Activate your premium subscription today
കൊന്നപ്പൂ ഇല്ലാതെ എന്ത് വിഷുക്കണി? എന്നാൽ കണിയിലെ കേമനാവാൻ മാത്രമല്ല ഈ സ്വർണപ്പൂക്കൾക്ക് കഴിയുക. മറ്റു പൂക്കളെ അപേക്ഷിച്ച് മണമില്ലെങ്കിലും കണിക്കൊന്നയുടെ ഗുണങ്ങൾ ചില്ലറയല്ല. കണിക്കൊന്നയാകമാനം ഔഷധമാണ്. പട്ട, ഫലത്തിന്റെ മജ്ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാമെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
രാത്രിയില്‍ വിഷുക്കണി ഒരുക്കി വിഷുപുലരിയിൽ കണി കണ്ട് കുടുംബാംഗങ്ങള്‍ക്ക് കൈനീട്ടവും പുതുവസ്ത്രങ്ങളും നല്കി തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി തന്നെയാണ് ഗള്‍ഫ് നാടുകളിലെയും വിഷു ആഘോഷം. പ്രവാസത്തിലെ വിഷു ഓര്‍മകളും ആഘോഷവും പങ്കുവയ്ക്കുകയാണ് പ്രവാസികളായ മലയാളി വനിതകള്‍
‘കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ’ പൂന്താനം രചിച്ച സന്ധ്യാ നാമമാണിത്. പൂന്താനത്തിന്റെ ഈ മോഹം മലയാളിയുടെ മനസ്സിലെ വിഷുച്ചിത്രമായി മാറി. കണ്ണന്റെ പൊന്നിൻ കിങ്ങിണിയായി നാടു നീളെ കൊന്നകൾ പൂത്തുലഞ്ഞാർത്തു ശോഭിച്ചു. ഒരു കുസൃതിക്ക് കണ്ണൻ പൊട്ടിച്ചെറിഞ്ഞ പൊന്നിൻ കിങ്ങിണിയാണ് കൊന്നപ്പൂക്കളായതെന്നാണ് കഥ. ഓടക്കുഴലൂതി പീലിത്തിരുമുടി ചാർത്തി കണ്ണൻ വിഷു സങ്കൽപത്തിലേക്ക് എന്നോ കടന്നിരുന്നു. നല്ലതിനൊപ്പം ചേർത്ത് വയ്ക്കാൻ കൃഷ്ണഭാവത്തോളം പോന്ന മറ്റെന്തുണ്ട്. കണിയൊരുക്കുന്ന അമ്മമനസ്സിലെന്നും കിങ്ങിണി ചാർത്തിയൊരു ഉണ്ണിയുണ്ട്. കണ്ണനാമുണ്ണി. മാതൃഭാവം ആ ഉണ്ണിയെ കോരിയെടുത്ത് കണിയുരുളിക്കരികിൽ നിർത്തിയതാകാം. കുസൃതിയും കുറുമ്പുമായി ഓടിനടക്കുന്ന കൈശോരഭാവത്തിനപ്പുറം നിർമലമായ മറ്റെന്തുണ്ട്, കണിക്കൊപ്പം ചേരാൻ. പ്രകൃതിയിലാണ് കണ്ണൻ കളിച്ചാർക്കുന്നത്. പ്രകൃതിയെ തൊട്ടറിയുന്നതാണ് വിഷു.
തൃശൂർ∙ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ ഭക്തജന തിരക്ക്. ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും ബുക്കിങ് ഏതാണ്ട് പൂർത്തിയായി. കേരളത്തിനു പുറത്തുള്ളവരും വിഷുക്കണി ദർശനത്തിനായി ഗുരുവായൂരിൽ എത്തിയിട്ടുണ്ട്. ബുക്ക് ചെയ്യാതെ എത്തിയവർ മുറികൾ കിട്ടാനുള്ള തത്രപാടിലാണ്. ഇനി മുറി കിട്ടില്ലെന്ന് മനസ്സിലാക്കിയവരാകട്ടെ ഡോർമറ്ററികൾ എങ്കിലും ഉണ്ടാകുമോയെന്നാണ് തിരയുന്നത്.
