Activate your premium subscription today
കൊളംബോ ∙ 11–ാം ഏകദിന സെഞ്ചറിയുമായി സ്മൃതി മന്ഥന (101 പന്തിൽ 116) മിന്നിത്തിളങ്ങിയപ്പോൾ ത്രിരാഷ്ട്ര വനിതാ ഏകദിന ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ആതിഥേയരായ ശ്രീലങ്കയെ 97 റൺസിന് തോൽപിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ ശ്രീലങ്കയുടെ മറുപടി 245 റൺസിൽ അവസാനിച്ചു.
കൊളംബോ∙ ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിൽ തുടർ വിജയങ്ങൾക്കു പിന്നാലെ ഇന്ത്യൻ വനിതകൾക്ക് തോൽവിഭാരം. ആതിഥേയരായ ശ്രീലങ്കയോട് മൂന്നു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ തോറ്റത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ അഞ്ച് പന്തും മൂന്നു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. മൂന്നു കളികളിൽനിന്ന് രണ്ടു ജയം വീതം നേടിയ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇതോടെ നാലു പോയിന്റ് വീതമായി. രണ്ടു കളികളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് പോയിന്റ് ഒന്നുമില്ല.
ബിസിസിഐയുടെ വനിതാ ക്രിക്കറ്റർമാരുടെ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ച് ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർ. 16 താരങ്ങളുടെ പട്ടികയിൽ ഇവർ മാത്രമാണ് ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ചത്.
മുംബൈ ∙ വനിതാ പ്രിമിയർ സീസണിലെ അവസാന ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 11 റൺസിന്റെ ആവേശജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. ക്യാപ്റ്റൻ സ്മൃതി മന്ഥന (37 പന്തിൽ 53), എസ്.മേഘ്ന (13 പന്തിൽ 26), എലിസ് പെറി (38 പന്തിൽ 49 നോട്ടൗട്ട്), റിച്ച ഘോഷ് (22 പന്തിൽ 36), ജോർജിയ ഹോം (10 പന്തിൽ 31) എന്നിവരുടെ ഇന്നിങ്സുകളാണ് ബെംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ നാറ്റ് സിവർ ബ്രെന്റ് (35 പന്തിൽ 69) മുന്നിൽ നിന്നു നയിച്ചെങ്കിലും മുംബൈയ്ക്ക് വിജയത്തിൽ എത്താൻ സാധിച്ചില്ല. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 199. മുംബൈ 20 ഓവറിൽ 9ന് 188.
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ ക്യാപ്റ്റൻ സ്മൃതി മന്ഥന തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസ വിജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ആർസിബി ഡൽഹിയെ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 19.3 ഓവറിൽ 141 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ആർസിബി 22 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
വനിതാ പ്രീമിയര് ലീഗിൽ യുപി വാരിയേഴ്സിനെതിരെ ഗുജറാത്ത് ജയന്റ്സിന് ആറു വിക്കറ്റ് വിജയം. 144 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ വിജയ റൺസ് കുറിച്ചു. ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ അർധ സെഞ്ചറി നേടി തിളങ്ങി. 32 പന്തിൽ 52 റൺസാണ് ആഷ്ലി അടിച്ചെടുത്തത്. ഹർലീൻ ഡിയോൾ (30 പന്തിൽ 34), ദിയേന്ത്ര ഡോട്ടിൻ (18 പന്തിൽ 33) എ
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2024ലെ മികച്ച ടെസ്റ്റ് ക്രിക്കറ്ററായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ താരം സ്മൃതി മന്ഥനയാണ് 2024ലെ മികച്ച വനിതാ ഏകദിന ക്രിക്കറ്റർ. കഴിഞ്ഞ വർഷം 13 ടെസ്റ്റിൽ നിന്ന് 71 വിക്കറ്റാണ് മുപ്പത്തിയൊന്നുകാരൻ ബുമ്രയുടെ നേട്ടം.
ദുബായ് ∙ ഐസിസി വനിതാ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന രണ്ടാം സ്ഥാനത്തെത്തി. റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമാണ് സ്മൃതി. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്ടാണ് ഒന്നാം സ്ഥാനത്ത്.
രാജ്കോട്ട്∙ അയർലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിനു പുറമേ, വനിതാ ഏകദിന ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ സ്മൃതി മന്ഥനയ്ക്ക് മികച്ചൊരു ഓപ്പണിങ് പങ്കാളിയെ കണ്ടെത്തിയെന്നതാണ് ഈ പരമ്പരയിൽ ഇന്ത്യയുടെ വലിയ മികച്ച നേട്ടം. ഷെഫാലി വർമയ്ക്കു പകരം ഇന്ത്യൻ ഓപ്പണറായെത്തിയ പ്രതികയാണ് പരമ്പരയുടെ താരം. 3 മത്സരങ്ങളിൽ ഒരു സെഞ്ചറിയും 2 അർധ സെഞ്ചറിയുമടക്കം 310 റൺസാണ് ഇരുപത്തിനാലുകാരി പ്രതികയുടെ നേട്ടം.
രാജ്കോട്ട്∙ തുടർച്ചയായ രണ്ടാം ഏകദിനത്തിലും അയർലൻഡിനെ തകർത്തെറിഞ്ഞ് പരമ്പര സ്വന്തമാക്കി ഇന്ത്യ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 116 റൺസിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 370 റൺസ്. ഏകദിനത്തിൽ ഇന്ത്യയുടെ ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് വനിതകൾ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തു. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം ഏകദിനം ജനുവരി 15ന് ഇതേ വേദിയിൽ നടക്കും.
Results 1-10 of 71