Activate your premium subscription today
ഐപിഎൽ സീസണിൽ ഏഴാം തോൽവിക്കു പിന്നാലെ ചെന്നൈ ടീമിന്റെ ലേല പരീക്ഷണങ്ങൾ പാളിയെന്ന വെളിപ്പെടുത്തലുമായി ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ഐപിഎൽ മെഗാ ലേലത്തിലൂടെ മറ്റു ടീമുകൾ മികച്ച താരങ്ങളെ സ്വന്തമാക്കിയപ്പോൾ ചെന്നൈയുടെ തന്ത്രങ്ങൾ പിഴച്ചു. ടീം വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. പ്രതീക്ഷയോടെ ടീമിലെത്തിച്ച താരങ്ങൾ മികച്ച പ്രകടനം നടത്തിയതുമില്ല.
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ ദയനീയ പ്രകടനവുമായി അവസാന സ്ഥാനത്തേക്ക് വീണതിനു പിന്നാലെ, ചെന്നൈ സൂപ്പർ കിങ്സിൽ ആഭ്യന്തര കലഹം രൂക്ഷമെന്ന് വ്യാപക പ്രചാരണം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരുക്കേറ്റ് പുറത്തായതിനു പിന്നാലെ വെറ്ററൻ താരം മഹേന്ദ്രസിങ് ധോണി നായകസ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ്,
ചെന്നൈയിൽ എന്തൊക്കെയോ പുകയുന്നുണ്ടോ? നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തുന്നതാണ് ഇത്തരമൊരു ചർച്ചയ്ക്കു തിരികൊളുത്തിയത്. പോയിന്റുനിലയും ഇത്തരമൊരു സംശയത്തെ ശക്തമാക്കുന്നുണ്ട്. ഏപ്രിൽ 10 വരെയുള്ള പോയിന്റ് നില നോക്കിയാൽ പട്ടികയിൽ ഒന്പതാം സ്ഥാനത്താണ് ചെന്നൈ. എട്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസും പത്താം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരാബാദുമുണ്ട്. അതായത് ഐപിഎലിനെ പ്രധാനപ്പെട്ട മൂന്നു ടീമുകളാണ് അവസാന സ്ഥാനത്തിനു വേണ്ടി ‘മത്സരിക്കുന്നത്’! ഇത്തരമൊരു സാഹചര്യത്തില് ചെന്നൈ ടീമിനെ ‘റീസ്ട്രക്ചർ’ ചെയ്യാനാണോ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ധോണിയുടെ വരവ്? അഥവാ രക്ഷകനായി ധോണി വന്നാലും അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കാൻ തക്ക ശേഷിയുള്ള താരനിര ചെന്നൈയ്ക്കുണ്ടോ? എന്താണ് ചെന്നൈയിലെ യഥാർഥ പ്രശ്നം? ഇതോടൊപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ നിരാശാജനകമായ പ്രകടനവും. ഇന്ത്യയുടെ ജഴ്സിയിൽ പോരാടിക്കളിക്കുന്ന രോഹിത് എന്തുകൊണ്ടാണ് മുംബൈയിലേക്ക് എത്തുമ്പോൾ ഒതുങ്ങിപ്പോകുന്നത്? ഈ സീസണിൽ ഐപിഎലിലെ രോഹിത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതുവരെ 18 റൺസ് ആണ്. ടീമിനെ ജയിപ്പിക്കാനാകുന്ന വിധം മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നില്ലേ? ധോണിയെപ്പോലെ രോഹിത് ശർമയുടെ ഐപിഎൽ കരിയറും അസ്തമന നാളുകളിലേക്കു പോവുകയാണോ? ജസ്പ്രീത് ബുംറയുടെ മടങ്ങിവരവും മുംബൈയെ രക്ഷിക്കില്ലേ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും.
സീസണിലെ തുടർച്ചയായ നാലാം തോൽവിക്കു പിന്നാലെ ടീമിന്റെ ഫീൽഡിങ്ങിനെ വിമർശിച്ച് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. 4 മത്സരങ്ങളിലും ചെന്നൈ ടീമും എതിരാളികളും തമ്മിലുള്ള പ്രധാന വ്യത്യാസം ഫീൽഡിങ്ങിലെ പിഴവുകളായിരുന്നു. ചെന്നൈ ഫീൽഡർമാർ ക്യാച്ച് കൈവിട്ട് ‘സഹായിച്ച’ ബാറ്റർമാർ പിന്നീട് മികച്ച സ്കോറുമായി കളി തിരിച്ചു– മുൻ തോൽവികളിൽ ടീമിനെതിരെ തിരിയാത്ത ഋതുരാജ് ഇത്തവണ വിമർശനം കടുപ്പിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിൽ പഞ്ചാബിന്റെ വിജയ ശിൽപിയായ പ്രിയാംശ് ആര്യയുടെ ക്യാച്ച് 2 തവണയാണ് ചെന്നൈ കൈവിട്ടത്.
ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീം ഏതാണ്? ആരാധകർക്കിടയിൽ അവകാശവാദങ്ങൾ പലതുണ്ടെങ്കിലും കണക്കുകളിൽ ആ ‘കിരീടം’ ഒരു ടീമിന് മാത്രം അവകാശപ്പെട്ടതാണ്; ചെന്നൈ സൂപ്പർ കിങ്സ്. വിലക്കുമൂലം നഷ്ടമായ രണ്ടു സീസൺ ഒഴിച്ചുനിർത്തിയാൽ, 15 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 തവണ ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. എം.എസ്.ധോണിയും സംഘവും - ഐപിഎൽ തുടങ്ങിയ കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസം ഇതായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ക്യാപ്റ്റന്റെ ‘തലപ്പാവ്’ അഴിച്ചത്. പിൻഗാമിയായി എത്തിയ യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും പ്ലേ ഓഫിലെത്തിയില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. 18-ാം സീസണിൽ എത്തിനിൽക്കുമ്പോഴും ‘അൺ ക്യാപ്ഡ്’ പ്ലെയറായി ധോണി ചെന്നൈയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന പതിവു പല്ലവി ഈ സീസണിനു മുൻപും അന്തരീക്ഷത്തിലുണ്ട്; ധോണിയുടെ അവസാന ഐപിഎൽ സീസൺ. മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിർത്തിയ സാഹചര്യത്തിൽ ഇത്തവണ ‘തല’യുടെ വിരമിക്കൽ അഭ്യൂഹത്തിന് അത്ര പഞ്ചില്ല. എങ്കിലും ആറാം കിരീടമുയർത്തി തലയുയർത്തി നിൽക്കാൻ തന്നെയാകും ചെന്നൈ കളത്തിലിറങ്ങുക. ‘വയസ്സന്മാരുടെ ടീം’ അഥവാ ഡാഡ്സ് ആർമി എന്ന പഴി ചെന്നൈയ്ക്കു പണ്ടേയുള്ളതാണ്. എന്നാൽ ഈ വിമർശനം ശക്തമായപ്പോഴൊക്കെ മുപ്പതു പിന്നിട്ട ‘വയസ്സന്മാരെ’വച്ച് കപ്പടിച്ച ചരിത്രമാണ് ചെന്നൈയ്ക്കുള്ളത്. ഇത്തവണ മെഗാ ലേലത്തിൽ വെറ്ററൻ താരം ആർ.അശ്വിനെയാണ് ചെന്നൈ 9.75 കോടിക്ക് ടീമിലെത്തിച്ചത്. പതിനെട്ട് അടവുമായി ചെന്നൈയുടെ പുതിയ സീസണിനും ഇതാ ‘വിസിൽ’ മുഴങ്ങുന്നു.
മുംബൈ∙ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് മഹാരാഷ്ട്രയും കർണാടകയെ വീഴ്ത്തി മഹാരാഷ്ട്രയും സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ മഹാരാഷ്ട്ര പഞ്ചാബിനെ 70 റൺസിനും കർണാടക ബറോഡയെ അഞ്ച് റൺസിനും തോൽപ്പിച്ചു. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഗുജറാത്ത് നിലവിലെ ചാംപ്യൻമാരായ ഹരിയാനയെയും വിദർഭ
ബെംഗളൂരു∙ നഗരത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മൈക്ക് ഓഫ് ആയപ്പോൾ, പിന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ആരാധകരമായിരിക്കുമെന്ന് തമാശ പങ്കിട്ട് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദ്. മൈക്കിന്റെ തകരാർ ഉടൻ പരിഹരിക്കുമെന്ന് അവതാരകൻ അറിയിച്ചപ്പോഴാണ്, പിന്നിൽ ആർസിബിയിൽ നിന്നുള്ള
മെൽബൺ∙ ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ എയ്ക്ക് ദയനീയ തോൽവി. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബാറ്റിങ്ങിൽ പൂർണമായി നിരാശപ്പെടുത്തിയ ഇന്ത്യയെ, ആറു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഇന്ത്യ എ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 47.5 ഓവറിൽ ഓസ്ട്രേലിയ എ മറികടന്നു. അർധസെഞ്ചറി നേടിയ സാം കോൺസ്റ്റാസാണ് (128 പന്തിൽ പുറത്താകാതെ 73) ഓസീസിന്റെ ടോപ് സ്കോറർ. ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ, ബോർഡർ – ഗാവസ്കർ ട്രോഫിക്കു മുന്നോടിയായുള്ള രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങി.
മെൽബൺ∙ കെ.എൽ. രാഹുൽ, ഋതുരാജ് ഗെയ്ക്വാദ്, അഭിമന്യൂ ഈശ്വരൻ, സായ് സുദർശൻ തുടങ്ങി പ്രതീക്ഷ വച്ചവരുടെ ബാറ്റുകളെല്ലാം ഓസ്ട്രേലിയൻ മണ്ണിൽ നിശബ്ദമായപ്പോൾ, ഇന്ത്യൻ പോരാട്ടത്തിന്റെ പതാകവാഹകനായി യുവതാരം ധ്രുവ് ജുറേൽ. അർധസെഞ്ചറിയുമായി ധ്രുവ് ജുറേൽ പടനയിച്ച ഇന്നിങ്സിനൊടുവിൽ, ഓസ്ട്രേലിയ എയ്ക്കെതിരെ ഇന്ത്യ എ 161 റൺസിന് പുറത്ത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 57.1 ഓവറിലാണ് 161 റൺസിന് പുറത്തായത്. ഇന്ത്യ നേടിയ ആകെ റൺസിന്റെ പകുതിയോളം ഒറ്റയ്ക്ക് സ്വന്തമാക്കി ധ്രുവ് ജുറേൽ ഇന്ത്യയുടെ ടോപ് സ്കോററായി.
മക്കെയ്∙ ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് കൂട്ടത്തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ 47.4 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായി. 11 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടൻ ഡോഗട്ടാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ എ ഒന്നാം ദിനം കളി നിർത്തുമ്പോൾ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ നഥാൻ മക്സ്വീനി (29), കൂപ്പർ കൊണോലി (14) എന്നിവർ ക്രീസിൽ. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 8 റൺസ് മാത്രം പിന്നിലാണ് ഓസ്ട്രേലിയ.
Results 1-10 of 57