടെ എണ്ണം കുറയുമെന്ന തിരിച്ചറിവിൽ പുതിയ തീരുമാനവും എടുത്തിരിക്കുകയാണ് മെറ്റ. എക്സ് (മുൻ ട്വിറ്റർ) വളരെ മുൻപേ എടുത്ത തീരുമാനം അൽപം വൈകിയാണെങ്കിലും മെറ്റയും പിന്തുടരുകയാണ്. എന്താണ് ഫാക്ട് ചെക്കിങ് സംബന്ധിച്ച് മെറ്റയിലും അതിനു കീഴിലെ ഫെയ്സ്ബുക്കിലും വന്ന നിർണായ മാറ്റം? എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനത്തിലേക്ക് മെറ്റ എത്തിച്ചേർന്നത്?
തിരുവനന്തപുരം നഗരത്തിൽനിന്നു വെറും 100 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ കൂടംകുളത്ത് ആണവനിലയമുണ്ട്. അവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നാം ഉപയോഗിക്കുന്നു. കേരളത്തിൽ ആണവനിലയം ആവശ്യമോ എന്നതിൽ അഭിപ്രായം പറയുമ്പോൾ ഇക്കാര്യം മനസ്സിലുണ്ടാകണം. ആണവോർജത്തെക്കുറിച്ചു തൊണ്ണൂറുകളിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ പുതുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളും അനുഭവപാഠങ്ങളും കൂടുതൽ കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങളും ഇപ്പോഴുണ്ട്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ എന്നീ വിഷയങ്ങളിലെ ആഗോള അവബോധവും ഉടമ്പടികളും ഊർജനിലയങ്ങളുടെ നിർമാണത്തിൽ ഇപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഊർജ ആവശ്യം, നിലയം സ്ഥാപിക്കാനുള്ള ചെലവ്, വൈദ്യുതി ചാർജ്, പാരിസ്ഥിതികാഘാതം, അപകടസാധ്യത എന്നിവയും പരിഗണിക്കണം. സമൂഹം വളരുന്നതിനനുസരിച്ച് കേരളത്തിൽ വ്യാവസായികേതര ഊർജ ഉപയോഗവും വർധിക്കുന്നു. വൈദ്യുത കാറുകൾ മുതൽ വീടിനുള്ളിലെ ലിഫ്റ്റ് വരെ പുതിയ ഊർജ ആവശ്യങ്ങളിൽപ്പെടുന്നു. കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്ന കേരളം ഊർജശേഷി കാര്യമായി വർധിപ്പിക്കണമെന്നു വ്യക്തം. ഭാവിയിൽ 10,000 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ ഇപ്പോഴേ ഉണ്ടാകണം. ഈ പശ്ചാത്തലത്തിൽ, ശാസ്ത്രവേദി കൂടംകുളത്തെ ശാസ്ത്രജ്ഞരെയും പ്രഫ.ആർ.വി.ജി.മേനോനെപ്പോലുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ച് സെമിനാറും ചർച്ചകളും നടത്തി. ആണവനിലയത്തെ അടച്ച് എതിർക്കേണ്ടെന്നും സർക്കാർ ആദ്യം
ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന രണ്ട് പേടകങ്ങൾ. പതിയെ അവ പരസ്പരം അടുക്കുന്നു. ഒടുവിൽ ഒരുമിച്ചു ചേരുന്നു. ബഹിരാകാശത്തെ ഈ അപൂർവ കൂടിച്ചേരലിന് വേദിയൊരുക്കുന്നത് ഐഎസ്ആർഒയാണ്. പദ്ധതി വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, യുഎസ്, ചൈന എന്നീ വമ്പൻ രാജ്യങ്ങളാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്നും ഓർക്കണം. എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങളെയാണ് ഡിസംബർ 30ന് രാത്രി ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു ഐഎസ്ആർഒ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്. ഭൗമോപരിതലത്തിൽനിന്ന് 476 കിലോമീറ്റർ ഉയരത്തിലായിരിക്കും പേടകങ്ങളെ എത്തിക്കുക. പരസ്പരം 10–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഇവയെ അടുപ്പിച്ച് കൂട്ടിച്ചേർക്കുന്നതാണ് ബഹിരാകാശ ഡോക്കിങ്. സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനിരിക്കുന്ന ഇന്ത്യയുടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ നിർമാണത്തിലും നിർണായകമാകും ഈ ഡോക്കിങ് പരീക്ഷണം. മാത്രവുമല്ല, ബഹിരാകാശത്ത് ചെടി വളർത്തിയും ബാക്ടീരിയകളുടെ പ്രവർത്തനം പരീക്ഷിച്ചും പരീക്ഷണങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഐഎസ്ആർഒ. ചെലവു കുറഞ്ഞ ബഹിരാകാശ പരീക്ഷണ പ്ലാറ്റ്ഫോം ആ ‘പോയം–4’ലൂടെയാണ് ഈ പരീക്ഷണങ്ങളെല്ലാം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഉറപ്പാക്കുന്നത്. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റുകൾ ദീർഘകാലം അവിടെ അവശിഷ്ടമായി തുടരുകയോ കടലിൽ വീഴുകയോ ആണ് പതിവ്. ഇതിനു
