Activate your premium subscription today
പഹൽഗാമിൽ പാക്ക് ഭീകരർ വെടിയുതിർത്ത് വിലപ്പെട്ട ജീവനുകളെടുത്തതിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടി ലോകം കണ്ടത് ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ്. സാധാരണ ക്യാമറകളുടെ കണ്ണെത്താത്ത രഹസ്യങ്ങളിലേക്ക് ആകാശത്തുനിന്നു കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് ഉപഗ്രഹങ്ങൾ. അതിർത്തി മേഖലയിലെ ഇന്ത്യയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഐഎസ്ആർഒ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ പങ്ക് വലുതാണ്. ഈ ഉപഗ്രഹ നിരയിലേക്കാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയതായി റിസാറ്റ്–1ബി ഉപഗ്രഹത്തെ നിയോഗിക്കുന്നത്. വലുപ്പം നോക്കിയാൽ ശരാശരി ലാർജ് എസ്യുവി വിഭാഗത്തിലെ കാറിനെക്കാൾ അൽപം ഭാരം കുറവാണ് റിസാറ്റ്–1ബി ഉപഗ്രഹത്തിന്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹ (എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്) ശൃംഖലയിൽ ഉൾപ്പെടുന്നതിനാൽ ഇഒഎസ്–09 എന്നും റിസാറ്റ്–1ബി വിളിക്കപ്പെടുന്നു. ശ്രീഹരിക്കോട്ടയിലെ
ന്യൂഡൽഹി ∙ രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. മേയ് 18ന് ശ്രീഹരിക്കോട്ടയിൽനിന്നാണ് റിസാറ്റ് –1ബി (RISAT-1B) എന്ന പേരിലുള്ള ഇഒഎസ്-09 വിക്ഷേപിക്കുന്നത്. പ്രാദേശിക സമയം രാവിലെ 6.59ന് പിഎസ്എൽവി–സി61 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രാജ്യാതിർത്തി നിരീക്ഷണവും ദേശീയ സുരക്ഷ ശക്തിപ്പെടുത്തലുമാണ് ലക്ഷ്യം.
ന്യൂഡൽഹി ∙ ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ സ്പേഡെക്സ് മിഷന്റെ രണ്ടാം ഘട്ടം ഐഎസ്ആർഒ പ്രഖ്യാപിച്ചു. ബഹിരാകാശത്തുവച്ച് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തും വേർപെടുത്തിയും നടത്തുന്ന ഡോക്കിങ് പരീക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച സ്പേഡെക്സിന്റെ രണ്ടാം മിഷൻ 3 വർഷത്തിനുള്ളിൽ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി.നാരായണൻ പറഞ്ഞു. 2024 ഡിസംബർ 30നു വിക്ഷേപിച്ച സ്പേഡെക്സ്– 01 (ചേസർ), സ്പേഡെക്സ്–02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ജനുവരി 16ന് വിജയകരമായി ഡോക്കിങ് നടത്തിയിരുന്നു. രാജ്യത്തിന്റെ ഭാവി ബഹിരാകാശ സ്വപ്നങ്ങളായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ 4 എന്നീ ദൗത്യങ്ങളിൽ നിർണായകമായിരുന്നു ഡോക്കിങ് സാങ്കേതികവിദ്യ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) ഈ വർഷം അവസാനത്തോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. 3 ആളില്ലാ ദൗത്യങ്ങൾക്ക് ശേഷം 2027 ലാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ യാത്ര നടത്തുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ല നടത്തുക ബഹിരാകാശത്ത് കൃഷി നടത്താനാകുമോ എന്നതുൾപ്പെടെ പഠനങ്ങൾ. ഈ മാസം 29ന് യുഎസിന്റെ ആക്സിയോം–4 ദൗത്യത്തിലൂടെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തുമ്പോൾ ചെയ്യാനായി 7 പരീക്ഷണങ്ങൾക്കുള്ള സന്നാഹങ്ങളാണ് ഐഎസ്ആർഒ അയയ്ക്കുന്നത്.
രണ്ടാം സ്ഥാനക്കാര്ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു.
ഒട്ടേറെ ആകാശവിജയങ്ങളിൽ മായാത്ത കയ്യൊപ്പിട്ട്, ഒരു ജീവിതം എത്രത്തോളം ധന്യവും സഫലവുമാക്കാം എന്ന മഹനീയ പാഠം ബാക്കിയാക്കിയാണു ഡോ.കെ.കസ്തൂരിരംഗന്റെ വേർപാട്. എൺപത്തിനാലാം വയസ്സിൽ, ആയിരം പൂർണചന്ദ്രപ്രഭ കണ്ടു കണ്ണടച്ച ലോകപ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ ചെയർമാനുമായിരുന്ന കസ്തൂരിരംഗൻ ഒരിക്കൽ രാഷ്ട്രത്തിനുവേണ്ടി കണ്ട പ്രിയ ചാന്ദ്രസ്വപ്നമാണല്ലോ പിൽക്കാലത്ത് ചന്ദ്രയാൻ എന്ന ചരിത്രമായത്.
