Activate your premium subscription today
എല്ലാം ദൈവനിയോഗമാണെന്നും ദൈവഹിതം അനുസരിച്ചു മുന്നോട്ടുപോകുമെന്നു നിയുക്ത ജലന്തർ ബിഷപ് ഫാ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ പറയുന്നു.
കോട്ടയം∙ പഞ്ചാബിലെ ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ (63) ലിയോ പതിനാലാമന്‍ മാർപാപ്പ നിയമിച്ചു. നിലവില്‍ രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചുവരികയാണ് ഫാ.ജോസ്. പാലാ രൂപതയിൽപെട്ട ചെമ്മലമറ്റം ഇടവകാംഗമാണ്. 1978-ല്‍ തൃശൂരിലെ മൈനര്‍ സെമിനാരിയിലാണ് അദ്ദേഹം തന്റെ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചത്. 1982നും 1991നും ഇടയില്‍ നാഗ്പുരിലെ സെന്റ് ചാള്‍സ് ഇന്റര്‍-ഡയോസെസണ് സെമിനാരിയില്‍ അദ്ദേഹം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പിന്നീട് 2002 മുതല്‍ 2004 വരെ റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍സ് നേടി.
കോഴിക്കോട് ∙ പ്രക്യതിയോടു പൊരുതി ജീവിതം ചരിത്രമാക്കി മാറ്റിയവരുടെ നാടാണ് കോഴിക്കോട്. കടലിനോടു പടവെട്ടി ജീവിതം സൃഷ്ടിച്ചെടുത്ത മനുഷ്യരുടെ തീരം. മണ്ണിനോടും കാടിനോടും മലമ്പനിയോടും പടവെട്ടി പണിതുയർ ത്തിയ മലയോര ഗ്രാമങ്ങൾ. ദുരിതങ്ങളിൽ ജീവിക്കാനായി പൊരുതിയ ആ മനുഷ്യരുടെ കണ്ണീരൊപ്പാനാണ് 102 വർഷം മുൻപ് കോഴിക്കോട് രൂപത പിറന്നത്. 1923 ജൂൺ 12നാണ് പിയൂസ് പതിനൊന്നാമൻ മാർപാപ്പ കോഴിക്കോട് രൂപതയായി
മനുഷ്യസമുദായത്തിന്റെ ചരിത്രം തന്നെ കുടിയേറ്റങ്ങളുടെ ചരിത്രമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ആഫ്രിക്കയിൽ നിന്നാരംഭിച്ച കുടിയേറ്റങ്ങളാണ് മനുഷ്യരാശിയുടെ ചരിത്രമെന്ന് നരവംശശാസ്ത്രജ്ഞൻമാർ പറഞ്ഞുവെക്കുന്നു. അതിജീവനത്തിനുള്ള ത്വരയുമായ് മനുഷ്യവർഗം ഓരോ പ്രദേശങ്ങളിലേക്കും പാർപ്പു തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തിരുവിതാംകൂറിൽനിന്ന് ജനങ്ങൾ ബ്രിട്ടീഷ് മലബാറിലേക്ക് കന്നിമണ്ണ് തേടി യാത്ര തുടരുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധം ചവച്ചുതുപ്പിയ ദാരിദ്ര്യം തന്നെയായിരുന്നു അവരുടെ യാത്രയുടെ കാരണം.
സ്നേഹത്തിന്റെ ആൾരൂപമാണ് ഡോ.വർഗീസ് ചക്കാലക്കൽ. ആ മുഖത്തു വിരിയുന്നതു ലാളിത്യം നിറഞ്ഞ പുഞ്ചിരിയും. കുഞ്ഞുങ്ങളെപ്പോലെ കണ്ണുകൾ ഇറുക്കി ചിരിക്കുന്ന ആ മുഖത്തേക്കു നോക്കുമ്പോൾ ഓരോ വിശ്വാസിയുടെയും മനസ്സിലേക്ക് ആനന്ദവും സ്നേഹവും നിറഞ്ഞൊഴുകും. ഇന്ന് അതിരൂപതയാകുന്ന കോഴിക്കോട്ടെ ആദ്യ ആർച്ച് ബിഷപ്പായി
കോഴിക്കോട് ∙ മലബാറിലെ ക്രൈസ്തവ സഭയുടെ മാതൃരൂപതയായ കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. 102 വർഷം പാരമ്പര്യമുളള രൂപത അതിരൂപതയാക്കിയതിനൊപ്പം ആദ്യ മെത്രാപ്പൊലീത്തയായി ബിഷപ് ഡോ.വർഗീസ് ചക്കാലക്കലും സ്ഥാനമേറ്റു. കണ്ണൂർ റോഡിൽ സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ വിശ്വാസനിറവിൽ നടന്ന ചടങ്ങിലാണ് രൂപത അതിരൂപതയായും ഡോ.വർഗീസ് ചക്കാലക്കലിനെ മെത്രാപ്പൊലീത്തയായും ഉയർത്തിയത്.
