Activate your premium subscription today
രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ വിജയത്തിന് 50 വയസ്സ്. ഇന്ത്യയുടെ ആദ്യ വിജയം പിറന്നത് 1975ലെ പ്രഥമ ലോകകപ്പിലൂടെയാണ്. 1975 ജൂൺ 11ന് ഇംഗ്ലണ്ടിലെ ലീഡ്സിൽ ഈസ്റ്റ് ആഫ്രിക്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ജയം കുറിച്ചത്. എസ്. വെങ്കട്ടരാഘവനായിരുന്നു അന്ന് ഇന്ത്യൻ ക്യാപ്റ്റൻ. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാം മൽസരത്തിലാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കുന്നത്.
കൊച്ചി ∙ പിച്ചിന്റെ രണ്ടു വശത്തുനിന്നും ഓരോ ന്യൂബോൾ കൊണ്ടു ബോളിങ്. അവസാന 16 ഓവർ ബോളിങ് ഇവയിൽ ഒരു പന്തു മാത്രം ഉപയോഗിച്ച്. ഏകദിന ക്രിക്കറ്റിനെ കൂടുതൽ ജീവസ്സുറ്റതും ആവേശകരവുമാക്കാൻ ലക്ഷ്യമിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇരുപതോ ഇരുപത്തഞ്ചോ ഓവർ കഴിയുമ്പോഴേക്കു പന്തു പഴകി ഔട്ട്ഫീൽഡിലെ നീക്കം കുറയുന്നതും റണ്ണൊഴുക്കിനെ ബാധിക്കുന്നതുമെല്ലാം ഇനി പഴങ്കഥയാകും. ജൂലൈ മുതലുള്ള മത്സരങ്ങളിൽ പുതിയ നിയമം പ്രാബല്യത്തിലാകുമെന്നു ഐസിസി അറിയിച്ചു.
ഏകദിന ക്രിക്കറ്റ് ലോകകപ്പിനു കൊടിയേറിയിട്ട് നാളെ അരനൂറ്റാണ്ട്. രാജ്യാന്തര ഏകദിന ക്രിക്കറ്റിന് 1971ൽ തുടക്കമായെങ്കിലും ഏകദിന പുരുഷ ലോകകപ്പ് യാഥാർഥ്യമായത് 1975ലാണ്. ആദ്യ മൽസരത്തിനു വേദിയായത് ഇംഗ്ലണ്ടിലെ ലോഡ്സാണ്. 1975 ജൂൺ 7നു നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് 202 റൺസിന് ഇന്ത്യയെ തോൽപിച്ചു. ആദ്യത്തെ 3 എഡിഷൻ ലോകകപ്പുകളിലും മത്സരങ്ങൾ 60 ഓവറായിരുന്നു.
ഫിനിഷ് പോയിന്റിനു തൊട്ടടുത്തുവച്ച് പിൻവാങ്ങുന്ന മാരത്തൺ ഓട്ടക്കാരനെപ്പോലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരാട് കോലിയുടെ മടക്കം. ടെസ്റ്റിൽ 10,000 റൺസെന്ന നാഴികക്കല്ലിന് 770 റൺസ് മാത്രം അകലെ നിൽക്കുകയാണ് കോലി. ടെസ്റ്റ് സെഞ്ചറികളുടെ എണ്ണത്തിൽ സുനിൽ ഗാവസ്കറിനൊപ്പമെത്താൻ വേണ്ടിയിരുന്നത് 4 സെഞ്ചറികൾ മാത്രം. 3 വർഷം മുൻപ് കൈവിട്ടുപോയ ടെസ്റ്റിലെ 50 റൺസ് ബാറ്റിങ് ശരാശരിയും തിരിച്ചുപിടിക്കാവുന്ന ദൂരത്തിലുണ്ടായിരുന്നു. ബാറ്റിങ്ങിൽ നല്ല തുടക്കം കിട്ടിയാൽ അതു സെഞ്ചറിയിലെത്തുംവരെ പിൻമാറാത്ത കണിശക്കാരനായ കോലി, ‘റിട്ടയേഡ് ഔട്ട്’ തിരഞ്ഞെടുത്ത പോലെ സ്വയം ടെസ്റ്റ് കരിയർ ഉപേക്ഷിക്കുമ്പോൾ അതിനു പിന്നിലെ കാരണം തിരയുകയാണ് ക്രിക്കറ്റ് ലോകം.
