Activate your premium subscription today
ഇൻഡോർ ∙ അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന വിവാദ പ്രസ്താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രാണപ്രതിഷ്ഠ നടത്തിയ തീയതി ‘പ്രതിഷ്ഠ ദ്വാദശി’ എന്ന പേരിൽ ആഘോഷിക്കണം. വിദേശ ആധിപത്യത്തിനുമേൽ ഭാരതത്തിന്റെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമാണിതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഉത്തർപ്രദേശിലെ ഏറ്റവും ആകർഷകമായതും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നതുമായ സ്ഥലം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - താജ്മഹൽ. എന്നാൽ, ഉത്തർ പ്രദേശിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയ സ്ഥലമായ താജ്മഹലിനെ പിന്തള്ളി 2024 ൽ അയോധ്യയിലെ രാമക്ഷേത്രം ഒന്നാമതെത്തിയെന്നാണ് റിപ്പോട്ടുകൾ.
ന്യൂഡൽഹി∙ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
ന്യൂഡൽഹി ∙ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് സ്ഥലം സന്ദർശിച്ച ക്ഷേത്രനിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര അടിയന്തര അറ്റകുറ്റപ്പണികൾക്കു നിർദേശം നൽകി. വയറിങ്ങിനുവേണ്ടി സ്ഥാപിച്ച പൈപ്പ് വഴി മഴവെള്ളം ഇറങ്ങിയതാണെന്നും ചോർച്ചയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രത്തിന്റെ ഒന്നാംനിലയുടെ പണി അടുത്തമാസത്തോടെ പൂർത്തിയാകുമ്പോൾ പ്രശ്നം തീരുമെന്നും അദ്ദേഹം പറഞ്ഞു.
ലക്നൗ∙ അയോധ്യ രാമക്ഷേത്രത്തിനു നേരെ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി ഉയർത്തിയത്. ശബ്ദസന്ദേശത്തിലൂടെയായിരുന്നു ഭീഷണി.
ലക്നൗ ∙ കോൺഗ്രസും സമാജ്വാദി പാർട്ടിയും (എസ്പി) അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര വിധി അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസും അഖിലേഷ് യാദവിന്റെ എസ്പിയും ബുൾഡോസർ എവിടെ ഉപയോഗിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി
അയോധ്യ∙ രാമക്ഷേത്രം സന്ദർശിക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിലെത്തി. രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു. രാമക്ഷേത്രത്തിലേക്കു
ന്യൂഡൽഹി ∙ ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിൽ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. യുഎസ് വാരികയായ ന്യൂസ് വീക്കിനു നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘സാധാരണ 2 വട്ടം അധികാരത്തിലെത്തിയാൽ ഏതു സർക്കാരിനോടും ജനങ്ങൾക്ക് അസംതൃപ്തി തോന്നാം. ലോകം മുഴുവൻ അതു കണ്ടു വരുന്നുണ്ട്. എന്നാൽ ബിജെപി സർക്കാർ വീണ്ടും വരണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്’– മോദി പറഞ്ഞു.
ന്യൂഡൽഹി ∙ ഉത്തരേന്ത്യൻ മണ്ഡലങ്ങളിൽ ബിജെപി വീണ്ടും രാമക്ഷേത്രം പ്രചാരണ വിഷയമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയത് ഇതിന്റെ സൂചനയായാണ് കാണുന്നത്. പ്രാണപ്രതിഷ്ഠയ്ക്കുളള ക്ഷണം നിരസിക്കുക വഴി കോൺഗ്രസ് ശ്രീരാമനെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിലിബിത്തിൽ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പു റാലിയിൽ കുറ്റപ്പെടുത്തി.
ന്യൂഡൽഹി ∙ ‘നിങ്ങളുണ്ടെങ്കിൽ നമ്മളൊന്നിച്ച്, നിങ്ങളില്ലെങ്കിൽ ഞങ്ങൾ ഒറ്റയ്ക്ക്’– രാമക്ഷേത്ര പ്രക്ഷോഭം തുടങ്ങിയ കാലത്ത് സംഘപരിവാറിന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഇത്. ബിജെപിയുടെ പിലിബിത് എംപി വരുൺ ഗാന്ധിയുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെയാണ്. ബിജെപി ഇനി സ്ഥാനാർഥിയാക്കാനിടയില്ലെന്നു കണ്ട് മണ്ഡലത്തിൽ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കി പ്രവർത്തിക്കുകയാണ് വരുൺ. സീറ്റ് നിഷേധിച്ചാൽ വരുൺ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത പാർട്ടി തള്ളിക്കളയുന്നില്ല. ‘ഇന്ത്യ’ മുന്നണി പിന്തുണയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Results 1-10 of 281