Activate your premium subscription today
ന്യൂഡൽഹി ∙ ഫിഡെ ലോക ചെസ് റാങ്കിങ്ങിൽ അർജുൻ എരിഗെയ്സിയെ മറികടന്ന് ഡി.ഗുകേഷ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. പുതിയ ലോക റാങ്കിങ്ങിൽ ഗുകേഷ് 4–ാം സ്ഥാനത്താണ്. എരിഗെയ്സി അഞ്ചാമതും. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസിലെ മികച്ച പ്രകടനമാണ് ഗുകേഷിനെ തുണച്ചത്. നോർവേ താരം മാഗ്നസ് കാൾസൻ, യുഎസ് താരങ്ങളായ ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവരാണ് ലോക റാങ്കിങ്ങിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
വെയ്ക് ആൻ സീ ∙ ലോക ചാംപ്യനായതിനു ശേഷം ഇന്ത്യൻ ചെസ് താരം ഡി.ഗുകേഷ് ആദ്യ മത്സരത്തിനിറങ്ങുന്നു. നെതർലൻഡ്സ് ഗ്രാമമായ വെയ്ക് ആൻ സീയിൽ ഇന്നു തുടങ്ങുന്ന ടാറ്റ സ്റ്റീൽ ചെസിലാണ് ഗുകേഷ് മത്സരിക്കുന്നത്. ഗുകേഷിനു പുറമേ അർജുൻ എരിഗെയ്സി, ആർ.പ്രഗ്നാനന്ദ, പി.ഹരികൃഷ്ണ, ലിയോൺ ലൂക്ക് മെൻഡോൻസ തുടങ്ങിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരും മത്സരിക്കുന്നുണ്ട്. ഈയിടെ വിവാഹിതനായ, ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസൻ മത്സരിക്കുന്നില്ല.
ട്വന്റി 20 ലോകകപ്പ്, ലോക ചെസ് ചാംപ്യൻഷിപ്, പാരിസ് ഒളിംപിക്സ്... തുടങ്ങി കായിക രംഗത്ത് ഒട്ടേറെ ആവേശോജ്വല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് 2024 കടന്നു പോയത്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യയുടെ ഡി. ഗുകേഷും ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്ലാം ചാംപ്യനായി ഇന്ത്യയുടെ തന്നെ രോഹൻ ബൊപ്പണ്ണയും ഒക്കെ തങ്ങളുടെ പ്രതിഭ തെളിയിച്ച വർഷംകൂടിയാണിത്. ഇത്തരത്തിൽ കായിക ലോകത്തിന് പ്രായം കേവലം ഒരു ‘നമ്പർ’ മാത്രമെന്ന് തെളിയിച്ച മറ്റ് രണ്ടുപേർ കൂടിയുണ്ട് 2024ൽ. 58 വയസ്സായ രണ്ട് കായിക താരങ്ങളാണ് അവർ. അതിൽ ആദ്യത്തെയാൾ മറ്റാരുമല്ല, ഹെവിവെയ്റ്റ് ഇതിഹാസം മൈക്ക് ടൈസൻ ആണ് ആ പ്രതിഭ. 27 വയസ്സുകാരനായ ജേക്ക് പോളിനെ നേരിട്ടുകൊണ്ടാണ് ടൈസൻ വീണ്ടും കളത്തിലിറങ്ങിയത്. അതും നീണ്ട 20 വർഷങ്ങൾക്ക് ശേഷം. വിജയം സ്വാഭാവികമായും യുവത്വത്തിനൊപ്പം നിന്നു. എന്നാൽ, ഇതിഹാസത്തിനൊപ്പം മത്സരിക്കാൻ സാധിച്ചതിനെ ജേക്ക് ഒരു ആദരമായാണ് വിശേഷിപ്പിച്ചത്. ടൈസൻ തന്റെ തോൽവിയെ വിശേഷിപ്പിച്ചത് ‘No Regrets’ എന്നും. 58 വയസ്സ് തികയാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അതൊന്നും ഒരു പ്രായമേയല്ല എന്ന് വിളിച്ചുപറഞ്ഞ മറ്റൊരാളുടെ മെയ്വഴക്കത്തിനുകൂടി 2024 സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മുൻ ഫുട്ബോൾ ദേശീയ താരം കസുയോഷി മിയുറ. ഇപ്പോൾത്തന്നെ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള മിയുറ അടുത്ത സീസണിലും കളി തുടരും എന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. സുസുക ക്ലബ്ബുമായി ഈ ഫോർവേഡ് പുതിയ കരാർ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 മുതൽ 2000 വരെ ജപ്പാനുവേണ്ടി ജഴ്സിയണിഞ്ഞ അദ്ദേഹം 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനിടെ 17 ക്ലബ്ബുകൾക്കുവേണ്ടി പന്തുതട്ടിയ