അമ്പിളിമാമനെ പിടിച്ചുതരണമെന്ന് അമ്മമാരോടു വാശിപിടിക്കുന്ന കുട്ടികളുണ്ടായിരുന്ന ഭാരതത്തിലെ ജനങ്ങളെ അമ്പിളിമാമനോട് അടുപ്പിച്ച ദൗത്യമാണു ചന്ദ്രയാൻ. 2008ൽ ആദ്യ ചന്ദ്രയാൻ ദൗത്യം യാഥാർഥ്യമായതിനു വർഷങ്ങൾക്കു മുൻപു തന്നെ ആ പദ്ധതി രൂപം കൊണ്ടതു കേരളീയനായ ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ ചിന്തയിലായിരുന്നു. അതിന്റെ പ്രാരംഭ കാര്യങ്ങൾ തുടങ്ങി പദ്ധതിയെ ഏറെ മുന്നോട്ടുകൊണ്ടുപോയ ഐഎസ്ആർഒ ചെയർമാനായിരുന്നു അദ്ദേഹം. ധന്യജീവിതത്തോടു വിടപറയുമ്പോൾ അനന്തവിഹായസ്സിലും അനേകമനസ്സിലും സുവർണ ചന്ദ്രനായി മാറുന്നു ഡോ. കസ്തൂരിരംഗൻ. കസ്തൂരി രംഗന്റെ മനസിൽ ഒളിച്ചിരുന്ന അമ്പിളിയെ പിടിക്കണമെന്ന സ്വപ്നം എങ്ങനെയാണ് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതിയായി മാറുന്നത്. ‘കുന്നിൽ നിന്നു കോലോളം ദൂരത്തിൽ’ എന്നു കവി പാടിയതു പോലെയല്ലായിരുന്നു ആ സ്വപ്നം ചന്ദ്രനിൽ തൊട്ടത്. അതിന്റെ പിന്നിൽ കസ്തൂരി രംഗന്റെ നാളുകൾ നീണ്ട യത്നമുണ്ട്.
‘മോന് അമ്പിളിമാമനെ പിടിച്ചു തരാട്ടോ’ – കുട്ടികൾക്ക് സൗജന്യമായി കിട്ടുന്ന ആ സ്വപ്നവാഗ്ദാനം ബാലനായ കസ്തൂരിക്ക് അമ്മയിൽ നിന്നു കിട്ടിയിട്ടില്ല. കാരണം, കസ്തൂരിക്ക് 2 വയസ്സാകുമ്പോഴേക്കും അമ്മ മരിച്ചു. വളർന്ന് കസ്തൂരിരംഗനായപ്പോൾ, അമ്മമാർ പറഞ്ഞുപറ്റിച്ച എല്ലാ ഇന്ത്യൻ കുട്ടികളോടുമായി ആ പഴയ ബാലൻ പറഞ്ഞു: ‘അമ്പിളിമാമനെ പിടിച്ചു തരാട്ടോ’! കസ്തൂരി രംഗന്റെ ആ വാക്കിന്, സ്വപ്നത്തിന് ഇന്ത്യയെന്ന അമ്മരാജ്യം നൽകിയ ഓമനപ്പേരാണ് ചന്ദ്രയാൻ ! ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ –1 ന് ആശയം സമ്മാനിച്ചയാൾ, പാലക്കാട് നല്ലേപ്പള്ളി അഗ്രഹാരത്തിലും തൃശൂർ ചാലക്കുടിയിലും വേരുകളുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഡോ. കെ. കസ്തൂരിരംഗൻ ഇനി ഇന്ത്യയുടെ ആകാശത്തെ പൊന്നമ്പിളിത്തിളക്കം.
തിരുവനന്തപുരം ∙ ബഹിരാകാശ യാത്രികരുടെ ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ ഉപകരണങ്ങളും മറ്റും വികസിപ്പിക്കുന്നതിന് ഐഎസ്ആർഒയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.ബഹിരാകാശത്ത് മനുഷ്യന്റെ ആരോഗ്യവും പ്രവർത്തനവും
പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് കസ്തൂരിരംഗനുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച. ‘ഭാസ്കര’ സാറ്റലൈറ്റിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ സമയമാണ്. പദ്ധതിക്കുവേണ്ടി 114 പേരെ നിയമിക്കണമെന്ന ശുപാർശ കസ്തൂരിരംഗൻ നൽകിയിരുന്നു. ഇതിനെപ്പറ്റി സാറ്റലൈറ്റ് സെന്ററിൽ പോയി പഠിക്കാൻ അന്നത്തെ ഐഎസ്ആർഒ ചെയർമാൻ പ്രഫ. സതീഷ് ധവാൻ എന്നെ ചുമതലപ്പെടുത്തി. 79 പേർ മതിയെന്നു ഞങ്ങൾ കണ്ടെത്തി. ഇതോടെ, ‘ആരാണ് ഇതു തയാറാക്കിയത്? അയാളെ ഇങ്ങോട്ട് അയയ്ക്കൂ’ എന്നായി അദ്ദേഹം.
Results 1-10 of 734