Activate your premium subscription today
ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം സംഗമേശന്റെ ഉത്സവത്തിന് തിടമ്പേറ്റുന്ന കൊമ്പനും, ഉള്ളാനകൾ ഉൾപ്പെടെ 17 ഗജവീരൻമാർക്കും അണിയാനുള്ള ചമയങ്ങൾ കൊട്ടിലാക്കലിൽ ഒരുങ്ങി. തിടമ്പേറ്റുന്ന കൊമ്പനും മറ്റ് ആറ് ആനകൾക്കും നെറ്റിപ്പട്ടം സ്വർണത്തിലും പത്ത് ആനകൾക്ക് വെള്ളിയിലുമാണ് നെറ്റിപ്പട്ടങ്ങൾ ഒരുക്കിയിട്ടുള്ളത്.
കുട്ടിക്കാലത്ത് അച്ഛന്റെ (സത്യൻ അന്തിക്കാട്) കൂടെയാണു ഞാനും അനൂപും (സംവിധായകൻ അനൂപ് സത്യൻ) ആദ്യമായി പൂരം കാണാൻ പോയത്. മാരുതിക്കാറിലായിരുന്നു യാത്ര. വണ്ടി ദൂരെയെവിടെയോ നിർത്തി ഞങ്ങൾ പൂരപ്പറമ്പിലേക്കു നടന്നുപോയതും മേളം കണ്ടതുമൊക്കെ ഓർമയുണ്ട്. അച്ഛനു പൂരവും മേളവുമൊക്കെ ഇഷ്ടമാണ്. പൂരം അടുത്തുനിന്നു കാണാനുമിഷ്ടം. പക്ഷേ, എനിക്കും അനൂപിനും പടക്കം ഭയങ്കരപേടിയാണ്. വിഷു എന്നു കേൾക്കുമ്പോഴേ ചങ്കിടിക്കാൻ തുടങ്ങും. ചെറുപ്പത്തിൽ വിഷുദിവസങ്ങളിൽ അടുക്കളയിലെ ഷെൽഫിനു ചുവട്ടിൽ ചെവിപൊത്തി ഒളിച്ചിരിക്കുന്ന തരത്തിലുള്ള പേടി. വലിയ വെടിക്കെട്ടു നടക്കുന്ന സ്ഥലമായതുകൊണ്ടു പൂരത്തോടും ആ പേടിയുണ്ടായിരുന്നു. വലുതായതിനു ശേഷമാണ് ഒരുവിധം ധൈര്യം സംഭരിച്ചു പൂരത്തിനു പോയിത്തുടങ്ങിയത്. പൂരമെന്ന അദ്ഭുതം കാണാനും ആസ്വദിക്കാനും ലക്ഷങ്ങൾ വന്നുചേരുന്നതെന്തുകൊണ്ടെന്നു ബോധ്യമായത് ഇത്തരം യാത്രകളിലൂടെയാണ്. മഠത്തിൽ വരവു പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ദൃശ്യവിസ്മയമായി മാറുന്നതെങ്ങനെയെന്നു നേരിട്ടു കണ്ടാലേ മനസ്സിലാകൂ. ഈ കൗതുകമാണു ഞങ്ങളെയും പൂരപ്പറമ്പിലേക്ക് ആകർഷിച്ചത്. പൂരമൊരു
നിറപ്പകിട്ടിന്റെ, ദിഗന്തം മുഴങ്ങുന്ന വെടിക്കെട്ടിന്റെ, മേളപ്പെരുക്കത്തിന്റെ, ആനച്ചന്തത്തിന്റെ, അഴകു വിരിയുന്ന കുടമാറ്റത്തിന്റെ പൂരം. പൂഴിയിട്ടാൽ നിലത്തുവീഴാത്ത പോലെ പൂരപ്രേമികളെത്തുന്ന തൃശൂർ പൂരത്തിനു പറയാൻ ഒരു കഥയുണ്ട്; കനത്ത മഴ ചതിച്ചതിനാൽ പൂരത്തിൽ പങ്കെടുക്കാൻ പറ്റാതെ വന്ന ഒരു ദേശം, ലോകമറിയുന്ന പൂരത്തിനുടമകളായ കഥ. രണ്ടു നൂറ്റാണ്ടു മുൻപ്, ശക്തൻ തമ്പുരാൻ കൊച്ചി രാജാവായിരുന്ന കാലം. അന്ന് ആറാട്ടുപുഴ പൂരമായിരുന്നു കൊച്ചി രാജ്യത്തിന്റെ, പ്രത്യേകിച്ച് തൃശ്ശിവപേരൂരിന്റെ പുകഴ്പെറ്റ പൂരം. പല ദേശങ്ങളുടെ ദേവതമാർ ആറാട്ടുപുഴ ശാസ്താവിനെ കാണാനെത്തുന്ന പൂരം. ഐതിഹ്യപ്രകാരം, മുപ്പത്തിമുക്കോടി ദേവഗണങ്ങളും എത്തിച്ചേരുന്ന ദേവസംഗമമാണ് ആറാട്ടുപുഴ പൂരം. എന്നാൽ 1796 ൽ, കനത്ത മഴ മൂലം തൃശൂർ ദേശത്തിന് കൃത്യസമയത്ത് പൂരത്തിനെത്താനായില്ല. തൃശൂരുകാരെ ഉൾപ്പെടുത്താതെ പൂരം നടന്നു.
കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില് ഇടംപിടിച്ച് ആര്എസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം. നവോത്ഥാന നായകരുടെ ചിത്രങ്ങള്ക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും കുടമാറ്റത്തിൽ ഉയർന്നത്. കൊല്ലം പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കുടമാറ്റത്തിലായിരുന്നു സംഭവം.
വിഷുക്കാലത്ത് സ്വർണപ്പൂക്കൾ നിറഞ്ഞുകിടക്കുന്ന കൊന്നമരങ്ങൾ കണ്ടപ്പോൾ എന്റെ ഓർമയിലെത്തിയത് ജപ്പാനാണ്; ഇളംപിങ്ക് പൂക്കൾ പുതച്ചു നിൽക്കുന്ന ചെറിമരങ്ങളും. 2018 ഏപ്രിലിലാണ് ഞാൻ ജപ്പാനിൽ പോയതും സാകുറ ഫെസ്റ്റിവൽ കണ്ടതും. ചെറിമരങ്ങൾ പൂവിടുന്ന സീസണിൽ അവർ എത്ര മനോഹരമായാണ് അതിനെ സംരക്ഷിച്ച് ഒരു വിനോദസഞ്ചാര ഉൽസവമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. നമ്മുടെ കേരളത്തിൽ ഇതേ സീസണിൽത്തന്നെയാണല്ലോ കൊന്ന പൂക്കുന്നതും. കൊന്നപ്പൂക്കളെ എന്തുകൊണ്ടു നമുക്കും അങ്ങനെ ഉപയോഗിച്ചു കൂടാ?
വിഷുവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രാദേശികത്തനിമകൾ നമുക്കുണ്ട്. എറണാകുളം ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പാലിയം സ്കൂൾ മൈതാനത്തോടു ചേർന്ന ‘മാറ്റപ്പാടത്ത്’ നടക്കുന്ന കൈമാറ്റച്ചന്ത വിഷുനന്മയുടെ തിരുശേഷിപ്പാണ്. കൊച്ചി മഹാരാജാവിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ചനാണ് ‘ബാർട്ടർ’ മാതൃകയിലുള്ള ഈ അങ്ങാടിക്കു രൂപം
കടയ്ക്കൽ∙ കോട്ടുക്കൽ മഞ്ഞിപ്പുഴ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി നടന്ന ഗാനമേളയിൽ ആർഎസ്എസിന് അനുകൂലമായി പാട്ടു പാടിയെന്നും ക്ഷേത്രവളപ്പിൽ കാവിക്കൊടി പ്രദർശിപ്പിച്ചെന്നും പരാതി. ഇതു സംബന്ധിച്ച്ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റും സിപിഎം ഇട്ടിവ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഏപ്രിൽ, കേരളത്തിന്റെ തനതായ ഉത്സവങ്ങളും ആഘോഷങ്ങളും നിറഞ്ഞ സമയമാണ്. നെന്മാറ വല്ലങ്ങിവേല, ആര്യങ്കാവു പൂരം, ആറാട്ടുപുഴ പൂരം, പടയണി, വിശുദ്ധവാരത്തിലെ തീർഥാടന യാത്രകൾ, മലയാറ്റൂർ പെരുന്നാൾ... എന്നിങ്ങനെ വ്യത്യസ്ത സാംസ്കാരിക ആഘോഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. കുട്ടികളുടെ അവധിക്കാല സമയം കൂടിയാണിത്. ഉത്സവങ്ങളും ആഘോഷങ്ങളും കണ്ടൊരു യാത്ര, കാഴ്ചകളുടെ വൈവിധ്യങ്ങളിലേക്കു യാത്രകൾ പ്ലാൻ ചെയ്യാൻ ഒരുങ്ങുകയാണോ. ദാ ഏപ്രിലിലെ ഫെസ്റ്റിവൽ കലണ്ടർ...
കൊച്ചി ∙ കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയതിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ജനങ്ങൾ ക്ഷേത്രത്തിൽ വരുന്നത് വിപ്ലവഗാനം കേൾക്കാനല്ലെന്നും ഉത്സവം കാണാനാണെന്നും കോടതി പറഞ്ഞു.
മലപ്പുറം∙ പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ യുവാവിന് ഗുരുതര പരുക്ക്. പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്.
Results 1-10 of 98