Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. കോലി ക്യാപ്റ്റനായിരുന്ന കാലത്ത് സ്വന്തം ഇഷ്ടം പോലെ താരങ്ങളെ ടീമിലേക്കെടുക്കുകയും ഒഴിവാക്കുകയും ചെയ്തതായാണ് ഉത്തപ്പയുടെ വെളിപ്പെടുത്തൽ. കോലിക്ക് ഇഷ്ടമല്ല എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് 2019ലെ ഏകദിന ലോകകപ്പ് ടീമിൽനിന്ന് അംബാട്ടി റായുഡു
യുവരാജ് സിങ്ങിന്റെ കരിയർ അവസാനിക്കുന്നതിലേക്കുള്ള വഴി തുറന്നത് വിരാട് കോലിയായിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം റോബിന് ഉത്തപ്പ. ക്യാപ്റ്റനായിരിക്കെ ഫിറ്റ്നസിന്റെ കാര്യത്തിലടക്കം കോലിയുടെ കടുംപിടിത്തം യുവരാജിന്റെ കരിയറിൽ തിരിച്ചടിയായതായി ഉത്തപ്പ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ‘‘ക്യാപ്റ്റൻമാരുടെ രീതികൾ പല തരത്തിലാകും. എല്ലാവരും തന്റെ നിലവാരത്തിൽ ഉണ്ടാകണമെന്നതാണ് കോലിയുടെ നിലപാട്. ഫിറ്റ്നസിലും ഭക്ഷണത്തിന്റെ കാര്യത്തിലുമെല്ലാം കോലിക്ക് ഈ വാശിയുണ്ടാകും.’’– ഉത്തപ്പ പറഞ്ഞു.
ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചുവരാനുള്ള ശ്രമങ്ങൾ തുടങ്ങി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. അതിനു മുൻപ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം കണ്ടെത്താനാണു കോലിയുടെ ശ്രമമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിക്കാനാണു കോലി ആലോചിക്കുന്നത്.
2013. ഹരിയാനയിലെ ചൗധരി ബൻസി ലാൽ സ്റ്റേഡിയം. ഹരിയാനയ്ക്കെതിരെ മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിക്കാനെത്തിയ സച്ചിൻ തെൻഡുൽക്കറിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു: ‘താങ്കൾ എന്തിനാണ് ഇപ്പോഴും രഞ്ജി ട്രോഫി കളിക്കുന്നത്’ സച്ചിൻ പറഞ്ഞു: ‘ആഭ്യന്തര ക്രിക്കറ്റാണ് എന്റെ കരിയർ രൂപപ്പെടുത്തിയത്. എപ്പോഴൊക്കെ ഫോം നഷ്ടപ്പെട്ടതായോ ആത്മവിശ്വാസം കുറഞ്ഞതായോ തോന്നിയാൽ ഞാൻ ആഭ്യന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരും.’
ബോർഡർ– ഗാവസ്കർ ട്രോഫി കൈവിട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ടൂർണമെന്റിൽ നിറം മങ്ങിയ പ്രകടനം നടത്തിയ ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോലി എന്നിവര്ക്കെതിരെ മുൻ ക്രിക്കറ്റ് താരങ്ങളടക്കം രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. എന്നാൽ കോലിയെയും രോഹിത് ശർമയെയും പിന്തുണച്ച് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇരുവരും ചെയ്ത കാര്യങ്ങൾ പരിഗണിച്ചാൽ ഇത്രയും രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങൾ അനീതിയാണെന്നും യുവരാജ് പ്രതികരിച്ചു.
മുംബൈ∙ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ, വിരാട് കോലി കളത്തിൽ അനാവശ്യ പ്രശ്നങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്ന ‘ഉപദേശ’വുമായി സുഹൃത്തും ദക്ഷിണാഫ്രിക്കൻ താരവുമായ എ.ബി. ഡിവില്ലിയേഴ്സ്. ആക്രമണോത്സുകതയാണ് കോലിയുടെ മുഖമുദ്രയെങ്കിലും, കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ എതിർ
സിഡ്നി∙ സീനിയർ താരം വിരാട് കോലി ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് മുൻ താരം ഇർഫാൻ പഠാൻ. ഇന്ത്യൻ ക്രിക്കറ്റിലെ താരാരാധന നിർത്തേണ്ട സമയമായെന്നും ഇർഫാൻ പഠാൻ തുറന്നടിച്ചു. ഫോമിലല്ലാത്ത താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി അവിടെ കളിച്ച് മികവു തെളിയിച്ച ശേഷം മാത്രമേ ദേശീയ ടീമിൽ തുടർന്നു
ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെ ഓസ്ട്രേലിയൻ താരങ്ങളെയും ആരാധകരെയും പന്തു ചുരണ്ടൽ വിവാദം ഓർമിപ്പിച്ച് ഇന്ത്യൻ താരം വിരാട് കോലി. 162 റൺസ് വിജയ ലക്ഷ്യം ഓസ്ട്രേലിയ പിന്തുടരുന്നതിനിടെ, സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെയായിരുന്നു കോലിയുടെ നാടകീയ നീക്കം. പാന്റ്സിന്റെ രണ്ടു പോക്കറ്റുകളിലും കയ്യിട്ട കോലി ഒന്നുമില്ലെന്ന് ആംഗ്യം കാണിക്കുകയായിരുന്നു.
സിഡ്നി∙ ഗ്രൗണ്ടിലുണ്ടായിരുന്നിട്ടും ബോർഡർ – ഗാവസ്കർ ട്രോഫി നേടിയ ഓസീസ് ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങിലേക്ക് തന്നെ വിളിക്കാതിരുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ഇത് തന്റേകൂടി പേരിലുള്ള ട്രോഫിയാണെന്ന് സംഘാടകർ ഓർമിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം
സിഡ്നി∙ ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 3–1ന്റെ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമാക്കി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. സിഡ്നി ടെസ്റ്റിലും തോറ്റ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ മാധ്യമങ്ങളെ കാണുമ്പോലാണ്, കോലിയും രോഹിത്തും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും ഗുണകരമായ തീരുമാനം കൈക്കൊള്ളുമെന്ന ഗംഭീറിന്റെ പ്രഖ്യാപനം.
Results 1-10 of 1312