Activate your premium subscription today
തൊടുപുഴ ∙ സ്പെയിനിലെ ബാർസിലോനയിൽ നടന്ന ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ പുരുഷവിഭാഗം 100 മീറ്ററിൽ (35നും 44നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗം) ഇടുക്കി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഡോ. ആൽവിൻ ആന്റണിക്കു സ്വർണം. 12 സെക്കൻഡിലാണു വേഗതാരമായത്. ഫ്രഞ്ച് താരം വെള്ളിയും അൾജീരിയൻ താരം വെങ്കലവും നേടി. ഇരട്ടസ്വർണം തേടി ആൽവിൻ ഇനി 200 മീറ്ററിലും മത്സരിക്കും. എറണാകുളം തൃക്കാക്കര സ്വദേശിയാണ്.
തയ്വാൻ ഓപ്പൺ അത്ലറ്റിക്സിൽ ഇന്ത്യൻ തേരോട്ടം. 6 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവുമടക്കം 10 മെഡലാണ് ചാംപ്യൻഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ നേട്ടം 12 സ്വർണമടക്കം 16 മെഡലായി. ആദ്യ ദിനം ഇന്ത്യ 6 സ്വർണം നേടിയിരുന്നു. രോഹിത് യാദവ് (പുരുഷ ജാവലിൻ ത്രോ), വിദ്യ രാംരാജ് (വനിതാ 400 മീറ്റർ ഹർഡിൽസ്), പൂജ (വനിതാ 800 മീറ്റർ), ക്രിഷൻ കുമാർ (പുരുഷ 800 മീറ്റർ), അന്നു റാണി (വനിതാ ജാവലിൻത്രോ) എന്നിവരാണ് ഇന്നലെ സ്വർണം നേടിയത്.
തിരുവനന്തപുരം ∙ തോൽക്കാത്ത മനസ്സുമായി ഒറ്റച്ചിറകിൽ പറന്ന മുഹമ്മദ് ബാസിലിന് ലോക പാരാ അത്ലറ്റിക്സ് ഗ്രാൻപ്രിയിൽ സ്വർണം. പാരിസിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ കൈയ്ക്കു പരിമിതിയുള്ളവരുടെ വിഭാഗത്തിൽ (ടി 47) 100 മീറ്ററിലാണ് (11.06 സെക്കൻഡ്) മലപ്പുറം വെളിയങ്കോട് സ്വദേശിയായ ബാസിൽ ജേതാവായത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്.
കുമീ (ദക്ഷിണ കൊറിയ)∙ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിന്റെ അവസാന ദിനം ജാവലിൻ ത്രോയിൽ വിസ്മയക്കുതിപ്പുമായി ഇന്ത്യയുടെ യുവതാരം സച്ചിൻ യാദവ്. നീരജ് ചോപ്രയുടെ പിൻമാറ്റത്തോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ നഷ്ടമായ ജാവലിൻ ത്രോയിൽ, നീരജിനൊത്ത പിൻഗാമിയാണ് താനെന്ന പ്രഖ്യാപനത്തോടെയാണ് സച്ചിൻ യാദവ് വെള്ളി മെഡൽ
കുമീ (ദക്ഷിണ കൊറിയ) ∙ സ്വർണം അകന്നുപോയെങ്കിലും ഏഷ്യൻ അത്ലറ്റിക്സിന്റെ അവസാന ദിനത്തിലും ഇന്ത്യൻ മെഡൽവേട്ടയ്ക്കു ശമനമുണ്ടായില്ല. ഇന്നലെ 3 വീതം വെള്ളിയും വെങ്കലവും നേടിയാണ് ഇന്ത്യൻ അത്ലീറ്റുകൾ ഏഷ്യൻ ചാംപ്യൻഷിപ്പിലെ മെഡൽ പോരാട്ടം അവസാനിപ്പിച്ചത്. 8 സ്വർണവും 10 വെള്ളിയും 6 വെങ്കലവുമടക്കം 24 മെഡലുകളുമായി ഇന്ത്യ രണ്ടാംസ്ഥാനം സ്വന്തമാക്കിയപ്പോൾ 15 സ്വർണമടക്കം 26 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാമത്. 2023ലെ ചാംപ്യൻഷിപ്പിൽ 6 സ്വർണമടക്കം 27 മെഡലുകൾ നേടിയിരുന്ന ഇന്ത്യ ഇത്തവണ സ്വർണത്തിന്റെ തിളക്കം വർധിപ്പിച്ചു.
ചെന്നൈ ∙ വാശിയേറിയ മത്സരത്തിൽ ഒന്നാമതെത്തുമ്പോഴൊക്കെ ഷൈനി വിൽസൺ കേട്ടിരുന്ന അതേ കയ്യടി ഒരിക്കൽ കൂടി അതേ താളത്തിലും വേഗത്തിലും ഉയർന്നു കേട്ടു. മൈതാനങ്ങളിൽ ഒപ്പമുണ്ടായിരുന്നവരും ഒന്നിച്ച് ഓടിയവരുമെല്ലാം ചുറ്റും നിന്ന് ആശ്ലേഷിച്ച് സ്നേഹത്താൽ വീർപ്പുമുട്ടിച്ച് ആശംസകളേകി. 4 ഒളിംപിക്സുകളിൽ തുടർച്ചയായി മത്സരിച്ച ആദ്യ മലയാളി, ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തെ നയിച്ച് ദേശീയ പതാകയേന്തിയ ആദ്യ വനിത എന്നിവ അടക്കം ട്രാക്ക് നിറയെ നേട്ടങ്ങളുമായി 41 വർഷത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ഷൈനി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ജനറൽ മാനേജർ പദവിയിൽ നിന്നു പടിയിറങ്ങി.
