Activate your premium subscription today
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിനു പിന്നാലെ കളി കാണാനെത്തിയ ആരാധകരെ പാക്ക് താരം ഖുഷ്ദിൽ ഷാ കയ്യേറ്റം ചെയ്ത സംഭവം ന്യായീകരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കളി കാണാനെത്തിയ അഫ്ഗാൻ വംശജരായ ആളുകളാണു പ്രശ്നങ്ങളുണ്ടാക്കിയതെന്നും പാക്ക് വിരുദ്ധതയ്ക്കെതിരെ ഖുഷ്ദിൽ ഷാ പ്രതികരിക്കുകയായിരുന്നു
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടവും തോറ്റതോടെ പാക്ക് താരങ്ങളെ ഗ്രൗണ്ടിൽവച്ച് കളിയാക്കിവിട്ട് ആരാധകർ. പരമ്പരയിലെ അവസാന മത്സരം കളിച്ച പാക്കിസ്ഥാനെതിരെ ന്യൂസീലൻഡ് 43 റൺസ് വിജയമാണു നേടിയത്. പരമ്പര 3–0ന് തോറ്റ് നിരാശയോടെ ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴാണ് പാക്ക് താരങ്ങളെ ആരാധകർ പരിഹസിച്ചത്.
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയിറങ്ങിയ പാക്കിസ്ഥാൻ വീണ്ടും തോറ്റു. 43 റൺസ് വിജയമാണ് മൂന്നാം പോരാട്ടത്തിൽ ന്യൂസീലന്‍ഡ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 40 ഓവറിൽ 221 റൺസെടുത്ത് ഓൾഔട്ടായി.
ഹാമിൽട്ടൻ∙ ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം തുടരുന്നു. ട്വന്റി20 പരമ്പരയിൽ 4–1ന്റെ കനത്ത തോൽവി വഴങ്ങി നാണംകെട്ട പാക്കിസ്ഥാൻ ടീം, തുടർച്ചയായ രണ്ടാം തോൽവിയോടെ ഏകദിന പരമ്പരയും കൈവിട്ടു. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ന്യൂസീലൻഡ് ഉയർത്തിയ 293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ, 208 റൺസിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാന്റെ തോൽവി 84 റൺസിന്. അർധസെഞ്ചറി നേടിയ മധ്യനിര ബാറ്റർ ഫഹീം അഷ്റഫാണ് അവരുടെ ടോപ് സ്കോറർ. 80 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 73 റൺസാണ് ഫഹീമിന്റെ സമ്പാദ്യം.
നേപ്പിയർ∙ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര 4–1ന് കൈവിട്ടതിനു പിന്നാലെ, ഏകദിന പരമ്പരയിലും തോൽവിയോടെ തുടക്കമിട്ട പാക്കിസ്ഥാൻ ടീമിന് തിരിച്ചടിയായി ‘സ്വന്തം നാട്ടുകാരന്റെ’ പ്രകടനം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 344
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാനു കൂറ്റൻ തോൽവി. 73 റൺസിനാണ് നേപ്പിയറിൽ നടന്ന ആദ്യ പോരാട്ടത്തിൽ ന്യൂസീലന്‍ഡ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തപ്പോൾ, മറുപടിയിൽ പാക്കിസ്ഥാൻ 271 റൺസിന് പുറത്തായി.
ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലും വൻ തോൽവി വഴങ്ങി പാക്കിസ്ഥാൻ. വെല്ലിങ്ടനിൽ നടന്ന അഞ്ചാം ട്വന്റി20യിൽ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയരായ ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 4–1 എന്ന നിലയിൽ അവസാനിച്ചു.
മൗണ്ട് മംഗനൂയി∙ മൂന്നാം ട്വന്റി20യിലെ വമ്പൻ വിജയത്തിന്റെ ചുവടുപിടിച്ച് തിരിച്ചുവരവിനിറങ്ങിയ പാക്കിസ്ഥാനെ കളി പഠിപ്പിച്ച് ന്യൂസീലൻഡ്. മൗണ്ട് മംഗനൂയിയിൽ നടന്ന നാലാം മത്സരത്തിൽ 115 റൺസ് വിജയം നേടിയ ന്യൂസീലൻഡ് പരമ്പര 3–1ന് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ പാക്കിസ്ഥാൻ 16.2 ഓവറിൽ 105ന് പുറത്തായി. 20 പന്തിൽ 50 റൺസെടുത്ത കിവീസ് താരം ഫിൻ അലനാണു കളിയിലെ താരം. റൺസ് അടിസ്ഥാനത്തിൽ ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ തോൽവിയാണിത്.
ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിലെ തകർപ്പൻ ബാറ്റിങ്ങിലൂടെ അപൂർവ റെക്കോർഡിന് ഉടമയായി പാക്കിസ്ഥാൻ ഓപ്പണർ ഹസൻ നവാസ്. ന്യൂസീലൻഡിനെതിരെ ഓക്ലൻഡിൽ സെഞ്ചറി നേടിയതോടെ ട്വന്റി20യിലെ ആദ്യ രണ്ടു കളികളിൽ പൂജ്യത്തിനു പുറത്തായി, അടുത്ത കളിയിൽ സെഞ്ചറി നേടുന്ന ആദ്യ
ഓക്ലൻഡ്∙ ‘ഒന്നെങ്കിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കു പുറത്ത്’ – രാജ്യാന്തര ക്രിക്കറ്റിൽ ഈ ചൊല്ല് പാക്കിസ്ഥാൻ ക്രിക്കറ്റിനോളം ചേർന്നുനിൽക്കുന്ന മറ്റൊരു ടീമുണ്ടാകുമോ എന്നു സംശയമാണ്. ചാംപ്യൻസ് ട്രോഫിക്കു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിനെത്തി ആദ്യ രണ്ടു മത്സരങ്ങളിലും നാണംകെട്ട് തോറ്റ പാക്കിസ്ഥാൻ, മൂന്നാം മത്സരത്തിൽ നേടിയത് അസാമാന്യ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ മറിടകന്ന പാക്കിസ്ഥാൻ, ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിഭാരവും ഇറക്കിവച്ചു. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ന്യൂസീലൻഡ് ഇപ്പോഴും 2–1ന് മുന്നിലാണ്.
Results 1-10 of 505