Activate your premium subscription today
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്തിടെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കേല്‍ ക്ലാർക്കുമായി ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യമാണ്: 2019ലെ ലോകകപ്പിൽ രോഹിത് ശർമ അഞ്ച് സെഞ്ചറി നേടി. പക്ഷേ സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായി. അന്ന് മടങ്ങുന്നതിനിടെ ഫ്ലൈറ്റിലിരുന്ന് രോഹിത് ആലോചിച്ചു. ‘താൻ ഇത്രയും റൺസ് നേടിയിട്ട് എന്തു കാര്യം, ടീം ജയിച്ചില്ലല്ലോ’. അവിടെനിന്നായിരുന്നു രോഹിത്തിന്റെ മാറ്റത്തിന്റെ തുടക്കം. സെഞ്ചറിക്കും അർധ സെഞ്ചറിക്കും തൊട്ടരികിലെത്തുമ്പോൾ തട്ടിയും മുട്ടിയും റൺസെടുത്തിരുന്നവരിൽനിന്ന് രോഹിത് മാറിച്ചിന്തിക്കാൻ തുടങ്ങിയതും അങ്ങനെയാണ്. സെഞ്ചറിക്കു വേണ്ടിയായിരുന്നില്ല, ടീമിനു വേണ്ടിയായിരുന്നു പിന്നീടെല്ലായിപ്പോഴും രോഹിത്തിന്റെ ഷോട്ടുകൾ. സെഞ്ചറിക്ക് അരികിലെത്തിയാലും സിക്സറിനോ ഫോറിനോ പഴുത് ലഭിച്ചാൽ അത് അടിച്ചിരിക്കും. മുംബൈ ഇന്ത്യൻസിനു വേണ്ടിയും ഇപ്പോൾ രോഹിത് അത്തരത്തിലുള്ള കളിയാണു പുറത്തെടുക്കുന്നത്. തുടക്കത്തിൽ ചീത്തപ്പേര് കേൾപ്പിച്ചെങ്കിലും രോഹിത് ഫോമിലേക്കു തിരിച്ചെത്തിയ കാഴ്ചയാണ് ഐപിഎലിൽ ഇപ്പോൾ. ‘ത്രിൽ പിൽ–25’ ഐപിഎൽ പോഡ്കാസ്റ്റിന്റെ മുൻ എപ്പിസോഡുകളിൽ ഇക്കാര്യം പ്രവചിച്ചിരുന്നതുമാണ്. ചെന്നൈയുടെ ക്യാപ്റ്റനായെത്തിയ ധോണിയുടെ കാര്യത്തിലും പ്രവചനം തെറ്റിയില്ല. എന്നാൽ പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം തെറ്റിച്ച് മുന്നോട്ടു പോകുന്ന ഒരു ടീമും ഉണ്ട്. വമ്പൻ ടോട്ടലുകൾ പടുത്തുയർത്തിയിരുന്ന ഹൈദരാബാദിന് എന്തു സംഭവിച്ചുവെന്നതാണു ചോദ്യം. മുംബൈ ഇന്ത്യൻസിനെതിരായുള്ള മത്സരത്തിൽ
ക്രിക്കറ്റിൽ തുടർച്ചയായി ഫോം ഔട്ടാകുമ്പോൾ സ്വന്തം കഴിവിൽ സംശയിക്കുന്നതിനു പകരം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.
മുംബൈ ∙ മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമയ്ക്ക് സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചു കളിക്കാനാണ് ടീം നൽകിയ നിർദേശമെന്നും അത് അദ്ദേഹം നന്നായി നടപ്പാക്കുന്നുണ്ടെന്നും പരിശീലകൻ മഹേള ജയവർധനെ. ആക്രമിച്ചു കളിക്കുന്നതു മൂലം, മികച്ച തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിങ്സുകൾ കളിക്കാൻ രോഹിത്തിനു സാധിക്കില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ‘വലിയ ഇന്നിങ്സുകൾ കളിക്കാൻ രോഹിത്തിനു സാധിക്കുന്നില്ലെന്നായിരുന്നു ഇതുവരെയുള്ള വിമർശനം. എന്നാൽ ചെന്നൈയിക്കെതിരായ മത്സരത്തിലൂടെ രോഹിത് ഇതിനു മറുപടി നൽകി.
ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യയുടെ കളിമികവിലും രോഹിത് ശർമയുടെ ക്യാപ്റ്റന്‍സിയിലും കയ്യടിക്കുള്ള വക കൂടുതലായിരുന്നു. സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്ന, അതിനനുസരിച്ചു കളിക്കാരെ പാകപ്പെടുത്തി ഉപയോഗിക്കുന്ന നായകനെയും മാനേജ്മെന്റിനെയുമാണു നമ്മൾ കണ്ടത്. ഓഹരി വിപണിയിലും മൂല്യമുള്ളതാണ് ഈ തന്ത്രങ്ങൾ. നിക്ഷേപതന്ത്രങ്ങളില്‍ ചില്ലറ അഡ്ജസ്റ്റ്മെന്റുകള്‍ വരുത്താവുന്ന കാലഘട്ടമാണിത്. സ്മാർട്ട് ഇന്വെസ്റ്ററാവാനുള്ള ധാരാളം കാര്യങ്ങള്‍ ഇപ്പോഴുണ്ട്. ഷെയർവെൽത്ത് സെക്യൂരിറ്റീസ് ഡയറക്ടർ സനിൽ ഏബ്രഹാം വിലയിരുത്തുന്നു.
മുംബൈ ∙ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സംഘടിപ്പിക്കുന്ന ടി20 മുംബൈ ലീഗിന്റെ അംബാസഡറായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രഖ്യാപിച്ചു. 2018ൽ ആരംഭിച്ച ലീഗ്, 2019ൽ കോവിഡിനു പിന്നാലെ നിർത്തലാക്കിയിരുന്നു. ലീഗിന്റെ മൂന്നാം സീസൺ ഇത്തവണ പുനരാരംഭിക്കാനിരിക്കെയാണ് രോഹിത്തിനെ അംബാസഡറായി പ്രഖ്യാപിച്ചത്.
മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമയുടെ പേരിൽ സ്റ്റാൻഡ്. മുൻ ബിസിസിഐ പ്രസിഡന്റ് ശരദ് പവാർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിത് വഡേക്കർ എന്നിവർക്കൊപ്പമാണ് ഗാലറിയിൽ രോഹിത് ശർമയുടെയും പേരെഴുതിച്ചേർക്കുക.
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച നിർണായക നീക്കത്തിന് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശം നൽകിയ രോഹിത് ശർമയ്ക്ക് ആരാധകർ കയ്യടിക്കുന്നതിനിടെ, ആ വിക്കറ്റിന്റെ ക്രെഡിറ്റ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കാണെന്ന അവകാശവാദവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ്
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച രോഹിത് ശർമയുടെ ഇടപെടൽ, ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഡൽഹി ബാറ്റു ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും
ന്യൂഡൽഹി∙ ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ജയിച്ചുകയറിയതിനു പിന്നാലെ, മുംബൈ വിജയത്തിൽ ‘ക്യാപ്റ്റൻ’ രോഹിത് ശർമയുടെ ഇടപെടൽ തെളിയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നിലവിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണെങ്കിലും,
മൂന്നു മാസം മുൻപ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 5 ഇന്നിങ്സുകളിൽ നിന്ന് 31 റൺസ് മാത്രം നേടിയ രോഹിത് ശർമയ്ക്ക് അഞ്ചാം ടെസ്റ്റിൽ ടീമിലിടമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റിൽ ഫൈനലിനു മുൻപുള്ള 4 മത്സരങ്ങളിൽ 104 റൺസായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ആകെ നേട്ടം! ഫോർമാറ്റുകളും ടൂർണമെന്റുകളും മാറുമ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്; രോഹിത് ശർമയുടെ ഫോം ഔട്ട് !.
Results 1-10 of 909