കുമീ (ദക്ഷിണ കൊറിയ) ∙ സ്വർണവേട്ടയ്ക്കൊപ്പം റെക്കോർഡുകളും തകർത്തു മുന്നേറിയ താരങ്ങളുടെ കരുത്തിൽ ഏഷ്യൻ അത്ലറ്റിക്സ് ട്രാക്കിൽ വീണ്ടും ഇന്ത്യൻ ആധിപത്യം. ഇന്നലെ 3 സ്വർണവും ഒരു വെള്ളിയും നേടിയതോടെ ഏഷ്യൻ മീറ്റിൽ ഇന്ത്യയുടെ മെഡൽനേട്ടം 18 ആയി. ചാംപ്യൻഷിപ് ഇന്നു സമാപിക്കാനിരിക്കെ മെഡൽ പട്ടികയിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതാണ് ഇന്ത്യ.
ചെന്നൈ ∙ ഔദ്യോഗിക ജീവിതത്തിന്റെ ട്രാക്കിൽനിന്ന് ഒളിംപ്യൻ ഷൈനി വിൽസൺ ഇന്നു വിരമിക്കുന്നു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ജനറൽ മാനേജർ പദവിയിൽ നിന്ന് വിരമിക്കുന്ന ഷൈനയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ, ട്രാക്കിലും ഫീൽഡിലും ഷൈനിക്ക് ഒപ്പമുണ്ടായിരുന്ന കായികതാരങ്ങൾ ഇന്നു ചെന്നൈയിലെത്തും. ‘ജീവിതത്തിൽ ഏറെ സന്തോഷവും സംതൃപ്തിയും തോന്നുന്ന നിമിഷങ്ങളാണ് ഇത്. വിരമിക്കുന്നതോടെ ചെന്നൈ വിടുകയാണ്. ഇനി കൊച്ചിയിലായിരിക്കും കുടുംബം’– ഷൈനി പറഞ്ഞു.
കുമീ (ദക്ഷിണ കൊറിയ) ∙ സ്റ്റാർട്ടിങ് പിഴച്ചു; 50 മീറ്റർ പിന്നിടുമ്പോൾ മെഡൽ സാധ്യതയ്ക്ക് ഏറെ പിന്നിൽ. എന്നിട്ടും അവസാന നിമിഷങ്ങളിലെ അവിശ്വസനീയ കുതിപ്പിൽ സ്വർണമണിഞ്ഞ് ഇന്ത്യയുടെ ജ്യോതി യാരാജി. ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിലായിരുന്നു ആന്ധ്രപ്രദേശുകാരി ജ്യോതിയുടെ വിസ്മയ പ്രകടനം. 12.96 സെക്കൻഡിൽ പുതിയ ചാംപ്യൻഷിപ് റെക്കോർഡ് കുറിച്ച് ജ്യോതി ഫിനിഷ് ലൈൻ തൊട്ടു. ഇന്നലെ ഇതടക്കം ഇന്ത്യ സ്വന്തമാക്കിയത് 3 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും. വനിതകളുടെ 4–400 റിലേ ടീമും 3000 മീറ്റർ സ്റ്റീപിൾ ചേസിൽ അവിനാഷ് സാബ്ലെയുമാണ് മറ്റു സ്വർണ ജേതാക്കൾ. വനിതാ ലോങ്ജംപിൽ മലയാളി ആൻസി സോജൻ വെള്ളി നേടി.
കുമീ (ദക്ഷിണ കൊറിയ) ∙ ഒരു ദിവസത്തിനിടെ 6 മെഡലുകളുമായി ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. മിക്സ്ഡ് റിലേയിലാണ് ഇന്നലത്തെ ഏക സ്വർണം. രൂപൽ ചൗധരി (വനിതാ 400 മീറ്റർ), പ്രവീൺ ചിത്രവേൽ (പുരുഷ ട്രിപ്പിൾ ജംപ്), പൂജ (1500 മീറ്റർ), തേജസ്വിൻ ശങ്കർ (ഡെക്കാത്ലൺ) എന്നിവർ വ്യക്തിഗത ഇനങ്ങളിൽ വെള്ളി നേടിയപ്പോൾ പുരുഷ 1500 മീറ്ററിൽ യൂനുസ് ഷാ വെങ്കല മെഡലും സ്വന്തമാക്കി. 2 സ്വർണമടക്കം ആകെ 8 മെഡലുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ചൈനയും ജപ്പാനുമാണ് ആദ്യ 2 സ്ഥാനക്കാർ.
Results 1-10 of 717