Activate your premium subscription today
ഒറോറ അഥവാ ധ്രുവദീപ്തികൾ ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്നിവയെ വിളിക്കാറുണ്ട്.
കോഴിക്കോട്∙ മേയ് ആദ്യവാരത്തോടെ സൂര്യനിൽ അസാധാരണ വലുപ്പമുള്ള സൂര്യകളങ്കം (സൺസ്പോട്ട്) കണ്ടെത്തി. എആർ 4079 എന്നറിയപ്പെടുന്ന സൂര്യകളങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയതായി കണ്ടെത്തിയിരിക്കുന്ന സൂര്യകളങ്കത്തിന് ഭൂമിയുടെ ഏഴ് ഇരട്ടിയോളം വലുപ്പം കാണുമെന്നാണ് പറയപ്പെടുന്നത്. നഗ്ന നേത്രങ്ങൾ കൊണ്ട് എആർ 4079 സൂര്യകളങ്കം കാണാൻ കഴിയുമെങ്കിലും സുരക്ഷിതമായ സൗരഫിൽട്ടറുകൾ ഇല്ലാത സൂര്യനെ നോക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതും ചുറ്റുപാടുള്ള മറ്റു മേഖലകളേക്കാൾ താപ നില കുറഞ്ഞതുമായ ഇരുണ്ട ഭാഗങ്ങളാണ് സൂര്യ കളങ്കങ്ങൾ. ഇവ സൗരോപരിതലത്തിലെ പ്ലാസ്മയിലെ കാന്തികച്ചുഴികളാണെന്നും പറയപ്പെടുന്നു.
ആഫ്രിക്ക തെക്കു വടക്കായി രണ്ടായി മുറിയുന്നു. അതിലൊരു ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിലൂടെ തെന്നിനീങ്ങി കേരള കർണാടക തീരത്തേക്ക് അടുക്കുന്നു. ഇതിന്റെ ഫലമായി വിട്ടുമാറുന്ന ഭൂഖണ്ഡങ്ങൾക്കിടയിലായി പുതിയ സമുദ്രം രൂപപ്പെടുന്നു. കേരളം, കർണാടകം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ പടിഞ്ഞാറൻ തീരം പതിയെ ഇല്ലാതാകുന്നു. അവിടെ പകരം ഹിമാലയ പർവതം പോലെ പുതിയ പർവതനിര ഉയരുന്നു. ഒരുപക്ഷേ കേരളം ഇല്ലാതാകുന്നു. ഇതൊക്കെ ഭ്രാന്ത് പറയുന്നതാണെന്നു പറയാൻ വരട്ടെ.ഇതിന്റെ ആദ്യഭാഗം എന്നേ തുടങ്ങി. ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റം എന്ന പേരിലറിയപ്പെടുന്ന ഈ വേർപിരിയലിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി മുറിഞ്ഞു മാറുകയാണ്. പ്ലേറ്റ് ടെക്റ്റോണിക്സിലെ കോണ്ടിനെന്റൽ ഷിഫ്റ്റ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിനു കാരണം. ഭൂമിയുടെ ഏറ്റവും ഉള്ളിലെ ഭാഗം ഖരരൂപത്തിലുള്ള കടുപ്പമേറിയ ഒന്നാണെങ്കിൽ (കോർ) അതിനു തൊട്ടുമുകളിലായി ദ്രവ രൂപത്തിലുള്ള ആവരണമാണ് (ഔട്ടർ കോർ). അതിനും മുകളിലായി അർധ ഖരാവസ്ഥയിലുള്ള ലാവയാൽ നിർമിതമായ മാന്റിൽ എന്ന ഭാഗം. അതിനും മുകളിലാണ് നാം
ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന അപൂർവമരത്തിൽ ആദ്യമായി പഴമുണ്ടായി. ദിനോസർ മരം എന്നറിയപ്പെടുന്ന വൊല്ലെമി പൈൻമരത്തിലാണ് പഴം കായ്ച്ചത്. 9 കോടി വർഷത്തോളം മുൻപേ ഭൂമിയിലുള്ളവയാണ് ഇവ.
