Activate your premium subscription today
തിരുവനന്തപുരം∙ സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തും തമ്മിലുള്ള വാക്ക് പോര് മുറുകുന്നു. ശ്രീശാന്ത് നടത്തിയ പരാമർശങ്ങളിൽ വിശദീകരണം തേടി നോട്ടിസ് നൽകിയതിനു പിന്നാലെയാണ് ഇരു വിഭാഗവും പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നത്.
കൊച്ചി∙ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് കാരണംകാണിക്കൽ നോട്ടിസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) രംഗത്ത്. സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്ന് കെസിഎ വ്യക്തമാക്കി. കെസിഎയ്ക്കെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടിസ് നൽകിയത്. കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്ക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്നും സംഘടന വിശദീകരിച്ചു.
കോട്ടയം∙ കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള (കെസിഎ) പ്രശ്നത്തിൽ സഞ്ജു സാംസണിനെ പിന്തുണച്ചു സംസാരിച്ചതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. എന്തു സംഭവിച്ചാലും തന്റെ സഹതാരങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചതിന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടിസിൽ നിർദ്ദേശമുണ്ട്.
ദുബായ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ദുബായിൽവച്ച് കണ്ടുമുട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ദുബായിൽവച്ച് സഞ്ജു തന്റെ അടുത്തേക്കു വരുന്ന ദൃശ്യങ്ങൾ പകർത്തിയാണ്, താരവുമായുള്ള കൂടിക്കാഴ്ച ശ്രീശാന്ത് പങ്കുവച്ചത്. തന്റെ അടുത്തേക്കു വരുന്ന സഞ്ജുവിനെ മൊബൈൽ
ജമ്മു∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ഗ്രേറ്റ്സ് ടീമിനു വേണ്ടി തകർപ്പൻ ബോളിങ് പ്രകടനവുമായി മുൻ ഇന്ത്യന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇന്ത്യ ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ശ്രീശാന്ത് റൺസൊന്നും വിട്ടുകൊടുക്കാതെ തിളങ്ങി. ഗുജറാത്തിനായി ആദ്യ ഓവർ എറിയാൻ ശ്രീശാന്ത് എത്തിയതോടെ ഇന്ത്യ ക്യാപിറ്റൽസ് ഓപ്പണർ നമൻ ഓജ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി.
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി സഹോദര തുല്യമായ ബന്ധമാണുള്ളതെന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീം ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ. ‘‘എന്തു കാര്യത്തിനും വിളിക്കാന് പറ്റുന്ന ആളാണ് സഞ്ജു ഭായ്. സഞ്ജു ഭായിയുടെ കൂടെ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള അനുഭവം തീർത്തും വ്യത്യസ്തമാണ്. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്’’– രോഹൻ എസ്. കുന്നുമ്മൽ മനോരമ
ക്രിക്കറ്റ് കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളിൽ പ്രത്യേകിച്ച് തിരുത്തേണ്ടതായി ഒന്നുമുണ്ടെന്നു തോന്നുന്നില്ലെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ആരാണ് പിന്നിൽ എന്ന് പലരും ചോദിക്കുന്നുണ്ട്. തന്റെ മുന്നിലിരിക്കുന്നവർക്കാണ് പിന്നിൽ ആരാണെന്നു പറയാനാവുകയെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിനു പുറത്തു സംഭവിച്ച കാര്യങ്ങൾ നോക്കിയാൽ, ചില മാധ്യമങ്ങളോടു ചിലതൊക്കെ വിളിച്ചു ചോദിക്കാനുണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ മെന്ററായ ശ്രീശാന്ത്, മനോരമ ഓൺലൈൻ ‘പ്രീമിയ’ത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എല്ലാവരും 360 ഡിഗ്രി ബാറ്റർ എന്നു വാഴ്ത്തുന്ന സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സ് പോലും താനുമായി മുഖാമുഖമെത്തുമ്പോൾ മുട്ടിടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായും ശ്രീശാന്ത് പറയുന്നു. ഡിവില്ലിയേഴ്സ് ഇക്കാര്യം ആത്മകഥയിലും എഴുതിയിരുന്നു. ഐപിഎലിൽ മെന്ററാകാൻ ആഗ്രഹമില്ല. അഥവാ മെന്ററായാലും കേരളത്തിൽനിന്ന് ഒരു ടീം ഉണ്ടാവുകയും ഏരീസ് ഗ്രൂപ്പ് അതിനെ സ്വന്തമാക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു. എസ്. ശ്രീശാന്തുമായി മനോരമ ഓൺലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ ലിജോ വി. ജോസഫ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ...
തിരുവനന്തപുരം∙ ഐപിഎലിൽ ഒരു ടീമിന്റെയും മെന്ററാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നിലവിൽ കെസിഎലിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ മെന്ററായ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. കെസിഎൽ ടീമിന്റെ മെന്ററാണെങ്കിലും ഇതിനെ ഒരു വലിയ യാത്രയുടെ തുടക്കമായി കാണുന്നില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ലെജൻഡ്സ് ലീഗിൽ ഉൾപ്പെടെ
ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം സമ്മാനിച്ച നായകനും, കലാശപ്പോരിൽ ഏറ്റവും നിർണായകമായ അവസാന വിക്കറ്റെടുത്ത കളിയിലെ ‘നായകനും’ വീണ്ടും കണ്ടുമുട്ടി. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടപ്പോൾ ക്യാപ്റ്റൻ എം.എസ്.ധോണിക്കൊപ്പം
Results 1-10 of 134