വർഷത്തിനായി നൽകണി കണ്ടുണരണേ...’ മിഴി തുറക്കുന്നത് നല്ലൊരു വർഷത്തിലേക്കാകാൻ ഓരോ വിഷുപ്പുലരിയിലും ഏവരും പ്രാർഥിക്കില്ലേ. കേരളത്തിന് വിഷു നല്ലൊരു വർഷത്തിലേക്കുള്ള കാഴ്ചയാണ്. എന്നാൽ വിഷുക്കണി പോലെ പ്രധാനമാണ് വിഷുഫലവും. സൂര്യൻ ഭൂമധ്യ രേഖയിൽ എത്തുന്ന ദിനം, രാവും പകലും തുല്യമായ ദിനവും. ജ്യോതിഷത്തിൽ വിഷുവിന് പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യൻ മീനരാശിയിൽ നിന്നു മേടരാശിയിലേക്ക് പ്രവേശിക്കുന്ന വിഷു സംക്രമം അനുസരിച്ചാകും വിഷുഫലം. കാർഷികാരംഭവും ഞാറ്റുവേലകളുടെ ആരംഭവും വിഷുവിനാണ്. വിഷു സംക്രമം കണക്കാക്കിയാൽ ഒരു വർഷത്തെ വിഷു ഫലം ജ്യോതിഷികള്‍ക്ക് പ്രവചിക്കാൻ കഴിയും. ഓരോ നാളുകാരുടെയും ഈ വർഷത്തെ വിഷുഫലം എങ്ങനെ എന്നു നോക്കാം.
തൃശൂർ∙ മേടപ്പുലരിയിൽ കണ്ണനെ കണികാണാന്‍ ഗുരുവായൂർ അമ്പലനടയിലേക്ക് ഭക്തരുടെ ഒഴുക്ക്. വിഷുപുലരിൽ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിഷു– ഈസ്റ്റർ അവധി പ്രമാണിച്ച് 12–ാം തീയതി മുതൽ 20–ാം തീയതി വരെ ക്ഷേത്രത്തിൽ ദർശനത്തിനു നിയന്ത്രണമുണ്ട്. ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ഗുരുവായൂരിലെ വിഷു കണി ദർശനം. ഇന്ന് രാത്രി മുതൽ കണ്ണനെ കാണാൻ ആളുകൾ വരിയിൽ ഇടംപിടിക്കും.
അബുദാബി ∙ ഗൾഫിൽ പ്രവൃത്തി ദിവസമെത്തുന്ന വിഷുവിനെ സമൃദ്ധിയോടെ വരവേൽക്കാൻ പ്രവാസികൾ ഒരുങ്ങി. വിഷു നാളെയാണെങ്കിലും വാരാന്ത്യമായ ഇന്നു മുതൽ ആഘോഷം തുടങ്ങി.
സംസ്ക്കാരം കൊണ്ടും ആചാര–അനുഷ്ഠാനങ്ങളെക്കൊണ്ടും സമ്പന്നമാണ് നമ്മുടെ രാജ്യം. വർഷങ്ങൾ കുറേ കഴിഞ്ഞിട്ടും ഇതെല്ലാം ഇവിടെ തുടർന്ന് കൊണ്ടെയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളികളെ സംബന്ധിച്ച് വിഷുവിന് ‘വിഷുക്കണി’ കാണുന്നതും ‘വിഷുഫലവും’ വളരെ പ്രധാനപ്പെട്ടതാണ്. വിഷുസംക്രമം മീനശനി ഇടവവ്യാഴം കൊല്ലവർഷം
കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയുമൊക്കെ ഐശ്വര്യം നിറഞ്ഞ പ്രകൃതിയുടെ തുടിപ്പു തന്നെ. അതിനൊപ്പം വയ്ക്കുന്ന വാൽക്കണ്ണാടിയിൽ പ്രതിഫലിക്കുന്നതു നമ്മുടെ തന്നെ ജീവാത്മാവും. അടുത്ത ഒരു കൊല്ലം മുഴുവൻ നമ്മുടെ ജീവാത്മാവിൽ നിറയേണ്ടതു പ്രകൃതിയുടെ ഈ തുടിപ്പു തന്നെയാകണം. അതിനാണു വിഷുക്കണി.വീട്ടിലുള്ളവർ
വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന് അഷ്ടാംഗഹൃദയം പോലുള്ള ആയുർവേദഗ്രന്ഥങ്ങൾ പറയുന്നു.
Results 1-10 of 73