Activate your premium subscription today
‘ശാന്തമായ വിരമിക്കൽ പ്രഖ്യാപനം’, ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഇന്ത്യയുടെ മുൻ നായകരായ രോഹിത് ശർമയും വിരാട് കോലിയും നടത്തിയ വിരമിക്കൽ പ്രഖ്യാപനത്തെ ഇങ്ങനെ വിലയിരുത്താം. അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും ടെസ്റ്റ് വിരമിക്കൽ. ആരാധകർ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റിലെ പല വിടവാങ്ങലുകൾക്കും വിവാദങ്ങളുടെ മേമ്പൊടിയുണ്ട്. ചിലരുടെ കാര്യത്തിൽ ക്രിക്കറ്റ് ബോർഡും സിലക്ടർമാരും മര്യാദ കാണിച്ചില്ലെന്ന വാദത്തിനാണ് മുൻതൂക്കമെങ്കിൽ ചിലർക്ക് ടീമിന്റെ നായകൻ വില്ലനായി. കളിക്കാരുടെ ഗ്രൂപ്പിസവും സ്വരചേർച്ചയില്ലായ്മയും ചിലരെ ‘ഗുഡ്ബൈ’ പറയിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ അത്തരത്തിലുള്ള ചില വിടവാങ്ങൽ കഥകൾ ഇതാ...
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ വിജയത്തിൽ രാജ്യംആഘോഷത്തിമിർപ്പിൽ നിറഞ്ഞാടുമ്പോൾ ഇന്ത്യ നേടിയ മറ്റൊരു ലോകോത്തര ഏകദിന കിരീടനേട്ടത്തിന് മാർച്ച് 10ന് 40 വയസ്സ് തികയുകയാണ്. രോഹിത് ശർമയും കൂട്ടരും മാർച്ച് 9ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചപ്പോൾ നാലു പതിറ്റാണ്ടുമുൻപ് ഇതേ സമയം സുനിൽ ഗാവസ്കറും കൂട്ടരും കപ്പടിച്ചത് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തകർത്തുകൊണ്ടായിരുന്നു. 1985 മാർച്ച് 10ന് മെൽബണിലായിരുന്നു ആ വിജയം. ക്രിക്കറ്റിന് മറക്കാനാവാത്ത സുന്ദരനിമിഷങ്ങൾ സമ്മാനിച്ചായിരുന്നു ടീം ഇന്ത്യ ആ വിജയക്കപ്പ് ഏറ്റുവാങ്ങിയത്. 2025ൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടുമ്പോഴും ഗാവസ്കര് ദുബായിലെ മൈതാനത്തുണ്ടായിരുന്നു. മാത്രവുമല്ല, രോഹിത് ശർമ ട്രോഫി ഏറ്റുവാങ്ങുമ്പോൾ മൈതാനത്തു തുള്ളിച്ചാടുന്ന ഗാവസ്കറുടെ വിഡിയോ വൈറലാവുകയും ചെയ്തു. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന് വിസ്ഡൻ അൽമനാക് വിശേഷിപ്പിച്ചത് സുനിൽ ഗാവസ്കറുടെ നേതൃത്വത്തിലുള്ള 1985ലെ ഇന്ത്യൻ ടീമിനെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് 2002ലാണ് 1985ലെ ടീമിനെ നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമായി വിസ്ഡൻ പ്രഖ്യാപിച്ചത്. 1985ൽ ബെൻസൺ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ് കിരീടം ചൂടിയ ഇന്ത്യൻ ടീമായിരുന്നു അത്. ഇന്ത്യൻ ക്രിക്കറ്റിന് 1983, 2007, 2011, 2024 ലോകകപ്പ് വിജയങ്ങൾക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഈ കിരീടവുമെന്നു പറയാൻ കാരണങ്ങളേറെയാണ്.
