Activate your premium subscription today
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ താരം ഡി. ഗുകേഷിന് സമ്മാനത്തുകയുടെ നികുതിയിൽ ഇളവു നൽകണമെന്ന് ആവശ്യം. തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് പ്രതിനിധി ആർ. സുധയാണ് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത്.
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, തമിഴ്നാട് സർക്കാരിന്റെ സമ്മാനമായി പ്രഖ്യാപിച്ച 5 കോടി രൂപ ‘കയ്യോടെ’ കൈമാറി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണ പരിപാടിയിലാണ്, 5 കോടി രൂപയുടെ ചെക്ക്
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, കോടികളുടെ പ്രതിഫലത്തിനൊപ്പം വൻ നികുതിയുടെ അധിക ബാധ്യതയും. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, വരുന്ന ഐപിഎൽ സീസണിൽ മഹേന്ദ്രസിങ് ധോണി കൈപ്പറ്റുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ഗുകേഷ് അടയ്ക്കേണ്ട നികുതി!
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ജന്മനാട്ടിൽ വൻ സ്വീകരണം. സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് അധികൃതരും ആരാധകരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.
മോസ്കോ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറൻ ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷിനെതിരെ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ. നിർണായകമായ 14ാ–ം ഗെയിമിന്റെ അവസാന ഘട്ടത്തിൽ ഡിങ് ലിറൻ വരുത്തിയ പിഴവിന്റെ പേരിലാണ്, മത്സരം മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് റഷ്യൻ ചെസ്
പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ. ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.
ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷ് ചരിത്രമെഴുതി ജേതാവായതിനു പിന്നാലെ, നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് ആരോപണം. റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
ഉഗ്രപ്രതാപികൾ വാണ ചെസ് കളങ്ങളിൽ വീണ്ടും ഇന്ത്യയുടെ വെന്നിക്കൊടി. ഡി.ഗുകേഷ് എന്ന പതിനെട്ടുകാരൻ ലോക ചാംപ്യനായിരിക്കുന്നു. വിശ്വം ജയിച്ചയാൾ എന്നുകൂടി ഗുകേഷ് എന്ന വാക്കിന് ഇനി അർഥമുണ്ടാകും. അഞ്ചുവട്ടം ലോകചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമി കളിക്കളത്തിലെ അനന്യമായ പ്രതിഭകൊണ്ട് വിശ്വം കീഴടക്കിയിരിക്കുന്നു.
പതിനെട്ടാം വയസ്സിൽ സർവ റെക്കോർഡുകളും തകർത്ത് ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷിന് സമ്മാനമായി ലഭിക്കുന്ന തുക എത്രയായിരിക്കും? നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറനെതിരെ ഗുകേഷ് നേടിയ ഐതിഹാസിക വിജയത്തിനു പിന്നാലെ ചില കോണുകളിൽ നിന്നെങ്കിലും ഉയർന്ന സംശയം. ചെസിനെ ഗൗരവത്തോടെ കാണുന്ന കുട്ടികൾക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതാണ് ചാംപ്യൻഷിപ്പിലെ സമ്മാനത്തുക എന്നതാണ് യാഥാർഥ്യം.
1996ൽ കോൺഗ്രസ് പിന്തുണയുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൽ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാനുള്ള ക്ഷണം നിരസിച്ച സിപിഎം നേതാവ് ജ്യോതി ബസു പിന്നീട് ആ തീരുമാനത്തെ വിശേഷിപ്പിച്ചത് ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണ്. സിംഗപ്പൂരിൽ, ലോക ചെസ് ചാംപ്യൻഷിപ്പിലെ വിധിനിർണായകമായ 14–ാം ഗെയിമിൽ, 55–ാം നീക്കത്തിൽ, ലോക ചാംപ്യൻ ഡിങ് ലിറൻ എഫ് 4 കളത്തിലെ റൂക്കിനെ എഫ് 2 കളത്തിലേക്കു നീക്കി. നേരിയ സമ്മർദമുണ്ടായിരുന്നതൊഴിച്ചാൽ, ചെസ് നിയമങ്ങൾപ്രകാരം സമനില സാധ്യത മാത്രമുള്ള കരുനിലയിൽ സംഭവിച്ച ആ ‘ചരിത്രപരമായ അബദ്ധം’ ഡിങ് ലിറനു നഷ്ടമാക്കിയത് ലോക കിരീടം തന്നെയാണ്. ദൊമ്മരാജു ഗുകേഷ് എന്ന ഇന്ത്യക്കാരൻ ആ സുവർണാവസരം തിരിച്ചറിഞ്ഞു. വിജയത്തിലേക്കു കരുനീക്കിയ ഗുകേഷ് പതിനെട്ടാം വയസ്സിൽ ലോക ചെസ് കിരീടം സ്വന്തമാക്കി.
Results 1-10 of 56