വത്തിക്കാൻ സിറ്റി ∙ ആഗോള സന്യാസിനി സഭകളുടെ വത്തിക്കാൻ ഓഫിസ് (ഡികാസ്റ്ററി) സെക്രട്ടറിയായി സിസ്റ്റർ ടിസിയാന മെർലെറ്റിയെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പാപ്പാപദവി ഏറ്റെടുത്തശേഷമുള്ള ആദ്യ നിയമനമാണിത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനിസഭയുടെ മുൻ സുപ്പീരിയർ ജനറലും കാനൻ നിയമ വിദഗ്ധയുമാണു മെർലെറ്റി. ഈ കാര്യാലയത്തിന്റെ പ്രഥമ വനിതാ അധ്യക്ഷയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച സിസ്റ്റർ സിമോണ ബ്രംബില്ല കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന പദവിയാണിത്. സാൻ ഡിയേഗോയിലെ ബിഷപ് ആയി സഹായമെത്രാൻ മൈക്കൽ ഫാമിനെ (58) നിയമിച്ചു. വിയറ്റ്നാമിലെ ഡാ നാങിൽ ജനിച്ചയാളാണു മൈക്കൽ ഫാം.
വത്തിക്കാൻ സിറ്റി ∙ ദൈവദാസൻ ബിഷപ് മാർ മാത്യു മാക്കീലിന്റെ വീരോചിതപുണ്യങ്ങൾക്കു മാർപാപ്പയുടെ അംഗീകാരം. ലിയോ പതിനാലാമൻ മാർപാപ്പയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഇതു സംബന്ധിച്ച ഡിക്രി വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള വത്തിക്കാൻ മെത്രാൻസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ മർച്ചെല്ലോ സെമെറാറോ പ്രസിദ്ധീകരിച്ചു. പ്രഖ്യാപനം ധന്യപദവിയിലേക്കു വഴിതെളിക്കും.
കോഴിക്കോട് ∙ അതിരൂപതയായി ഉയർത്തെപ്പെടുന്ന കോഴിക്കോട് രൂപതയിൽ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇനി മണിക്കൂറുകൾ മാത്രം. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങും മെത്രാപ്പൊലീത്ത പദവിയിൽ ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ സ്ഥാനാരോഹണവും 25ന് വൈകിട്ട് 3ന് നടക്കും. കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജിനു സമീപം സിറ്റി സെന്റ് ജോസഫ്സ് പള്ളിയിലാണ് ചടങ്ങുകൾ.
വത്തിക്കാൻ സിറ്റി ∙ പാരമ്പര്യത്തനിമയും ആചാരപ്രൗഢിയും നിറഞ്ഞ ചടങ്ങുകൾക്കിടെയാണു ലിയോ പതിനാലാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 267–ാം അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റത്. സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയതു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രണ്ടുലക്ഷത്തിലധികം വിശ്വാസികൾ. ലോകനേതാക്കളും വിവിധ മതങ്ങളുടെ തലവന്മാരും ചടങ്ങുകളിൽ പങ്കാളികളായി. ചടങ്ങുകൾക്കു മുന്നോടിയായി മാർപാപ്പ തുറന്ന വാഹനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കെത്തി വിശ്വാസികളെ ആശീർവദിച്ചു. പോപ്മൊബീൽ എന്നറിയപ്പെടുന്ന വാഹനത്തിൽ ഇതാദ്യമായാണ് ലിയോ മാർപാപ്പ വിശ്വാസികളെ ആശീർവദിച്ച് ചത്വരത്തിലൂടെ നീങ്ങിയത്. ‘വിവ ഇൽ പാപ്പ’ (പാപ്പ നീണാൾ വാഴട്ടെ) എന്നും ‘പാപ്പ ലെയോണെ’ (ഇറ്റാലിയൻ ഭാഷയിൽ മാർപാപ്പയുടെ പേര്) എന്നും ഉച്ചത്തിൽ ആർപ്പുവിളിച്ചാണു വിശ്വാസിസാഗരം മാർപാപ്പയെ വരവേറ്റത്. ജനക്കൂട്ടത്തെ ആശീർവദിച്ചും അവർക്കുനേരെ കൈവീശിയും പാപ്പ ബസിലിക്കയിലേക്കു നീങ്ങി.
Results 1-10 of 113