Activate your premium subscription today
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി. ജൂൺ 22ന് ആക്സിയം 4 ദൗത്യം നടത്തുമെന്നാണ് പുതിയ അറിയിപ്പ്. നാളെയാണ് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇത് അഞ്ചാം തവണയാണ് വിക്ഷേപണം മാറ്റുന്നത്. കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളുമാണ് നിരന്തരം യാത്രയ്ക്ക് തടസമാകുന്നത്.
ന്യൂയോർക്ക് ∙ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം. പലതവണ മാറ്റിവച്ച ആക്സിയം 4 ദൗത്യം 19ന് നടത്താനാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു. യാത്ര വിജയിച്ചാൽ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും ശുഭാംശു ശുക്ല.
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്പേസ് എക്സ് ഉടമ ഇലോൺ മസ്കുമായുള്ള തർക്കം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഉൾപ്പെടെയുള്ള നാലംഗ സംഘത്തിന്റെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ദൗത്യത്തെ ബാധിക്കില്ലെന്ന് അധികൃതർ. മുൻനിശ്ചയിച്ച പ്രകാരം 10 ന് ഇന്ത്യൻ സമയം വൈകിട്ട് 5.52ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ബഹിരാകാശ സംഘം പറക്കുമെന്ന് അധികൃതർ പറഞ്ഞു. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസിന്റെ ആക്സിയം 4 ദൗത്യം സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലേറിയാണു യാത്ര പുറപ്പെടുന്നത്. യുഎസിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽനിന്നാണു വിക്ഷേപണം.
രാജ്യാന്തര ബഹിരാകാശ നിലയം ഇന്ന് (തിങ്കള്‍) ഒമാനിലൂടെ കടന്നുപോകുമെന്ന് ഒമാന്‍ സൊസൈറ്റി ഓഫ് അസ്ട്രോണമി ആൻഡ് സ്പേസ് വ്യക്തമാക്കി.
വാസ്കോഡഗാമ (ഗോവ) ∙ ‘ഭൂമിയിലെ ഏതു കരയിൽ നിന്നായാലും ഏറ്റവും അകലെയുള്ള സ്ഥലമായ പോയിന്റ് നിമോയിൽ വിവാഹ വാർഷികം ആഘോഷിച്ച ലോകത്തെ ആദ്യ വ്യക്തിയാകും ഞാൻ. ഏറ്റവുമടുത്തു മനുഷ്യസാന്നിധ്യമുള്ള സ്ഥലം രാജ്യാന്തര ബഹിരാകാശ നിലയം മാത്രമായതിനാൽ ആഘോഷിക്കാൻ ഞാനും രൂപയും മാത്രമേ ഉണ്ടായുള്ളൂ.’ കോഴിക്കോട് പറമ്പിൽക്കടവ് സ്വദേശിനി ലഫ്. കമാൻഡർ കെ.ദിൽനയുടെ ചിരിയോടെയുള്ള വാക്കുകൾ നാവിക ഉദ്യോഗസ്ഥർ തിങ്ങിനിറഞ്ഞ സദസ്സ് സ്വീകരിച്ചതു നിറഞ്ഞ ഹർഷാരവത്തോടെ. ‘പോയിന്റ് നിമോയുടെ കൃത്യമായ കോഓർഡിനേറ്റിൽ ഇതിനു മുൻപ് ആരും എത്തിയതായി രേഖകളിലില്ല. പക്ഷേ, ഇന്ത്യയ്ക്ക് ഇനി പോയിന്റ് നിമോ എത്തിപ്പിടിക്കാൻ ആവാത്തത്ര അകലത്തല്ല. ആദ്യമായി ഒരു ഇന്ത്യൻ പായ്വഞ്ചി അവിടെയെത്തിയിരിക്കുന്നു. ഇന്ത്യൻ വനിതകൾ ആരെന്നും ഇന്ത്യൻ നാവിക സേനയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്നും ലോകത്തിന് ഈ യാത്ര കാട്ടിക്കൊടുത്തിരിക്കുന്നു. ഒരുമിച്ചാണു ഞങ്ങൾ അതു നേടിയത്’– ദിൽന പറഞ്ഞു.
തിരുവനന്തപുരം ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ല നടത്തുക ബഹിരാകാശത്ത് കൃഷി നടത്താനാകുമോ എന്നതുൾപ്പെടെ പഠനങ്ങൾ. ഈ മാസം 29ന് യുഎസിന്റെ ആക്സിയോം–4 ദൗത്യത്തിലൂടെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തുമ്പോൾ ചെയ്യാനായി 7 പരീക്ഷണങ്ങൾക്കുള്ള സന്നാഹങ്ങളാണ് ഐഎസ്ആർഒ അയയ്ക്കുന്നത്.
രണ്ടാം സ്ഥാനക്കാര്‍ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു.
ന്യൂഡൽഹി ∙ ഗഗൻയാൻ ദൗത്യത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 14 ദിവസം താമസിക്കുന്ന ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ല ബഹിരാകാശക്കൃഷി ഉൾപ്പെടെ 7 പരീക്ഷണങ്ങൾ നടത്തും. അടുത്ത മാസം അവസാനത്തോടെയാണു ശുഭാംശുവിനെ വഹിച്ച് ആക്സിയം 4 ദൗത്യം ബഹിരാകാശത്തെത്തുക. യുഎസ്, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളും ഇതിലുണ്ട്. ടാർഡിഗ്രേഡുകൾ എന്നറിയപ്പെടുന്ന തീരെച്ചെറിയ ജീവികളുടെ ബഹിരാകാശത്തെ അതിജീവനം, സൂക്ഷ്മ ആൽഗകൾ വളരുന്നതിന്റെ തോത്, മനുഷ്യരുടെ കണ്ണുകൾ, വിരലുകൾ എന്നിവയുടെ ചലനം തുടങ്ങിയവയും പരീക്ഷണവിധേയമാക്കും.
220 ബഹിരാകാശ വാസത്തിന് ശേഷം ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് 70-ാം ജന്മദിനത്തിൽ ഭൂമിയിലേക്ക് മടങ്ങിയെത്തി.റഷ്യൻ സഹപ്രവർത്തകരായ അലക്സി ഓവ്ചിനിൻ, ഇവാൻ വാഗ്നർ എന്നിവർക്കൊപ്പം 220 ദിവസത്തെ ദൗത്യത്തിന് ശേഷം സോയൂസ് എംഎസ്-26 അൺഡോക്ക് ചെയ്ത് ലാൻഡ് ചെയ്തു. പകർത്തിയത് മനോഹരമായ ബഹിരാകാശ ദൃശ്യങ്ങൾ
ആക്സിയം മിഷൻ 4ന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പറക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാന്‍ഷു ശുക്ല. ഫ്ലോറിഡിലെ കെന്നഡി സ്പെയ്സ് സെന്ററില്‍നിന്നും ഫാൽക്കൺ9 റോക്കറ്റ് ഉപയോഗിച്ച് ക്രൂഡ്രാഗണിൽ അടുത്തമാസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയരും. ഐഎസ്എസിൽ താമസിച്ച് മൈക്രോഗ്രാവിറ്റി
Results 1-10 of 201