ചെന്നൈ തേനാംപേട്ടിലെ പോയസ് ഗാർഡൻസ് എന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഗ്ലാമറുള്ള മേൽവിലാസത്തിൽനിന്ന് രണ്ടര കിലോമീറ്ററേയുള്ളൂ സെമ്മൊഴി പൂങ്ക എന്നറിയപ്പെടുന്ന ബോട്ടാണിക്കൽ ഗാർഡനിലേക്ക്. അതിനടുത്തുള്ള ഹോട്ടൽ ഹയാത്ത് റീജൻസിയിലേക്കു പതിനൊന്നു വർഷം മുൻപൊരു ഉച്ചയ്ക്ക്, അച്ഛന്റെ കൈപിടിച്ച്, ഒരു ഏഴു വയസ്സുകാരൻ വന്നു– വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനുമായി നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ് കാണാൻ. ഇരിപ്പിടം കിട്ടാതെ, കളിക്കാരെയും കാണികളെയും വേർതിരിക്കുന്ന ചില്ലുമറയ്ക്കകലെ, പിന്നിൽനിന്ന് ആ കുട്ടി മധുരപലഹാരം കണ്ട കുട്ടിയെപ്പോലെ ചില്ലുകൂട്ടിലെ ചെസ് നുണഞ്ഞു. ‘വിശ്വം ജയിച്ചവൻ’ എന്നർഥമുള്ള ഗുകേഷ് എന്നായിരുന്നു അവന്റെ പേര്. തമിഴകത്തിന്റെ ഒരേയൊരു സൂപ്പർ സ്റ്റാറിന്റെ പേരു തന്നെയായിരുന്നു ആ അച്ഛനും–രജനീകാന്ത്. പതിനൊന്നു വർഷം കഴിഞ്ഞു പോയി. ആ അച്ഛൻ മകനെയും കൊണ്ടു വീണ്ടുമൊരു യാത്ര പോയി, സിംഗപ്പൂരിലേക്ക്. ആഡംബരങ്ങളുടെയും സാഹസിക വിനോദങ്ങളുടെയും വേദിയായ സെന്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിലെ ലോക ചെസ് ചാംപ്യൻഷിപ് വേദി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈകുന്നേരത്തെ മഴയിലും ശീതീകരണ സംവിധാനങ്ങളാൽ ക്രമപ്പെടുത്തിയ 18 ഡിഗ്രി താപനിലയിലും മനസ്സുരുക്കുന്ന ഉഷ്ണം പേറി രണ്ടുപേർ ആ ചില്ലുകൂട്ടിൽ ഉണ്ടായിരുന്നു. പതിന്നാലു സംവത്സരം പോലെ തോന്നിച്ച 14 ദിനങ്ങൾ.
ഖേൽ രത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇനി ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന്റ പേരിൽ. 18 വർഷവും 7 മാസവും 20 ദിവസവുമാണ് ഖേൽ രത്ന നേടുമ്പോൾ ഗുകേഷിന്റെ പ്രായം. 2001ൽ ഖേൽ രത്ന നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്.
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് നൽകും. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ് നൽകുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിങ്, പാരാലിംപിക്സ് താരം പ്രവീൺ കുമാർ എന്നിവര്ക്ക് ഖേൽരത്ന പുരസ്കാരം നൽകുമെന്നും കേന്ദ്ര കായിക
ന്യൂഡൽഹി ∙ ഫിഡെയുടെ പുതിയ ലോക ചെസ് റാങ്കിങ്ങിൽ നാലാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം അർജുൻ എരിഗെയ്സി. ലോക ചാംപ്യൻ ഡി.ഗുകേഷ് അഞ്ചാം സ്ഥാനത്തുണ്ട്. ഇപ്പോൾ മത്സരങ്ങളിൽ അത്ര സജീവമല്ലെങ്കിലും വിശ്വനാഥൻ ആനന്ദ് 10–ാം സ്ഥാനത്തുണ്ട്. നോർവേയുടെ മാഗ്നസ് കാൾസൻ, അമേരിക്കൻ താരങ്ങളായ ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
ഒരു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ട്വന്റി20 ലോകകപ്പ് കിരീടത്തിലൂടെ ഒരു ലോകകപ്പ് വിജയത്തിന്റെ പൂക്കാലം. ലോക ചെസ് ചാംപ്യൻഷിപ്പിൽ പുതുയുഗപ്പിറവി കുറിച്ച് ചെന്നൈയിൽ നിന്നുള്ള പതിനെട്ടുകാരൻ ദൊമ്മരാജു ഗുകേഷിന്റെ കിരീടധാരണം... കായിക രംഗത്ത് ഇന്ത്യയുടെ സുവർണ വർഷമായി അടയാളപ്പെടുത്തിക്കൊണ്ടാണ്
ന്യൂയോർക്ക് ∙ ഡി.ഗുകേഷിനു പിന്നാലെ ഇന്ത്യയിൽനിന്ന് ഒരു ലോക ചെസ് ചാംപ്യൻകൂടി. ലോക റാപിഡ് ചെസ് ചാംപ്യൻഷിപ് വനിതാവിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപിഡ്. മുപ്പത്തിയേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപിഡ് ചെസ് കിരീടമാണിത്.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ താരം ഡി. ഗുകേഷിന് സമ്മാനത്തുകയുടെ നികുതിയിൽ ഇളവു നൽകണമെന്ന് ആവശ്യം. തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് പ്രതിനിധി ആർ. സുധയാണ് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത്.
Results 1-10 of 84