Activate your premium subscription today
ബർലിൻ ∙ ഒരു ലക്ഷത്തി നാൽപതിനായിരം പേർക്കെതിരെ ഒരു ചെസ് മത്സരം! ലോക ചാംപ്യൻഷിപ്പും ലോക ഒന്നാം നമ്പർ സ്ഥാനവുമെല്ലാം നേരത്തേ കയ്യടക്കിയ നോർവേ താരം മാഗ്നസ് കാൾസന്റെ ഹരം ഇപ്പോൾ രസകരമായ മത്സരങ്ങളിലാണ്. ലോകത്തെ ഏറ്റവും വലിയ ചെസ് വെബ്സൈറ്റായ ചെസ് ഡോട്ട്കോമിലാണ് ‘മാഗ്നസ് കാൾസൻ Vs ദ് വേൾഡ്’ എന്നു പേരിട്ട ഓൺലൈൻ മത്സരം ഒരു മാസത്തിലേറെയായി നടന്നു കൊണ്ടിരിക്കുന്നത്.
തൃശൂർ ∙ യുഎഇയിൽ നടന്ന ഏഷ്യൻ വ്യക്തിഗത ചെസ് ചാംപ്യൻഷിപ്പിൽ 2–ാം സ്ഥാന നേട്ടത്തോടെ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ചെസ് ലോകകപ്പിനു യോഗ്യത നേടി. മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ. നാരായണനും ലോകകപ്പ് യോഗ്യത സ്വന്തമാക്കി. ഇറാനിയൻ ഗ്രാൻഡ്മാസ്റ്റർ ബാർദിയ ദനേശ്വറിനെ അവസാന റൗണ്ടിൽ നിഹാൽ തോൽപിച്ചെങ്കിലും ടൈബ്രേക്കർ സ്കോറിലൂടെ ബാർദിയ കിരീടം നേടി. നിഹാലിനും നാരായണനും പുറമേ പി. ഇനിയൻ, ആർ. രാജാ ഋത്വിക്, എം. പ്രാണേഷ്, ജി.ബി. ഹർഷവർധൻ എന്നിവരും ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. ഈ വർഷം ഒടുവിലാണു ലോകകപ്പ് നടക്കുക.
‘‘ഞങ്ങളുടെ ഇത്രനാളത്തെ പ്രയത്നം ഫലം കണ്ടതിന്റെ സന്തോഷം. ഇന്നലെ വരെ അവന്റെ പ്രകടനത്തെക്കുറിച്ച് അമ്മ ഇന്ദുമതിയെ അറിയിച്ചിരുന്നില്ല. ഇന്ന് കിരീടനേട്ടം അറിഞ്ഞതോടെ ഇന്ദുവിനും സന്തോഷം’’–മോണ്ടിനെഗ്രോയിലെ പെട്രോവാക്കിൽ മകനൊപ്പമുള്ള പ്രണവിന്റെ പിതാവ് എം. വെങ്കടേഷ് ‘മനോരമ’യോടു പറഞ്ഞു.
ചെന്നൈ തേനാംപേട്ടിലെ പോയസ് ഗാർഡൻസ് എന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഗ്ലാമറുള്ള മേൽവിലാസത്തിൽനിന്ന് രണ്ടര കിലോമീറ്ററേയുള്ളൂ സെമ്മൊഴി പൂങ്ക എന്നറിയപ്പെടുന്ന ബോട്ടാണിക്കൽ ഗാർഡനിലേക്ക്. അതിനടുത്തുള്ള ഹോട്ടൽ ഹയാത്ത് റീജൻസിയിലേക്കു പതിനൊന്നു വർഷം മുൻപൊരു ഉച്ചയ്ക്ക്, അച്ഛന്റെ കൈപിടിച്ച്, ഒരു ഏഴു വയസ്സുകാരൻ വന്നു– വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനുമായി നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ് കാണാൻ. ഇരിപ്പിടം കിട്ടാതെ, കളിക്കാരെയും കാണികളെയും വേർതിരിക്കുന്ന ചില്ലുമറയ്ക്കകലെ, പിന്നിൽനിന്ന് ആ കുട്ടി മധുരപലഹാരം കണ്ട കുട്ടിയെപ്പോലെ ചില്ലുകൂട്ടിലെ ചെസ് നുണഞ്ഞു. ‘വിശ്വം ജയിച്ചവൻ’ എന്നർഥമുള്ള ഗുകേഷ് എന്നായിരുന്നു അവന്റെ പേര്. തമിഴകത്തിന്റെ ഒരേയൊരു സൂപ്പർ സ്റ്റാറിന്റെ പേരു തന്നെയായിരുന്നു ആ അച്ഛനും–രജനീകാന്ത്. പതിനൊന്നു വർഷം കഴിഞ്ഞു പോയി. ആ അച്ഛൻ മകനെയും കൊണ്ടു വീണ്ടുമൊരു യാത്ര പോയി, സിംഗപ്പൂരിലേക്ക്. ആഡംബരങ്ങളുടെയും സാഹസിക വിനോദങ്ങളുടെയും വേദിയായ സെന്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിലെ ലോക ചെസ് ചാംപ്യൻഷിപ് വേദി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈകുന്നേരത്തെ മഴയിലും ശീതീകരണ സംവിധാനങ്ങളാൽ ക്രമപ്പെടുത്തിയ 18 ഡിഗ്രി താപനിലയിലും മനസ്സുരുക്കുന്ന ഉഷ്ണം പേറി രണ്ടുപേർ ആ ചില്ലുകൂട്ടിൽ ഉണ്ടായിരുന്നു. പതിന്നാലു സംവത്സരം പോലെ തോന്നിച്ച 14 ദിനങ്ങൾ.
പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ. ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.
ചെന്നൈ∙ ചതുരംഗക്കളത്തിൽ ഗുകേഷ് ദൊമ്മരാജു അത്ഭുതബാലനായി അവതരിച്ചപ്പോൾ ചെസ് തലസ്ഥാനമായ ചെന്നൈ നഗരം ആഹ്ലാദത്തിൽ ആറാടി. 5 തവണ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പ്രിയ ശിഷ്യൻ വീണ്ടുമൊരു ലോക കിരീടം നഗരത്തിലേക്ക് എത്തിക്കുമ്പോൾ 11 വർഷം മുൻപത്തെ കിരീട നഷ്ടത്തിന് അതു മധുരപ്രതികാരമാകുകയാണ്.
വിശ്വനാഥൻ ആനന്ദിന്റെ അതേ നഗരത്തിൽ, ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്; ആന്ധ്രപ്രദേശിൽനിന്നു കുടിയേറിയ കുടുംബത്തിൽ. മാഗ്നസ് കാൾസനെപ്പോലുള്ള വിസ്മയപ്പയ്യൻമാർ അഞ്ചുവയസ്സിനു മുൻപേ അത്ഭുതങ്ങൾ കാട്ടിയ ചെസിലേക്കു ഗുകേഷ് എത്തിയതു കുറച്ചു വൈകിയാണ്, ഏഴാം വയസ്സിൽ! ഇഎൻടി സർജനായ അച്ഛൻ ഡോ.രജനീകാന്തും അമ്മ പത്മയും നേരംപോക്കിനു ചെസ് കളിക്കുന്നതു കണ്ടുകണ്ടാണ് ഗുകേഷ് കളി തുടങ്ങിയത്.
ലോക ചെസ് ചാംപ്യൻഷിപ്പില് ഡി. ഗുകേഷും ഡിങ് ലിറനും തമ്മിലുള്ള 13–ാം പോരാട്ടം സമനിലയിൽ കലാശിച്ചു. ചാംപ്യൻഷിപ്പില് ഒരു ഗെയിം മാത്രം അവശേഷിക്കെ 6.5–6.5 പോയിന്റ് എന്ന നിലയിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. 14–ാം ഗെയിം വ്യാഴാഴ്ച നടക്കും.
ഡിങ് ലിറൻ–ഡി. ഗുകേഷ് ലോക ചെസ് ചാംപ്യൻഷിപ്പിലെ 9–ാം ഗെയിമും സമനിലയായപ്പോൾ തുടരൻ സമനിലകളെപ്പറ്റി ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു പലരും. പക്ഷേ ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ചരിത്രം നോക്കുകയാണെങ്കിൽ ഈ സമനില ചരിത്രം ഒട്ടും അസാധാരണമല്ല. 1984ലെ മോസ്കോ ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായി 17 കളികളാണ് സമനിലയായത്. സമനില അത്ര മോശം നിലയല്ലെന്നു ചുരുക്കം.
ഏറ്റവും ശക്തമായ കംപ്യൂട്ടറുകൾ പോലും അധികസമയവും തുല്യത പ്രഖ്യാപിച്ച കളിയിൽ മറ്റൊരു ഫലം അസംഭവ്യമായപ്പോൾ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഒൻപതാം ഗെയിമിൽ ഡിങ് ലിറനും ഡി. ഗുകേഷും സമനില സമ്മതിച്ചു പിരിഞ്ഞു. സ്കോർ തുല്യം (4.5-4.5), ഇന്നു വിശ്രമദിനം; പത്താം ഗെയിം നാളെ.
Results 1-10 of 41