നാളെ പുലർച്ചെ 4.30ന് എഴുന്നേറ്റ് ആകാശത്തേക്കു നോക്കുക. ആകാശം നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കാണാം. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവ സംഗമിച്ചു സ്മൈലി രൂപത്തിൽ ആകാശത്തു പ്രത്യക്ഷപ്പെടുന്നതാണിത്. ഇതു കാണാൻ ടെലസ്കോപ്, ബൈനാക്കുലർ മുതലായ ഉപകരണങ്ങളുടെ ആവശ്യമില്ല എന്നതാണു പ്രത്യേകത. ഒരു സാധാരണ മൊബൈൽ ഫോണിൽ ഈ ദൃശ്യം പകർത്താം.
രാജ്യാന്തര ജ്യോതിശാസ്ത്ര സംഘം പുതിയൊരു ഗ്രഹത്തെ കണ്ടെത്തി. ജിഐ 410 എന്നറിയപ്പെടുന്ന ഒരു നക്ഷത്രത്തിനെയാണ് ഈ ഗ്രഹം വലംവയ്ക്കുന്നത്. ഭൂമിയേക്കാൾ വലുപ്പമേറിയതും എന്നാൽ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ നെപ്റ്റ്യൂണിനെക്കാൾ വലുപ്പം കുറഞ്ഞതുമാണു ഗ്രഹം. റേഡിയൽ വെലോസിറ്റി മെഥേഡ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്
ഭൂമിയുടെ നാലിൽ മൂന്ന് ഭാഗവും സമുദ്രങ്ങളാണ്. അതുകൊണ്ടു തന്നെ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു ഇളംനീല ബിന്ദു പോലെ കാണപ്പെടുന്നു. എന്നാൽ ഭൂമിയിലെ സമുദ്രങ്ങൾ ഒരുകാലത്ത് പച്ചയായിരുന്നുവെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു സംഘം ഗവേഷകർ
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള യോഹോ ദേശീയോദ്യാനത്തിലാണ് ബർഗീസ് ഷെയ്ൽ എന്ന പാറക്കൂട്ടം. കാംബ്രിയൻ കാലഘട്ടം മുതലുള്ള ഈ പാറക്കെട്ട് സംരക്ഷിത ഫോസിലുകൾ സംബന്ധിച്ച് പ്രശസ്തമാണ്. ആദിമകാലത്തെ ലോറൻഷ്യ എന്ന കരഭാഗത്തിന്റെ ഭാഗമായ ബർഗീസ് 50 കോടി വർഷം മുൻപത്തെ ഭൂമിയെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ഭൗമഘടനയാണ്
നോർത്തേൺ ക്രൗൺ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയലിസ് (ടി സിആർബി) എന്ന നക്ഷത്രം പൊട്ടിത്തെറിക്കാൻ പോകുന്നു. പാരിസ് ഒബ്സർവേറ്ററിയിലെ ജീൻ ഷ്നൈഡർ മുൻകാല സ്ഫോടന തീയതികളും ബൈനറി സിസ്റ്റത്തിന്റെ ഓർബിറ്റൽ എഫെമെറിസും സംയോജിപ്പിച്ച് സ്ഫോടനത്തിന്റെ സാധ്യമായ തീയതികൾ പ്രവചിച്ചിരുന്നു. മാർച്ച്
തിരുവനന്തപുരം ∙ ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കാൻ ഇന്നു രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ചു ഭൗമ മണിക്കൂർ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാന പ്രകാരമാണിത്. മാർച്ചിലെ അവസാന ശനിയാഴ്ചയാണു പതിവായി ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഇത്തവണ ലോക ജലദിനം കൂടിയായതിനാൽ മാർച്ചിലെ നാലാമത്തെ ശനിയാഴ്ചയായ ഇന്ന് ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
Results 1-10 of 149