Activate your premium subscription today
എല്ലാ പാതകളും ഒന്നിക്കുന്ന ഇടം. മാനെബൻജ്യാങ് എന്ന നേപ്പാളി വാക്കിന്റെ അർഥം ഇതാണ്. എന്നാൽ പൈൻ മരങ്ങളും കോടമഞ്ഞും ചെങ്കുത്തായ മലമ്പാതകളുമുള്ള ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ മാനെബൻജ്യാങ് എന്ന ചെറുപട്ടണത്തിലെ ജനങ്ങളെ ഏഴു പതിറ്റാണ്ടിലേറെയായി ഒന്നിപ്പിക്കുന്നത് ഒരു വാഹനമാണ്- ഇംഗ്ലണ്ടിലെ റോവർ കമ്പനി 1940 അവസാനത്തിലും 50കളിലും പുറത്തിറക്കിയ ലാൻഡ് റോവർ സീരീസ് 1 വാഹനങ്ങൾ. ദുർഘടമായ കിഴക്കൻ ഹിമാലയൻ ഗ്രാമങ്ങളിലെ ജീവിതം ഈ വിന്റേജ് വാഹനവുമായി ഇഴചേർന്നിരിക്കുന്നു. 42 വിന്റേജ് ലാൻഡ് റോവറുകളാണ് മാനെബൻജ്യാങ്ങിൽ നിന്നു ആളുകളെയും ചരക്കുകളും കയറ്റി വിദൂരഗ്രാമങ്ങളിലേക്ക് ഇന്നും സർവീസ് നടത്തുന്നത്. ഇത്രയധികം വിന്റേജ് ലാൻഡ് റോവറുകൾ ടാക്സികളായി സർവീസ് നടത്തുന്ന മറ്റൊരിടം ലോകത്ത് തന്നെ ഉണ്ടാവാൻ സാധ്യതയില്ല. കടൽ കടന്നെത്തിയ വാഹനങ്ങളെ ഏഴു പതിറ്റാണ്ടായി കാത്തുപോരുന്ന മാനെബൻജ്യാങ്ങിനെ ആദരിക്കാൻ ലാൻഡ് റോവർ കമ്പനി തന്നെ ഇവിടെയെത്തിയിരുന്നു. ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്നാണ് കേവലം ആറായിരം പേർ മാത്രം താമസിക്കുന്ന മാനെബൻജ്യാങ് ഇപ്പോൾ അറിയപ്പെടുന്നത്.
ആലപ്പുഴയിലെത്തിയാല് എന്തു ചെയ്യും? നമുക്ക് കുറച്ച് കൊഞ്ചും കരിമീനും കഴിക്കാം, പിന്നെ ഹൗസ് ബോട്ടിലൊന്നു കറങ്ങാം. ടൂറിസത്തിലെ ഈ ‘പരമ്പരാഗത’ ചിന്തയെത്തന്നെ മാറ്റിമറിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ആ കൂട്ടായ്മയ്ക്ക് അവർ ഒരു പേരുമിട്ടു– ആലപ്പി റൂട്ട്സ്. തദ്ദേശീയരായ സ്ത്രീ സംരംഭകരെയും സഞ്ചാരികളെയും ബന്ധിപ്പിച്ച് വില്ലേജ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ‘ആലപ്പി റൂട്ട്സ്’. തനതു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തദ്ദേശീയരായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് അപ്പുറത്തേക്ക് കുട്ടനാടൻ ജീവിതരീതി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കുകയാണ് ‘ആലപ്പി റൂട്ട്സ്’. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച പദ്ധതി ഒരുമാസം പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകംതന്നെ വിദേശികൾ ഉൾപ്പെടെയുള്ള പത്തോളം സംഘങ്ങളെ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ചകളിലേക്കു കൊണ്ടുപോകാൻ ‘ആലപ്പി റൂട്സി’നു കഴിഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസീലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് ‘ആലപ്പി റൂട്സ്’ ആതിഥേയത്വം വഹിച്ചത്. വിദേശത്തു താമസിക്കുന്ന മലയാളികളും തങ്ങളുടെ
