Activate your premium subscription today
റാന്നി ∙ ശരണാരവത്തിനും പുഷ്പവൃഷ്ടിക്കുമിടെ അയ്യപ്പന് അണിയാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ളാഹ വനം സത്രത്തിലെത്തി. അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്രയുടെ തിങ്കളാഴ്ചത്തെ യാത്ര ആരംഭിച്ചത്. ആയിക്കൽ തിരുവാഭരണ പാറയിലാണ് രണ്ടാം ദിനത്തിൽ ആദ്യം പേടകം തുറന്ന് ഭക്തർക്കു ദർശനം നൽകിയത്.
ശബരിമല∙ മകരവിളക്ക് ദിവസമായ ചൊവ്വാഴ്ച തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം. രാവിലെ 10ന് ശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തി വിടില്ല. ഉച്ചപ്പൂജ കഴിഞ്ഞ് ഒരു മണിക്കു നട അടച്ചാൽ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും മകരജ്യോതി ദർശനവും
ശബരിമല ∙ ശരണംവിളികൾ ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്കിനു മുന്നോടിയായുള്ള 2 ദിവസത്തെ ശുദ്ധിക്രിയ തുടങ്ങി.മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്കുമായി അയ്യപ്പ സ്വാമിയേയും ശ്രീലകവും ഒരുക്കുന്നതിനായിരുന്നു ശുദ്ധിക്രിയ. ദീപാരാധന കഴിഞ്ഞതോടെ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി കണ്ഠര്
പന്തളം ∙ മകരസംക്രമനാളിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു. ശരണംവിളികളാൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര പുറപ്പെട്ടത്. പരമ്പരാഗത പാതയിലൂടെ നാളെ വൈകിട്ട്
ശബരിമല ∙ മകരജ്യോതി ദർശനത്തിന്റെ പുണ്യം ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണു തീർഥാടകർ. മകരവിളക്കിന്റെ അവസാനവട്ട തയാറെടുപ്പുകളും പൂർത്തിയായി. പൂങ്കാവനമാകെ തീർഥാടകർ നിറഞ്ഞു. പതിനെട്ടാംപടി കയറി ദർശനം നടത്തിയ തീർഥാടകർ ഇന്നലെയും മലയിറങ്ങിയില്ല. എല്ലാവരും പാണ്ടിത്താവളം, മാളികപ്പുറം, ഇൻസിനറേറ്റർ, ബിഎസ്എൻഎൽ
ശബരിമല ∙ മകരജ്യോതിയുടെ ധന്യനിമിഷങ്ങൾ ഏറ്റുവാങ്ങാൻ പൊന്നമ്പല വാസന്റെ മണ്ണും വിണ്ണും ഒരുങ്ങുന്നു. ചൊവ്വാഴ്ചയാണു മകരവിളക്ക്. ശരണംവിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയ തുടങ്ങി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പ്രാസാദശുദ്ധിയാണു നടന്നത്. തുടർന്നു വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം എന്നിവയും നടന്നു. ബിംബശുദ്ധി ക്രിയകൾ തിങ്കളാഴ്ച ഉച്ചയ്ക്കു നടക്കും. മകരജ്യോതി ദർശനത്തിനായി പൂങ്കാവനത്തിലാകെ തീർഥാടകർ കാത്തിരിക്കുകയാണ്.
ശബരിമല ∙ സന്നിധാനത്തു ഭസ്മക്കുളത്തിനു സമീപത്തുനിന്നു വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച രാവിലെ പത്തിനാണു സംഭവം. സന്നിധാനത്തുനിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. ഇവിടെ കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്നു പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണു രാജവെമ്പാലയെ പിടികൂടിയത്.
എരുമേലി ∙ ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ. ശനിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ കൊച്ചമ്പലത്തിനു മുകളിൽ കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടതോടെ അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ തുടങ്ങി. കൊമ്പൻ തൃക്കടവൂർ ശിവരാജു ഭഗവാന്റെ തിടമ്പേറ്റി. വേമ്പനാട്ട് വാസുദേവൻ, വഴിവാടി ശ്രീകണ്ഠൻ എന്നീ ആനകൾ അകമ്പടിയായി. പുഷ്പവൃഷ്ടി നടത്തിയും മാലയിട്ടും പേട്ടസംഘത്തെ നൈനാർ മസ്ജിദിൽ സ്വീകരിച്ചു.
ശബരിമല∙ മകരവിളക്ക് ദിവസത്തിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ്. മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തിയ മകരവിളക്ക് ക്രമീകരണം പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
റാന്നി ∙ മകരസംക്രമ സന്ധ്യയിൽ ശബരിഗിരീശ്വരന്റെ തിരുവാഭരണവുമായി എത്തുന്ന ഘോഷയാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. പരമ്പരാഗത തിരുവാഭരണ പാതയിൽ വെളിച്ചം ക്രമീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തുകൾ. രണ്ടാം ദിനത്തിലാണ് പ്രധാന നിരത്തുകൾ വിട്ട് പരമ്പരാഗത പാതയിലൂടെ ഘോഷയാത്ര
Results 1-10 of 629