Activate your premium subscription today
‘‘ഋഷഭ് പന്തും ഞാനും ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്. ചിലപ്പോഴൊക്കെ നമുക്ക് അതിനെ ഒഴിവാക്കി വിടാനാകും, ചിലപ്പോള്‍ അതു നേരിടേണ്ടിയും വരും. അവസാനം ശരിയേതെന്നും തെറ്റേതെന്നും തെളിയും. ഞാൻ ഇത്തരം പ്രചാരണങ്ങളെ അധികം ശ്രദ്ധിക്കാറില്ലെന്നതാണു സത്യം. ഋഷഭ് പന്തിൽ ഉള്ളത്ര ക്രിക്കറ്റ് അഭിനിവേശം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. മത്സരങ്ങൾ വിജയിക്കാൻ അദ്ദേഹത്തിന് അത്രയേറെ ആഗ്രഹമുണ്ട്. സ്വന്തം നേട്ടങ്ങളെക്കാള്‍ ടീമിന്റെ വിജയമാണ് അദ്ദേഹത്തിനു മുഖ്യം. അത് അപൂർവം ചിലർക്കു മാത്രം ലഭിക്കുന്ന മികവാണ്.’’– ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞ വാക്കുകളാണിത്. ഇതിൽ അവസാന രണ്ടു വാചകങ്ങളിൽ ഗോയങ്കയുടെ മനസ്സിലിരിപ്പു വ്യക്തം. ഫലമാണു മുഖ്യം. അതിനു വേണ്ടിയാണ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകി പന്തിനെ വാങ്ങിയത്. ക്യാപ്റ്റനായി പ്രഖ്യാപിച്ച വേളയില്‍ ഋഷഭ് പന്തിനെ നന്നായി പുകഴ്ത്തിയെങ്കിലും യുവതാരത്തിന്റെ ആരാധകർ അൽപം ആശങ്കയിലാണ്. റിസൽട്ട് ഇല്ലെങ്കിൽ ക്യാപ്റ്റനായാലും ടീം അംഗങ്ങളായാലും മുഖത്തുനോക്കി പറയുന്നതാണ് ഗോയങ്കയുടെ രീതി. കഴിഞ്ഞ സീസണില്‍ സൺറൈസേഴ്സ് ഹൈദരാബാദിനോടു 10 വിക്കറ്റിനു തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഗ്രൗണ്ടിൽ ചാനൽ ക്യാമറകൾക്കു മുന്നിൽവച്ചു നിര്‍ത്തിപ്പൊരിച്ചയാളാണു ഗോയങ്ക. ഐപിഎലിലെ മറ്റു ടീമുടമകളാരും ടീമിന്റെ മത്സര ഫലങ്ങളിൽ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. രാഹുൽ സ്കോർ ചെയ്യുന്ന മൽസരത്തിൽ ടീം തോൽക്കുമെന്നതായിരുന്നു കഴിഞ്ഞ സീസണിലെ അവസ്ഥ. 14 മത്സരങ്ങൾ കളിച്ച ലക്നൗ ജയിച്ചത് ഏഴെണ്ണം മാത്രം. കഴിഞ്ഞ സീസണിൽ ഏഴാമതായിരുന്നു ലക്നൗ.
ഐപിഎൽ മെഗാലേലത്തിലെ വിലയേറിയ താരം ഋഷഭ് പന്തിനെ, ക്യാപ്റ്റനായി നിയമിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. കഴിഞ്ഞ സീസൺ വരെ ടീമിനെ നയിച്ച കെ.എൽ. രാഹുൽ ലക്നൗ വിട്ടതോടെയാണു ടീം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. തന്റെ കഴിവിന്റെ ‘200 ശതമാനവും’ ടീമിനു വേണ്ടി പ്രയത്നിക്കുമെന്നു ഋഷഭ് പന്ത് പ്രതികരിച്ചു.