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത
മലയാളത്തിലെ സമീപകാല ഹിറ്റ് സിനിമകളിലൊന്നായ ‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ടവരുടെ മനസ്സിലെല്ലാം ഇടംപിടിച്ചൊരു അതിശയമായിരുന്നു ‘കവര്’. ഷെയ്ൻ നിഗം അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം സഹോദരനോടു പറയുന്നുണ്ട്, ‘കവരടിച്ച് കിടക്കണേണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ’ എന്ന്. സഹോദരന്റെ കാമുകി വിദേശിയാണ്. അവർക്ക് അദ്ഭുതമാകുന്ന വെള്ളത്തിലെ കവരിന്റെ ആ നീലവെളിച്ചക്കാഴ്ച കാണിച്ചുകൊടുക്കാനാണ് ബോബി പറയുന്നത്. സിനിമ ഇറങ്ങിയശേഷം കുമ്പളങ്ങിയിലെ തീരപ്രദേശങ്ങളിൽ ഈ കവര് കാണാൻ രാത്രികാലത്ത് സഞ്ചാരികൾ ഒഴുകിയെത്തിയിരുന്നു. കവര് പോലെ ലോകത്ത് ഒട്ടേറെ രാജ്യങ്ങളിൽ രാത്രിയെ മനോഹരിയാക്കുന്ന ഇത്തരം ഒട്ടേറെ അപൂർവ പ്രതിഭാസങ്ങളുണ്ട്. ഉദാഹരണത്തിന് ഗ്രീൻലാൻഡിലെ നോർത്തേൺ ലൈറ്റ്സ്, നമീബിയയിലെ സാൻഡ് ഡ്യൂൺസ് തുടങ്ങിയവ. ഇവയെല്ലാം കാണാൻ വിദേശ സഞ്ചാരികൾ പോലും പറന്നെത്തുകയാണ്.
‘നടവയൽ രാജ’ ചങ്ങനാശേരിയിലേക്കു യാത്ര തുടങ്ങുമ്പോൾ ‘നടവയൽ റാണി’ ചങ്ങനാശേരിയിൽനിന്നു തിരികെ നടവയലിലേക്ക് യാത്ര തിരിക്കും. ദിവസവും ഇരുവരും തമ്മിൽ കാണുന്നത് റോഡിൽ വച്ചാകും. ഒരു നിമിഷം അഭിവാദ്യം ചെയ്തു യാത്ര തുടരും. രാജാവും റാണിയും എതിർദിശയിലാണ് യാത്ര ചെയ്യുന്നതെങ്കിലും കുടുംബത്തിന് എന്നും ഒരു മനസ്സാണ്. അതിനു കാരണമുണ്ട്. ഡബിൾ ബെല്ലടിച്ച് ചങ്ങനാശേരി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ആ കെഎസ്ആർടിസി ബസിനൊപ്പം പുറപ്പെട്ടത് യാത്രക്കാർ മാത്രമായിരുന്നില്ല. ഒരു നാട് കൂടിയായിരുന്നു. അവരുടെ വിശ്വാസമായിരുന്നു. അവരുടെ ജീവിതമായിരുന്നു. ചങ്ങനാശേരി ഡിപ്പോയിൽ നിന്നാരംഭിക്കുന്ന നടവയൽ സർവീസിനെ കുറിച്ചാണ് പറയുന്നത്. ഹിറ്റിൽ നിന്നും സൂപ്പർഹിറ്റിലേക്കും പിന്നീട് ബ്ലോക്ക്ബസ്റ്ററിലേക്കും കുതിക്കുന്ന സൂപ്പർതാരത്തിന്റെ പടം പോലെ നീളുന്നതാണ് നടവയൽ സർവീസ്. മധ്യതിരുവിതാംകൂറിന്റെ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെയും നടവയൽ തീർഥാടനത്തിന്റെയും ചരിത്രം പേറുന്ന റൂട്ടുകളിലേക്ക് 41 വർഷമായി ഡബിൾ ബെല്ലടിച്ച് പാഞ്ഞ കഥയാണ് ഈ ആനവണ്ടിക്ക് പറയാനുള്ളത്. കൂടാതെ ഈ ആനവണ്ടിയെ നെഞ്ചോട് ചേർത്തു വച്ച ഒരുപിടി യാത്രക്കാരുമുണ്ട്.
മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും. യാത്ര ചെയ്യുന്ന സ്ഥലങ്ങള്, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് അഞ്ചു ദിവസം കുതിരപ്പുറത്ത് സഞ്ചരിച്ചു മാത്രം എത്താവുന്ന തജിക്കിസ്ഥാൻ അതിർത്തിയിലെ വഖാൻ, രണ്ടു ദിവസം വഞ്ചിയിൽ സഞ്ചരിച്ചു മാത്രം എത്താവുന്ന ആമസോൺ വനാന്തരങ്ങളിലെ ആദിമനിവാസികളായ മാറ്റ്സെസുകാരുടെ ഗ്രാമം, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനി ബസാ രാജ്യത്തെ വനിതകൾ നിയന്ത്രിക്കുന്ന സമൂഹമായ ബിജെഗോസ്, ഇംഗ്ലണ്ടിനു സമീപം കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിതമായ കുഞ്ഞൻ രാജ്യം സീലാൻഡ്, പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ടുള്ള ഉത്തരകൊറിയ, മൈനസ് 50 ഡിഗ്രി വരെ താപനില താഴുന്ന റഷ്യയിലെ സൈബീരിയ പ്രവിശ്യയിലെ യമാൽ. ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള അമേരിക്കൻ വനിത ജീന മൊറെല്ലോയുടെ യാത്രാനുഭവങ്ങളിലെ അപൂർവതയാലും വൈവിധ്യത്താലും ശ്രദ്ധേയമായ ചില സ്ഥലങ്ങളാണിവ. ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ ലോകത്തെ മുഴുവൻ രാജ്യങ്ങളും (193) അമേരിക്കയിൽ ജനിച്ചു പോർച്ചുഗലിൽ താമസിക്കുന്ന ജീന മൊറെല്ലോ സന്ദർശിച്ചിട്ടുണ്ട്. യാത്രകളിൽ 90 ശതമാനത്തിലേറെയും സോളോ ട്രിപ്പുകളാണ്. കോവിഡിനു മുൻപു വരെ തിരക്കേറിയ ഏവിയേഷൻ കൺസൽറ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്ന ജീന ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്
യുഎസിൽ എത്ര വിമാനത്താവളങ്ങളുണ്ടെന്ന് ഊഹിക്കാമോ? നിങ്ങളുടെ ഊഹം പരമാവധി ഉയർന്നിരിക്കട്ടെ. എത്ര ഉയർത്തി ഊഹിച്ചാലും നിങ്ങളുടെ ഊഹം ശരിയുത്തരത്തിന് അടുത്തെത്താൻ സാധ്യത കുറവാണ്. യുഎസിൽ മൊത്തം പത്തൊൻപതിനായിരത്തിലേറെ വിമാനത്താവളങ്ങളുണ്ട്. സൈനികാവശ്യങ്ങൾക്കുള്ള ചെറുതും വലുതുമായ വിമാനത്താവളങ്ങളാണ് ഇവയിലേറെയും. അത്യാവശ്യഘട്ടങ്ങളിൽ വിമാനമിറക്കാൻ സൗകര്യമുള്ള ഹൈവേകൾ വേറെയുമുണ്ട്. ഈ വിമാനത്താവളങ്ങളിൽ പൊതുജനത്തിന് ഉപയോഗിക്കാവുന്നവ അയ്യായിരത്തിലേറെ വരും. യുഎസിന് ഇന്ത്യയെക്കാൾ മൂന്നിരട്ടി വലുപ്പമുണ്ട്. എന്നാൽ, ജനസംഖ്യയുടെ കാര്യത്തിൽ ഇതു നേരെ മറിച്ചാണ്. ഇന്ത്യയിൽ ഏതാണ്ട് 145 കോടി ജനമുള്ളപ്പോൾ യുഎസിൽ അത് 35 കോടിക്കടുത്തു മാത്രം. യുഎസിലെ വിമാനത്താവളങ്ങളുടെ എണ്ണംവച്ചു നോക്കുമ്പോൾ ഇന്ത്യയിൽ എത്ര വിമാനത്താവളമാകാം അഥവാ എത്ര വിമാനത്താവളം വേണം? ജനസംഖ്യാനുപാതം നോക്കിയാൽ ഒരു പതിനയ്യായിരം. അല്ലെങ്കിൽ പോട്ടെ, ചുരുങ്ങിയത് ഒരു ആയിരത്തഞ്ഞൂറെങ്കിലും വേണ്ടേ? എന്നാൽ, ഉള്ളത് അഞ്ഞൂറിനടുത്തു മാത്രം. അതിൽത്തന്നെ എയർപോർട്ട് അതോറിറ്റി മാനേജ് ചെയ്യുന്നത് 150ൽ താഴെ വിമാനത്താവളങ്ങൾ.
