Activate your premium subscription today
ജയ്പുർ∙ ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായ പതിനാലുകാരൻ വൈഭവ് സൂര്യവംശിക്ക് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കില്ലെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ്. മാധ്യമസമ്മേളനത്തിലെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ സമസ്തിപുർ സ്വദേശിനിയായ ആരതി കഴിഞ്ഞ 6 വർഷക്കാലമായി ദിവസം 3 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. രാത്രി 11 മണിക്ക് കിടന്നാൽ പുലർച്ചെ 2ന് എഴുന്നേൽക്കും. പിന്നാലെ തന്റെ മകൻ വൈഭവിനും അവന്റെ കൂട്ടുകാർക്കുമുള്ള ഭക്ഷണം തയാറാക്കും. കൃത്യം 4 മണിക്ക് വൈഭവ് ഈ ഭക്ഷണപ്പൊതികളുമായി അച്ഛൻ സഞ്ജീവിനൊപ്പം ഏതാണ്ട് 80 കിലോമീറ്റർ അകലെയുള്ള പട്നയിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക് യാത്രയാകും. 6 വർഷക്കാലമായി ഈ കുടുംബം സഹിച്ച ത്യാഗങ്ങളുടെയും കാണിച്ച അർപ്പണബോധത്തിന്റെയും ഫലം കഴിഞ്ഞ ദിവസം ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പിറന്നു, ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരത്തിന്റെ രൂപത്തിൽ. വൈഭവ് സൂര്യവംശിയെന്ന വണ്ടർ കിഡിന്റെ അദ്ഭുത ക്രിക്കറ്റ് കരിയറിനു പിന്നിൽ അച്ഛൻ സഞ്ജീവ് സൂര്യവംശിയുടെയും അമ്മ ആരതിയുടെയും ഉൾപ്പെടെ ഒട്ടേറെപ്പേരുടെ അധ്വാനവും ആഗ്രഹവുമുണ്ട്. ∙ കൃഷിയിടം വിറ്റ അച്ഛൻ ഒരു സുപ്രഭാതത്തിൽ തന്റെ കൃഷിയിടം മുഴുവൻ വിൽക്കാൻ തീരുമാനിക്കുമ്പോൾ സഞ്ജീവിന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൻ വൈഭവിനെ ലോകം അറിയുന്ന ക്രിക്കറ്ററാക്കണം. കൃഷി ലാഭമായിരുന്നിട്ടും, കുടുംബത്തിന്റെ ഏക വരുമാനമായിരുന്നിട്ടും കൃഷിയിടം വിറ്റ സഞ്ജീവിനെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ കുറ്റപ്പെടുത്തി. പക്ഷേ, അതൊന്നും സഞ്ജീവിനെ പിന്നോട്ടുവലിച്ചില്ല. മകന്റെ കരിയർ മാത്രമായിരുന്നു ആ അച്ഛന്റെ മുൻപിൽ ഉണ്ടായിരുന്നത്.
ജയ്പുർ ∙ അളവറ്റ പ്രശസ്തിയും കൈനിറയെ പണവും നന്നേ ചെറുപ്പത്തിൽ തുറന്നുകിട്ടുന്ന രാജ്യാന്തര വേദിയും ഒരു പതിനാലുകാരൻ എങ്ങനെ കൈകാര്യം ചെയ്യും? വിനോദ് കാംബ്ലി മുതൽ പൃഥ്വി ഷാ വരെയുള്ള ‘വണ്ടർ കിഡ്സിന്’ പിന്നീട് എന്താണു സംഭവിച്ചതെന്നുള്ള ഉദാഹരണം മുന്നിലുള്ളതിനാൽ വൈഭവ് സൂര്യവംശിയെന്ന സൂപ്പർ കിഡിന് കവചമൊരുക്കുന്ന തിരക്കിലാണ് ബിസിസിഐയും രാജസ്ഥാൻ റോയൽസ് ടീമും പരിശീലകൻ രാഹുൽ ദ്രാവിഡും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ തുടർ തോൽവികളിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. രാഹുൽ ദ്രാവിഡിനെപ്പോലൊരു പരിശീലകനിൽനിന്ന് ഇത്തരം പ്രകടനങ്ങളുണ്ടാകുന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നു ഗാവസ്കർ പ്രതികരിച്ചു.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണുമായി ഒരു പ്രശ്നവുമില്ലെന്നു പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറില്‍ തോറ്റതോടെ ടീം മീറ്റിങ്ങിൽ പങ്കെടുക്കാതെ സഞ്ജു സാംസൺ മാറിനിന്നത് വന്‍ വിവാദമായിരുന്നു. രാഹുൽ ദ്രാവിഡ് ഉൾപ്പടെയുള്ളവർ താരങ്ങളോടു സംസാരിക്കുമ്പോള്‍
