Activate your premium subscription today
തൃശൂർ∙ തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ഇതു കാരണമാണ് പൂരത്തിനിടെ ആനകൾ ഓടിയതെന്നും ദേവസ്വം അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലേസർ അടിച്ചതു കാരണം പേടിച്ചാണ് തിരുവമ്പാടി വിഭാഗത്തിന്റെ ആന ഓടിയത്. ആന ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല.
തൃശൂർ∙ 17 ലക്ഷത്തിലേറെ പേർ പങ്കെടുത്ത തൃശൂർ പൂരം മൈതാനം വൃത്തിയാക്കിയതു വെറും 3 മണിക്കൂർ കൊണ്ട്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ പകൽപൂരത്തിന് ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം നടത്തിയ വെടിക്കെട്ട് അവസാനിച്ചതോടെ നേരത്തെ തീരുമാനിച്ച പ്രകാരം ക്ലീൻ ഡ്രൈവ് ആരംഭിച്ചു. തൃശൂർ കോർപറേഷനിലെയും മറ്റു കോർപറേഷനിലെയും 500ലധികം ശുചീകരണ തൊഴിലാളികളും ജീവനക്കാരും ഹരിത കർമസേനാംഗങ്ങളും ഉൾപ്പെടെ 1000ത്തിലധികം പേരാണു ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്. കോർപറേഷന്റെ മുഴുവൻ വാഹനങ്ങളും ക്ലീൻ ഡ്രൈവിന് ഉപയോഗിച്ചു. തേക്കിൻകാട് മൈതാനത്തിന്റെ ഉൾവശം ഇന്നർ, മൈതാനത്തിന്റെ പുറംഭാഗം ഔട്ടർ എന്നീ രണ്ടു വിഭാഗങ്ങളായി തിരിച്ചാണു ക്ലീൻ ഡ്രൈവ് നടത്തിയത്. ഈ ഭാഗങ്ങൾ ഒരേ സമയം വേഗത്തിൽ വൃത്തിയാക്കുക എന്നതായിരുന്നു രീതി.
തൃശൂർ∙ ഓർത്തുവച്ചു കാത്തിരിക്കാൻ ഒരാണ്ടിന്റെ കാഴ്ചകൾ സമ്മാനിച്ചു പൂരം കൊടിയിറങ്ങി. ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ മുഖാമുഖം നിന്നു തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഭഗവതിമാർ പറയാതെ പറഞ്ഞതും പൂരപ്രേമികൾ പരസ്പരം പറഞ്ഞതും ഒരേ കാര്യം, ‘അടുത്ത മേടത്തിലെ പൂരത്തിനു കാണാം.’ ശ്രീമൂലസ്ഥാനത്തുനിന്നു ക്ഷേത്രങ്ങളിലേക്കു മടങ്ങിയ ഭഗവതിമാർ വൈകിട്ട് ആറാട്ടിനു ശേഷം കൊടിയിറക്കലും നടത്തി. 2026 ഏപ്രിൽ 26നാണ് അടുത്ത പൂരം.
തൃശൂർ∙ പൂരം കലക്കൽ ആരോപണത്തിലെ പ്രതിക്കൂട്ടിൽ നിന്നു സുരക്ഷിത പൂരം നടത്തിപ്പിന്റെ പൊൻതൂവൽ ശിരസ്സിലേറ്റി പൊലീസ്. കഴിഞ്ഞ രണ്ടു പൂരങ്ങളിൽ മോശം പെരുമാറ്റവും അമിത നിയന്ത്രണങ്ങളുമായി പൂരപ്രേമികളുടെ ഹൃദയം തകർത്തെന്ന ആരോപണം നേരിടേണ്ടി വന്ന പൊലീസ് ഇത്തവണ എല്ലാവരുടെയും ഹൃദയം കവർന്നു. പഴുതടച്ച സുരക്ഷ ഒരുക്കിയപ്പോൾ പോലും പൂരാസ്വാദനത്തിനു തടസ്സമുണ്ടാക്കാതെ ശ്രദ്ധിച്ചു. പരാതികളില്ലാതെ പൂരം നടത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദമറിയിച്ചു കമ്മിഷണർ ആർ. ഇളങ്കോ വയർലെസ് സെറ്റിലൂടെ മുഴുവൻ പൊലീസുകാർക്കും അഭിനന്ദനമറിയിച്ചു.
