Activate your premium subscription today
അടുത്തിടെയാണ് ചൈനീസ് ഉപഗ്രഹങ്ങൾ ആ കാഴ്ച കണ്ടത്. ടിബറ്റിലെ വലിയൊരു പ്രദേശത്ത് കോടാനുകോടി മൂല്യം വരുന്ന ‘നിധി’ ഒളിഞ്ഞുകിടക്കുന്നു. സംഭവം ചൈനീസ് ഗവേഷകർ അധികൃതരെ അറിയിക്കുകയും അത് കുഴിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. ടിബറ്റിൽ കണ്ടെത്തിയ ഈ ഖനിയെ ‘എല്ലാ ഖനികളുടെയും മാതാവ്’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനയുടെ ഭാവിപദ്ധതികൾക്കു വേണ്ട നിർണായക സഹായങ്ങൾ ഈ ഖനികളിൽനിന്നു ലഭിച്ചേക്കും. ഖനനം ഉൾപ്പെടെ എല്ലാം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ രാജ്യാന്തര വിപണിയിൽ പിന്നെ ചൈനീസ് മുന്നേറ്റമായിരിക്കും. ഭാവിയിൽ ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടിട്ടുള്ളതും ഹരിതോർജ ഉൽപാദനത്തിനുള്ള മാർഗങ്ങളായ വിൻഡ് ടർബൈൻ, ബാറ്ററികൾ, സോളർ പാനൽ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യവുമായ ‘ക്രിട്ടിക്കൽ മിനറൽസ്’ എന്നറിയപ്പെടുന്ന ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈനയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് ടിബറ്റിലെ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്കും അത്യാവശ്യമാണ് ലിഥിയം ഉൾപ്പെടുന്ന ഈ ക്രിട്ടിക്കൽ മിനറലുകൾ ടിബറ്റിലെ പുതിയ ലിഥിയം ശേഖരത്തിന്റെ കണ്ടെത്തൽ ചൈനയുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കും? ചൈനയുടെ സാമ്പത്തിക മേഖലയെ ഇത് ശക്തിപ്പെടുത്തുമോ? ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളെ ഇത് എങ്ങനെ ബാധിക്കും? വിശദമായി പരിശോധിക്കാം.
നിര്‍മാണ പിഴവ് മൂലം അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 'അങ്കര്‍' പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം.
അമു ധാര്യ, കാബൂൾ, ഹെൽമന്ദ്, ഹരിരുദ് നദികൾ നനയ്ക്കുന്ന നാടാണെങ്കിലും ഊഷരഭൂമിയാണ് അഫ്ഗാൻ. മലനിരകളും വരണ്ട സമതലങ്ങളുമുള്ള രാജ്യം. എന്നാൽ ഈ പരുക്കൻ പ്രകൃതിയിൽ ഭൂമി കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസൂലിയും അപൂർവലോഹങ്ങളുമടങ്ങിയ വമ്പൻ നിക്ഷേപം. ഒരു ട്രില്യൻ
ലിഥിയം അയൺ ബാറ്ററിയുള്ള ഉപകരണങ്ങളും തീപടർന്നു വലിയ അപകടങ്ങളുണ്ടാകുന്നതും ജീവഹാനി സംഭവിക്കുന്നതുമായ നിരവധി വാർത്തകൾ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ എന്തെങ്കിലും കുസൃതിയൊപ്പിച്ച് എപ്പോഴും പ്രതിസ്ഥാനത്തെത്താറുള്ള പൂച്ച നോക്കി നിൽക്കുമ്പോൾ, ഒരു ലിഥിയം അയൺ ബാറ്ററിയുള്ളപോർടബ്ൾ പവർബാങ്ക് കടിച്ചുചവച്ച്
കർണാടകയിൽ 1600 ടൺ അളവിലുള്ള ലിഥിയം നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം അറിയിച്ചു. അറ്റോമിക് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊറേഷൻ ആൻഡ് റിസർച്ചാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള മാർലഗല്ല മേഖലയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലിഥിയം
ബെംഗളൂരു∙ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററി നിർമാണ പ്ലാന്റ് നിർമാണത്തിന് കർണാടക സർക്കാരുമായി 8000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പിട്ട് യുഎസ് ആസ്ഥാനമായ ഇന്റർനാഷനൽ ബാറ്ററി കമ്പനി (ഐബിസി). ദേവനഹള്ളിയിൽ 100 ഏക്കർ ഭൂമിയിലാണ് പ്ലാന്റ് വരുന്നത്. 1000 പേർക്ക് നേരിട്ടു ജോലി ലഭിക്കും. ഉൽപാദനം
തിരുവനന്തപുരം∙ ഇലക്ട്രോണിക് വാഹന ഉൽപാദന രംഗത്തു വൻ മാറ്റങ്ങൾക്കു സഹായകമാകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽടിഒ) ബാറ്ററിയുടെ പ്രോട്ടോടൈപ് അവതരിപ്പിച്ചു. സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇവി ഡവലപ്മെന്റ് ആൻഡ്
വൻതോതിൽ ലിഥിയം നിക്ഷേപം ഉള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. വൻതോതിൽ ഉള്ള ഖനനം അഫ്ഗാന്റെ പാരിസ്ഥിതിക നില മോശമാക്കായിരിക്കുകയാണ്. ഒരു ടൺ ലിഥിയം വേർതിരിച്ചെടുക്കാൻ രണ്ടു മില്യൺ ലിറ്ററിൽ അധികം ജലം ആവശ്യമായി വരാം. അടിക്കടി വരൾച്ചയുണ്ടാകുന്ന അഫ്ഗാൻ ഭൂപ്രദേശത്തിന് വലിയ തോതിലുള്ള ഖനനം
ന്യൂയോർക്ക് ∙ രസതന്ത്ര നൊബേൽ ജേതാവും ലിഥിയം അയോൺ ബാറ്ററി വികസിപ്പിക്കുന്നതിൽ പങ്കാളിയുമായ ജോൺ ഗുഡിനെഫ് (100) അന്തരിച്ചു. കംപ്യൂട്ടർ റാം (റാൻഡം ആക്സസ് മെമ്മറി) വികസിപ്പിക്കുന്നതിലും ഇദ്ദേഹം പങ്കാളിയായി. റീചാർജ് ചെയ്യാൻ കഴിയുന്ന ലിഥിയം അയോൺ ബാറ്ററികൾ വികസിപ്പിച്ചെടുത്ത കണ്ടെത്തലിന് 2019 ലാണ് ബ്രിട്ടിഷ്, ജപ്പാൻ ശാസ്ത്രജ്ഞരുമായി ഇദ്ദേഹം നൊബേൽ പുരസ്കാരം പങ്കിട്ടത്. ജർമനിയിലെ ജിനെയിൽ അമേരിക്കൻ സ്വദേശികളുടെ മകനായി പിറന്ന ജോൺ ഗുഡിനെഫ് യേൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഗണിതപഠനം പൂർത്തിയാക്കി യുഎസ് സേനയിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് സേനയിൽ മെറ്റിരിയോളജിസ്റ്റായി പ്രവർത്തിച്ചു. 1952 ൽ ഷിക്കാഗോ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യുകെയിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ശാസ്ത്രവും ആത്മീയതയും ചർച്ചചെയ്യുന്ന ‘വിറ്റ്നെസ് ടു ഗ്രേസ്’ എന്ന ആത്മകഥ 2008 ൽ പ്രസിദ്ധീകരിച്ചു.
Results 1-10 of 16