Activate your premium subscription today
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഇരട്ടിയിലേറെ വർധിപ്പിച്ചു. ജൂൺ 11 മുതൽ ഇംഗ്ലണ്ടിലെ ലോഡ്സിൽ നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ഫൈനൽ ജേതാക്കൾക്ക് 36 ലക്ഷം ഡോളറാണ് (ഏകദേശം 30.77 കോടി രൂപ) ലഭിക്കുക. കഴിഞ്ഞ തവണ ഫൈനലിൽ ഇന്ത്യയെ തോൽപിച്ചു ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് 16 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക.
ജൂൺ 13ന് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ പ്രഖ്യാപിച്ചു. പാറ്റ് കമിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ ടീം യുവ ഓപ്പണർ സാം കോൺസ്റ്റസിനെയും ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി ∙ 2027ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിനു വേദിയാകാൻ താൽപര്യമറിയിച്ച് ഇന്ത്യ. ഇക്കാര്യത്തിൽ ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് കത്ത് നൽകും. 2021, 2023 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലുകൾക്ക് വേദിയായ ഇംഗ്ലണ്ട് തന്നെയാണ് ജൂണിൽ നടക്കുന്ന 2025ലെ ഫൈനലിനും വേദി. ലണ്ടനിൽ ജൂൺ 11ന് ആരംഭിക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 2–1ന് പിന്നിലായെങ്കിലും, ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. അവസാന ടെസ്റ്റ് ഇന്ത്യ ജയിക്കുകയും പിന്നാലെ നടക്കുന്ന ശ്രീലങ്ക– ഓസ്ട്രേലിയ പരമ്പരയിൽ ശ്രീലങ്ക 1–0ന് ജയിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഫൈനൽ
സെഞ്ചൂറിയൻ∙ പടിക്കൽ കലമുടയ്ക്കുന്ന കുപ്രസിദ്ധമായ ആ പതിവിന്റെ പടിവാതിൽക്കൽ ഇത്തവണ ബോളർമാരായ കഗീസോ റബാദയും മാർക്കോ യാൻസനും ദക്ഷിണാഫ്രിക്കയുടെ രക്ഷകരായി; അതും പന്തുകൊണ്ടല്ല, ബാറ്റുകൊണ്ട്! പിരിയാത്ത ഒൻപതാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി ഇരുവരും മിന്നിത്തിളങ്ങിയതോടെ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടു വിക്കറ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ കളി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കാൻ കിണഞ്ഞു പരിശ്രമിച്ച് ബോളർമാർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്യുന്ന ഓസ്ട്രേലിയയുടെ ആറാം വിക്കറ്റും വീണു. ആദ്യ ദിവസം 86 ഓവറിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്.
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഓസീസിനോട് സമനിലയെങ്കിലും നേടാൻ മഴ ദൈവങ്ങൾ കനിയണമെന്ന ദയനീയ അവസ്ഥയിൽ പതറുന്ന ടീം ഇന്ത്യയെ കാണുന്ന ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യുന്നത് 3 മുതിർന്ന താരങ്ങളെപ്പറ്റിയാണ്. ഒരു വശത്ത് ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ക്രീസിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെ പതറുന്ന രോഹിത്തും കോലിയും. മറുവശത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, 8 ഇന്നിങ്സുകളിൽനിന്ന് 5 അർധസെഞ്ചറികൾ ഉൾപ്പെടെ 469 റൺസ് തല്ലിക്കൂട്ടി ടൂർണമെന്റിലെ ടോപ് സ്കോററായ അജിൻക്യ രഹാനെയും. രണ്ട് ചിത്രങ്ങൾ പരിശോധിച്ചാൽ ഈ ചർച്ചകളുടെ തീവ്രത കൂടുതൽ വ്യക്തമാകും. ആദ്യത്തേത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കയ്യിലേന്തി നിറചിരിയോടെ നിൽക്കുന്ന അജിൻക്യ രഹാനെയുടേതാണെങ്കിൽ മറ്റൊന്ന് ഓസ്ട്രേലിയയ്ക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യ ഫോളോഓണിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ നടന്ന ‘വൻ ആഘോഷത്തിന്റെ’ ചിത്രമാണ്. ഓസീസ് ബോളിങ്ങിനും ബാറ്റിങ്ങിനും മുന്നിൽ സകല അടവുകളും പാളിയ ഇന്ത്യയുടെ ‘സൂപ്പർ താരങ്ങളുടെ’ ദയനീയത തോന്നുന്ന ആഘോഷത്തിന് നേരെ
മൂന്നാം ടെസ്റ്റിന് ഒരുങ്ങുമ്പോൾ പരമ്പര 1-1 എന്ന നിലയിലാണെന്ന ആശങ്ക ഇന്ത്യൻ ടീമിനു വേണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാൽ, വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷ സമ്മർദമുണ്ടാക്കുന്ന ഒന്നാണ്. ആ സമ്മർദ ഭാരം ഒഴിവാക്കി, ഈ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശ്രമിക്കുകയാണ് ഇന്ത്യൻ ടീം ഇപ്പോൾ ചെയ്യേണ്ടത്. ന്യൂസീലൻഡുമായുള്ള കനത്ത പരാജയത്തോടെ തന്നെ ഇന്ത്യയുടെ ഫൈനൽ സാധ്യത മങ്ങിക്കഴിഞ്ഞിരുന്നു.
ലണ്ടൻ ∙ ദീർഘദൂര ഓട്ട മത്സരത്തിന്റെ അവസാന 100 മീറ്റർ പോലെ ആവേശകരമായ ക്ലൈമാക്സിലേക്കു നീങ്ങുകയാണ് ഇത്തവണത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്. ഒന്നര മാസം മുൻപുവരെ പോയിന്റ് പട്ടികയിൽ 6–ാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്ക, ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി (2–0) ഒന്നാം സ്ഥാനത്തേക്കു കയറിയപ്പോൾ അഡ്ലെയ്ഡ് ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യ, ഓസ്ട്രേലിയയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്കു വീണു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. അഡ്ലെയ്ഡ് ടെസ്റ്റിൽ പത്തു വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഇതോടെ പോയിന്റ്സ് ടേബിളിലും ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്കു കയറി. 60.71 ആണ് ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം. ഇന്ത്യയുടെ പിസിടി 57.29 ആണ്.
Results 1-10 of 129