കൊരട്ടി ∙ പൂരത്തിനു പോയവരും ആംബുലൻസിൽ ആശുപത്രികളിലേക്കു പോയവരും ഗതാഗതക്കുരുക്കിൽ പെട്ടു. അറുപതോളം പൊലീസ് ഉദ്യോഗസ്ഥരെ വിവിധ കേന്ദ്രങ്ങളിൽ ഗതാഗതനിയന്ത്രണത്തിനു വിന്യസിച്ചിട്ടും ചിറങ്ങരയിലും മുരിങ്ങൂരിലും ഗതാഗതക്കുരുക്കുണ്ടായി. എറണാകുളം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ പൊങ്ങത്തു വച്ചും തൃശൂർ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ മുരിങ്ങൂരിൽ വച്ചും സമാന്തര റോഡുകളിലൂടെ വഴി തിരിച്ചു വിട്ടിട്ടും പലപ്പോഴും ദേശീയപാതയിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടു.
തൃശൂർ∙ വിദേശ സഞ്ചാരികൾക്കു കുടമാറ്റം കാണാനൊരുക്കുന്ന വിഐപി ഗാലറിയിൽ ഇത്തവണയും രാഷ്ട്രീയ പ്രവേശനമെന്ന് ആക്ഷേപം. മന്ത്രി വി.എൻ.വാസവനടക്കം സിപിഎം നേതാക്കൾ ഗാലറിയിലെ സീറ്റുകൾ കയ്യടക്കിയെന്നാണു പരാതി. മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും പൊലീസ് പവിലിയനിലും ആൾക്കൂട്ടത്തിലും മറ്റും
തൃശൂർ ∙ ചോരയിലലിഞ്ഞു ചേർന്ന മായിക ലഹരി.... പൂരം! സിരകളിൽ പടർന്നു കയറിയ പൂരാവേശത്തിന്റെ ലഹരിയിൽ മതിമറന്ന് ഇന്നലെ നഗരഹൃദയത്തിൽ അലയടിച്ചത് ആൾക്കടൽ. ഞരമ്പുകളെ വലിച്ചുമുറുക്കി തീക്ഷ്ണതയുടെ കൊടുമുടിയിൽ ആത്മാവിൽ ആനന്ദം പൂക്കുന്ന താളലഹരി. യുവാക്കളേ, ഇതിലപ്പുറം എന്തു ലഹരി! കാൽ തൊട്ട്, മെയ് തൊട്ട്, അതു മെല്ലെ കൈ തൊട്ടു. ആയിരമായിരം കൈകൾ താളത്തിനൊത്ത് വാനിലേക്കുയർന്ന് നൃത്തം ചെയ്തു. അഴകാർന്ന ആനകൾ, പൊന്നിൻ വെളിച്ചം, വർണച്ചമയങ്ങൾ, വാദ്യഘോഷങ്ങൾ... ലഹരിയങ്ങനെ ഉന്മാദത്തിന്റെ പടവുകളേറി. അതിന് ആശീർവാദമേകി സർവം സാക്ഷിയായി വടക്കുന്നാഥനും. പഞ്ചവാദ്യം, ചെമ്പട, പഞ്ചാരി, പാണ്ടി.... എല്ലാ ജീവബിന്ദുക്കളും താളം പിടിക്കുന്നു. മേളതാളങ്ങൾ ലഹരിയാക്കുന്ന ലോകഭൂപടത്തിലെ ഒരേയൊരു നാട്, തൃശൂർ. ഈ നാട്ടിൽ രാസലഹരിക്കെന്ത് കാര്യം! പൂരനാളിന് തുടക്കം കുറിച്ച് കണിമംഗലം ശാസ്താവ് പുലർച്ചെയെത്തി, മഞ്ഞും വെയിലും കൊള്ളാതെ വടക്കുന്നാഥനെ വണങ്ങി തിരികെപ്പോയി. പിന്നീട് മറ്റു ഘടകപൂരങ്ങളുമെത്തി. ഓരോ എഴുന്നള്ളിപ്പിനും മേളം അകമ്പടിയായി.