മുംബൈ∙ ടീമിൽനിന്ന് തഴഞ്ഞതിൽ കുപിതനായി പിസ്റ്റളുമായി ക്യാപ്റ്റൻ കപിൽ ദേവിന്റെ വീട്ടിൽ ചെന്നുവെന്ന മുൻ ഇന്ത്യൻ താരം യോഗ്രാജ് സിങ്ങിന്റെ വെളിപ്പെടുത്തലിൽ, തണുത്ത പ്രതികരണവുമായി കപിൽ. സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട്, ‘ഏതു യോഗ്രാജ് സിങ്ങിനെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത്’
മുംബൈ∙ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച ഇതിഹാസ താരം കപിൽ ദേവിനെ കൊലപ്പെടുത്താനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പിസ്റ്റളുമായി പോയ സംഭവം വെളിപ്പെടുത്തി ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്രാജ് സിങ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് യോഗ്രാജിന്റെ വെളിപ്പെടുത്തൽ.
കൊച്ചി∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപിൽദേവും സച്ചിൻ തെൻഡുൽക്കറും ഇന്നും നാളെയും കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഡൗൺടൗണിന്റെ ‘യുവർ എൻകൗണ്ടർ വിത്ത് സക്സസ് ഐക്കൺസ്’ എന്ന പരിപാടിയിൽ സംബന്ധിക്കാനാണു കപിൽദേവ് കൊച്ചിയിലെത്തുന്നത്. ഇന്ന് 5.15നു കലൂർ ഗോകുലം കൺവൻഷൻ സെന്ററിലാണു പരിപാടി. കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യാനാണു സച്ചിൻ നാളെ രാവിലെ എറണാകുളം മറൈൻ ഡ്രൈവിൽ എത്തുന്നത്. കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ (ആർഎസ്സി) കപിൽദേവിന് ഓണററി അംഗത്വം സമ്മാനിക്കും. ഇന്ന് വൈകിട്ട് 6.45നു കപിൽദേവ് ആർഎസ്സി സന്ദർശിക്കും.
ന്യൂഡൽഹി ∙ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാത്ത താരങ്ങളെ വാർഷിക കരാറിൽ നിന്നൊഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ‘‘ബിസിസിഐ തീരുമാനം ചില താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നാൽ ആഭ്യന്തര ക്രിക്കറ്റിന്റെ സംരക്ഷണത്തിന്
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടങ്ങൾക്ക് 92 വർഷത്തെ പാരമ്പര്യമുണ്ട് പറയാൻ. പതിറ്റാണ്ടുകൾ ഇന്ത്യയെ അടക്കി ഭരിച്ച ഇംഗ്ലീകാർക്കെതിരെയാണ് ഇന്ത്യ രാജ്യാന്തരക്രിക്കറ്റിൽ ഹരിശ്രീ കുറിച്ചത് എന്നത് യാദൃശ്ചികം. ടെസ്റ്റ്, ഏകദിനം, ലോകകപ്പ്... മൽസരം ഏതുമാകട്ടെ ഇന്ത്യയുടെ ആദ്യ എതിരാളികൾ ഇംഗ്ലണ്ട് തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി പടവെട്ടിയത് 1932 ജൂൺ 25ന് ലോർഡ്സിലാണ്, ഇംഗ്ലണ്ടിനെതിരെ. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 131 ടെസ്റ്റ് മൽസരങ്ങളിൽ കൊമ്പുകോർത്തു. 50 മൽസരങ്ങളിൽ ഇംഗ്ലീഷുകാർ ജേതാക്കളായപ്പോൾ ഇന്ത്യൻ ജയങ്ങളുടെ എണ്ണം 31 മാത്രം. 50 മൽസരങ്ങൾ സമനിലയിൽ പിരിഞ്ഞു.
അഹമ്മദാബാദ്∙ 2023ലെ ലോകകപ്പ് ഫൈനൽ മത്സരത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ കപിൽ ദേവ്. 1983ൽ ലോകകപ്പ് നേടിയ ടീം അംഗങ്ങളുമായി അഹമ്മദ്ബാദിൽ ഇന്നു നടക്കുന്ന ഫൈനൽ മത്സരം കാണാമെത്താൻ ആഗ്രഹമുണ്ടായിരുന്നെന്നും കപിൽ അറിയിച്ചു. ഇന്ന് അഹമ്മദബാദിലെ നരേന്ദ്ര
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...
ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി. ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്മെന്റുമായി ചർച്ച നടത്തി.
Results 1-10 of 45