Activate your premium subscription today
ന്യൂഡൽഹി ∙ ഫിഡെ ലോക ചെസ് റാങ്കിങ്ങിൽ അർജുൻ എരിഗെയ്സിയെ മറികടന്ന് ഡി.ഗുകേഷ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. പുതിയ ലോക റാങ്കിങ്ങിൽ ഗുകേഷ് 4–ാം സ്ഥാനത്താണ്. എരിഗെയ്സി അഞ്ചാമതും. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസിലെ മികച്ച പ്രകടനമാണ് ഗുകേഷിനെ തുണച്ചത്. നോർവേ താരം മാഗ്നസ് കാൾസൻ, യുഎസ് താരങ്ങളായ ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവരാണ് ലോക റാങ്കിങ്ങിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനും സുഹൃത്ത് എല വിക്ടോറിയ മലോണും വിവാഹിതരായി. ശനിയാഴ്ച ഓസ്ലോയിലെ പ്രസിദ്ധമായ ഹോമൻകോളൻ ചാപ്പലിലായിരുന്നു വിവാഹച്ചടങ്ങ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് നെറ്റ്ഫ്ലിക്സ് സംഘം ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.
ചെസ് താരം മാഗ്നസ് കാൾസനും കാമുകി എല്ല വിക്ടോറിയ മലോനും വിവാഹിതരാകുന്നു. നോർവേയിൽ വച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുകയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ ഒരു ചെസ് ടൂർണമെന്റിലാണ് കാൾസനും എല്ലയും മാധ്യമങ്ങൾക്കു മുന്നിൽ ഒരുമിച്ചെത്തിയത്.
ന്യൂയോർക്ക് ∙ ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ് കിരീടം മാഗ്നസ് കാൾസനും യാൻ നീപോംനീഷിയും പങ്കുവച്ചതിൽ വിമർശനം ശക്തമാകുന്നു. ചെസിന്റെ നിയമങ്ങളിലോ ചരിത്രത്തിലോ കേട്ടുകേൾവിയില്ലാത്ത ഒന്നാണ് ‘പങ്കുവയ്ക്കൽ’ എന്നാണ് വിമർശനം.
ചരിത്രത്തിലാദ്യമായി ഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിന് രണ്ടു ജേതാക്കൾ. നോർവെയുടെ മാഗ്നസ് കാൾസനും റഷ്യയുടെ ഇയാൻ നീപ്പോംനീഷിയുമാണ് കിരീടം പങ്കുവയ്ക്കാൻ തീരുമാനിച്ചത്. ഏഴു ഗെയിമുകളിലും മത്സരം അവസാനിക്കാതെ വന്നതോടെ നിലവിലെ ചാംപ്യനായ കാള്സൻ കിരീടം പങ്കുവയ്ക്കുന്നതിനു മുൻകൈയ്യെടുക്കുകയായിരുന്നു.
ന്യൂയോർക്ക് ∙ വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാൽ ഒരു കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറിയ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ നിലപാട് മയപ്പെടുത്തി. ആഗോള ചെസ് സംഘടനയായ ഫിഡെയുമായുള്ള തർക്കം ഒത്തുതീർപ്പായതോടെ, ഇന്ന് ആരംഭിച്ച ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ കാൾസൻ പങ്കെടുത്തു. കാൾസന് ജീൻസ് ധരിച്ചു പങ്കെടുക്കാൻ തക്കവിധം ഡ്രസ് കോഡിൽ മാറ്റം വരുത്തിയതായി ഫിഡെ അറിയിച്ചതോടെയാണ് മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധനാണെന്ന് മാഗ്നസ് കാൾസൻ വ്യക്തമാക്കിയത്.
ന്യൂയോർക്ക് ∙ വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാൽ ഒരു കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ലോക ഒന്നാംനമ്പർതാരം മാഗ്നസ് കാൾസൻ ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറി. നിലവിൽ റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ചാംപ്യനാണ് കാൾസൻ. റാപിഡ് ചാംപ്യൻഷിപ്പിലെ രണ്ടാം ദിനം എട്ട് റൗണ്ട് കഴിഞ്ഞപ്പോൾ ജീൻസ് ധരിച്ചെത്തിയ കാൾസന് 200 ഡോളർ പിഴയിടുകയും ടൂർണമെന്റിലെ ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ചീഫ് ആർബിറ്റർ അലക്സ് ഹോളോസാക്ക് ആവശ്യപ്പെടുകയും ചെയ്തു.