ഇത്തവണത്തെ തൃശൂർ പൂരത്തിനു പങ്കെടുക്കുന്നതിൽനിന്ന് സേവാഭാരതിക്ക് സർക്കാരും കൊച്ചിൽ ദേവസ്വവും വിലക്കേർപ്പെടുത്തിയെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ചിത്രവും പ്രസ്തുത അവകാശവാദത്തോടൊപ്പം പ്രചരിക്കുന്നുണ്ട്.
കുട്ടിക്കാലത്ത് അച്ഛന്റെ (സത്യൻ അന്തിക്കാട്) കൂടെയാണു ഞാനും അനൂപും (സംവിധായകൻ അനൂപ് സത്യൻ) ആദ്യമായി പൂരം കാണാൻ പോയത്. മാരുതിക്കാറിലായിരുന്നു യാത്ര. വണ്ടി ദൂരെയെവിടെയോ നിർത്തി ഞങ്ങൾ പൂരപ്പറമ്പിലേക്കു നടന്നുപോയതും മേളം കണ്ടതുമൊക്കെ ഓർമയുണ്ട്. അച്ഛനു പൂരവും മേളവുമൊക്കെ ഇഷ്ടമാണ്. പൂരം അടുത്തുനിന്നു കാണാനുമിഷ്ടം. പക്ഷേ, എനിക്കും അനൂപിനും പടക്കം ഭയങ്കരപേടിയാണ്. വിഷു എന്നു കേൾക്കുമ്പോഴേ ചങ്കിടിക്കാൻ തുടങ്ങും. ചെറുപ്പത്തിൽ വിഷുദിവസങ്ങളിൽ അടുക്കളയിലെ ഷെൽഫിനു ചുവട്ടിൽ ചെവിപൊത്തി ഒളിച്ചിരിക്കുന്ന തരത്തിലുള്ള പേടി. വലിയ വെടിക്കെട്ടു നടക്കുന്ന സ്ഥലമായതുകൊണ്ടു പൂരത്തോടും ആ പേടിയുണ്ടായിരുന്നു. വലുതായതിനു ശേഷമാണ് ഒരുവിധം ധൈര്യം സംഭരിച്ചു പൂരത്തിനു പോയിത്തുടങ്ങിയത്. പൂരമെന്ന അദ്ഭുതം കാണാനും ആസ്വദിക്കാനും ലക്ഷങ്ങൾ വന്നുചേരുന്നതെന്തുകൊണ്ടെന്നു ബോധ്യമായത് ഇത്തരം യാത്രകളിലൂടെയാണ്. മഠത്തിൽ വരവു പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ദൃശ്യവിസ്മയമായി മാറുന്നതെങ്ങനെയെന്നു നേരിട്ടു കണ്ടാലേ മനസ്സിലാകൂ. ഈ കൗതുകമാണു ഞങ്ങളെയും പൂരപ്പറമ്പിലേക്ക് ആകർഷിച്ചത്. പൂരമൊരു
തൃശൂർ ∙ വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ് എന്ന് തൃശൂർ പൂരത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിന്റെ സ്വന്തം എംപിയായ ശേഷമുള്ള ആദ്യ പൂരമാണിത്. മന്ത്രിസ്ഥാനമൊക്കെ ആടയാഭരണമാണ്. സ്ഥാനാർഥിയായിട്ട് മത്സര രംഗത്ത് നിന്നപ്പോഴും പൂരത്തിന് ആസ്വാദകനായാണ് എത്തിയത്. ഇപ്പോൾ ഉത്തരവാദിത്തം കൂടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Results 1-10 of 457