ചെന്നൈ∙ ഐപിഎൽ മത്സരത്തിനു ശേഷം ക്രച്ചസിൽ ഗ്രൗണ്ടിലെത്തിയ രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡിനെ അഭിവാദ്യം ചെയ്യാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരങ്ങളോട് ആവശ്യപ്പെടുന്ന മഹേന്ദ്രസിങ് ധോണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്രൗണ്ടിലെത്തിയ ദ്രാവിഡിനോട് കുറച്ചുനേരം സംസാരിച്ചതിനു ശേഷമാണ്,
മെഗാ ലേലത്തിനും മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐപിഎൽ പതിനെട്ടാം അധ്യായത്തിലെ രാജസ്ഥാൻ റോയൽസിന്റെ സംഘബലം. ലേലത്തിനു മുൻപേയുള്ള റീട്ടെൻഷനിൽ ജോസ് ബട്ലറുടെ പേരില്ലാതായതോടെയാണു രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ 6 താരങ്ങളെ നിലനിർത്തിയിട്ടും ഇംഗ്ലിഷ് ബാറ്ററെ നിലനിർത്താതിരുന്ന റോയൽസിന്റെ ‘പ്ലാനിങ്’ ആരാധകരെയും വിദഗ്ധരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. പുതിയ സീസണിലെ ആദ്യമത്സരത്തിനായി ഒരുങ്ങുമ്പോഴും സമീപകാല നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്ററെന്ന ഖ്യാതിയുള്ള ബട്ലറെ ഒഴിവാക്കിയതിലെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. തന്റെ സുഹൃത്തുകൂടിയായ ജോസേട്ടനെ ‘മിസ്’ ചെയ്യുന്നുവെന്ന പരാമർശം ഒടുവിൽ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നുപോലും കേൾക്കേണ്ടിവന്നു. ബട്ലർ മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളിലായി ടീമിന്റെ കരുത്തായി വിലയിരുത്തിയ അശ്വിൻ–ചെഹൽ സ്പിൻ കൂട്ടുകെട്ടും പൊളിച്ചെഴുതിയാണു പ്രിമിയർ ലീഗിലെ പ്രഥമ കിരീടം ഉയർത്തിയെന്ന പെരുമയുള്ള രാജസ്ഥാൻ റോയൽസിന്റെ ഈ വരവ്. പുതിയ താരങ്ങൾ എങ്ങനെയാകുമെന്ന പ്രതീക്ഷകൾക്കുമപ്പുറം പഴയ താരങ്ങളുടെ അഭാവം ആരു നികത്തുമെന്ന തെല്ലാശങ്കയോടെയാണു രാജസ്ഥാൻ ആരാധകർ പുതിയ സീസണിനെ നോക്കിക്കാണുന്നത്. സഞ്ജുവിന്റെ സംഘമെന്ന കാരണത്താൽ കേരളത്തിന്റെ സ്വന്തം ടീമെന്ന വിശേഷണമുള്ള രാജസ്ഥാൻ റോയൽസിന്റെ കരുത്തും കണക്കുകൂട്ടലുകളും കുറയ്ക്കലുകളും അറിഞ്ഞ് പുത്തൻ ഐപിഎലിനു കണ്ണെറിയാം.
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, രാജസ്ഥാൻ റോയൽസ് ക്യാംപിൽ നിന്നുള്ള ചിത്രങ്ങളിൽ സഞ്ജു സാംസൺ എവിടെ എന്ന് ആകുലപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പരുക്കിന്റെ പിടിയിൽനിന്ന് മോചിതനായി ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ ക്യാംപിലെത്തി. താരം ജയ്പുർ
ജയ്പുർ ∙ പരുക്കിനെ വകവയ്ക്കാതെ ക്രച്ചസിന്റെ സഹായത്തോടെ പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ടീം ക്യാംപിൽ. ബെംഗളൂരുവിലെ പ്രാദേശിക ക്ലബ് മത്സരത്തിനിടെ കാലിനു പരുക്കേറ്റ ദ്രാവിഡാണ് തന്റെ ‘കമിറ്റ്മെന്റി’ലൂടെ വീണ്ടും ഞെട്ടിച്ചത്. ആദ്യം ഗോൾഫ് കാർട്ടിൽ പരിശീലന മൈതാനത്തേക്കു വന്ന ദ്രാവിഡ് തുടർന്ന്
16 വയസ്സുകാരനായ മകൻ അൻവയ് ദ്രാവിഡിനൊപ്പം ക്ലബ്ബ് ക്രിക്കറ്റ് കളിക്കാനിറങ്ങി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ബെംഗളൂരുവിലെ നാസുർ മെമ്മോറിയല്‍ ഷീൽഡിൽ വിജയ ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് രാഹുല്‍ ദ്രാവിഡും ജൂനിയർ ദ്രാവിഡും ഒരുമിച്ച് ഇറങ്ങിയത്.
Results 1-10 of 206