Activate your premium subscription today
ന്യൂഡൽഹി ∙ ലോക ചെസ് ചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷ് ക്ലാസിക്കൽ ചെസ് ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്. ലോക ചെസ് സംഘടനയായ ഫിഡെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലാണ് പതിനെട്ടുകാരൻ ഗുകേഷ് കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിങ് ലിറനെ തോൽപിച്ച് ലോക ചാംപ്യൻ പട്ടം സ്വന്തമാക്കിയതിനു ഗുകേഷിനു 10 പോയിന്റ് ലഭിച്ചിരുന്നു. ഇതോടെ ഗുകേഷിന്റെ ഫിഡെ റേറ്റിങ് 2787 ആയി.
വൈക് ആൻ സീ (നെതർലൻഡ്സ്) ∙ കറുപ്പിലും വെളുപ്പിലും നിലയുറപ്പിക്കാതെ കളങ്ങൾ മാറിമാറി നീങ്ങുകയായിരുന്നു ഇന്നലെ ഇന്ത്യൻ ചെസ് ആരാധകരുടെ മനസ്സ്. നെതർലൻഡ്സിലെ വൈക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസിൽ ചാംപ്യനെ നിർണയിക്കാനുള്ള ടൈബ്രേക്കറിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ഡി.ഗുകേഷും പ്രഗ്നാനന്ദയും മത്സരിക്കുന്നു.
ന്യൂഡൽഹി∙ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുൻ ലോക ചെസ് ചാംപ്യനും ഒളിംപ്യാഡ് ജേതാവുമായിരുന്ന ഹംഗറി–യുഎസ് താരം സൂസൻ പോൾഗർ. മതപരമായ കാരണത്താൽ
ന്യൂഡൽഹി∙ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് വിവാദത്തിൽ ചാടിയ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്, സംഭവത്തിൽ വിശദീകരണവും ക്ഷമാപണവും സഹിതം എക്സിൽ പങ്കുവച്ച കുറിപ്പ് അക്കൗണ്ട് സഹിതം അപ്രത്യക്ഷമായി. വൈശാലിക്ക് കൈകൊടുക്കാതെ അവഗണിച്ചത് വൻ
വിക് ആൻ സീ (നെതർലൻഡ്സ്) ∙ ചെസ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ തയാറാകാതിരുന്നത് മതപരമായ കാരണങ്ങളാലാണെന്ന് വിശദീകരിച്ച് ക്ഷമ ചോദിച്ച ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവാണ്, മുൻപ് മറ്റൊരു ഇന്ത്യൻ വനിതാ ഗ്രാൻഡ് മാസ്റ്ററിന് ഹസ്തദാനം
വിക് ആൻ സീ (നെതർലൻഡ്സ്) ∙ ചെസ് മത്സരത്തിനു മുന്നോടിയായി ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ എതിരാളിയായ ഇന്ത്യൻ വനിതാ താരത്തിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിനെച്ചൊല്ലി വിവാദം. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയാണ് സംഭവം. ഇന്ത്യൻ ഗ്രാൻഡ്
വിക് ആൻ സീ (നെതർലൻഡ്സ്) ∙ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ ഒറ്റയ്ക്ക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ടിൽ ഇന്ത്യൻ സഹതാരം ലിയോൺ ലൂക്ക് മെൻഡോസയെ തോൽപിച്ച പ്രഗ്ഗയ്ക്ക് 3.5 പോയിന്റായി. 3 പോയിന്റോടെ പി.ഹരികൃഷ്ണ മൂന്നാമതും 2.5 പോയിന്റോടെ ലോകചാംപ്യൻ ഡി.ഗുകേഷ് 5–ാം സ്ഥാനത്തുമുണ്ട്.
കംപ്യൂട്ടറിനു പഠിപ്പിക്കാൻ കഴിയാത്ത അന്തർജ്ഞാനവും കരുക്കൾ ഏതേതു കളങ്ങളിൽ വയ്ക്കണമെന്നുള്ള സ്വതസിദ്ധമായ ഉൾക്കാഴ്ചയുമുള്ള പ്രിയ ശിഷ്യൻ മാഗ്നസ് കാൾസൻ പ്രതാപകാലം പിന്നിടുമ്പോഴേക്കും പുരാതനമായ ഈ കളിയെ മാറ്റിമറിക്കുമെന്ന് ഗാരി കാസ്പറോവ് പ്രവചിച്ചു പണ്ട്. അതേ നാവുകൊണ്ട് മാഗ്നസിനു ശേഷം ലോക ചാംപ്യൻമാരുടെ കുലമറ്റു എന്നും പറഞ്ഞു ചെസ് ഇതിഹാസം. എന്നാൽ, ഇന്ന് അദ്ദേഹം ആ വാക്കു മാറ്റിയിരിക്കുന്നു.
പതിനൊന്നാം നൂറ്റാണ്ടിൽ ഹംഗറി രാജ്യം രൂപപ്പെടുന്നതിനു വളരെമുൻപ്, ഇൻഡോ–യൂറോപ്യൻ പാരമ്പര്യമുള്ള കെൽറ്റ് ജനത ബുഡാപെസ്റ്റ് നഗരത്തിൽ അധിവസിച്ചിരുന്നു എന്നാണു ചരിത്രം. പുരാതനമായ ചതുരംഗത്തിന്റെ ജന്മനാട്ടിൽ നിന്നുവന്നവർ അതേ നഗരത്തെ കളിമികവുകൊണ്ടു കീഴടക്കി എന്നതു പുതുചരിത്രമാകുകയാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന 45–ാം ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാവിഭാഗങ്ങളിൽ സ്വർണം നേടി ഇന്ത്യ ലോകജേതാക്കളാവുമ്പോൾ നമ്മുടെ കായികരംഗത്തെ സുവർണലിപികളിൽ അടയാളപ്പെടുത്തുന്ന മനോഹരവിജയമായി അതു മാറുന്നു.
റോപ്പിൽ ആഞ്ഞടിച്ച ‘ബോറിസ്’ കൊടുങ്കാറ്റ് ഡാന്യൂബ് നദിയിൽ തീർത്ത പ്രളയം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പാർലമെന്റിന്റെ പടവുകൾ വരെ എത്തിയ സമയം. ആ കൊടുങ്കാറ്റിനും പക്ഷേ, പോകും വഴിയെല്ലാം പ്രകമ്പനങ്ങൾ തീർത്ത് ഒറ്റ സ്റ്റേഷനിലും നിർത്താതെ കുതിച്ച ആ തീവണ്ടിയെ തടയാനായില്ല. ഇന്ത്യൻ ടീമെന്ന ആ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഒടുവിൽ ലോക ചെസ് ഒളിംപ്യാഡിൽ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു.
Results 1-10 of 63