ചെന്നൈ∙ ‘‘വിജയത്തോടൊപ്പം വിലയിരുത്തലും പതിവാണ്, അതു ഭയക്കേണ്ടതില്ല’’– ഇത്തവണ ലോക ചെസ് ചാംപ്യൻഷിപ്പിലെ കളികൾ വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്ന വിമർശനങ്ങളോട് വിശ്വനാഥൻ ആനന്ദിന്റെ മറുപടി. വിമർശനങ്ങൾ സ്വാഭാവികമാണ്. അത് അവഗണിക്കുക. ഗുകേഷിന്റെ ചെസിലെ വളർച്ച എല്ലാവരും കണ്ടതാണ്. കഴിഞ്ഞ ഒളിംപ്യാഡിലെ
ടാറ്റാ സ്റ്റീൽ ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിൽ, ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന് കിരീടം. 2 ദിവസം മുൻപ് അവസാനിച്ച ടാറ്റാ സ്റ്റീൽ റാപിഡ് ചെസും കാൾസൻ വിജയിച്ചിരുന്നു. അവസാന മൂന്നു റൗണ്ടുകളും വിജയിച്ച് 13 പോയിന്റ് നേടിയാണ് കാൾസൻ അതിവേഗ ചെസ് ചാംപ്യൻഷിപ്പ് വിജയിച്ചത്. ആദ്യം പിന്നിട്ടുനിന്നെങ്കിലും അവസാന 6 റൗണ്ടുകളും വിജയിച്ച് 11.5 പോയിന്റോടെ യുഎസ് ഗ്രാൻഡ് മാസ്റ്റർ വെസ്ലി സോ രണ്ടാം സ്ഥാനം നേടി.
"അന്തർജ്ഞാനവും ചോദനയും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പ്രത്യേകിച്ച്, ദിവസേന എടുക്കേണ്ട അതിവേഗ തീരുമാനങ്ങളെ. വെറും മൂന്ന് നീക്കങ്ങളിൽ ചെക്ക്മേറ്റിനുള്ള സാധ്യതയുണ്ടോ എന്ന് ഒരു ചെസ് കളിക്കാരന് നിർണയിക്കാൻ കഴിയും.അതിനു മുൻപ് അങ്ങനെയൊരു പൊസിഷൻ അയാൾ കണ്ടിട്ടില്ല എങ്കിൽ പോലും." (ഗാരി കാസ്പറോവ്, 2007) പതിനഞ്ച് നൂറ്റാണ്ട് മുൻപ് ഇന്ത്യയിലാണ് ചെസിന്റെ മുൻഗാമിയായ ചതുരംഗം ജനിച്ചത്. ലളിതമായ ബോർഡ് ഗെയിമുകൾക്ക് അതിലേറെ പഴക്കമുണ്ട്. റോമിലെ കൊളോസിയം സന്ദർശിച്ച വേളയിൽ, രണ്ടായിരം വർഷം മുൻപ് കാണികൾ വരിയും നിരയും കളിച്ചതിന്റെ തെളിവുകൾ കണ്ടിട്ടുണ്ട്. മൈതാനത്ത് ചോര ചിന്തുന്ന മനുഷ്യ-മൃഗയാ വിനോദങ്ങളുടെ ഇടവേളയിലായിരുന്നു ഈ നേരമ്പോക്ക്. അഞ്ച് നൂറ്റാണ്ടു മുൻപ് ആധുനിക ചെസ് രൂപപ്പെട്ടു. അടഞ്ഞ മുറിയിൽ മേൽക്കൂരയുടെ കീഴിൽ കളങ്ങളിൽ നീങ്ങുന്ന കരുക്കൾ. അവയിൽ യുദ്ധമുറകളും രൂപകങ്ങളും, യുദ്ധം പോലെ ഹിംസ മനസ്സിൽ. എതിരാളിയെ ബഹുമാനിക്കണം, ഒപ്പം തച്ചു തകർക്കണം. യോദ്ധാവിന്റെ പോരാട്ടവീര്യവും പ്രതിരോധവും ഇഴചേരണം. സംയമനം കൈവിടാതെ സംസ്കാരചിത്തനാകണം. ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. മഹാപ്രതിഭകളായ ചെസ് കളിക്കാരുടെ മനസ്സിന്റെ പിടിവിട്ടു പോയതിൽ അദ്ഭുതമില്ല. ഇത്രയും എഴുതിയതിനാൽ എനിക്ക് ഈ കളി അറിയാമെന്ന് കരുതരുത്. അടിസ്ഥാന വിവരമല്ലാതെ ഒന്നുമറിയില്ല. ബാല്യത്തിൽ ചില ശ്രമങ്ങൾ നടത്തിയതല്ലാതെ എന്നെ പിടിച്ചിരുത്താൻ ചതുരംഗത്തിന് കഴിഞ്ഞില്ല. അതിലേറെ ആസ്വദിച്ച നാടൻ കളികൾ ഉണ്ടായിരുന്നു - ബോർഡ് ഗെയിമുകളായ വരിയും നിരയും, പടവെട്ട്, പാമ്പും കോണിയും, പഞ്ചീസ്. നൂറാം കളം കയ്യേറി വിജയിക്കുന്നതിനു മുൻപ്, തൊണ്ണൂറ്റിയെട്ടാം കളത്തിൽ വിഴുങ്ങാൻ തയാറായി നിൽക്കുന്ന ഒരു പാമ്പുണ്ട്. അവസാന യുദ്ധം ജയിക്കാതെ അന്തിമജയമില്ല. പക്ഷേ ഇവിടെ കളിക്കാരന്റെ മികവല്ല, കരുക്കളിലെ ഭാഗ്യമാണ് വിധി നിർണയിക്കുന്നത്. പഞ്ചീസിലും സ്ഥിതി വ്യത്യസ്തമല്ല. ചെസിൽ ഭാഗ്യത്തിന് തീരെ പ്രാധാന്യമില്ല എന്നല്ല, കളിക്കാരന് പക്ഷേ ഭാഗ്യത്തെ വെല്ലുന്ന തലച്ചോറു വേണം.
Results 1-10 of 65