Activate your premium subscription today
മാലാഖമാർ പാടിയുറക്കുന്ന നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.
വത്തിക്കാൻ സിറ്റി ∙ സെന്റ് മേരി മേജർ ബസിലിക്കയിൽ പ്രിയപ്പെട്ട കന്യാമറിയത്തിന്റെ തിരുരൂപത്തിനരികിൽ ഫ്രാൻസിസ് പാപ്പയെ സംസ്കരിക്കാനുള്ള ഇടം ഒരുങ്ങി. റോമിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് സെന്റ് മേരി മേജർ. ഏതാനും ദിവസമായി ഇവിടേക്ക് തീർഥാടകർക്കു പുറമേ, പാപ്പയെ സ്നേഹിക്കുന്നവരും മാധ്യമപ്രതിനിധികളും ധാരാളമായി എത്തുന്നുന്നുണ്ട്.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരമർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വത്തിക്കാനിലേക്ക് ജനസഹസ്രങ്ങളുടെ ഒഴുക്കു തുടരുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയറിലും ചുറ്റുമുള്ള റോഡുകളിലും പതിനായിരങ്ങളാണ് മാർപാപ്പയെ അവസാനമായി കാണുന്നതിനായി കാത്തുനിൽക്കുന്നത്. സംസ്കാര ചടങ്ങുകളുടെ
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൺസ സിറോ മലബാർ പള്ളിയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സംസ്കരിക്കപ്പെടുന്ന റോമിലെ സെന്റ് മേരി മേജർ ബസിലിക്ക (ബസിലിക്ക ദി സാന്താ മരിയ മജോറെ) അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിൽ അവിഭാജ്യമായ ഒരിടമായിരുന്നു.
അബുദാബി/ ദുബായ്/ഷാർജ/ഫുജൈറ∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചന പ്രവാഹം തുടരുന്നു. യുഎഇയിലെ പ്രവാസികൾക്ക് അബ്രഹാമിക് ഫാമിലി ഹോമിലൂടെ മറക്കാനാകാത്ത ഓർമകളുടെ സ്മരണിക സമ്മാനിച്ചാണ് മടക്കം. മാനവ സാഹോദര്യത്തിലൂടെ ലോക സമാധാനവും സഹവർത്തിത്വവും
അബുദാബി ∙ മതമൈത്രിയുടെ പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി അനുസ്മരണ കുർബാന നടത്തി. മാനവസാഹോദര്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച് വിടപറഞ്ഞ മഹാനുഭവന്റെ ആത്മശാന്തിക്കായി നടന്ന പ്രാർഥനയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു. എബ്രഹാമിന്റെ കുടുംബങ്ങളായ
‘‘ലോകത്തിന്റെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുകയും ദൈവം കണ്ടെത്തുകയും ചെയ്തയാളാണ് ഫ്രാൻസിസ് മാർപാപ്പ’’. – കർദിനാൾ ജോർജ് മാരിയോ ബെർഗോഗ്ലിയോ, ഫ്രാൻസിസ് ഒന്നാമന് എന്ന നാമധേയത്തിൽ വിശുദ്ധ പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തതിന് പിന്നാലെ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ പറഞ്ഞ വാക്കുകളാണിത്. ആഗോള കത്തോലിക്ക സഭയിൽ ഒട്ടേറെ ‘അപൂർവതകൾക്ക്’ വഴിയൊരുക്കിക്കൊണ്ട് കടന്നുവന്ന ആ വലിയ ഇടയനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇതിലും മനോഹരമായി വിവരിക്കാൻ ആകുമായിരുന്നില്ല. കാലത്തിന്റെ നിയോഗം പോലെ വളരെ അപ്രതീക്ഷിതമായി ആയിരുന്നു സഭാധ്യക്ഷന്റെ കുപ്പായത്തിലേക്ക് ഫ്രാൻസിസ് പാപ്പയുടെ വരവ്. ഈ വരവിലും അതിന് മുൻപും അതിന് ശേഷവും സഭാ ചരിത്രത്തിൽ അദ്ദേഹം ഒരുക്കിവച്ച ഒട്ടേറെ അപൂർവതകളുണ്ട്. അതിനെല്ലാം ഒരു പങ്കാളിയും. രണ്ട് മാർപ്പാപ്പമാർ ചേർന്ന് സൃഷ്ടിച്ച ആ അപൂർവതകളിലേക്ക് ഒരു യാത്ര... 700 വർഷങ്ങൾക്കിപ്പുറം ഒരു മാർപ്പാപ്പ സ്വമേധയ രാജിവയ്ക്കുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാന ത്യാഗത്തിന് പിന്നാലെ പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നു. എന്നാൽ അപ്പോഴും എവിടെയും അർജന്റീനയിലെ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന ‘കർദിനാൾ ബർഗോളിയോയുടെ’ പേര് ഉയർന്നു കേട്ടിരുന്നില്ല. കോൺക്ലേവിനു മുൻപ് ഉയർന്നുകേട്ട പേരുകൾ മറ്റുപലരുടേതുമായിരുന്നു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് 1272 വർഷത്തിനു ശേഷം കർദിനാൾ ബർഗോളിയോയിലൂടെ യൂറോപ്പിനു പുറത്തുനിന്ന് ഒരു മാർപാപ്പയെ ആഗോള കത്തോലിക്ക സഭയ്ക്ക് ലഭിക്കുന്നു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കഴിഞ്ഞ ദിവസം വിടവാങ്ങിയ ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുമായുള്ള സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ മരണവുമായി ബന്ധപ്പെട്ട്, 'മരണത്തിനു മുൻപ് പോപ്പിനെ അവസാനമായി സന്ദർശിച്ചത് ജെ.ഡി
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി ബർലിനിലെ സെന്റ് ഹെഡ്വിഗ്സ് കത്തീഡ്രലിൽ ജർമനിയിലെ കത്തോലിക്കാ സഭ സമൂഹബലി അർപ്പിച്ച് പ്രാർഥിക്കും.
Results 1-10 of 487