സച്ചിൻ യുഗത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നെഞ്ചോടു ചേർത്തു നിർത്തിയ ഒന്നാമത്തെ പേരായിരുന്നു വിരാട് കോലി. രാജ്യം വീഴണമെങ്കിൽ രാജാവിനെ വീഴ്ത്തണമെന്ന വാഴ്ത്തുപാട്ടോടെ അവർ കിങ് കോലിയുടെ ഇന്നിങ്സുകൾ കൊണ്ടാടി. അടിക്കു തിരിച്ചടിയെന്ന പോലെയുള്ള കോലിയുടെ ശൈലി ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ നേടിക്കൊടുത്ത ക്യാപ്റ്റനായി അദ്ദേഹത്തെ മാറ്റി. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ലിലേക്ക് ഇനി 770 റൺസ് കൂടി വേണ്ടപ്പോഴാണ് കോലി ടെസ്റ്റിൽനിന്ന് വിരമിക്കുന്നത്. ടെസ്റ്റിൽ 9,230 റൺസാണ് കോലിയുടെ സമ്പാദ്യം. സച്ചിൻ തെൻഡുൽക്കർ നേടിയ 15,921 റൺസ് എന്ന റെക്കോർഡിലേക്ക് ഏറെ ദൂരം ഇനിയും ബാക്കി. 51 ടെസ്റ്റ് സെഞ്ചറിയും 49 ഏകദിന സെഞ്ചറിയുമായി സച്ചിൻ 100 സെഞ്ചറികൾ നേടിയപ്പോൾ 30 ടെസ്റ്റ് സെഞ്ചറിയും 51 ഏകദിന സെഞ്ചറിയും ഒരു ട്വന്റി 20 സെഞ്ചറിയുമായി വിരാട് കോലി നേടിയത് 82 സെഞ്ചറികൾ. രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് 2024ലെ ലോകകപ്പ് നേട്ടത്തോടെ വിടപറഞ്ഞ കോലി ടെസ്റ്റിൽ നിന്നും ഇപ്പോൾ വിരമിച്ചു. ഇനി ഏകദിനത്തിൽ മാത്രം.
ബംഗ്ലദേശിലെ ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ പുറത്താകാനായി സ്വയം ക്രീസിൽനിന്നു പുറത്തിറങ്ങി ബംഗ്ലദേശ് ബാറ്റർമാർ. ടൂർണമെന്റിൽ ഷിൻപുകുർ ക്ലബ്ബും ഗുൽഷൻ ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഷിൻപുകുർ ക്ലബ്ബിന് അവസാന ഏഴോവറുകളിൽ ജയിക്കാൻ ഏഴു റൺസ് മാത്രമാണു വേണ്ടിയിരുന്നത്.
ദുബായ്∙ ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം ശുഭ്മൻ ഗിൽ. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ താരം ബാബർ അസമിനെക്കാൾ 47 പോയിന്റ് അധികമാണ് ഗില്ലിന്. പാക്കിസ്ഥാനെതിരായ മത്സരത്തിലെ സെഞ്ചറിയോടെ വിരാട് കോലി ആദ്യ അഞ്ചിൽ തിരിച്ചെത്തി.
രാജ്കോട്ട്∙ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യൻ വനിതാ ടീം. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ഓപ്പണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ഥന, പ്രതിക റാവൽ എന്നിവര് സെഞ്ചറി പ്രകടനവുമായി തിളങ്ങിയതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് എത്തിയത്.
സിഡ്നി ∙ ശ്രീലങ്കൻ പരമ്പരയിൽ നിന്നു വിട്ടുനിന്നെങ്കിലും ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ പേസർ പാറ്റ് കമിൻസ് തന്നെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നയിക്കും. പരുക്കിൽ നിന്നു മോചിതനാകുന്ന കമിൻസ് ഭാര്യയുടെ പ്രസവത്തിനായി കൂടിയാണ് ലങ്കൻ പരമ്പരയിൽ നിന്നു വിശ്രമമെടുത്തത്. പരുക്കുമൂലം ഇന്ത്യയ്ക്കെതിരെ അവസാന രണ്ടു ടെസ്റ്റുകളിൽ പുറത്തിരുന്ന സഹപേസർ ജോഷ് ഹെയ്സൽവുഡിനെയും ചാംപ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി ∙ തേഡ് അംപയറുടെ തീരുമാനം അറിയാൻ ഗ്രൗണ്ടിലെ ബിഗ് സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്നതുപോലെയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ അവസ്ഥ. അടുത്തമാസം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ടീം പ്രഖ്യാപനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ പ്രാഥമിക പട്ടികപോലും പൂർത്തിയാക്കാൻ ബിസിസിഐയ്ക്കു കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും ചാംപ്യൻസ് ട്രോഫി ടീം സംബന്ധിച്ച് തീരുമാനമൊന്നുമായില്ല. ടീം പ്രഖ്യാപനത്തിനായി ഇന്ത്യ ഐസിസിയോട് സമയം നീട്ടി ചോദിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
Results 1-10 of 55