‘‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ…?’’ ദുൽഖർ സൽമാൻ ചിത്രമായ ‘ചാർലി’യിലെ പ്രശസ്ത ഡയലോഗിന് തിരുവനന്തപുരത്തുകാർക്കൊരു മറുമൊഴിയുണ്ട്. ‘‘ചിറ്റീപ്പാറയില് സൂര്യനുദിക്കുന്നത് കണ്ടിട്ടുണ്ടോ…?’’ എന്നാവും അത്. കാരണം ഇവിടുത്തെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് വെറുതെ കളയണോ? തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം മനസ്സിൽ മായാത്ത കാഴ്ചയാവും തീർച്ച. തിരുവനന്തപുരം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ പൊന്മുടി സംസ്ഥാന ഹൈവേയിൽ തൊളിക്കോട് കവലയ്ക്ക് സമീപത്താണ് ചിറ്റീപ്പാറ. ദൂരെ നിന്ന് ഈ പാറയിലേക്ക് നോക്കിയാൽ ഒരു കൗതുക കാഴ്ച കാണാം.
ഉരുൾപൊട്ടിയത് ചൂരൽമലയിലാണ്. എന്നാൽ ആ ഉരുൾപൊട്ടലിന്റെ നടുക്കം ഏൽക്കുന്നത് രാജ്യാന്തര ടൂറിസം മേഖലയുടെ ഭൂപടത്തിലും. അതിനു കാരണം പലതാണ്. ഏറ്റവും പ്രധാനം ലോക ടൂറിസം ഭൂപടത്തിൽ വയനാട് ജില്ലയുടെ ‘ലൊക്കേഷൻ’ ആണെന്നു പറയാം. കേരളത്തിലെയും ഇന്ത്യയിലെയും ടൂറിസം മേഖലയുടെ തിരിച്ചു വരവിന് മുൻകൈ എടുത്തത് വയനാട് ജില്ലയാണ്. ഇരട്ട പ്രളയങ്ങളും (2018, 2019) തൊട്ടുപിന്നാലെ ആഞ്ഞടിച്ച കോവിഡ്-ലോക്ഡൗണും (2020-21) ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് കരകയറ്റിയത് ‘ഡെസ്റ്റിനേഷൻ വയനാട്’ വിനോദ സഞ്ചാര പ്രവർത്തനങ്ങളായിരുന്നു. അടുത്ത കാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു വയനാട് ജില്ല. മറ്റ് പല സ്ഥലങ്ങളിലും ഇല്ലാത്ത ആകർഷണങ്ങൾ വയനാട് ജില്ലയിലുണ്ടെന്നതാണ് കാരണം. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽനിന്ന് ചൂരൽമലയുടെ വീണ്ടെടുക്കലിനൊപ്പം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനും വഴിയൊരുക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. അതിൽ പ്രധാനം സഞ്ചാരികളുടെ വിശ്വാസം വീണ്ടെടുക്കലാണ്. വിനോദ സഞ്ചാര മേഖലകളിൽ സുരക്ഷിതമായി സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് മുഖ്യം. തകർത്തു പെയ്യുന്ന പേമാരിയും ‘ചുവപ്പ് മുന്നറിയിപ്പുകളും’ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നിപ്പ പോലുള്ള രോഗഭീതികളും പലപ്പോഴും കേരളത്തിന്റെ വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികളാണ്. വയനാട് ദുരന്തത്തിന് പിന്നാലെ റിസോർട്ടുകളിലും മറ്റും സഞ്ചാരികൾ ബുക്കിങ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് തുടങ്ങിയിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നു. ഇത് സർക്കാരിനുമുള്ള സൂചനയാണ്. വയനാട് പ്രതിസന്ധി മറ്റൊരു പ്രധാന
Results 1-10 of 35