Activate your premium subscription today
ദുബായ് ∙ ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര വനിതാ ഏകദിന ടൂർണമെന്റിൽ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതിന്റെ മികവിൽ ഇന്ത്യൻ താരം സ്മൃതി മന്ഥന ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ രണ്ടാമതെത്തി. നേരത്തേ മൂന്നാം സ്ഥാനത്തായിരുന്നു സ്മൃതി.
കൊളംബോ ∙ 11–ാം ഏകദിന സെഞ്ചറിയുമായി സ്മൃതി മന്ഥന (101 പന്തിൽ 116) മിന്നിത്തിളങ്ങിയപ്പോൾ ത്രിരാഷ്ട്ര വനിതാ ഏകദിന ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ആതിഥേയരായ ശ്രീലങ്കയെ 97 റൺസിന് തോൽപിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ ശ്രീലങ്കയുടെ മറുപടി 245 റൺസിൽ അവസാനിച്ചു.
ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 23 റൺസ് വിജയം. ജയത്തോടെ ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെ സെഞ്ചറി (123) മികവിൽ 337 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 314 റൺസിൽ അവസാനിച്ചു.
കൊളംബോ∙ ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിൽ തുടർ വിജയങ്ങൾക്കു പിന്നാലെ ഇന്ത്യൻ വനിതകൾക്ക് തോൽവിഭാരം. ആതിഥേയരായ ശ്രീലങ്കയോട് മൂന്നു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ തോറ്റത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ അഞ്ച് പന്തും മൂന്നു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. മൂന്നു കളികളിൽനിന്ന് രണ്ടു ജയം വീതം നേടിയ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇതോടെ നാലു പോയിന്റ് വീതമായി. രണ്ടു കളികളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് പോയിന്റ് ഒന്നുമില്ല.
കൊളംബോ∙ ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും നാടകീയ വിജയവുമായി ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 276 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 140 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക, അവസാന ഓവറുകളിൽ നാടകീയ ബാറ്റിങ് തകർച്ച നേരിട്ടാണ് 49.2 ഓവറിൽ 261 റൺസിന് പുറത്തായത്.
ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മഴ വില്ലനായ ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ 9 വിക്കറ്റിന് തോൽപിച്ചു. മഴമൂലം 39 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ 147 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യൻ വനിതകൾ 29.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
ബിസിസിഐയുടെ വനിതാ ക്രിക്കറ്റർമാരുടെ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ച് ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർ. 16 താരങ്ങളുടെ പട്ടികയിൽ ഇവർ മാത്രമാണ് ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ചത്.
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ കിരീടത്തിൽ മാത്രമല്ല, ടൂർണമെന്റിലെ വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലും ഇന്ത്യൻ പെൺകുട്ടികളുടെ സർവാധിപത്യമാണ്. 7 മത്സരങ്ങളിൽ നിന്ന് 309 റൺസും 7 വിക്കറ്റും സ്വന്തമാക്കിയ തെലങ്കാന സ്വദേശി ജി.തൃഷ ലോകകപ്പിലെ താരവും ടോപ് സ്കോററുമായപ്പോൾ കൂടുതൽ വിക്കറ്റുകൾ നേടിയത് മധ്യപ്രദേശുകാരി വൈഷ്ണവി ശർമയാണ് (17 വിക്കറ്റുകൾ).
ഇത്രയേറെ അനായാസ വിജയങ്ങൾ ഒരു ലോകകപ്പിലും ഇന്ത്യ നേടിയിട്ടില്ല, ഇത്രയേറെ ആധികാരികമായി ക്രിക്കറ്റിൽ ഒരു ലോകകിരീടം രാജ്യം ഉയർത്തിയിട്ടുമില്ല! അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 9 വിക്കറ്റ് ജയവുമായി കുതിപ്പ് തുടങ്ങിയ ഇന്ത്യൻ കൗമാരപ്പട കലാശപോരാട്ടത്തിലും വിയർപ്പൊഴുക്കാതെ വിജയിച്ചു കയറി.
കൽപറ്റ ∙ മകൾ ജോഷിതയുൾപ്പെട്ട ഇന്ത്യൻ ടീം ലോകകിരീടം ഉയർത്തുമ്പോൾ കൽപറ്റയിലെ ഹോട്ടലിൽ ജോലിയിലായിരുന്നു അച്ഛൻ ജോഷി. പണിത്തിരക്കിന്റെ ഇടവേളകളിൽ മകളുടെ കിരീടനേട്ടം കണ്ടത് മൊബൈൽ ഫോണിൽ. ഈ സമയം ഗ്രാമത്തുവയലിലെ കൊച്ചുവാടകവീട്ടിൽ അമ്മ ശ്രീജയും സഹോദരി ജോഷ്നയും ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിലായിരുന്നു.
Results 1-10 of 243