‘ടീമിന്റെ ആവശ്യം അറിഞ്ഞു കളിക്കുകയാണ് പ്രധാനം. പിഴവുകൾ അറിഞ്ഞ് തിരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് എന്റേത്. വിമർശനങ്ങളിൽ തളരാറില്ല. കളിയിൽ ശ്രദ്ധിച്ചു മുന്നേറാനാണ് എനിക്കിഷ്ടം,’ – കരിയറിൽ ഉടനീളം വിമർശകരുടെയും ആരാധകരുടെയും പ്രവചനങ്ങളും പ്രതീക്ഷകളും വകവയ്ക്കാതെ ബാറ്റ് വീശിയിട്ടുള്ള ഋഷഭ് ‘പന്തിന്റെ’ വാക്കുകളാണിത്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയുടെ തലക്കനവും പേറി പുതിയ സീസണിനായി പുതിയ തട്ടകത്തിലേക്ക് ചേക്കേറുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഭാവി ‘നായകൻ’. 27–ാം വയസ്സിൽ 27 കോടി തിളക്കം. സമപ്രായക്കാരായ ഓരോ ഇന്ത്യക്കാരനും തെല്ലൊരു അസൂയ നിറയ്ക്കുന്ന നേട്ടം. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പന്തിനെ തേടിയെത്തിയതല്ല ഈ നേട്ടങ്ങളൊന്നും. ഒരു പക്ഷേ ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത കനൽവഴികള്‍ താണ്ടിയാണ് പന്ത് ഇന്ന് ഇന്ത്യന്‍ കുട്ടിക്രിക്കറ്റിലെ മഹാ‘കോടിപതി’ ആയി
ജിദ്ദ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോർഡ് നേട്ടം മിനിറ്റുകൾ മാത്രം കൈവശം വച്ച് ശ്രേയസ് അയ്യർ. സൗദിയിലെ ജിദ്ദയിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ വാശിയേറിയ ലേലത്തിനൊടുവിൽ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയതോടെയാണ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി അദ്ദേഹം മാറിയത്.
ലക്നൗ സൂപ്പർ ജയന്റ്സ് നിലനിർത്താതിരുന്നതോടെ ഈ മാസം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാലേലത്തിനുള്ള തയാറെടുപ്പിലാണു കെ.എൽ. രാഹുൽ. ലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉൾപ്പടെയുള്ള ടീമുകൾ രാഹുലിനായി ശ്രമം നടത്തുമെന്നാണു വിവരം. ടീമിനു വേണ്ടി കളിക്കുന്ന താരങ്ങളെയാണ് ആവശ്യമെന്ന ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ വാക്കുകൾ കെ.എൽ. രാഹുലിനെ
ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇതുവരെ എറിഞ്ഞത് വെറും 73 പന്തുകൾ. ഒറ്റ സീസണിൽ ലക്ഷാധിപതിയിൽനിന്ന് കോടിപതിയായി മാറിയിരിക്കുകയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. വെറും 20 ലക്ഷത്തിനാണ് മായങ്ക് ലക്നൗ ടീമിലെത്തുന്നത്. അടുത്ത സീസണിലേക്കായി ലക്നൗ താരത്തെ നിലനിര്‍ത്തിയത് 11 കോടി രൂപയ്ക്ക്. കഴിഞ്ഞ സീസണില്‍ ലക്നൗവിനായി തിളങ്ങിയ മായങ്ക് ഇന്ത്യൻ ട്വന്റി20 ടീമിലും അരങ്ങേറ്റ മത്സരം കളിച്ചിരുന്നു.
ലക്നൗ∙ അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ശരിവച്ച് ലക്നൗ സൂപ്പർ ജയന്റ്സ് കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായിരുന്ന കെ.എൽ. രാഹുലിനെ നിലനിർത്തുന്നില്ലെന്ന് വ്യക്തമായതിനു പിന്നാലെ, താരത്തെ പരിഹസിക്കുന്ന പരാമർശങ്ങളുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. പേരെടുത്തു പറഞ്ഞില്ലെങ്കിലും, ജയിക്കാനുള്ള മനോഭാവമുള്ളവരും വ്യക്തപരമായ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് മൂന്നു താരങ്ങളെ മാത്രം നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ക്യാപ്റ്റൻ വിരാട് കോലിക്ക് ആര്‍സിബി 21 കോടി രൂപ നൽകും. വിവിധ ടീമുകൾ താരങ്ങൾക്കായി മുടക്കിയതിൽ രണ്ടാമത്തെ വലിയ തുകയാണിത്. ഇന്ത്യൻ താരങ്ങളായ രജത് പാട്ടീദാർ (11 കോടി), പേസർ യാഷ് ദയാൽ (അഞ്ചു കോടി) എന്നിവരെയും ആർസിബി
ന്യൂഡൽഹി∙ ടീമിൽ നിലനിർത്താവുന്ന കളിക്കാരുടെ പട്ടികയിൽ നിന്ന് ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഒഴിവാക്കി ഐപിഎൽ ഫ്രാഞ്ചൈസി ലക്നൗ സൂപ്പർ ജയ്ന്റ്സ്. കഴിഞ്ഞ സീസണിൽ ടീം ഏഴാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇതിനു പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെ നിലനിർത്തേണ്ടതില്ലെന്ന് ടീം തീരുമാനിച്ചതെന്നാണ് വിവരം.
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പങ്കെടുക്കാനുറച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ രാഹുൽ അടുത്ത സീസണിൽ ക്ലബ്ബിൽ കളിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. തന്നെ നിലനിർത്തേണ്ടതില്ലെന്ന് രാഹുൽ ലക്നൗ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Results 1-10 of 190