Activate your premium subscription today
ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു കാത്തുനിൽക്കാതെ വിരാട് കോലി വിരമിക്കൽ പ്രഖ്യാപനവുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ, ശ്രദ്ധ നേടി മുൻ ഇന്ത്യൻ താരം കൂടിയായ മുഹമ്മദ് കൈഫിന്റെ വാക്കുകൾ. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യം ബിസിസിഐയെ അറിയിച്ചെന്ന
മുംബൈ∙ ഐപിഎലിന് ഒരാഴ്ച ഇടവേള വന്നതിനാൽ രാജ്യം വിട്ട ഓസ്ട്രേലിയൻ താരങ്ങൾ സീസണ് പൂർത്തിയാക്കുന്നതിനായി തിരികെ വരുന്ന കാര്യത്തിൽ സംശയം. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം വഷളായപ്പോഴാണ് ഐപിഎൽ താത്കാലികമായി നിർത്തിവച്ചത്. ശനിയാഴ്ചയോടെ ഐപിഎലിലെ വിദേശ താരങ്ങളെല്ലാം സ്വന്തം നാടുകളിലേക്കു മടങ്ങി. വെടിനിർത്തൽ നിലവിൽ വന്നതോടെ ഐപിഎൽ മത്സരങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങാനാണു നീക്കം നടക്കുന്നത്. ചൊവ്വാഴ്ചയോടെ ടീം ക്യാംപുകൾ തയാറാകണമെന്നാണ് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചത്.
ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന് വെടിനിർത്തലോടെ അയവു വന്നതിനാൽ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങി ബിസിസിഐ. താരങ്ങളെല്ലാം ചൊവ്വാഴ്ചയ്ക്കകം ടീമിനൊപ്പം ചേരണമെന്നാണ് ബിസിസിഐ ഫ്രാഞ്ചൈസികൾക്കു നൽകിയിരിക്കുന്ന നിർദേശം.
ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷാവസ്ഥയ്ക്ക് അയവുവന്നതോടെ ആശ്വാസം ക്രിക്കറ്റിന്റെ ക്രീസിലേക്കും. സുരക്ഷാ ഭീഷണികളെത്തുടർന്ന് ഒരാഴ്ച നിർത്തിവച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ ഈയാഴ്ച തന്നെ പുനരാരംഭിക്കുന്നതിന് സാധ്യത തെളിഞ്ഞു. ലീഗിലെ അവശേഷിക്കുന്ന 17 മത്സരങ്ങളും ഈ മാസത്തിനുള്ളിൽ
പാക്കിസ്ഥാൻ സൂപ്പർ ലീഗ് നിർത്തിവച്ചതിനു പിന്നാലെ രാജ്യം വിട്ട് ലീഗിലെ വിദേശതാരങ്ങൾ. പ്രത്യേകം ഒരുക്കിയ വിമാനങ്ങളിൽ പാക്കിസ്ഥാനിലുള്ള വിദേശ താരങ്ങളെല്ലാം ദുബായിലേക്കു പോയി. അവിടെ നിന്നും സ്വന്തം രാജ്യത്തേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണു താരങ്ങൾക്ക് ഒരുക്കിയത്.
ഐപിഎൽ മത്സരങ്ങൾ എത്രയും പെട്ടെന്നു തുടങ്ങാൻ സാധിക്കുമെന്നാണു ബിസിസിഐ പ്രതീക്ഷിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതോടെ ഒരാഴ്ചത്തേക്കാണ് ഐപിഎൽ മത്സരങ്ങള്‍ നിർത്തിവച്ചത്. മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തണോ, പുറത്തേക്കു മാറ്റണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
148 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ യുദ്ധമോ സംഘർഷമോ കാരണം ക്രിക്കറ്റ് അനിശ്ചിതത്വത്തിലാകുന്നത് ഇത് മൂന്നാം തവണ മാത്രം. മുൻപ് 2 തവണയും ക്രിക്കറ്റിന് ‘വിലക്കേർപ്പെടുത്തിയത്’ 2 ലോക മഹായുദ്ധങ്ങളാണ്. 1914ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ അലയൊലികൾ ഉയർന്നതോടെ ക്രിക്കറ്റ് മത്സരങ്ങൾ നിലച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്ന ഇരുനൂറിലേറെ ഇംഗ്ലിഷ് താരങ്ങൾ സൈനികരായി യുദ്ധഭൂമിയിലേക്ക് എത്തി.
ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിൽ നടത്താൻ ബിസിസിഐയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഒരാഴ്ചത്തേക്കു നിർത്തിവച്ചിരിക്കുകയാണ്. പ്ലേ ഓഫുകളും ഫൈനലും ഉൾപ്പടെ 17 ഐപിഎൽ മത്സരങ്ങളാണ്
ഐപിഎൽ മത്സരം നിർത്തിവച്ചതിനുപിന്നാലെ ധരംശാലയിൽനിന്നു പുറപ്പെട്ട ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് താരങ്ങൾ ന്യൂഡൽഹിയിലെത്തി. പ്രത്യേകം തയാറാക്കിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലാണ് സൂപ്പർ താരങ്ങളും ഐപിഎല്‍ സ്റ്റാഫുകളും സുരക്ഷിതരായി ഡൽഹിയിലെത്തിയത്. ജലന്ധറിൽനിന്നായിരുന്നു
ന്യൂഡൽഹി ∙ ഒരാഴ്ചത്തെ നിർത്തിവയ്ക്കൽ മാത്രമാണ് നിലവിൽ പ്രഖ്യാപിച്ചതെങ്കിലും ഐപിഎൽ ക്രിക്കറ്റ് സീസണിന്റെ തുടർച്ചയ്ക്കായി അനിശ്ചിതകാലം കാത്തിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷാ ഭീഷണികൾ ഇല്ലാതായാൽ മാത്രമേ സ്റ്റേഡിയത്തിനുള്ളിൽ കാണികളെ പ്രവേശിപ്പിച്ച് മത്സരം നടത്താനാകൂ. സംഘർഷാവസ്ഥയിൽ അയവുണ്ടായി വിമാനത്താവളങ്ങൾ തുറന്നാൽ മാത്രമേ മത്സരവേദികളിലേക്കുള്ള ടീമുകളുടെ യാത്ര സുഗമമാകൂ. നാട്ടിലേക്കു മടങ്ങുന്ന വിദേശ താരങ്ങളുടെ തിരിച്ചുവരവ്, നേരത്തേ നിശ്ചയിച്ച മറ്റു രാജ്യാന്തര മത്സരങ്ങൾ എന്നിവയെല്ലാം ഐപിഎൽ 18–ാം സീസൺ പുനരാരംഭിക്കുന്നതിന് വെല്ലുവിളിയായി മുന്നിലുണ്ട്.
Results 1-10 of 434