‘ഇതിൽ പറഞ്ഞിരിക്കുന്നത് വ്യാജമാണ്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീമുകളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്’– സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് അടുത്തിടെ സമൂഹമാധ്യമം ‘എക്സിൽ’ പോസ്റ്റ് ചെയ്ത ഒരു മറുപടിക്കുറിപ്പാണിത്. ഇന്ത്യയിലെ സായുധ സംഘങ്ങൾ രഹസ്യമായി സ്റ്റാർലിങ്ക് ഇന്റര്നെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന ഒരു എക്സ് ഉപയോക്താവിന്റെ ‘ആരോപണത്തിന്’ മറുപടിയായിട്ടായിരുന്നു മസ്കിന്റെ മറുപടി. സ്റ്റാർലിങ്ക് സാറ്റലൈറ്റ് സിഗ്നലുകൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. അത് സാധൂകരിക്കുന്ന ഒരു ചിത്രവും ചിലർ എക്സിൽ പങ്കുവച്ചിരുന്നു. ഇംഫാലിലെ മെയ്തെയ് ആധിപത്യമുള്ള പ്രദേശമായ കെയ്റോ ഖുനൂവിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ആന്റിനയും റൂട്ടറും റൈഫിളുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ഭീകരരും സായുധ സംഘങ്ങളും ഉപയോഗിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും പ്രചാരമുണ്ടായി. കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകാതെ എങ്ങനെയാണ് സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ലഭ്യമാകുകയെന്നും ചോദ്യമുയർന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മസ്ക് രംഗത്തെത്തിയത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഭീകരർക്കും കലാപകാരികൾക്കും തോന്നുംപടി ഉപയോഗിക്കാനാകുമോ സ്റ്റാർലിങ്ക് സേവനം? അതോടൊപ്പംതന്നെ മറ്റൊരു ചോദ്യവും ഉയർന്നു. ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ വ്യക്തികൾക്ക് പോലും ഓഫ് ചെയ്യാൻ കഴിയുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ പോകുന്നത്? സർക്കാരിന് അതിന്മേൽ നിയന്ത്രണമില്ലേ? ഒരു വ്യക്തിക്ക് തന്റെ
എട്ടു ദിവസത്തേക്കെന്നു പറഞ്ഞാണ് ബോയിങ്ങിന്റെ പേടകത്തിൽ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പറന്നത്. ആ എട്ടുദിവസം പിന്നെ എട്ടു മാസമായി. ഇപ്പോഴിതാ പത്തു മാസം കഴിഞ്ഞാലും സനിതയും ബുച്ചും തിരികെ വരുമോയെന്ന സംശയത്തിലാണ്. 2025 ഫെബ്രുവരിയിൽ സുനിതയേയും ബുച്ചിനേയും തിരികെ ഭൂമിയിലേക്കു കൊണ്ടുവരുമെന്ന മുൻ പ്രഖ്യാപനം കഴിഞ്ഞ ദിവസം നാസ വിഴുങ്ങി. പകരം മാർച്ച് അവസാനത്തേക്ക് ദൗത്യം നീട്ടി. അതൊരുപക്ഷേ ഏപ്രിലിലേക്കും നീണ്ടേക്കാം. ‘ഇനിയെന്നു കാണും ഇനിയെന്നുകാണൂമീ ഭൂമിയെ’ എന്നു ചിന്തിച്ച് ബഹിരാകാശ നിലയത്തിൽ ഓരോ ദിവസവും തള്ളിനീക്കുകയാണ് ബുച്ചും സുനിതയും. യഥാർഥത്തിൽ എന്താണ് ഇവരുടെ മടക്കയാത്രയ്ക്ക് മുടക്കം നിൽക്കുന്നത്? യുഎസ് കമ്പനിയായ ബോയിങ്ങിന്റെ പുതിയ പേടക പരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലേക്ക് (International Space Station) തിരിച്ചത്. എന്നാൽ നിരവധി തവണ ബഹിരാകാശത്ത് പോയിവന്നിട്ടുള്ള സുനിതയ്ക്ക് സ്റ്റാർലൈനർ എന്ന ആ പേടകത്തിലെ യാത്ര വലിയ തലവേദയാവുകയായിരുന്നു. എന്നു തിരിച്ചു വരാനാകും എന്ന ചർച്ചകൾ ശക്തമാകുന്നതിനിടെ, ബഹിരാകാശത്ത് 6 മാസം പിന്നിട്ട സുനിതയുടെയും ബുച്ചിന്റെയും ആരോഗ്യകാര്യത്തിലും വലിയ ചർച്ചകൾ നടക്കുകയാണ്. ബോയിങ് പേടകത്തിൽ പോയ സഞ്ചാരികളെ
ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു നോക്കുമ്പോൾ, കണക്കെല്ലാം ശരിയാക്കി കൃത്യം വടക്കോട്ട് ദർശനമായി നിർമിച്ച വീട് കുറച്ചു കിഴക്കോട്ടു തിരിഞ്ഞുപോയാൽ നിർമിച്ചവരെ കുറ്റം പറയരുതേ... ഭൂമി ആകെ മാറിക്കൊണ്ടിരിക്കുകയാണ്. കോംപസ് വച്ച് വടക്കോട്ട് നോക്കിയാൽ 10 വർഷം മുൻപുള്ള വടക്ക് കിട്ടണമെന്നില്ല. ഭൂമിയുടെ കാന്തിക വടക്ക് (മാഗ്നറ്റിക് നോർത്) കിഴക്കോട്ട് മാറിക്കൊണ്ടിരിക്കുന്നതാണ് പ്രശ്നം. ചെറിയ മാറ്റമൊന്നുമല്ല ഇത്, ചെറിയ പ്രശ്നവുമല്ല. കാനഡയുടെ വടക്കു നിന്ന് ‘വടക്ക്’ റഷ്യയുടെ വടക്കോട്ട് ഇതിനോടകം 2250 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്. 1990 വരെ വർഷം 15 കിലോമീറ്റർ വേഗത്തിലായിരുന്നത്രേ ഈ മാറ്റം. എന്നാൽ അതിനു ശേഷം ‘വടക്ക്’ യാത്രയുടെ സ്പീഡ് നന്നായങ്ങു കൂട്ടി; 2020 വരെ വർഷം 50–60 കിലോമീറ്റർ എന്ന കണക്കിലായിരുന്നു കാന്തിക വടക്കിന്റെ കിഴക്കോട്ടുള്ള മാറ്റം.
ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പുതിയൊരു വിവാദത്തിനു കൂടിയാണ് ഊർജം പകരുന്നത്. എന്നാൽ ഇത് സൃഷ്ടിപരമായ വിവാദമാണ്. മാനവരാശിയുടെ നന്മയ്ക്കായി പുതിയൊരു സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവിലിലേക്കു ലോകത്തെ നയിക്കുന്ന സംവാദത്തിനാണ് ഇതു വഴി തുറക്കുക. എഐ ശരിക്കും ഫിസിക്സ് ആണോ എന്നതാണ് ആ വിവാദത്തിന്റെ മറ്റൊരു താത്വിക തലം. ഗണിതവും ഭൗതികവും തത്വചിന്തയുമെല്ലാം കലരുന്ന മാനവികതയുടെ പുതിയൊരു ഭാഷ്യമാണ് എഐ എന്നു പറയേണ്ടി വരും. ഭൗതികശാസ്ത്രം ഒരു ഊർജക്കലവറയാണെങ്കിൽ അതിലെ പ്രധാന വിഭവമായി നിർമിത ബുദ്ധി മാറുകയാണോ? മനുഷ്യചിന്തകളെയും ബുദ്ധിയെയും യന്ത്രവേഗത്തിലേക്കു കൂട്ടിയിണക്കുന്ന തന്ത്രപ്രധാന കണ്ണിയായി ഈ വർഷത്തെ നൊബേൽ സമ്മാനം കാര്യങ്ങളെ മാറ്റിമറിക്കുമോ? രണ്ടു ശാസ്ത്ര മേഖലകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ ഉരുത്തിരിയാൻ സഹായിക്കുമെന്നതിനാൽ ഈ വിവാദത്തെ സൃഷ്ടിപരമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകർ. തിരുവല്ല തെള്ളിയൂർ ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച് ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് (എയിറിസ് 4ഡി) എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനും നിർമിത ബുദ്ധിയിൽ രാജ്യത്തുതന്നെ ആദ്യ പിഎച്ച്ഡി ബിരുദധാരികളിൽ ഒരാളും കൊച്ചി സർവകലാശാല മുൻ വിസിയും പ്രശസ്ത ഭൗതിക ശാസ്ത്രജനുമായ ഡോ. ബാബു ജോസഫിന്റെ ശിഷ്യനുമായ ഡോ. നൈനാൻ സജിത് ഫിലിപ്പും ഈ ആശയത്തെ പിന്തുണയ്ക്കുന്നു. ‘എഐ: ന്യൂറൽ നെറ്റ് വർക്കിങ് മോഡൽ’ എന്ന ഡോ. നൈനാൻ സജിത്തിന്റെ പിഎച്ച്ഡി പ്രബന്ധം നിർമിത ബുദ്ധിയുടെ ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ച പഠനമായിരുന്നു. എന്നാൽ നിർമിത ബുദ്ധി ഗവേഷണത്തിൽ മാത്രമല്ല, ഡോ. ഇ.സി.ജി സുദർശൻ ഉൾപ്പെടെ ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ മുൻപേ നടന്ന പലരെയും നൊബേൽ പുരസ്കാര സമിതി കാണാതെ പോകുന്നതിനെപ്പറ്റിയും ഡോ. നൈനാൻ സജിത്ത് തന്റേതായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു.
Results 1-10 of 89